Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദേശീയത ഉയർത്തിപ്പിടിച്ച് വടക്കൻ അയർലൻഡ് തെരഞ്ഞെടുപ്പ്
Monday, May 16, 2022 2:21 AM IST
നൂറ്റാണ്ടുകൾ നീണ്ട ശക്തമായ ബ്രിട്ടീഷ് ആധിപത്യത്തിനു ശേഷം ഭാഗികമായ സ്വാതന്ത്ര്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ദ്വീപ് രാജ്യമാണ് വടക്കൻ അയർലൻഡ്. നിലവിലുള്ള ഭാഗികമായ സ്വാതന്ത്ര്യത്തിനു മുന്‍പും അതിനു ശേഷവും വലിയ വംശീയ കലാപങ്ങൾ ഈ രാജ്യത്തു തുടർച്ചയായി നടന്നിട്ടുണ്ട്.
യൂറോപ്യൻ വൻകരയുടെ വടക്കു പടിഞ്ഞാറായി അയർലൻഡ് എന്ന ദ്വീപ് സ്ഥിതി ചെയ്യുന്നു. ദ്വീപിന്റെ ആറിൽ അഞ്ച് ഭാഗം വരുന്ന തെക്കൻ മേഖല അയർലൻഡാണ്. ബാക്കി വടക്കൻ മേഖലയാണ് വടക്കൻ അയർലൻഡ്. വടക്കൻ അയർലൻഡ് ഇപ്പോഴും ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ തന്നെയാണ്. ഈ ആധിപത്യത്തിനെതിരായി ശക്തമായ ചെറുത്തുനിൽപ്പ് അവിടെ നടന്നുവരുകയും ചെയ്യുന്നുണ്ട്.
ബ്രിട്ടനും അയർലൻഡും തമ്മിൽ 1998ൽ ഒപ്പു വച്ച കരാറാണ് ബെൽഫാസ്റ്റ് ഉടന്പടി. വടക്കൻ അയർലൻഡിൽ സമാധാനം പുനഃസ്ഥാപിക്കാൻ രൂപീകരിച്ച കരാർ അനുസരിച്ച് ബ്രിട്ടന്റെ കീഴിലുള്ള വടക്കൻ മേഖലയിൽ നിയമ നിർമാണ അധികാരമുള്ള അസംബ്ലി രൂപീകരിച്ചു. സമാധാന പ്രക്രിയയുടെ മേൽനോട്ടത്തിനായി ബ്രിട്ടീഷ്-ഐറിഷ് കൗണ്‍സിലും സ്ഥാപിച്ചു. ഐറിഷ് റിപ്പബ്ലിക്കൻ ആർമി പോലുള്ള സംഘടനകൾ വടക്കൻ അയർലൻഡിൽ നടത്തിയിരുന്ന ആക്രമണങ്ങൾക്ക് ഇതോടെ അവസാനമായി. എങ്കിലും മുഴുവൻ അധികാരവും പ്രാദേശിക സർക്കാരിന് ബ്രിട്ടീഷുകാർ അന്നു നൽകിയില്ല. എന്നാൽ 1999ൽ കൂടുതൽ അധികാരം പ്രാദേശിക സർക്കാരിൽ നിക്ഷിപ്തമായി.
വടക്കൻ അയർലൻഡിൽ ഭാഗികമായ സ്വയംഭരണം സ്ഥാപിതമായശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ദേശീയ പാർട്ടി ആയ സിൻഫെയ്ന് തെരഞ്ഞെടുപ്പിൽ വിജയം നേടാൻ കഴിയുന്നത്. 90 അംഗ നിയമസഭയിൽ 27 സീറ്റുകളാണ് സിൻഫെയ്ൻ നേടിയത്. രണ്ടു പതിറ്റാണ്ടായി വടക്കൻ അയർലൻഡിന്റെ മുഖ്യകക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി 24 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തായി. 101 വർഷം മുന്‍പ് അയർലൻഡ് രൂപപ്പെട്ട ശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് ദേശീയതയ്ക്ക് പകരം ഐറിഷ് ദേശീയവാദം ഉന്നയിക്കുന്ന ഒരു പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.
