Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
യൂറോപ്പിന് ആശ്വാസമായി മക്രോണിന്റെ വിജയം
ലോകം ഉറ്റുനോക്കിയ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എമ്മാനുവൽ മക്രോണിന് വിജയത്തുടർച്ച ലഭിച്ചതിൽ ആശ്വസിച്ച് യൂറോപ്യൻ യൂണിയനും അമേരിക്കയും. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ നടന്ന അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പിൽ അധികാരത്തുടർച്ച ലഭിച്ചത് മക്രോണിന്റെ യുക്രെയ്നോടുള്ള നിലപാടിന്റെ അംഗീകാരം കൂടിയാണ്. യൂറോപ്പിലെ പ്രബല ശക്തിയായ ഫ്രാൻസിൽ മക്രോൺ വീണ്ടും അധികാരത്തിലെത്തേണ്ടത് യൂറോപ്യൻ യൂണിയനും സൈനികസഖ്യമായ നാറ്റോയ്ക്കും അനിവാര്യമായിരുന്നു. 20 വർഷത്തിനുശേഷം രാജ്യത്ത് അധികാരത്തുടർച്ച ലഭിക്കുന്ന പ്രസിഡന്റ് എന്നനിലയിൽ ചരിത്രത്തിലിടം നേടുകകൂടിയാണ് നാൽപ്പത്തിനാലുകാരനായ മക്രോൺ.
മധ്യ, മിതവാദി പാർട്ടിയായ ലാ റിപ്പബ്ലിക്കെ എൻ മാഷെ പാർട്ടി അധ്യക്ഷനായ എമ്മാനുവൽ മക്രോൺ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി പാർട്ടി അധ്യക്ഷ മരീൻ ലെ പെന്നിനെയാണ് പരാജയപ്പെടുത്തിയത്. മക്രോണിന് 58.54 ശതമാനം വോട്ട് ലഭിച്ചപ്പോൾ അന്പത്തിമൂന്നുകാരിയായ മരീൻ ലെ പെൻ 41.46 ശതമാനം വോട്ട് നേടി തൊട്ടടുത്തെത്തി. 2017ൽ 66.10 ശതമാനം വോട്ട് നേടിയാണ് മക്രോൺ ആദ്യമായി പ്രസിഡന്റായത്. അന്നും എതിർസ്ഥാനാർഥിയായിരുന്ന മരീൻ ലെ പെൻ 33.90 ശതമാനം വോട്ടാണു നേടിയത്.
ഇക്കുറി 28 ശതമാനം പേർ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 72 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 1969നുശേഷം ഇതാദ്യമായാണ് പോളിംഗ് ശതമാനം കുറയുന്നത്. തീവ്ര വലതുപക്ഷ ആശയക്കാരും തീവ്ര ഇടതുപക്ഷ ആശയക്കാരും രാജ്യത്ത് വർധിച്ചുവരുന്നത് മധ്യ, മിതവാദിയായ മക്രോണിനെ സംബന്ധിച്ചിടത്തോളം ആശങ്ക നൽകുന്നതാണ്. ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് എമ്മാനുവൽ മക്രോൺ. 39-ാമത്തെ വയസിലാണ് 2017ൽ അദ്ദേഹം പ്രസിഡന്റായത്.
ധനകാര്യ ഉദ്യോഗസ്ഥനിൽനിന്നും പ്രസിഡന്റ് പദത്തിലേക്ക്
തത്വശാസ്ത്രത്തിലും പൊതുജനകാര്യ വിഷയത്തിലും മാസ്റ്റേഴ്സ് ബിരുദമുള്ള മക്രോൺ ഇൻസ്പെക്ടറേറ്റ് ജനറൽ ഓഫ് ഫിനാൻസസിൽ ഉദ്യോഗസ്ഥനായിരുന്നു. തുടർന്ന് റോത്ഷീൽ ഡ് ആൻഡ് കന്പനിയിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറായി.
