Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
തോറ്റു തൊപ്പിയിടുന്നുവോ?
Saturday, November 19, 2022 11:12 PM IST
അനന്തപുരി /ദ്വിജന്
കേരളാ ഗവർണറുമായി ഇടതുസർക്കാർ നടത്തുന്ന ഓരോ ഏറ്റുമുട്ടലിലും സർക്കാർ തോറ്റു തൊപ്പിയിടുകയാണ്. ഇടതുസർക്കാർ നിയമിച്ച മിക്കവാറും വൈസ് ചാൻസിലർമാർക്ക് പടിയിറങ്ങേണ്ടി വരും. ഫിഷറീസ് സർവകലാശാലയുടെ കാര്യത്തിൽക്കൂടി ഹൈക്കോടതി വിധി വന്നതോടെ എന്താവും സംഭവിക്കാൻ പോകുന്നതെന്ന് വ്യക്തമായിട്ടുണ്ട്. പുറത്താക്കപ്പെടുന്ന വി.സിമാർക്ക് കരിയറിൽ വലിയ നഷ്ടം ഉണ്ടാകുമത്രെ. അവർക്ക് ഭാവിയിൽ ഒരു അക്കാദമിക് ബോഡിയിലും അംഗത്വം ലഭിക്കില്ല. ഭരണഘടനാപരമായ പദവികളിലുള്ള നിയമനത്തിനും തടസം ഉണ്ടാകുമത്രെ. സ്വയം രാജി വച്ചാൽ ഈ പ്രശ്നമില്ല!
സാങ്കേതിക സർവകലാശാലയുടെ പുറത്താക്കപ്പെട്ട വൈസ് ചാൻസിലർ ഡോ. എം.എസ്. രാജശ്രി കൊടുത്ത അപേക്ഷ അംഗീകരിച്ച് ശന്പളം മുൻകാലപ്രാബല്യത്തോടെ തിരിച്ചുപിടിക്കേണ്ട എന്ന് സുപ്രീംകോടതി ഉത്തരവിട്ടില്ലെങ്കിൽ ഓരോ വൈസ് ചാൻസിലറും വൻതുക തിരിച്ചടയ്ക്കേണ്ടി വരും. അവർ അക്കാലത്ത് ഒപ്പിട്ട രേഖകൾ റദ്ദാക്കപ്പെടുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പാർട്ടി ഒത്താശയിലല്ലാതെ നിയമനം നേടിയവരുടെ കാര്യവും ഇതോടെ ആശങ്കയിലാണ്.
പോലീസ് മേധാവി സ്ഥാനത്തുനിന്നു സെൻകുമാറിനെ അന്യായമായി നീക്കം ചെയ്തതിൽ ആരംഭിച്ച കോടതി വിധിയുടെ തിരിച്ചടികൾ പിണറായി സർക്കാരിനെ വല്ലാതെ വേട്ടയാടുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം സംബന്ധിച്ചുണ്ടായ വിധിയോടെ സഖാക്കളെ ഒരു യോഗ്യതയും നോക്കാതെ സർക്കാർ പദവികളിൽ നിയമിക്കുകയാണല്ലോ എന്ന ചിന്ത പൊതുജനത്തിനുണ്ട്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ പലരും എല്ലാം പൊടി തട്ടി എടുക്കുന്നതിന്റെ സൂചനകളുണ്ട്. ഇനിയും കേസുകൾ വരാം. ഇടതുഭരണ കാലത്തു നടന്ന പ്രിയയുടെ പിഎച്ച്ഡിയും ആദ്യനിയമനവും ചോദ്യം ചെയ്യാൻ നീക്കമുണ്ടത്രെ. യോഗ്യതയൊന്നും നോക്കാതെ പാർട്ടിക്കാരെ പല സ്ഥലത്തും നിയമിച്ചതിന്റെ എത്ര കഥകളാണ് പുറത്തുവരുന്നത്.ഗവർണറും ജോസഫ് സ്കറിയായും തുറന്നുവിട്ടിരിക്കുന്നത് വലിയ ഭൂതത്തെയാണ്.
