Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഭരണം ഏറെ അകലെയാണ്
Sunday, July 31, 2022 12:41 AM IST
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ നവസങ്കല്പ ചിന്തന്‍ ശിബിരം കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചു നടത്തിയ വിലയിരുത്തലുകള്‍ ഏറെ യഥാര്ഥ്യബോധമുള്ളതായിരുന്നു. ജനാധിപത്യമുന്നണിക്ക് ഇന്നത്തെ നിലയില്‍ കേരളത്തില്‍ അധികാരം തിരിച്ചുപിടിക്കാനുള്ള ശക്തിയോ ശേഷിയോ ഇപ്പോഴില്ലെന്ന ഏറ്റുപറച്ചിലാണ് ശിബിരം പ്രകടിപ്പിച്ച യാഥാര്‍ഥ്യബോധത്തിന്റെ അടയാളം. 2014ല്‍ ഡല്‍ഹിയില്‍ നരേന്ദ്ര മോദിയും 2016 ല്‍ കേരളത്തില്‍ പിണറായി വിജയനും അധികാരത്തിലെത്തിയപ്പോള്‍ 1978ൽ ഇന്ദിര തിരിച്ചെത്തിയതുപോലെ 2019ല്‍ ഡല്‍ഹിയിലും 2021 ല്‍ കേരളത്തിലും സ്വാഭാവികമായും തിരിച്ചുവരും എന്ന അടിസ്ഥാനമില്ലാത്ത ആത്മവിശ്വാസം എല്ലാ കോണ്‍ഗ്രസുകാര്‍ക്കും ഉണ്ടായിരുന്നു.
ഭരണത്തില്‍ വരുമ്പോള്‍ തങ്ങളുടെ പദവികള്‍ ഉറപ്പാക്കുന്നതിനുള്ള കളികളാണ് കോണ്‍ഗ്രസിലെ മിക്കവാറും നേതാക്കള്‍ നടത്തിയത്. ഫലമോ? രണ്ടിടത്തും കോണ്‍ഗ്രസ് ദയനിയമായി തോറ്റു. അതോടെ അധികാരം മാത്രം നോക്കി പാര്‍ട്ടിയില്‍ നിന്ന പലരും പലയിടത്തേക്കും കുടിയേറി. കോണ്‍ഗ്രസില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നവരും മറ്റെങ്ങും പോകാനാകാത്തവരും മാത്രമായി ബാക്കി.
അവര്‍ പാര്‍ട്ടിയെ തെരഞ്ഞെടുപ്പിനു സജ്ജമാക്കുന്നതിനു രാജസ്ഥാനിലെ ജയ്പുരില്‍ ദേശീയ തലത്തില്‍ ഒരു ചിന്തന്‍ ശിബിരം നടത്തി. എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും അധികാരം തിരിച്ചുപിടിക്കലാണ്. ഒരു നൂറ്റാണ്ടു പിന്നിട്ട കോണ്‍ഗ്രസ് കഴുകനെപ്പോലായിട്ടുണ്ട്. കണ്ടാല്‍ വലിയ കൊക്കും കൂർത്ത നഖങ്ങളും വലിയ ചിറകുമുണ്ട്. പക്ഷേ പറക്കാനാവുന്നില്ല.
യൗവനം നവീകരിക്കുന്ന കഴുകന്
കഴുകന് യുവത്വം പുനരാര്ജിക്കുന്നതിനെക്കുറിച്ച് മനോഹരമായ ഒരു കഥയുണ്ട്. തന്റെ ചുണ്ടിനും നഖങ്ങൾക്കും പഴയ മൂര്‍ച്ച ഇല്ലാതായെന്ന് തിരിച്ചറിയുന്ന കഴുകന് യുവത്വം പുനരാര്ജിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നു. ഒരുക്കങ്ങളാരംഭിക്കുന്നു. ഏറ്റവും ഉയരത്തിലുള്ള താവളം കണ്ടെത്തുകയാണ് ഒന്നാമത്തെ നടപടി. കൂടൊരുക്കിക്കഴിഞ്ഞാല് കഴുകന് ആത്മവിശുദ്ധീകരണം ആരംഭിക്കുന്നു. ഒരിക്കല്‍ ലോകത്തെ ഭയപ്പെടുത്തിയിരുന്ന തന്റെ രൂപംതന്നെ മാറ്റാനാണു നടപടികള്‍.