ഫ്രാങ്കോ ഹൊളാന്ദെ 2012ൽ പ്രസിഡന്റായപ്പോൾ മക്രോണിനെ ഡപ്യൂട്ടി സെക്രട്ടറി ജനറലാക്കി. ഇതുവഴി പ്രസിഡന്റിന്റെ മുഖ്യ ഉപദേശകനായി അദ്ദേഹം മാറി. പിന്നീട് മന്ത്രിസഭയിൽ അംഗമായ മക്രോൺ ധന, വ്യവസായ, ഡിജിറ്റൽ വകുപ്പുകൾ കൈകാര്യം ചെയ്തു. വിവിധ വകുപ്പുകളിൽ മക്രോൺ കൊണ്ടുവന്ന നിരവധി പരിഷ്കാരങ്ങൾ അദ്ദേഹത്തെ ജനപ്രിയനാക്കി. 2016 ഓഗസ്റ്റിൽ മന്ത്രിസഭയിൽനിന്നു രാജിവച്ച മക്രോൺ ‘ലാ റിപ്പബ്ലിക്കെ എൻ മാഷെ’ എന്ന മധ്യ, മിതവാദി പാർട്ടി രൂപീകരിച്ച് പ്രചാരണമാരംഭിച്ചു. തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ പരന്പരാഗത പാർട്ടി സ്ഥാനാർഥികളെയെല്ലാം നിഷ്പ്രഭരാക്കി പ്രസിഡന്റാകുകയും ചെയ്തു.
വെല്ലുവിളിയായി ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തുടർവിജയം കരസ്ഥമാക്കിയെങ്കിലും ജൂൺ 12നും 19നുമായി നടക്കുന്ന 577 അംഗ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിക്കുകയെന്നതാണ് എമ്മാനുവൽ മക്രോണിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്ന തീവ്ര വലതുപക്ഷ പാർട്ടികളും തീവ്ര ഇടതുപക്ഷ പാർട്ടികളും ചേർന്ന് 57 ശതമാനം വോട്ട് നേടിയതാണ് ഈ ആശങ്കയ്ക്കു കാരണം. ആദ്യഘട്ടത്തിൽ കേവലം 27.84 ശതമാനം മാത്രം വോട്ട് നേടിയാണ് മക്രോൺ മുന്നിലെത്തിയത്. എതിർസ്ഥാനാർഥി മരീൻ ലെ പെന്നിന് 23.15 ശതമാനം വോട്ടും ലഭിച്ചു. ആദ്യഘട്ടത്തിൽ മത്സരിച്ച പത്തു പാർട്ടികളും ഇതിനോടകം ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനായി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്നാമതെത്തിയ തീവ്ര ഇടതുപക്ഷ പാർട്ടി സ്ഥാനാർഥിയായിരുന്ന ജീൻ ലക് മെലെങ്കണിന്റെ നേതൃത്വത്തിൽ സമാന ആശയക്കാരായ പാർട്ടികളെയെല്ലാം അണിനിരത്തി ദേശീയ അസംബ്ലിയിലേക്കു മൽസരിക്കാൻ നീക്കം നടക്കുന്നുണ്ട്. മക്രോണിനെ എതിർക്കുന്ന വലതുപക്ഷ പാർട്ടികളും സഖ്യമുണ്ടാക്കി മൽസരിക്കാനുള്ള നീക്കത്തിലാണ്. ഇപ്രകാരം സഖ്യമുണ്ടായാൽ മക്രോണിനത് ഭീഷണിയാകും. പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ വിവിധ പദ്ധതികൾ നടപ്പാക്കാനാകൂ. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഇതര കക്ഷികളുടെ പിന്തുണ തേടേണ്ടിവരികയും ഇതര പാർട്ടികളുടെ നോമിനിയെ പ്രധാനമന്ത്രിയാക്കാൻ നിർബന്ധിതനാകുകയും ചെയ്യും. എങ്കിലും യുക്രെയ്നിലെ റഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മക്രോണിന് ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം ലഭിക്കാനാണു സാധ്യതയെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.