പോരാട്ടവും മാപ്പും
സഖാക്കൾ നടത്തുന്ന അഴിമതി നിയമനങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻകൂടി ഗവർണർക്കെതിരായ പോരാട്ടം കടുപ്പിക്കേണ്ടത് സിപിഎമ്മിന് അത്യാവശ്യമായി. നവംബർ 15ന് വലിയ ആൾക്കൂട്ടത്തോടെ രാജ്ഭവൻ വളഞ്ഞു. ഗവർണറുടെ വിരട്ടലിൽ പേടിച്ച മന്ത്രിമാർ ഓഫീസിൽ തന്നെ ഇരുന്നു. ഹൈക്കോടതിയുടെ പരാമർശനത്തെക്കുറിച്ച് നിന്ദ്യമായി പ്രതികരിച്ച പ്രിയയ്ക്കും കിട്ടി കോടതിയുടെ അതൃപ്തി. അതോടെ പ്രതികരണവും നിന്നു. ഗവർണർക്കെതിരേ പ്രവേശന കവാടത്തിൽ മോശമായ പരാമർശനം എഴുതി വച്ച സംസ്കൃത സർവകലാശാലക്കാരും മാപ്പു പറഞ്ഞു. സമരം എത്ര ശക്തമാക്കിയാലും കോടതി വിധി മാറ്റാനാവുമോ? അതിന്റെ അടിസ്ഥാനത്തിൽ ഗവർണർ എടുക്കുന്ന തീരുമാനങ്ങൾ മാറ്റാനാവുമോ?
സർവകലാശാലകളുടെ പ്രവർത്തനം യുജിസി വ്യവസ്ഥകൾ അനുസരിച്ചാവണമെന്ന് സുപ്രീംകോടതി ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാരിനുള്ള സാധ്യതകൾ പരിമിതമാണ്. വൈസ് ചാൻസിലർ നിയമനത്തിൽ മാത്രമല്ല മറ്റുപദവികളിലും ഇഷ്ടക്കാരുടെ നിയമനം ബുദ്ധിമുട്ടാവും. സർവകലാശാലകൾ ഗവർണറെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നാരോപിച്ചാണ് ഇടതുമുന്നണി രാജ്ഭവൻ വളഞ്ഞത്. ഉന്നത വിദ്യാഭ്യാസമേഖലയിലാകെ ഞങ്ങൾ പറയുന്നത് നടക്കണം, ഞങ്ങളുടെ ആൾക്കാർ വരണം എന്ന് ശഠിക്കുന്നവർക്ക് എങ്ങനെ ബിജെപിയെ കുറ്റപ്പെടുത്താനാവും? നമ്മുടെ സർവകലാശാലകളിൽ എന്താണ് നടക്കുന്നത്? കാർഷിക സർവകലാശാലയിൽ മുൻ വി.സി ശന്പള ഇനത്തിൽ 8.55 ലക്ഷം രൂപ അധികം കൈപ്പറ്റി. അന്വേഷണം നടന്നു, പക്ഷേ ഇപ്പോൾ ഫയൽ കാണാനില്ല. 2014 ൽ അവിടെ 244 അധ്യാപകർക്ക് പ്രമോഷൻ കൊടുത്ത ഫയലും കാണാതായി. അധ്യാപക ഒഴിവുകൾ യുജിസി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന നിബന്ധന കാലിക്കറ്റിൽ പാലിക്കാറില്ല. എംജിയിലെ ഹിന്ദി അസി.പ്രഫസർ നിയമനം റദ്ദാക്കപ്പെട്ടതും സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ടിൽ അസി. പ്രഫസർ നിയമനം റദ്ദാക്കപ്പെട്ടതുമെല്ലാം സമകാലീന അനുഭവങ്ങൾ.
