Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തോറ്റു തൊപ്പിയിടുന്നുവോ?
Saturday, November 19, 2022 11:12 PM IST
അനന്തപുരി /ദ്വിജന്
കേരളാ ഗവർണറുമായി ഇടതുസർക്കാർ നടത്തുന്ന ഓരോ ഏറ്റുമുട്ടലിലും സർക്കാർ തോറ്റു തൊപ്പിയിടുകയാണ്. ഇടതുസർക്കാർ നിയമിച്ച മിക്കവാറും വൈസ് ചാൻസിലർമാർക്ക് പടിയിറങ്ങേണ്ടി വരും. ഫിഷറീസ് സർവകലാശാലയുടെ കാര്യത്തിൽക്കൂടി ഹൈക്കോടതി വിധി വന്നതോടെ എന്താവും സംഭവിക്കാൻ പോകുന്നതെന്ന് വ്യക്തമായിട്ടുണ്ട്. പുറത്താക്കപ്പെടുന്ന വി.സിമാർക്ക് കരിയറിൽ വലിയ നഷ്ടം ഉണ്ടാകുമത്രെ. അവർക്ക് ഭാവിയിൽ ഒരു അക്കാദമിക് ബോഡിയിലും അംഗത്വം ലഭിക്കില്ല. ഭരണഘടനാപരമായ പദവികളിലുള്ള നിയമനത്തിനും തടസം ഉണ്ടാകുമത്രെ. സ്വയം രാജി വച്ചാൽ ഈ പ്രശ്നമില്ല!
സാങ്കേതിക സർവകലാശാലയുടെ പുറത്താക്കപ്പെട്ട വൈസ് ചാൻസിലർ ഡോ. എം.എസ്. രാജശ്രി കൊടുത്ത അപേക്ഷ അംഗീകരിച്ച് ശന്പളം മുൻകാലപ്രാബല്യത്തോടെ തിരിച്ചുപിടിക്കേണ്ട എന്ന് സുപ്രീംകോടതി ഉത്തരവിട്ടില്ലെങ്കിൽ ഓരോ വൈസ് ചാൻസിലറും വൻതുക തിരിച്ചടയ്ക്കേണ്ടി വരും. അവർ അക്കാലത്ത് ഒപ്പിട്ട രേഖകൾ റദ്ദാക്കപ്പെടുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പാർട്ടി ഒത്താശയിലല്ലാതെ നിയമനം നേടിയവരുടെ കാര്യവും ഇതോടെ ആശങ്കയിലാണ്.
പോലീസ് മേധാവി സ്ഥാനത്തുനിന്നു സെൻകുമാറിനെ അന്യായമായി നീക്കം ചെയ്തതിൽ ആരംഭിച്ച കോടതി വിധിയുടെ തിരിച്ചടികൾ പിണറായി സർക്കാരിനെ വല്ലാതെ വേട്ടയാടുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം സംബന്ധിച്ചുണ്ടായ വിധിയോടെ സഖാക്കളെ ഒരു യോഗ്യതയും നോക്കാതെ സർക്കാർ പദവികളിൽ നിയമിക്കുകയാണല്ലോ എന്ന ചിന്ത പൊതുജനത്തിനുണ്ട്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ പലരും എല്ലാം പൊടി തട്ടി എടുക്കുന്നതിന്റെ സൂചനകളുണ്ട്. ഇനിയും കേസുകൾ വരാം. ഇടതുഭരണ കാലത്തു നടന്ന പ്രിയയുടെ പിഎച്ച്ഡിയും ആദ്യനിയമനവും ചോദ്യം ചെയ്യാൻ നീക്കമുണ്ടത്രെ. യോഗ്യതയൊന്നും നോക്കാതെ പാർട്ടിക്കാരെ പല സ്ഥലത്തും നിയമിച്ചതിന്റെ എത്ര കഥകളാണ് പുറത്തുവരുന്നത്.ഗവർണറും ജോസഫ് സ്കറിയായും തുറന്നുവിട്ടിരിക്കുന്നത് വലിയ ഭൂതത്തെയാണ്.
