Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കഴിയുമോ ഇത്തരം വികസനഭാരങ്ങൾ?
Sunday, May 15, 2022 1:21 AM IST
കേരളം ചരിത്രത്തിൽ ഒരിക്കലും വന്നു പെടാത്ത കടക്കെണിയിലായിരിക്കുകയാണ്. കേരളത്തിന്റെ പൊതുക്കടം 3.02 ലക്ഷം കോടി കടന്നു. അതു നാലു ലക്ഷം കോടിയിലേക്ക് കുതിക്കുകയാണ്. കിഫ്ബി വഴി ഉണ്ടാക്കുന്ന കോടികളുടെ കടങ്ങൾ വേറെയും ഉണ്ട്. 2003 ൽ കേരള നിയമസഭ പാസാക്കിയ ഫിസ്ക്കൽ റെസ്പോണ്സിബിലിറ്റി നിയമം അനുസരിച്ച് കടപരിധി മൊത്തം വരുമാനത്തിന്റെ 29.67 ശതമാനമായിരിക്കേണ്ടതുണ്ട്. എന്നാൽ അതു 40 ശതമാനത്തിന് അപ്പുറമായി എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം.
കടം തിരിച്ചടയ്ക്കാൻ കൂടുതൽ കടം എടുക്കേണ്ടി വരുന്ന നിലയാണുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിന്റെ അനുമതി കിട്ടേണ്ടതുണ്ട്. അതു കിട്ടാതെ വരുന്ന സാഹചര്യത്തിൽ സർക്കാറിന്റെ ചെലവുകൾ കുറയ്ക്കേണ്ടി വരും. കോണ്ട്രാക്ടർമാരുടെ ബില്ലുകൾ മാത്രമല്ല, ജീവനക്കാരുടെ ശന്പളം പോലും ക്രമമായി കൊടുക്കാനാവാത്ത നില വരും. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ ശന്പളം പതിവായി മുടങ്ങുന്നു. വൈദ്യുതിബോർഡിലും അതുണ്ടാകാം. പല പെൻഷനുകളും കുടിശികയായി.
ഈ പശ്ചാത്തലത്തിലാണ് ഒരു ലക്ഷം കോടിയിലധികം വിദേശനാണ്യ കടമുണ്ടാക്കുന്ന സിൽവർ ലൈൻ പദ്ധതി നടപ്പാക്കണം എന്ന നിർബന്ധബുദ്ധിയോടെ സർക്കാർ പ്രവർത്തിക്കുന്നത്. 60,000 കോടി കൊണ്ടു നിർമാണം പൂർത്തിയാകുമെന്നാണ് കെ-റെയിൽ അധികൃതർ പറയുന്നതെങ്കിലും നിതി ആയോഗ് പറയുന്നത് 2,27,000 കോടി എങ്കിലും ചെലവു വരുമെന്നാണ്. അത് 2025 ൽ പണി പൂർത്തിയായാലാണ്. അല്ലെങ്കിൽ വർഷം 3500 കോടി വീതം അധികച്ചെലവുണ്ടാകും. അത് 4000 കോടിയോ 5000 കോടിയോ ഒക്കെ ആയി ഉയരാം. പണിപൂർത്തിയായാലോ മെട്രോ പോലെ ഓരോ വർഷവും ഉണ്ടാകുന്ന നഷ്ടത്തിന്റെ ഭാരവും വഹിക്കേണ്ടി വരും. ഈ പണമെല്ലാം പലതരം നികുതികളായി സംസ്ഥാനം കണ്ടെത്തേണ്ടി വരും.
കൊച്ചി മെട്രോ തരുന്ന പാഠങ്ങൾ
വികസനം എന്ന പേരിൽ നടപ്പാക്കി നാടിനെ ആകെ വെള്ളം കുടിപ്പിക്കുവാൻ പോകുന്ന സിൽവർലൈനിന്റെ വെറും പത്തു ശതമാനം പോലും വലിപ്പമില്ലാത്ത കൊച്ചിയിലെ മെട്രോ നാലു വർഷം കൊണ്ടുണ്ടാക്കിയത് ഭീകരമായ നഷ്ടമാണ്. കോടികൾ വിദേശകടമെടുത്തും ആഭ്യന്തരവായ്പകൾ സമാഹരിച്ചും നിർമിച്ച മെട്രോ എല്ലാ കണക്കു കൂട്ടലുകളെയും ലംഘിച്ച് ഓരോ വർഷവും നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തുകയാണ്.