ചരിത്ര സത്യങ്ങൾ
നവംബർ 14ന് കണ്ണൂരിൽ കോണ്‍ഗ്രസ് സംഘടിപ്പിച്ച നവോത്ഥാന സഭയിൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ആർഎസ്എസ് നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയെ തന്റെ മന്ത്രിസഭയിൽ അംഗമാക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞതും ഭാരതം മതാധിഷ്ഠിത രാഷ്ട്രം ആകണമെന്ന വാദത്തെ ചെറുത്തു തോൽപ്പിച്ച് ജനാധിപത്യ ശക്തിയായി നാടിനെ ശക്തപ്പെടുത്തിയത് നെഹ്റു ആയിരുന്നുവെന്ന് കെപിസിസി ആസ്ഥാനത്തു നടന്ന നെഹ്റുവിന്റെ ജന്മദിനപരിപാടിയിൽ എ.കെ. ആന്റണി പറഞ്ഞതും ചരിത്ര സത്യങ്ങളാണ്. ഭാരതത്തെ മതേതര രാഷ്ട്രമാക്കി നെഹ്റുനിലനിർത്തിയത് ഹിന്ദു വികാരത്തെ മാനിച്ചുകൊണ്ടും ഹിന്ദുത്വ വികാരങ്ങളുള്ളവർക്കും കോണ്‍ഗ്രസിൽ ഇടമുണ്ടെന്ന് തെളിയിച്ചു കൊണ്ടുമാണ്. ശ്യാമപ്രസാദ് മുഖർജി മാത്രമല്ല, ഹിന്ദുത്വ നിലപാടുകാരനായിരുന്ന സർദാർ പട്ടേലും ഒപ്പം നിന്നതാണ് കോണ്‍ഗ്രസിന് ഭാരതത്തിൽ അധികാരം പിടിക്കാനായത്.
ഭാരതത്തിലെ ഇന്നത്തെ മിക്കവാറും പാർട്ടികളുടെ ശക്തി അവരുടെ പിന്നിലെ സമുദായമാണ്. ബിജെപി ഹിന്ദുക്കളുടെ മൊത്തം സംരക്ഷണം ഏറ്റെടുക്കുന്നു. യുപിയിൽ മായാവതി ദളിതരുടെ വക്താവായി മാറി. കേരളത്തിൽ സിപിഎമ്മും സിപിഐയും തകരാതെ നിൽക്കുന്നത് ഈഴവ സമുദായത്തിന്റെ ശക്തമായ പിന്തുണ കൊണ്ടല്ലേ? ഒരിക്കൽ സി.കേശവൻ, ആർ. ശങ്കർ തുടങ്ങിയവരിലൂടെ കോണ്‍ഗ്രസിൽ ശക്തമായിനിന്ന ആ സമുദായത്തിന് ആ പ്രാതിനിധ്യം ഏതാണ്ട് ശൂന്യമായി. ഈഴവ മേഖലകളിലെല്ലാം കോണ്‍ഗ്രസ് തോറ്റു. മുസ്ലിം ലീഗ് മുസ്ലിംകളുടെ വികാരമായി മാറുന്നു. കേരള കോണ്‍ഗ്രസ് ക്രൈസ്തവരുടെ പാർട്ടിയാണെന്നല്ലേ ലേബൽ.
എന്നാൽ ഈഴവരും ക്രൈസ്തവരും മുസ്ലിംകളും പൂർണമായും ഒരുപാർട്ടിയിലും ഇല്ല. ജനസംഖ്യയിൽ 75 ശതമാനത്തോളം വരുന്ന ഹിന്ദുക്കളെ കൂടെ നിർത്താതെ കോണ്‍ഗ്രസിന് എങ്ങനെ ഭാരതത്തിൽ അധികാരത്തിലെത്താൻ സാധിക്കും? സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരിൽ ഹിന്ദുനേതാക്കളെ മാത്രം എന്തിന് കുറ്റപ്പെടുത്തണം. ക്വിറ്റ് ഇന്ത്യ സമരത്തെ കമ്യൂണിസ്റ്റുകൾ തള്ളിപ്പറഞ്ഞില്ലേ? അന്നത്തെ ലീഗല്ലേ വിഭജന വാദം ഉയർത്തിയത്? അക്കാര്യങ്ങളെല്ലാം മറന്ന് ഹിന്ദു നേതാക്കളെ മാത്രം പരിഹസിക്കാതിരിക്കുന്നതല്ലേ ബുദ്ധി?