പോരാട്ടവും മാപ്പും
സഖാക്കൾ നടത്തുന്ന അഴിമതി നിയമനങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻകൂടി ഗവർണർക്കെതിരായ പോരാട്ടം കടുപ്പിക്കേണ്ടത് സിപിഎമ്മിന് അത്യാവശ്യമായി. നവംബർ 15ന് വലിയ ആൾക്കൂട്ടത്തോടെ രാജ്ഭവൻ വളഞ്ഞു. ഗവർണറുടെ വിരട്ടലിൽ പേടിച്ച മന്ത്രിമാർ ഓഫീസിൽ തന്നെ ഇരുന്നു. ഹൈക്കോടതിയുടെ പരാമർശനത്തെക്കുറിച്ച് നിന്ദ്യമായി പ്രതികരിച്ച പ്രിയയ്ക്കും കിട്ടി കോടതിയുടെ അതൃപ്തി. അതോടെ പ്രതികരണവും നിന്നു. ഗവർണർക്കെതിരേ പ്രവേശന കവാടത്തിൽ മോശമായ പരാമർശനം എഴുതി വച്ച സംസ്കൃത സർവകലാശാലക്കാരും മാപ്പു പറഞ്ഞു. സമരം എത്ര ശക്തമാക്കിയാലും കോടതി വിധി മാറ്റാനാവുമോ? അതിന്റെ അടിസ്ഥാനത്തിൽ ഗവർണർ എടുക്കുന്ന തീരുമാനങ്ങൾ മാറ്റാനാവുമോ?
സർവകലാശാലകളുടെ പ്രവർത്തനം യുജിസി വ്യവസ്ഥകൾ അനുസരിച്ചാവണമെന്ന് സുപ്രീംകോടതി ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാരിനുള്ള സാധ്യതകൾ പരിമിതമാണ്. വൈസ് ചാൻസിലർ നിയമനത്തിൽ മാത്രമല്ല മറ്റുപദവികളിലും ഇഷ്ടക്കാരുടെ നിയമനം ബുദ്ധിമുട്ടാവും. സർവകലാശാലകൾ ഗവർണറെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നാരോപിച്ചാണ് ഇടതുമുന്നണി രാജ്ഭവൻ വളഞ്ഞത്. ഉന്നത വിദ്യാഭ്യാസമേഖലയിലാകെ ഞങ്ങൾ പറയുന്നത് നടക്കണം, ഞങ്ങളുടെ ആൾക്കാർ വരണം എന്ന് ശഠിക്കുന്നവർക്ക് എങ്ങനെ ബിജെപിയെ കുറ്റപ്പെടുത്താനാവും? നമ്മുടെ സർവകലാശാലകളിൽ എന്താണ് നടക്കുന്നത്? കാർഷിക സർവകലാശാലയിൽ മുൻ വി.സി ശന്പള ഇനത്തിൽ 8.55 ലക്ഷം രൂപ അധികം കൈപ്പറ്റി. അന്വേഷണം നടന്നു, പക്ഷേ ഇപ്പോൾ ഫയൽ കാണാനില്ല. 2014 ൽ അവിടെ 244 അധ്യാപകർക്ക് പ്രമോഷൻ കൊടുത്ത ഫയലും കാണാതായി. അധ്യാപക ഒഴിവുകൾ യുജിസി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന നിബന്ധന കാലിക്കറ്റിൽ പാലിക്കാറില്ല. എംജിയിലെ ഹിന്ദി അസി.പ്രഫസർ നിയമനം റദ്ദാക്കപ്പെട്ടതും സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ടിൽ അസി. പ്രഫസർ നിയമനം റദ്ദാക്കപ്പെട്ടതുമെല്ലാം സമകാലീന അനുഭവങ്ങൾ.
ചരിത്ര സത്യങ്ങൾ
നവംബർ 14ന് കണ്ണൂരിൽ കോണ്‍ഗ്രസ് സംഘടിപ്പിച്ച നവോത്ഥാന സഭയിൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ആർഎസ്എസ് നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയെ തന്റെ മന്ത്രിസഭയിൽ അംഗമാക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞതും ഭാരതം മതാധിഷ്ഠിത രാഷ്ട്രം ആകണമെന്ന വാദത്തെ ചെറുത്തു തോൽപ്പിച്ച് ജനാധിപത്യ ശക്തിയായി നാടിനെ ശക്തപ്പെടുത്തിയത് നെഹ്റു ആയിരുന്നുവെന്ന് കെപിസിസി ആസ്ഥാനത്തു നടന്ന നെഹ്റുവിന്റെ ജന്മദിനപരിപാടിയിൽ എ.കെ. ആന്റണി പറഞ്ഞതും ചരിത്ര സത്യങ്ങളാണ്. ഭാരതത്തെ മതേതര രാഷ്ട്രമാക്കി നെഹ്റുനിലനിർത്തിയത് ഹിന്ദു വികാരത്തെ മാനിച്ചുകൊണ്ടും ഹിന്ദുത്വ വികാരങ്ങളുള്ളവർക്കും കോണ്‍ഗ്രസിൽ ഇടമുണ്ടെന്ന് തെളിയിച്ചു കൊണ്ടുമാണ്. ശ്യാമപ്രസാദ് മുഖർജി മാത്രമല്ല, ഹിന്ദുത്വ നിലപാടുകാരനായിരുന്ന സർദാർ പട്ടേലും ഒപ്പം നിന്നതാണ് കോണ്‍ഗ്രസിന് ഭാരതത്തിൽ അധികാരം പിടിക്കാനായത്.