സായുധ വിഘടനവാദ പ്രസ്ഥാനമായ ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ രാഷ്ട്രീയ ശബ്ദമായിരുന്ന സിൻഫെയ്ന് തെരഞ്ഞെടുപ്പു വിജയം ഒരു നാഴികക്കല്ലാണ്. സിൻഫെയ്നിന്റെ വിജയത്തിന്റെ തീവ്രത വടക്കൻ അയർലൻഡിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണുള്ളത്.
വടക്കൻ അയർലൻഡിനെ റിപ്പബ്ലിക്കൻ അയർലൻഡുമായി ഒന്നിപ്പിക്കുകയാണ് സിൻഫെയ്നെ സംബന്ധിച്ചുള്ള ആത്യന്തിക ലക്ഷ്യം. സായുധവിപ്ലവം ഉപേക്ഷിച്ച ശേഷം ഒരു ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായി വികസിച്ച സിൻഫെയ്ൻ ബ്രിട്ടീഷ് ഭരണത്തിനു അറുതി വരുത്തുക എന്ന ലക്ഷ്യത്തിനൊപ്പം സാമൂഹികക്ഷേമപ്രവർത്തനങ്ങളിലൂടെയാണ് ജനപ്രീതി നേടിയത്.
എന്നാൽ, വടക്കൻ അയർലൻഡിലെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ നിന്നു ഫലത്തിൽ പാർട്ടിക്ക് യാതൊരു പിന്തുണയും ലഭിച്ചിട്ടില്ല. പ്രൊട്ടസ്റ്റന്റ് ഭൂരിപക്ഷ പിന്തുണയുള്ള മൂന്നു ബ്രിട്ടീഷ് അനുകൂല പാർട്ടികളുടെ ഭിന്നത സിൻഫെയ്നിന്റെ മുന്നേറ്റത്തിന് കാരണമായി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അധികാരത്തിൽ വന്നാൽ ബ്രിട്ടീഷ് യൂണിയനിൽ നിന്നു പുറത്തു പോകാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും ഇല്ലെന്നുമുള്ള വിലയിരുത്തലുകളുമുണ്ട്.
ഇരു അയർലൻഡുകളുടെയും സംയോജനം എന്ന മുദ്രാവാക്യത്തോടൊപ്പം ആ രാജ്യത്തെ ജനകീയ പ്രശ്നങ്ങളും സിൻഫെയ്ൻ ലീഡർ മിഷേൽ നീൽ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കിയിരുന്നു. വിലക്കയറ്റം ഇന്നു രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമാണ്. ഈ പ്രശ്നം തെരഞ്ഞെടുപ്പിൽ ശക്തമായി ഉയർത്തിയിരുന്നു. ഇരു അയർലൻഡുകളും സംയോജിപ്പിക്കുന്നത് സംബന്ധിച്ച റഫറണ്ടം ഉടൻ ഉണ്ടാകില്ലെന്നാണു വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തു വന്ന സെന്ററിസ്റ്റ് അലയൻസ് പാർട്ടി നാഷണലിസ്റ്റുകൾക്കോ യൂണിയനിസ്റ്റുകൾക്കോ പിന്തുണ നൽകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിക്ക് ഈ പാർട്ടിയുടെ തീരുമാനവും വളരെ പ്രധാനപ്പെട്ടതാണ്. വടക്കൻ അയർലൻഡിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ് സെന്ററിസ്റ്റ് അലയൻസ് പാർട്ടി.