സിപിഎമ്മിന്റെ ലക്ഷ്യം...
ഭാരതത്തിലെ വോട്ടർമാർ ജാതി അടിസ്ഥാനത്തിൽ ചിന്തിക്കുകയും അതിനനുസരിച്ചുള്ള പാർട്ടികൾ അധികാരത്തിൽ വരികയും ചെയ്യുന്ന കാലത്ത് കോണ്‍ഗ്രസ് എങ്ങനെ ചിന്തിക്കണം, എന്തുപറയണമെന്ന് സിപിഎമ്മുകാരോ ലീഗുകാരോ നിശ്ചയിച്ചാൽ കോണ്‍ഗ്രസ് ഇല്ലാതാകുന്ന ദിനം ഏറെ അകലെയാവില്ല. അതാണ് അവരുടെ ലക്ഷ്യവും. കോണ്‍ഗ്രസ് വിടുന്ന കുറച്ചുപേരെ അവർക്കു കിട്ടും, പക്ഷേ കൂടുതൽ പേരും പോകുന്നത് അങ്ങോട്ടാവില്ല. ക്രൈസ്തവരിൽ പോലും ഈ ചിന്ത ശക്തമാകുന്നുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളെല്ലാം ഹിന്ദുമത വിശ്വാസികളായിരുന്നു. ആർ. ശങ്കറും കരുണാകരനും എല്ലാം അടിയുറച്ച ഹിന്ദുമത വിശ്വാസികളായിരുന്നു. കേരളത്തിലെ ആർഎസ്എസ് വളച്ചയെ ശക്തമായി പ്രതിരോധിച്ച മഹാശൈലമായിരുന്നു ഗുരുവായൂർ ഭക്തനായ കരുണാകരൻ. അദ്ദേഹം എല്ലാ സമുദായ നേതാക്കളുടെയും ആളായിരുന്നു. കോണ്‍ഗ്രസിലെ ഇതര സമുദായ നേതാക്കളെയും അദ്ദേഹം വളർത്തി. ആന്റണിയുടെ വരവോടെയാണ് സമുദായ നേതാക്കളെ വിമർശിക്കുന്നതാണ് വിപ്ലവം എന്ന തെറ്റിദ്ധാരണ പല കോണ്‍ഗ്രസ് നേതാക്കളിലും ഉണ്ടായത്. ഇന്ദിരാഗാന്ധി കോഴിക്കോട് ബിഷപ്പ് പത്രോണിയുടെ ജൂബിലിയിൽ പങ്കെടുക്കാൻ വന്നതിൽ പ്രതിഷേധിച്ച് ചടങ്ങിൽനിന്ന് ആന്റണി വിട്ടുനിന്നതെല്ലാം ചരിത്രം. പക്ഷേ അക്കാലത്ത് കരുണാകരൻ എല്ലായിടത്തും ഓടിയെത്തിയതുകൊണ്ട് കോണ്‍ഗ്രസ് പിടിച്ചുനിന്നു. ആന്റണിയുടെ വിശ്വസ്തനായിരുന്നെങ്കിലും ഉമ്മൻ ചാണ്ടി എല്ലാവരുടെയും ആളായിരുന്നു. അവസാനം ആന്റണിയും മാറി. തലസ്ഥാനത്ത് ഒരു ബിഷപ്പിന്റെ ഫീസ്റ്റിൽ വരെ സംബന്ധിച്ചു. സുധീരനും ചാക്കോയും മാറി.