വെല്ലുവിളികളെ അതിജീവിച്ച വിജയം
കോവിഡും യുക്രെയ്നിലെ റഷ്യൻ യുദ്ധവും തീർത്ത സാന്പത്തിക പ്രതിസന്ധി ജനജീവിതത്തെ ബാധിച്ചത് എമ്മാനുവൽ മക്രോണിന് വലിയ ഭീഷണി സൃഷ്ടിച്ചിരുന്നു. ഇതിനുപുറമേ രാജ്യത്ത് വർധിച്ചുവരുന്ന ഗാർഹികപീഡന സംഭവങ്ങൾ വനിതാവോട്ടർമാരെ മക്രോണിൽനിന്ന് അകറ്റുമോയെന്ന ആശങ്കയുമുണ്ടായിരുന്നു. ഇന്ധന വിലക്കയറ്റവും വർധിച്ചുവരുന്ന ജീവിതച്ചെലവുകളുമാണ് മക്രോൺ നേരിട്ട മറ്റൊരു ഭീഷണി. തൊഴിലില്ലായ്മ, വർധിച്ചുവരുന്ന കുടിയേറ്റം, ഭീകരവാദം, വലതുപക്ഷ ശക്തികളുടെ വളർച്ച എന്നിവയെല്ലാം മക്രോൺ നേരിടുന്ന ഭീഷണികളാണ്.
ഇത്തരത്തിൽ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നെങ്കിലും യുക്രെയ്നിലെ റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ മക്രോൺ പലവട്ടം നടത്തിയ നയതന്ത്ര ശ്രമങ്ങളും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കൊപ്പം യുക്രെയ്നിലെ നിസഹായരായ ജനത്തിന് അഭയം നൽകിയതും റഷ്യൻ സൈന്യം യുക്രെയ്നിൽ നടത്തിയ ക്രൂരതകളുമെല്ലാം അദ്ദേഹത്തിന് അനുകൂലമായി മാറുകയായിരുന്നു.
ജനകീയ വിഷയങ്ങളെല്ലാം മാറ്റിവച്ച് യുക്രെയ്നിലെ റഷ്യൻ നടപടിയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും പ്രചാരണവിഷയമായത്. റഷ്യൻ ക്രൂരതയുടെ കഥകൾ ഒന്നൊന്നായി പുറത്തുവന്നതോടെ രണ്ടാംഘട്ടത്തിലെ പ്രചാരണ ഡിബേറ്റുകളിൽ ഈ വിഷയം നിലനിർത്തുന്നതിൽ മക്രോൺ വിജയിച്ചു. എതിരാളിയായ മരീൻ ലെപെന്നിന്റെ റഷ്യൻ ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു മക്രോണിന്റെ സംവാദങ്ങൾ. 2017ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ലെ പെന്നിന്റെ പ്രചാരണ ചെലവിനായി അവരുടെ പാർട്ടി റഷ്യൻ ബാങ്കിൽനിന്ന് വായ്പയെടുത്തതും വായ്പാഗഡു ഇപ്പോഴും തിരിച്ചടച്ചുകൊണ്ടിരിക്കുന്ന കാര്യവും 2017ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മരീൻ ലെപെന്നിനെ വ്ലാഡിമിർ പുടിൻ പരസ്യമായി പിന്തുണച്ചതും പുടിനോടുള്ള ആരാധന മുന്‍പൊരിക്കൽ ലെ പെൻ പരസ്യമാക്കിയ സംഭവവുമെല്ലാം മക്രോൺ വോട്ടർമാരുടെ മുന്പിൽ സമർത്ഥമായി അവതരിപ്പിച്ചു. യുക്രെയ്നിൽ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രൂര കുറ്റകൃത്യങ്ങളെ അപലപിക്കാൻ ലെ പെൻ ഒടുവിൽ നിർബന്ധിതയാകുകയായിരുന്നു. എങ്കിലും റഷ്യക്കെതിരേ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധങ്ങൾ ഫ്രഞ്ച് സന്പദ് വ്യവസ്ഥയെ തകർക്കുമെന്ന ആശങ്ക അവർ പ്രചാരണവേദികളിൽ പങ്കുവച്ചിരുന്നു.