നഖങ്ങളും ചിറകുകളും ചുണ്ടും കളയുന്നതോടെ കഴുകന് കാലം ചാര്‍ത്തിയ എല്ലാ ആടയാഭരണങ്ങളും ഇല്ലാത്തവനായി മാറുന്നു. പിന്നീട് കൂട്ടില്‍ തപസാണ്. തൂവലുകള്‍ ഓരോന്നായി മുളയ്ക്കുന്നു. വിരലുകളില്‍ നഖവും പുത്തന്‍ ചുണ്ടും ഉണ്ടാകുന്നു. ഏതാനും മാസം കൊണ്ട് കഴുകന് പുതിയ കഴുകനായി മാറുന്നു. അവന് ചിറകടിച്ചു പറന്നുയരുന്നു. കൂടുതല്‍ ഉയരങ്ങളിലേക്ക് കൂടുതല്‍ കരുത്തോടെ കൂടുതല്‍ ശക്തരായ എതിരാളികളെ ഇരയാക്കുവാന്‍.
ഇതൊരു കഥയാണ്. ഇതില്‍ പക്ഷേ ചില പാഠങ്ങളുണ്ട്. ഒരു നൂറ്റാണ്ടു കഴിഞ്ഞ പാര്‍ട്ടിക്ക് ഒരു പുത്തന്‍ ലുക്ക് ഉണ്ടാവണം. അതിനു ശക്തമായ ആത്മപരിശോധന വേണം. ഇത്തരത്തിലുള്ള ഒരു രൂപാന്തരീകരണ പ്രക്രിയയ്ക്കുള്ള കാര്യമായ നിര്‍ദേശങ്ങളൊന്നും രണ്ടു ചിന്തന്‍ ശിബിരത്തിലും കാണാനുണ്ടായില്ല എന്നതാണ് വാസ്തവം. മാത്രവുമല്ല, അവിടെ എടുത്ത തീരുമാനങ്ങളില്‍ ചിലതെങ്കിലും അവയുടെ ചൂടാറുന്നതിനു മുമ്പുതന്നെ ലംഘിക്കപ്പെടുകയും ചെയ്തു. പാര്‍ട്ടി വിട്ടുപോകുന്നവരെ തടയാനും പുത്തന്‍ ആള്‍ക്കാരെ പാര്‍ട്ടിയോടും മുന്നണിയോടും ഒന്നിപ്പിക്കാനും സാധിച്ചാലേ അധികാരത്തില്‍ തിരിച്ചെത്താനാവു എന്ന തിരിച്ചറിവു തന്നെ നല്ല അടയാളമാണ്.
മുന്നണികള്‍ എന്തിന്?
കേരളത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നതിനുള്ള പ്രധാന തടസങ്ങളില്‍ ഒന്ന് ജനാധിപത്യമുന്നണിയുടെ ശേഷിക്കുറവാണെന്ന സത്യം പാര്‍ട്ടി തുറന്നു പറഞ്ഞു. മുന്നണിയിലെ ഘടകക്ഷികള്‍ ശക്തിപ്പെടണം. അവരുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ഇപ്പോള്‍ പാര്‍ട്ടി പരിപാടികളോ ജനകീയ പരിപാടികളോ ഒന്നും ഇല്ലാത്ത നില മാറണം. ഓരോ മണ്ഡലത്തിലും മുന്നണിയിലെ എല്ലാ പാര്‍ട്ടിക്കാരും ഒന്നിച്ചു നില്‍ക്കണം. അതിന് പാര്‍ട്ടികളും മുന്നണിയും ശക്തമാകണം. ഘടകകക്ഷികളെ ശക്തരാക്കി മുന്നണിയെ ബലപ്പെടുത്താന്‍ മറ്റു ഘടകകക്ഷികളും സഹായിക്കണം. പലപ്പോഴും ഒതുക്കാനും ഇല്ലാതാക്കാനുമാണ് ഇപ്പോഴത്തെ കളികള്‍. ജനം കൂടുവിട്ടു മാറുന്നെങ്കില്‍ എന്തുകൊണ്ട് എന്നു മനസിലാക്കണം.
അസംതൃപ്തര്‍
കോഴിക്കോട്ടെ ചിന്തന്‍ ശിബിരം മുന്നോട്ടു വച്ചതില്‍ കേരളത്തില്‍ ഏറെ ചര്‍ച്ചയായ നിര്‍ദേശങ്ങളില്‍ ഒന്ന് ഇടതുമുന്നണിയിലെ അസംതൃപ്തരെ വലതുമുന്നണിയില്‍ എത്തിക്കണമെന്നും വലതുമുന്നണി വിട്ടവരെ തിരിച്ചെത്തിക്കാന്‍ നോക്കണമെന്നുമുള്ളതായിരുന്നു. ഇടതുമുന്നണിയുടെ രണ്ടാം വരവിനു കാരണമായവരില്‍ പലരും ഇന്നു വല്ലാതെ അസംതൃപ്തരാകുന്നുണ്ട്. പ്രത്യേകിച്ചും ക്രൈസ്തവര്‍. ന്യൂനപക്ഷാവകാശങ്ങള്‍ വല്ലാത്ത അനുപാതത്തില്‍ വീതിച്ചിരുന്ന ഏര്‍പ്പാട് മാറിയതുകൊണ്ടു മാത്രം അവര്‍ക്ക് ജനാധിപത്യമുന്നണിയോട് ഉണ്ടായിരുന്ന പരിഭവം മാറുന്നില്ല.