കോണ്‍ഗ്രസ് ശക്തമാകരുതെന്ന് കൃത്യമായ ഉദ്ദേശ്യമുള്ള സിപിഎം ഓരോ കാര്യത്തിലും നടത്തുന്ന പ്രതികരണം ഗൂഢമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കോണ്‍ഗ്രസ് മനസിലാക്കണം. ഹിന്ദുക്കളെ കൂടെ നിർത്താൻ നടത്തുന്ന എല്ലാ നീക്കത്തെയും അവർ എതിർക്കുന്നത് കോണ്‍ഗ്രസിനു വേണ്ടിയല്ല, അവർക്കു വേണ്ടിയാണ്. ആർഎസ്എസിന്റെ ഭൂരിപക്ഷ തീവ്രവാദത്തെ നേരിടണമെങ്കിൽ ഹിന്ദുക്കളുടെ ഉറച്ച പിന്തുണയോടെയുള്ള മതേതരത്വം നടപ്പാക്കാനാകണം. ഭാരതത്തിലെ ഹിന്ദുക്കളെ ആർഎസ്എസിനും അവരുടെ സംഘപരിവാറിൽ പെട്ട ബിജെപിക്കും മാത്രമായി വിട്ടുകൊടുത്താൽ കോണ്‍ഗ്രസിന് ഭാരതത്തിൽ എന്നല്ല കേരളത്തിൽ പോലും ഒരു തിരിച്ചുവരവ് അസാധ്യമാവും.
ഹിന്ദുക്കളുടെ വികാരം കാത്തു സൂക്ഷിച്ചുകൊണ്ട് മറ്റു മതങ്ങളെയും അംഗീകരിക്കുന്ന ഒരു പാർട്ടി എന്ന ലേബൽ വീണ്ടെടുക്കാൻ കോണ്‍ഗ്രസിനാവണം. സമുദായ നേതാക്കളെ തള്ളിപ്പറയുന്നവർ മാത്രം നേതൃത്വത്തിൽ ഇരുന്നാൽ അത് സാധ്യമാവില്ല. എല്ലാ സമുദായത്തിലും പെട്ട സമർത്ഥർ കോണ്‍ഗ്രസിന്റെ നേതൃനിരയിൽ വരണം. മതിയായ നേതാക്കളില്ലാത്ത സമുദായങ്ങളിൽനിന്നും നേതാക്കളെ വളർത്തിയെടുക്കണം. കോണ്‍ഗ്രസ്, കോണ്‍ഗ്രസിന്റെ കാര്യം തീരുമാനിക്കണം. കോണ്‍ഗ്രസ് ദുർബലമായാൽ ആർക്കും വേണ്ടാതാവും. ഉത്തർ പ്രദേശിലെയും ബിഹാറിലെയുമെല്ലാം അനുഭവം പാഠമാകേണ്ടതുണ്ട്. മുന്നണിക്കുവേണ്ടി പാർട്ടി ഇല്ലാതാകുന്ന പരിപാടികൾ അരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക്യൂബയിൽ സംഭവിക്കുന്നതെന്ത് ?
രാഷ്ട്രീയവും സാന്പത്തികവുമായ പ്രതിസന്ധികളിലൂടെ ക
ഏലിച്ചേടത്തി ചോദിച്ചു: “എവിടെയാണ് എറണാകുളം?’’
ഏലിച്ചേടത്തിക്കും ചാക്കോച്ചനും രണ്ടാണ് മക്കൾ. മുതിർന്ന സന്താനം ക
അസംബന്ധങ്ങൾ... അസംബന്ധങ്ങൾ!
അനന്തപുരി/ദ്വിജന്
കേരളനിയമസഭ ഏത് അ
സന്പന്നർക്കു വളമിട്ട്, പാവങ്ങളുടെ വേരറത്ത്
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
“സന്പന്നരുടെ വരുമാനത്തിന്റെ 90 ശതമാനം
ഇനി പാട്ടുകളുടെ സൗരയൂഥത്തിൽ
വി.ആർ. ഹരിപ്രസാദ്
‘താങ്കൾ തീർച്ചയായും വാണിയുടെ സ്വരം ക
ഏതോ ജന്മ കല്പനയിൽ...
വി.എസ്. ഉമേഷ്
ഈശ്വരന്റെ ഏതോ ജന്മകലപ്നയിൽ ഒ
ആരും പാടാത്ത പാട്ടിന്റെ മാധുര്യംപോൽ...