2017 ൽ ഓടിത്തുടങ്ങിയ മെട്രോയുടെ ആ വർഷത്തെ 2017-18 ലെ നഷ്ടം 167 കോടിയായിരുന്നു. 2019-20 ൽ 310 കോടിയായി. ആകെ വരുമാനം 134.95 കോടിയായപ്പോൾ ചെലവ് 445 കോടിയായി. നഷ്ടം 310. 60 കോടി.
20-21 ലെ വരുമാനം 167.46 കോടി. ചെലവ് 501.63 കോടി. നഷ്ടം 334.17 കോടി. രണ്ടു വർഷത്തെ ആകെ നഷ്ടം 644.77കോടി. തുടക്കവർഷമായ 2017 ലെ നഷ്ടമായ 167 കോടി കൂടി ചേരുന്പോൾ മൊത്തം നഷ്ടം 811.77 കോടി.
മെട്രോയുമായി സഹകരിച്ചിരുന്ന സർക്കാർ സംവിധാനങ്ങൾ പോലും പിൻവാങ്ങുകയാണ്.സംസ്ഥാന വ്യവസായ സുരക്ഷാസേന സേവനം അവസാനിപ്പിച്ചു പിൻവാങ്ങിത്തുടങ്ങി.
ഇതോ വികസനം?
തൃക്കാക്കരയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ വിഷയം സിൽവർലൈനും വികസനവും ആണെന്നു പറയുന്പോഴും ഇടതുസർക്കാർ ഏതാനും ദിവസങ്ങളായി സിൽവർലൈൻ പദ്ധതിക്കായി വീടിനുള്ളിൽ വരെ കയറി മഞ്ഞക്കല്ലു പാകുന്നത് നിർത്തലാക്കിയില്ലേ? മോദിയുടെ പെട്രോൾ വില പോലെ. ഇനി തെരഞ്ഞെടുപ്പു കഴിഞ്ഞാവും അതെല്ലാം ജനങ്ങളിൽ എത്തുന്നത്.
എല്ലാം വികസനത്തിനു വേണ്ടി എന്നാണു പറയുന്നത്. എന്തു വികസനം? ആരുടെ വികസനം? എന്ന ചോദ്യത്തിന് ആരും ഉത്തരം തരുന്നില്ല. കോണ്‍ഗ്രസ് പാർട്ടികൊണ്ട് നേടാവുന്നതെല്ലാം നേടിയ ഒരു നേതാവ് ഇപ്പോൾ വികസനത്വര മൂലം ഇടതു ക്യാന്പിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തെ കെ-റെയിൽ ചെയർമാനാക്കും എന്നാണ് ഓഫർ എന്ന് ചെറിയാൻ ഫിലിപ് പറയുന്നു. അതു ശരിയാണെങ്കിൽ അദ്ദേഹത്തിന്റെ വികസനം ഉറപ്പായി. പദ്ധതി നടപ്പാക്കുന്നതോടെ കമ്മീഷൻ കിട്ടുന്നവർക്ക് അവരുടെ വികസനവും ഉറപ്പാകും.
തൃക്കാക്കര വിജയം
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ തൃക്കാക്കരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇടതുമുന്നണിയുടെ സ്വപ്നപദ്ധതിയായ സിൽവർ ലൈനിന്റെ ലിറ്റ്മസ് ടെസ്റ്റാവുകയാണ്. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ ആവർത്തിച്ചുള്ള ജനവിധിയായി കണക്കാക്കപ്പെടും എന്നു തീർച്ചയാണ്. ഈ നിലപാടും അതുണ്ടാക്കുന്ന ഭീതിയും ജനാധിപത്യമുന്നണിയെ സഹായിക്കാതിരിക്കില്ല.