പോലീസ് അടക്കമുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനശൈലിയില്‍ അനുഭവപ്പെടുന്ന പക്ഷഭേദങ്ങളെക്കുറിച്ചും അവര്‍ക്കു പരാതിയുണ്ട്. മതേതരത്വം എന്നു പറയുന്നതെല്ലാം ഒരു സമുദായത്തിനു മാത്രം വാരിക്കോരി കൊടുക്കുന്നു എന്ന സങ്കടം ഇപ്പോഴും ബാക്കിയാണ്. ചില പദവികളൊക്കെ വാശിപിടിച്ചു വാങ്ങിച്ചിട്ടും അതില്‍ ഉപവിഷ്ടരായവര്ക്ക് എന്തെങ്കിലും മാറ്റം വരുത്താന്‍ സാധിച്ചതിന്റെ അടയാളങ്ങളും ഇല്ല. ഇടതായാലും വലതായാലും എല്ലാം ഒരു പോലെ എന്നു കരുതുന്നിടത്ത് കാര്യങ്ങള്‍ എത്തുന്നതു സഹായിക്കുക വേറെ ശക്തികളെ ആവും.
കേരള കോണ്‍ഗ്രസ് മാണി
കേരള കോണ്‍ഗ്രസ് മാണിയെ തിരിച്ചു ജനാധിപത്യമുന്നണിയില്‍ കൊണ്ടുവരണം എന്ന നിര്‍ദേശം ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്നു. കെ.എം. മാണിയല്ല ജോസ് കെ. മാണി എന്നതും കെ. കരുണാകരനെയോ ഇന്ദിരാഗാന്ധിയെയോ പോലുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇന്നില്ലെന്നതും ഈ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനു വലിയ തടസമാവും. മാണികൂടി എത്തിയാല്‍ ജനാധിപത്യമുന്നണി കൂടുതല്‍ ശക്തമാകുമെന്നും കേരള കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നുമുള്ള ശിബിരത്തിന്റെ നിഗമനം തികച്ചും ശരിയാണ്.
പക്ഷേ അതിനര്‍ഥം അവര്‍ ഉടനെ ഇടതുമുന്നണി വിട്ടു വലത്തോട്ട് പോകുമെന്നോ അവരെ ഇടതുമുന്നണി സ്വന്തമാക്കിയതുപോലെ അത്ര എളുപ്പത്തില്‍ ജനാധിപത്യമുന്നണിയില്‍ പ്രവേശിപ്പിക്കാമെന്നോ അല്ല. അവര്‍ക്ക് ഇടതുമുന്നണിയില്‍ അവഗണനയുണ്ടെന്നതു സത്യമാണ്. അവര്‍ക്കു കിട്ടിയ ജലസേചനവകുപ്പില്‍ ഇടതു സംഘടനകള്‍ സമരകാഹളം മുഴക്കി. മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ അനുവദിച്ച കാര്യം അവരുടെ മന്ത്രി അറിഞ്ഞത് പത്രത്തിലൂടെയായിരുന്നു എന്നാണു കേള്‍വി. മുന്നാക്ക കമ്മീഷന്, പ്ലാനിംഗ് ബോര്‍ഡ് തുടങ്ങിയ സമിതികളില്‍ അവര്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ല. എങ്കിലും ചിലതെല്ലാം കിട്ടുന്നുണ്ട്. അതില്‍ അവരുടെ നേതാക്കള്‍ ഇപ്പോള്‍ സംതൃപ്തരുമാണ്. അനുഭാവികള്‍ക്കിടയില്‍ പക്ഷേ കൂടുതല്‍ മുറുമുറുപ്പുണ്ട്.
കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് കൂട്ടുകെട്ടുകള്‍
1965-ല്‍ കോണ്‍ഗ്രസ് പിളര്‍ത്തി രൂപംകൊണ്ട കേരള കോണ്‍ഗ്രസ് ആ മാര്‍ച്ച് നാലിന് നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ 25 സീറ്റില്‍ ജയിച്ച് അദ്ഭുതം കാട്ടി. എന്നാല്‍ 1967 ആയപ്പോള്‍ അത് അഞ്ചായി. അന്ന് കോണ്‍ഗ്രസ് ഒമ്പതായും ചുരുങ്ങി.പരസ്പരം പോരടിച്ചുനിന്ന കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും പക്ഷേ 1969ല്‍ അച്യുതമേനോന്റെ മന്ത്രിസഭയ്ക്കു പിന്തുണ നല്കി ഒന്നിച്ചു. പക്ഷേ 1970 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ ചതിച്ചു പുറത്താക്കി.