എന്നാൽ ഭൂരിപക്ഷ വിജയത്തിനിടയിലും സിൻഫെയ്ന് സർക്കാർ രൂപീകരിക്കാനാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
അധികാരം പങ്കിടൽ നിയമങ്ങൾ പ്രകാരം പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യാനുള്ള അവകാശം സിൻഫെയ്ന് ഉണ്ട്. എന്നാൽ രണ്ടാം സ്ഥാനക്കാരായ പാർട്ടി ഒരു ഉപപ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ വിസമ്മതിച്ചാൽ പ്രധാനമന്ത്രിക്ക് അധികാരമേൽക്കാൻ കഴിയുകയില്ല. സിൻഫെയ്ൻ നേതാവ് മിഷൈൽ നീലിനെ ആകും പാർട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്കു നാമനിർദ്ദേശം ചെയ്യുക.
ബ്രിട്ടനിൽ നിന്നു വടക്കൻ അയർലൻഡിലേക്കു പ്രവേശിക്കുന്ന ചരക്കുകളുടെ ബ്രെക്സിസ്റ്റ് പരിശോധന വ്യവസ്ഥ നീക്കം ചെയ്യുന്നതുവരെ ഉപപ്രധാനമന്ത്രിയെ നിർദ്ദേശിക്കില്ലെന്നാണു യൂണിയനിസ്റ്റുകളുടെ നിലപാട്. വടക്കൻ അയർലൻഡിന്റെ ബ്രെക്സിസ്റ്റ് പ്രോട്ടോകോൾ പരിഹരിക്കുന്നതിന് യുകെ സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നിയമ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചിട്ടുണ്ട്. ബ്രെക്സിസ്റ്റ് പരിഹരിക്കുന്നതിൽ വടക്കൻ അയർലൻഡാണ് ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം ഒരു വിലങ്ങുതടി. നേരത്തെ തന്നെ ഇതു സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും ഇന്നുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് യാഥാർഥ്യം.
വിദേശാധിപത്യത്തിനെതിരേയും കൊളോണിയൽ വാഴ്ചയ്ക്കെതിരേയുമുള്ള പ്രസ്ഥാനങ്ങൾ ലോകത്തൊട്ടാകെയുള്ള വിവിധരാജ്യങ്ങളിൽ ശക്തമാണ്. വടക്കൻ അയർലൻഡിലും കൊളോണിയൽ ആധിപത്യത്തിനെതിരായ ത്യാഗപൂർണമായ ചെറുത്തുനിൽപ്പാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. വടക്കൻ അയർലൻഡിനെ സംബന്ധിച്ചിടത്തോളം രണ്ടു പതിറ്റാണ്ടിനു മുന്‍പാണ് കൊളോണിയൽ നുകത്തിൽ നിന്നു രാജ്യം കുറച്ചെങ്കിലും മോചനം നേടിയത്. രാജ്യത്തെ അയർലൻഡും വടക്കൻ അയർലൻഡുമായി വെട്ടിമുറിച്ചത് ബ്രിട്ടീഷ് അധികാരികൾ തന്നെയായിരുന്നു. രാജ്യത്തെ വെട്ടിമുറിക്കുന്നതിൽ ഒരു മനഃസാക്ഷിക്കുത്തും ഇവർക്കുണ്ടായിട്ടില്ല.
ഈ രാജ്യത്തെ ജനങ്ങളുടെ ദേശീയവികാരം കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടു തന്നെയാണ് ദേശീയതയിൽ ഉൗന്നി പ്രവർത്തിക്കുന്ന സിൻഫെയ്ന് ഈ തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിച്ചതും.
യൂറോപ്പിലും ലോകത്തിലെ രാഷ്ട്രീയരംഗത്തും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളുടെ ഭാഗമായി മാത്രമേ വടക്കൻ അയർലൻഡിലെ തെരഞ്ഞെടുപ്പിനേയും കാണാൻ കഴിയുകയുള്ളൂ.
അഡ്വ.ജി. സുഗുണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
Latest News
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top