ബിജോ ജോ തോമസ്
സാരിത്തലപ്പ് തോളിലേക്കു മെല്ലെയൊന
അന്യായവിലയും ചില ക്രൂരഫലിതങ്ങളും
സാമ്പത്തിക വിദഗ്ധനാണെങ്കിലും താനൊരു വലിയ വിദഗ്ധനാണെന്ന് അവകാശപ്പെടുന്ന ആള
വെറുപ്പിനെ കീഴടക്കിയ ചരിത്രയാത്ര
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ
പ്രതിരോധത്തിലൂടെ കാൻസറിനെ നേരിടാം
കാൻസർ രോഗം വർധിച്ചുവരുന്ന കാലഘട്ട
പേരുദോഷം മാറിയില്ല, കൈയടി നീണ്ടുനിന്നില്ല
റ്റി.സി. മാത്യു
ഇടത്തരക്കാരെ പരിഗണിക്കുന്നില്ല എന്ന പേരുദോഷം മാറ്റാ
വോട്ടുബാങ്കിന് ഇരയാകുന്ന ന്യൂനപക്ഷക്ഷേമം
ഫാ. ജയിംസ് കൊക്കാവയലിൽ
സംസ്ഥാന ന്യൂന
തണ്ണീർത്തടത്തിനായി കൈകോർക്കാം
പ്രഫ. ഡോ. സാബു ജോസഫ്
ഭൂമിയിൽ മനുഷ്യ
ഇടത്തരക്കാർക്കു പ്രതീക്ഷ വേണോ?
റ്റി.സി. മാത്യു
ഓപ്പറേഷൻ താമരയാണു രാഷ്ട്രീയത്
ഒരുമിച്ചു നടന്നു നേടിയ സ്നേഹം
പ്രഫ. റോണി കെ. ബേബി
കഴിഞ്ഞ സെപ്റ്റംബർ ഏ
മഹാസ്മരണ; മറയ്ക്കാനാകുമോ ഈ ധ്രുവനക്ഷത്രത്തെ?
ഈ രക്തസാക്ഷിത്വ ദിനത്തിൽ മൂന്നു സംഭവങ്ങൾ ഓ
ഗാന്ധിവധം പശ്ചാത്തലം ഫലങ്ങള്‍
ഗാന്ധിജിയുടെ വധത്തിനു കാരണമായി അദ്ദേ
ആ ശബ്ദം നിലച്ചിട്ട് 75 വർഷങ്ങൾ
ഇന്ത്യൻ മതേതരത്വത്തിന്റെയും ദേ
കാരുണ്യത്തിന്റെ മഹാപ്രമാണി
മാണിസാറിനെക്കുറിച്ചുള്ള നൂറുനൂറു സ്മരണകൾ കേരളത
ബിജെപി ചിരിക്കുന്നു?
അനന്തപുരി /ദ്വിജന്
2002ൽ നടന്ന ഗുജറാത്ത് കല
മൃഗ-മനുഷ്യ സമത്വമാണോ ലക്ഷ്യം?
ജോസ് ജോൺ മല്ലികശേരി
നമ്മളൊക്കെ കേട്ടു പരിചയി
കൂട് വിട്ടോടുന്ന പലായനം
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
മറുനാടുകളിലേക്കുള്ള യുവാക്കളുടെ പലായ
അനുകരിക്കാം, മാതൃകയാക്കാം
അപകടം മാലിന്യം - 4 / റിച്ചാർഡ് ജോസഫ്
ഇ-പരിസര
ഇന്ത്യയിലെ അദ്യ സർ
നീണാൾ വാഴട്ടെ റിപ്പബ്ലിക്
പ്രഫ. റോണി കെ. ബേബി
ഇന്ത്യക്ക് സ്വാതന്
സൂക്ഷ്മമായി കൈകാര്യം ചെയ്യണം
അപകടം മാലിന്യം - 3 / റിച്ചാർഡ് ജോസഫ്
തിരുവനന്തപുരത്ത് പൂ
പ്രതീക്ഷയോടെ ടൂറിസം
ആന്റണി ആറിൽച്ചിറ, ചമ്പക്കുളം
വൈവിധ്യമാ
കേരളത്തിലെ ഇ-മാലിന്യം
അപകടം മാലിന്യം -2 / റിച്ചാർഡ് ജോസഫ്
കേരളത്തിൽ ശാസ്ത്രീയ സം
കുമിഞ്ഞുകൂടുന്ന ഇ-മാലിന്യം
അപകടം മാലിന്യം -1 / റിച്ചാർഡ് ജോസഫ്
കൊച്ചുകുട്ടികൾക്കു ക
എഫ്പിസികളുടെ പ്രതിസന്ധി പരിഹരിക്കണം
ഡോ. ജോസഫ് ഏബ്രാഹാം
പുതുതായി ആരംഭിക്കുന്ന ഒരു കർഷക ഉത്പാദക
വിഡ്ഢികളുടെ വന്യജീവി നിയമം
രാജ്യത്തെല്ലായിടത്തും വന്യജീവി ആക്രമണം വലിയെ
നിരാശരാക്കുന്ന രാഷ്ട്രീയക്കാർ
ജനാധിപത്യ ഭരണക്രമത്തിൽ മുക്കാൽ നൂറ്റാണ്ടു പിന്നിട്ട
ബിജെപി കളി തുടങ്ങുന്നു!