1971 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസ് മുന്നണിയിലായി. ഇരുപതില്‍ മൂന്ന് സീറ്റ് അവർക്കു കിട്ടി. പക്ഷേ, പിന്നെയും കേരള കോണ്‍ഗ്രസ് പ്രതിപക്ഷത്തായിരുന്നു. സിപിഎമ്മുമായി മുന്നണിയാകുന്ന ലൈന്‍ വരെ എത്തി. പക്ഷേ അടിയന്തരാവസ്ഥയില്‍ ഇന്ദിര അവരെ ഐക്യമുന്നണിയിലാക്കി. അധികാരം കിട്ടിയതോടെ പാര്‍ട്ടി പിളര്‍ന്നു മാണി ഗ്രൂപ്പും ജോര്‍ജ് ഗ്രൂപ്പും ഉണ്ടായി. 1976 ഡിസംബര്‍ 11 ന് കെ.എം. ജോര്‍ജ് മരിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പാര്‍ട്ടി ഒന്നാക്കി.
1977ലെ തെരഞ്ഞെടുപ്പില്‍ ലീഗിനേക്കാള്‍ അംഗങ്ങളുമായി ഐക്യമുന്നണിയിലെ മൂന്നാമത്തെ കക്ഷിയായി. വീണ്ടും പിളര്‍ന്നു. 1979 ജൂലൈ 15ന് ജോസഫും മാണിയുമായി. രണ്ടു മുന്നണിയിലായി. 1979ല്‍ മാണി ഇടതുമുന്നണിയിലായി. 1980 ഒക്ടോബറില്‍ ഇടതുമുന്നണി വിട്ട് മാണി വീണ്ടും വലത്തെത്തി. അന്ന് മാണിയെ ഇടതുമുന്നണി വിടാന്‍ നിര്ബന്ധിച്ചവര്ക്കൊന്നും ഇന്ന് ജോസിനെ അങ്ങനെ നിര്‍ബന്ധിക്കാനാവില്ല.
മുന്നണി വിടാതിരിക്കുവാനുള്ള എല്ലാ വഴികളും മാണിയുടെ കുട്ടികള്‍ നോക്കി. രമേശിനെയും ഉമ്മന്‍ ചാണ്ടിയെയും മാത്രമല്ല, മുരളീധരനെയും സതീശനെയും കണ്ട് കാര്യങ്ങള്‍ പറഞ്ഞതാണ്. പക്ഷേ ആര്‍ക്കും അവരെ മനസിലായില്ല. അല്ലെങ്കില്‍ വീണ്ടും ഒതുക്കാമെന്നു കരുതി. മാണിക്കു പഴയ ആളില്ലെന്ന് കാനം രാജേന്ദ്രനും പാര്‍ട്ടിയും ആവര്‍ത്തിച്ചു പറഞ്ഞിട്ടും പിണറായിയും കോടിയേരിയും തികച്ചും മാന്യമായി അവരെ സ്വീകരിച്ചു. ജോസും കൂട്ടരും അടങ്ങിയൊതുങ്ങി മുന്നണിയില്‍ കഴിയുന്നു.
മന്ത്രിമാരുടെ എണ്ണം ഒന്നായി. ഒരു വിപ്പു മന്ത്രിസ്ഥാനവും കിട്ടി. കെ -റെയില്‍ പോലുള്ള സര്‍ക്കാര്‍ പരിപാടികളിലും ചാവറയച്ചനോടു കാണിച്ച നിന്ദ പോലുള്ള സര്‍ക്കാര്‍ തീരുമാനങ്ങളിലും പച്ചവെളിച്ചം പോലുള്ള മുന്നേറ്റങ്ങളെ തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതിലും അവരുടെ അണികളില്‍ അമര്‍ഷം ഉണ്ടെന്നതു നേര്. അതെല്ലാം തങ്ങള്‍ക്കനുകൂലമാക്കാന്‍ ജോസില്‍ സമ്മര്‍ദം ചെലുത്താനാവുന്നവരില് സമ്മര്‍ദം ചെലുത്താന്‍ കോണ്‍ഗ്രസിനാവുമോ എന്ന് കണ്ടറിയണം. കിട്ടാത്ത മുന്തിരിക്കു വേണ്ടി ചാടി സമയം കളയുന്നതില്‍ നല്ലത് തങ്ങളുടെ മുറ്റത്തെ മുന്തിരിച്ചെടി കൂടുതല്‍ കായ്ക്കാന്‍ യത്നിക്കുന്നതാവും.
അനന്തപുരി / ദ്വിജന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top