തന്റെ ആദ്യഘട്ടത്തിന്റെ തുടർച്ചയായിരിക്കില്ല രണ്ടാംഘട്ടമെന്നും എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകുമെന്നും ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നുമുള്ള മക്രോണിന്റെ വിജയാഹ്ലാദ പ്രസംഗത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് ജനം. തനിക്ക് വോട്ട് നൽകാതിരുന്നവരെയും വോട്ടെടുപ്പ് ബഹിഷ്കരിച്ചവരെയും അതിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും മക്രോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
യൂറോപ്പിന് ആശ്വാസം
നാഷണൽ റാലി പാർട്ടി അധ്യക്ഷ മരീൻ ലെ പെൻ സൃഷ്ടിച്ച വലിയ വെല്ലുവിളിയെ അതിജീവിച്ച് എമ്മാനുവൽ മക്രോൺ തുടർവിജയം നേടിയത് യൂറോപ്പിന് വലിയ ആശ്വാസമായിരിക്കുകയാണ്. കടുത്ത യൂറോപ്യൻ യൂണിയൻ വിരുദ്ധയും നാറ്റോ വിരുദ്ധയും റഷ്യൻ അനുകൂലിയുമായ മരീൻ വിജയിച്ചിരുന്നെങ്കിൽ യൂറോപ്യൻ യൂണിയനത് വലിയ ആഘാതമാകുമായിരുന്നു. കാരണം യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രാജ്യം ഫ്രാൻസ് ആണെന്നതുതന്നെ. 67 ദശലക്ഷം ജനസംഖ്യയുള്ള ഫ്രാൻസ് ലോകത്തിലെ ഏഴാമത്തെ വലിയ സാന്പത്തിക ശക്തിയാണ്.
ആണവ രാജ്യം, യുഎൻ സുരക്ഷാസമിതിയിലെ അഞ്ചംഗ സ്ഥിരം അംഗങ്ങളിലൊന്ന്, യൂറോപ്യൻ യൂണിയൻ സ്ഥാപക അംഗം, യൂറോപ്യൻ യൂണിയൻ നയരൂപീകരണത്തിന് നേതൃത്വം നൽകുന്ന രാജ്യം..ഫ്രാൻസിനുള്ള പ്രാധാന്യം നിരവധിയാണ്. മരീൻ ലെ പെൻ വിജയം നേടിയിരുന്നെങ്കിൽ സെർബിയയ്ക്കും ഹംഗറിക്കും പിന്നാലെ യൂറോപ്പിലെ പ്രബലശക്തിയായ ഫ്രാൻസും പുടിൻ പക്ഷത്തേക്കു തിരിയുമായിരുന്നു. ഇതു വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുമായിരുന്നു.
ടി.എ. ജോർജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തട്ടിപ്പുകാർ വാഴും കാലമോ?
അനന്തപുരി/ദ്വിജന്
പണ്ടൊക്കെ വലതുപക്ഷക്കാരുടെ കു
ദീപിക ഉന്നയിച്ച വിഷയങ്ങൾ ഗൗരവത്തോടെ കാണും
പരിസ്ഥിതിലോല മേഖലാ നിർണയം സംബന്ധിച്ച സുപ്രീംകോടതിയുടെ പുതിയ
പണക്കരുത്തിന്റെ മഹാനാടകം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ചേരിമാറ്റങ്ങളും കുതിരക്കച്ചവടങ്ങളും വിമതനീ
നാളികേര കർഷകർ ജീവിക്കേണ്ടേ?
പി. രാജേന്ദ്രപ്രസാദ്
കേരമഹിമയിൽ കേൾവികേ
ചുവപ്പുനാടകൾ അഴിയട്ടെ
ജോണ്സണ് വേങ്ങത്തടം
സർക്കാർ ഓഫീസ
മഹാപ്രതിസന്ധിയിൽ മഹാരാഷ്ട്ര
സെബി മാത്യു
കാൽ നൂറ്റാണ്ട് കാലത്തെ സഖ്യം
‘ഗ്യാസുപോയ’ അടുക്കളകൾ
സോനു തോമസ്
ഇന്ധന വിലവർധനയുടെ വാ
അത്രമേൽ ആകുലം അന്പൂരിയുടെ ആകാശം
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ - 6/ സിജോ പൈനാടത്ത്
രാത്രിയിൽ ഇനി ഓട്ടോറിക
തൊഴിലില്ലായ്മയും പ്രതിഷേധാഗ്നിയും
ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളിലേക്
ഇടുക്കി മിടുക്കിയായാൽ ആർക്കാണു കുഴപ്പം?