ഇടതുമുന്നണി എല്ലാ ആദർശവാദങ്ങളും ബലി കഴിച്ചാണ് സ്ഥാനാർഥി നിർണയം അടക്കമുള്ള തീരുമാനങ്ങൾ എടുത്തത്. സമുദായിക നേതാക്കളുമായി ചങ്ങാത്തം ഇല്ലെന്നു പരസ്യമായി പറയാറുള്ള ഇടതുപക്ഷം എല്ലാ സമുദായ കേന്ദ്രങ്ങളിലും പോയി നേർച്ചയിട്ടുകഴിഞ്ഞു. സ്ഥാനാർഥി ജോ ജോസഫാണ് പോകുന്നത്. കണിച്ചുകുളങ്ങരയിലും പെരുന്നയിലും പോയി. ജോ ആദ്യം പോയത് കണിച്ചുകുളങ്ങരയായതുകൊണ്ട് പെരുന്നയിലെ നേതാവിന് എന്തെങ്കിലും ഇഷ്ടക്കുറവുണ്ടാകുമോ എന്ന ഭീതി ഇല്ലാതില്ല.
ഉമ കണിച്ചുകുളങ്ങരയിൽ ഇതുവരെ പോയിട്ടില്ല. ശ്രീനാരായണ സന്ദേശങ്ങൾക്കു ദേശീയപ്രസക്തി ഉണ്ടാക്കുവാൻ ലോക്സഭാംഗമായിരിക്കെ പി.ടി. തോമസ് ചെയ്ത സേവനം നാരായണീയർ മറക്കില്ല എന്ന് ഉമയും കൂട്ടരും വിശ്വസിക്കുന്നു.
ജോയെ സഭയുടെ സ്ഥാനാർഥിയായി ചിത്രീകരിക്കാൻ നടത്തിയ നീക്കം വലിയ തിരിച്ചടി ആവുന്നതിനു മുന്‍പ് അവസാനിപ്പിക്കാനായത് ജനാധിപത്യമുന്നണിക്കു ഗുണമായി. തങ്ങൾക്ക് ഉമയോട് പ്രത്യേക എതിർപ്പൊന്നും ഇല്ലെന്ന് സഭ പറയുകയും ചെയ്തു.
ഇരുപക്ഷത്തെയും സ്ഥാനാർഥികൾ ഉയർത്തുന്ന തെരഞ്ഞെടുപ്പു വിഷയങ്ങൾ തിരിച്ചടി ഉണ്ടാക്കുമോ എന്നു നിരീക്ഷകർക്കു സന്ദേഹമുണ്ട്.
സഹതാപതരംഗം വിഷയമാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാർഥിയെ നിശ്ചയിച്ചത്. അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനാണത്രെ മത്സരിക്കുന്നത്. ആവർത്തിക്കും തോറും ആ ന്യായം മടുപ്പുണ്ടാക്കുന്നുണ്ട്. പാലായിൽ മാണിയാണ് സ്ഥാനാർഥി എന്ന് പറഞ്ഞ് മത്സരിച്ച കേരള കോണ്‍ഗ്രസുകാരുടെ ഓർമയും അതുണർത്തുന്നു. രാഷ്ട്രീയത്തിൽ കുടുംബവാഴ്ച പാടില്ലെന്ന തോമസിന്റെ സ്വപ്നം മറന്നുകൊണ്ടാണ് ഈ സങ്കടഹർജി എന്ന് കെ.വി. തോമസിനു പറയാൻ അതു കാരണമായി. ഉത്തരമില്ലാത്ത ഒരു ചോദ്യം തന്നെയാണത്.
ജോ ജോസഫ് ഉറച്ച കമ്യൂണിസ്റ്റുകാരനായി സിൽവർലൈന്‍ വേണ്ടിയാണ് വോട്ടു ചോദിക്കുന്നത്. സിൽവർലൈനിന്റെ ഓർമകളാവും ജോയ്ക്ക് വോട്ടു ചെയ്യുന്നതിനു പലർക്കും വരുന്ന ഏറ്റവും വലിയ തടസങ്ങളിൽ ഒന്ന്.
കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്: വെള്ളാപ്പള്ളി
കേരളത്തിൽ ഇന്നും ലൗ ജിഹാദുകൾ നടക്കുന്നു എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഏതാനും ദിവസം മുന്‍പു പ്രസ്താവിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായി അദ്ദേഹത്തെ കാണുവാൻ ബിജെപി നേതാവ് രാധാകൃഷ്ണൻ എത്തിയപ്പോഴായിരുന്നു ഈ പ്രസ്താവന.
കേരളത്തിൽ ഇത്തരം വിവാഹങ്ങളെക്കുറിച്ച് ഏതാനും വർഷംമുന്പ് ശക്തമായി പരാതി പറഞ്ഞവരിൽ പ്രമുഖനായിരുന്നു വെള്ളാപ്പള്ളി. മുസ്ലിം തീവ്രവാദികളുണ്ടാക്കുന്ന ഇത്തരം കെണിയിൽ നിപതിക്കുന്നവരിൽ ഏറെയും ക്രൈസ്തവരായതുകൊണ്ടും കത്തോലിക്കാ സഭ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തിയതുകൊണ്ടും അദ്ദേഹം നിശബ്ദനായി.
വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവന ഇടതു-വലതു മുന്നണികൾക്കും ലൗ ജിഹാദ് ഇല്ലെന്നു നിർത്താതെ പുലന്പുന്ന മാധ്യമങ്ങൾക്കും ഒന്നു പോലെ മുഖത്തു കിട്ടിയ അടിയായി. ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ക്രൈസ്തവർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതകാണിക്കുന്നതു കൊണ്ട് അവരുടെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ കൂടുതൽ പൊതുജനശ്രദ്ധയിൽ വരുന്നു.
ഉസ്താദും നവാസും പറഞ്ഞ സത്യം
ഇസ്ലാംമതത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനത്തെക്കുറിച്ച് എം.ടി ഉസ്താദ് പറഞ്ഞതാണ് സത്യം. അതാണ് സത്യമെന്ന് ലീഗ് നേതാവ് നവാസ് മാത്രമല്ല മുസ്ലിം സുന്നി യുവജന സംഘടനാ പ്രസിഡന്റ് സത്താർ പന്തല്ലൂരും വ്യക്തമാക്കുന്നു.
ഇസ്ലാംമതത്തിലെ നിയമം എന്തെന്നു പറയേണ്ടത് അവരുടെ ഉസ്താദുമാരും വിശ്വാസികളും അല്ലേ എന്ന ചോദ്യം പ്രസക്തമാണ്. അവർ അല്ലാതെ നിരീശ്വരരായ ഇടതുപക്ഷക്കാരും ഇസ്ലാമിക വിശ്വാസജീവിതം എന്നാൽ തങ്ങൾ പറയുന്നതാണെന്നവകാശപ്പെട്ട് തോന്ന്യാസം ജിവിക്കുന്നവരുമാണോ ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടത്? ഇത്തരക്കാർ സമുഹത്തിൽ എത്ര ഉന്നതപദവി വഹിക്കുന്നവരായാലും അവർ പറയുന്നവ കേൾക്കാൻ എത്ര ഇന്പകരവും പുരോഗമനപരവും ആയാലും അതാണ് യഥാർത്ഥ ഇസ്ലാമിക നിലപാട്.
കാലത്തിനും നാടിനും അനുസരിച്ച് രൂപാന്തരങ്ങൾക്കു തയ്യാറായ ഇസ്ലാംമതം ഇന്ന് ഏഴാം നൂറ്റാണ്ടിലെ ഖലീഫമാരുടെ കാലത്തേക്കു മടങ്ങുന്നതിന്റെ സൂചനകളാണ് ലോകത്താകമാനം കാണുന്നത്.
അനന്തപുരി / ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top