ഈ മാസം 16-17 തിയതികളിൽ ഡൽഹി
അവഗണനയുടെ മൂന്നു പതിറ്റാണ്ട്
താമരശേരി ചുരം വഴി കോഴിക്കോടുനിന്ന് വയനാട്ടി
നീതിപീഠത്തിന്റെ സങ്കടഹർജികൾ
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘കുറുന്തോട്ടിക്കും വാ
സ്പെഷൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയണം
ഡോ. മൈക്കിൾ പുളിക്കൽ (സെക്രട്ടറി, കെസിബിസി ജാ
മതേതരമഹത്വത്തിന് മരണമണി മുഴക്കുന്നതാര് ?
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
‘മാനിഷാദ’മന്ത്ര
പിന്തിരിപ്പന് നയത്തിലെ വീണ്ടുവിചാരം
കെ. സുധാകരൻ എംപി
ഇക്കഴിഞ്ഞ ഇടതുമുന്നണ
അഭിമാനമായി സംരംഭക കേരളം
പി.രാജീവ് (വ്യവസായ മന്ത്രി)
ഭൂമിശാസ്ത്രപ
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
കാടിറങ്ങുന്ന കടുവ
വിനോദ് നെല്ലയ്ക്കൽ
ഏതാനും ദിവസങ്ങൾക
വിലയില്ലാതായ കാർഷിക സംസ്കാരം
ഡോ. കെ.എം. ഫ്രാൻസീസ്
കേരള സർക്കാരും കൃഷി
വേണം, പുതിയ ഭൂപരിഷ്കരണ നിയമം
കെ.ജെ. ദേവസ്യ
ഭൂപരിഷ്കരണ നിയമത്തിൽ സമഗ്രമായ പഠനം
വിദേശ സർവകലാശാലകൾക്കു പരവതാനി തയാർ
ഡോ. റൂബിൾ രാജ്
2020ലെ ദേശീയ വിദ്യാഭ്യാസന
തരൂർ: ഒറ്റയാനിൽനിന്ന് ജനകീയനേതാവിലേക്ക്
ഏതാനും മാസങ്ങൾക്കിടെ ശശി തരൂർ കേരളത്തിലെ ഒ
അഭിമാനമായി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലുവ
ആലുവ മംഗലപ്പുഴ, കാര്‍മല്‍ഗിരി പൊന്തിഫിക്കൽ സെമിനാരി
മരണശേഷവും മാർഗദീപമായി ഫെലിക്സ് അച്ചൻ
സി.വി. ആനന്ദബോസ് (പശ്ചിമബംഗാൾ ഗവർണർ)
ഫെല
Latest News
തിരുവനന്തപുരത്ത് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു
ജീവനൊടുക്കാൻ ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ പീഡനശ്രമം
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ?
സംസ്ഥാനത്ത് 10 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി രാജേഷ്
ഒമ്പതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
Latest News
തിരുവനന്തപുരത്ത് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു
ജീവനൊടുക്കാൻ ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ പീഡനശ്രമം
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ?
സംസ്ഥാനത്ത് 10 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി രാജേഷ്
ഒമ്പതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top