“ഏലമലക്കാര്യത്തിനു പുത്തനായിട്ടു ആക്കിയിരിക്കുന്ന തഹസിൽദാര
സഞ്ചാരികള്‍ ഹാപ്പിയാണ് അവിടെ ജീവിക്കുന്നവരോ?
മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന
മലകളാണിന്നെന്റെ വര്‍ഗശത്രു...
അവയിലൂ
കേരളത്തിന്റെ ‘സുവർണ’കാലം
വർത്തമാനകാലത്തായാലും ഭൂതകാലത്തായാലും സുവർണകാലം എപ്പോഴും
‘തള്ളാണോ, തള്ള് ’?
അനന്തപുരി/ദ്വിജന്
കള്ളക്കടത്തു കേസിലെ പ്രതിയായ സ
സർക്കാർ കണ്ണുതുറന്നു കാണട്ടെ
1970ൽ സർക്കാരിന്റെ വികസനപദ്ധതിക്കുവേണ്ടി കൃഷിഭൂമി വിട്ടുനൽകി
അച്ഛൻ എന്നും അച്ഛൻതന്നെ
ഇന്ന് ലോകപിതൃദിനം
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമ
വയനാടിന്റെ വ്യാകുലങ്ങൾ
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ -2 / സിജോ പൈനാടത്ത്
‘താമരശേരി ചൊരം.
അഗ്നിപരീക്ഷയിൽ പുകഞ്ഞ്...
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍
ഹ്രസ്വകാല സൈനിക നിയമന പദ്
കുടിയിറക്കത്തിനു കൂട്ടമണി?
“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമ
മതങ്ങൾ വിമർശിക്കപ്പെടുന്പോൾ
ചിന്തിക്കുന്ന മനുഷ്യരുള്ള സമൂഹങ്ങളിൽ മ
ജീവധര്മശാസ്ത്രം രണ്ടാം ശീതയുദ്ധത്തില്‍
മനുഷ്യജീവിതവുമായി വള
ലോക കേരളസഭ വീണ്ടും സമ്മേളിക്കുമ്പോള്‍
ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് ത
സന്യസ്തരെ ആർക്കാണു പേടി?
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കേരളത്തിലെ
മുഖ്യമന്ത്രിക്കു ഭയപ്പെടാനുണ്ടോ?
സാബു ജോണ്‍
ആരുടെയും വഴി തടയുന്ന പ്ര
പലായനമല്ല പോംവഴി
ഡോ. ഹിമ സുബിൻ മാത്യു , ജോസഫ് മാത്യു കൂനംതടത്തി
ക്രൈസ്തവപീഡനം: സംശയം ജനിപ്പിക്കുന്നു, ചില മാധ്യമങ്ങളുടെ നിശബ്ദത!
ക്രൈ സ്തവർക്കെതിരായ പീഡനങ്ങളും കൊലപാതകങ
മതാന്ധതയുടെ തിരിച്ചടി സൂക്ഷിക്കുക
ഭാരതീയ ജനതാ പാർട്ടിയുടെ രണ്ടു മുതിർന്ന വക്താക്കളു
ദൈവകൃപയുടെ നൂറു വർഷം
മോൺ. ജൻസൻ പുത്തൻവീട്ടിൽ
(വികാരി ജ
"സുൽത്താൻ’ ഭരണം
അനന്തപുരി /ദ്വിജന്
സ്വർണകള്ളക്കടത്ത് കേ
ഈ കളി തീക്കളി
സോനു തോമസ്
ഓൺലൈൻ ഗെയിം പബ്ജി കളിക്കാ
പരിസ്ഥിതിലോല മേഖല : സംസ്ഥാന താത്പര്യം സംരക്ഷിക്കും
എ.കെ. ശശീന്ദ്രന് (വനംമന്ത്രി)
സംസ്ഥാനത്തെ വന്യജീവി സങ്കേ
സഖ്യബലത്തിന്റെ കരുത്തിൽ ബിജെപി
ബിജെപി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വലിയ എതിർപ്പാണു ശിവസേന, തൃണമൂൽ കോണ്‍ഗ്രസ്,
പൊട്ടലും ചീറ്റലുമായി ബിജെപി
മതനിന്ദയ്ക്കെതിരേ ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രത
തലകറക്കം അവഗണിക്കരുത്, പേടിക്കരുത്
ആരോഗ്യമുള്ള ഒരാള്‍ക്കു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ശരീരത്തെ എങ്ങനെ സന്തുലിത
കാർഷികോത്പന്ന സംഭരണം കാര്യക്ഷമമാക്കണം
സർക്കാർ തലത്തിൽ കാർഷികോത്പന്ന സംഭരണം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനം കർഷ
ഇന്ത്യയും ലോക വ്യാപാരസംഘടനയും
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ലോക
കെടുതികൾ അടങ്ങാതെ നോട്ടുനിരോധനം
അഡ്വ. ജി. സുഗുണൻ
2016 നവംബർ 8ന് അപ്ര
അഗ്നിച്ചിറകുകളിൽ കുടുംബങ്ങളിലേക്കിറങ്ങിയ വിശുദ്ധ മറിയം ത്രേസ്യ
സിസ്റ്റർ മരിയ ആന്റണി സിഎച്ച്എഫ്
നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ ഉണരാത്ത ലോകമനഃസാക്ഷി
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
ദിനംപ്രതി വർധിക്കുന്ന ക്രിസ്തീയ വംശഹത്യ
തോമസുകുട്ടി ഒരു റബർ മുതലാളിയാണ്!
കെ.ആർ. പ്രമോദ്
അതിരാവിലെ തോമസുകുട്ടി നല്ല ഉറ
അഭിമാനം, ഈ വനിതാരത്നങ്ങൾ
“ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ
ബഫർ സോൺ എന്ന മരണമണി
ഗോദവർമൻ തി
കേരള സഭാനവീകരണം 2022-2025
കേരള കത്തോലിക്കാസഭ ഒരു നവീകര
മണ്ണിൽ ജീവിക്കുന്നവൻ മണ്ണിനെ മറക്കരുത്
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
പരുമലയുടെ
തോറ്റത് ജോ അല്ല, ക്യാപ്റ്റൻ
അനന്തപുരി/ ദ്വിജന്
സെഞ്ചുറി അടിക്കുവാൻ ക്യാപ്റ്റൻതന്നെ കളത്തിലിറങ്ങി
അപരനെക്കുറിച്ച് കരുതലുള്ളവരാകുക
വിനോദ് നെല്ലയ്ക്കൽ
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെയും ലോകാരോ
എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ
കെ. രാജന് (റവന്യു മന്ത്രി)
സ്വന്തമായി ഒരു
തോക്കിന് മുനയിൽ അമേരിക്ക
അമേരിക്കയിലെ സ്കൂളുകളിലും പൊതു ഇടങ്ങളിലും ആ
അനുസ്വാരവും വിസർഗവും സ്വരങ്ങളല്ല
മലയാളത്തിലെ അക്ഷരങ്ങളുടെ എണ്ണത്തെക്
Latest News
150 ഭീകരർ നുഴഞ്ഞുകയറാൻ ഊഴം കാത്തുനിൽക്കുന്നുവെന്നു റിപ്പോർട്ട്
ഛത്തീസ്ഗഡ് ആരോഗ്യമന്ത്രിക്ക് വീണ്ടും കോവിഡ്
സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് തുറക്കില്ല
ദ്രൗപദി മുർമുവിനെതിരെ ട്വീറ്റ്; രാം ഗോപാൽ വർമയ്ക്കെതിരെ പോലീസ് കേസെടുത്തു
കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം: ഇ.പി. ജയരാജൻ
Latest News
150 ഭീകരർ നുഴഞ്ഞുകയറാൻ ഊഴം കാത്തുനിൽക്കുന്നുവെന്നു റിപ്പോർട്ട്
ഛത്തീസ്ഗഡ് ആരോഗ്യമന്ത്രിക്ക് വീണ്ടും കോവിഡ്
സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് തുറക്കില്ല
ദ്രൗപദി മുർമുവിനെതിരെ ട്വീറ്റ്; രാം ഗോപാൽ വർമയ്ക്കെതിരെ പോലീസ് കേസെടുത്തു
കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം: ഇ.പി. ജയരാജൻ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top