ഭാരതത്തിലെ ഇന്നത്തെ മിക്കവാറും പാർട്ടികളുടെ ശക്തി അവരുടെ പിന്നിലെ സമുദായമാണ്. ബിജെപി ഹിന്ദുക്കളുടെ മൊത്തം സംരക്ഷണം ഏറ്റെടുക്കുന്നു. യുപിയിൽ മായാവതി ദളിതരുടെ വക്താവായി മാറി. കേരളത്തിൽ സിപിഎമ്മും സിപിഐയും തകരാതെ നിൽക്കുന്നത് ഈഴവ സമുദായത്തിന്റെ ശക്തമായ പിന്തുണ കൊണ്ടല്ലേ? ഒരിക്കൽ സി.കേശവൻ, ആർ. ശങ്കർ തുടങ്ങിയവരിലൂടെ കോണ്‍ഗ്രസിൽ ശക്തമായിനിന്ന ആ സമുദായത്തിന് ആ പ്രാതിനിധ്യം ഏതാണ്ട് ശൂന്യമായി. ഈഴവ മേഖലകളിലെല്ലാം കോണ്‍ഗ്രസ് തോറ്റു. മുസ്ലിം ലീഗ് മുസ്ലിംകളുടെ വികാരമായി മാറുന്നു. കേരള കോണ്‍ഗ്രസ് ക്രൈസ്തവരുടെ പാർട്ടിയാണെന്നല്ലേ ലേബൽ.
എന്നാൽ ഈഴവരും ക്രൈസ്തവരും മുസ്ലിംകളും പൂർണമായും ഒരുപാർട്ടിയിലും ഇല്ല. ജനസംഖ്യയിൽ 75 ശതമാനത്തോളം വരുന്ന ഹിന്ദുക്കളെ കൂടെ നിർത്താതെ കോണ്‍ഗ്രസിന് എങ്ങനെ ഭാരതത്തിൽ അധികാരത്തിലെത്താൻ സാധിക്കും? സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരിൽ ഹിന്ദുനേതാക്കളെ മാത്രം എന്തിന് കുറ്റപ്പെടുത്തണം. ക്വിറ്റ് ഇന്ത്യ സമരത്തെ കമ്യൂണിസ്റ്റുകൾ തള്ളിപ്പറഞ്ഞില്ലേ? അന്നത്തെ ലീഗല്ലേ വിഭജന വാദം ഉയർത്തിയത്? അക്കാര്യങ്ങളെല്ലാം മറന്ന് ഹിന്ദു നേതാക്കളെ മാത്രം പരിഹസിക്കാതിരിക്കുന്നതല്ലേ ബുദ്ധി?
സിപിഎമ്മിന്റെ ലക്ഷ്യം...
ഭാരതത്തിലെ വോട്ടർമാർ ജാതി അടിസ്ഥാനത്തിൽ ചിന്തിക്കുകയും അതിനനുസരിച്ചുള്ള പാർട്ടികൾ അധികാരത്തിൽ വരികയും ചെയ്യുന്ന കാലത്ത് കോണ്‍ഗ്രസ് എങ്ങനെ ചിന്തിക്കണം, എന്തുപറയണമെന്ന് സിപിഎമ്മുകാരോ ലീഗുകാരോ നിശ്ചയിച്ചാൽ കോണ്‍ഗ്രസ് ഇല്ലാതാകുന്ന ദിനം ഏറെ അകലെയാവില്ല. അതാണ് അവരുടെ ലക്ഷ്യവും. കോണ്‍ഗ്രസ് വിടുന്ന കുറച്ചുപേരെ അവർക്കു കിട്ടും, പക്ഷേ കൂടുതൽ പേരും പോകുന്നത് അങ്ങോട്ടാവില്ല. ക്രൈസ്തവരിൽ പോലും ഈ ചിന്ത ശക്തമാകുന്നുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളെല്ലാം ഹിന്ദുമത വിശ്വാസികളായിരുന്നു. ആർ. ശങ്കറും കരുണാകരനും എല്ലാം അടിയുറച്ച ഹിന്ദുമത വിശ്വാസികളായിരുന്നു. കേരളത്തിലെ ആർഎസ്എസ് വളച്ചയെ ശക്തമായി പ്രതിരോധിച്ച മഹാശൈലമായിരുന്നു ഗുരുവായൂർ ഭക്തനായ കരുണാകരൻ. അദ്ദേഹം എല്ലാ സമുദായ നേതാക്കളുടെയും ആളായിരുന്നു. കോണ്‍ഗ്രസിലെ ഇതര സമുദായ നേതാക്കളെയും അദ്ദേഹം വളർത്തി. ആന്റണിയുടെ വരവോടെയാണ് സമുദായ നേതാക്കളെ വിമർശിക്കുന്നതാണ് വിപ്ലവം എന്ന തെറ്റിദ്ധാരണ പല കോണ്‍ഗ്രസ് നേതാക്കളിലും ഉണ്ടായത്. ഇന്ദിരാഗാന്ധി കോഴിക്കോട് ബിഷപ്പ് പത്രോണിയുടെ ജൂബിലിയിൽ പങ്കെടുക്കാൻ വന്നതിൽ പ്രതിഷേധിച്ച് ചടങ്ങിൽനിന്ന് ആന്റണി വിട്ടുനിന്നതെല്ലാം ചരിത്രം. പക്ഷേ അക്കാലത്ത് കരുണാകരൻ എല്ലായിടത്തും ഓടിയെത്തിയതുകൊണ്ട് കോണ്‍ഗ്രസ് പിടിച്ചുനിന്നു. ആന്റണിയുടെ വിശ്വസ്തനായിരുന്നെങ്കിലും ഉമ്മൻ ചാണ്ടി എല്ലാവരുടെയും ആളായിരുന്നു. അവസാനം ആന്റണിയും മാറി. തലസ്ഥാനത്ത് ഒരു ബിഷപ്പിന്റെ ഫീസ്റ്റിൽ വരെ സംബന്ധിച്ചു. സുധീരനും ചാക്കോയും മാറി.
കോണ്‍ഗ്രസ് ശക്തമാകരുതെന്ന് കൃത്യമായ ഉദ്ദേശ്യമുള്ള സിപിഎം ഓരോ കാര്യത്തിലും നടത്തുന്ന പ്രതികരണം ഗൂഢമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കോണ്‍ഗ്രസ് മനസിലാക്കണം. ഹിന്ദുക്കളെ കൂടെ നിർത്താൻ നടത്തുന്ന എല്ലാ നീക്കത്തെയും അവർ എതിർക്കുന്നത് കോണ്‍ഗ്രസിനു വേണ്ടിയല്ല, അവർക്കു വേണ്ടിയാണ്. ആർഎസ്എസിന്റെ ഭൂരിപക്ഷ തീവ്രവാദത്തെ നേരിടണമെങ്കിൽ ഹിന്ദുക്കളുടെ ഉറച്ച പിന്തുണയോടെയുള്ള മതേതരത്വം നടപ്പാക്കാനാകണം. ഭാരതത്തിലെ ഹിന്ദുക്കളെ ആർഎസ്എസിനും അവരുടെ സംഘപരിവാറിൽ പെട്ട ബിജെപിക്കും മാത്രമായി വിട്ടുകൊടുത്താൽ കോണ്‍ഗ്രസിന് ഭാരതത്തിൽ എന്നല്ല കേരളത്തിൽ പോലും ഒരു തിരിച്ചുവരവ് അസാധ്യമാവും.
ഹിന്ദുക്കളുടെ വികാരം കാത്തു സൂക്ഷിച്ചുകൊണ്ട് മറ്റു മതങ്ങളെയും അംഗീകരിക്കുന്ന ഒരു പാർട്ടി എന്ന ലേബൽ വീണ്ടെടുക്കാൻ കോണ്‍ഗ്രസിനാവണം. സമുദായ നേതാക്കളെ തള്ളിപ്പറയുന്നവർ മാത്രം നേതൃത്വത്തിൽ ഇരുന്നാൽ അത് സാധ്യമാവില്ല. എല്ലാ സമുദായത്തിലും പെട്ട സമർത്ഥർ കോണ്‍ഗ്രസിന്റെ നേതൃനിരയിൽ വരണം. മതിയായ നേതാക്കളില്ലാത്ത സമുദായങ്ങളിൽനിന്നും നേതാക്കളെ വളർത്തിയെടുക്കണം. കോണ്‍ഗ്രസ്, കോണ്‍ഗ്രസിന്റെ കാര്യം തീരുമാനിക്കണം. കോണ്‍ഗ്രസ് ദുർബലമായാൽ ആർക്കും വേണ്ടാതാവും. ഉത്തർ പ്രദേശിലെയും ബിഹാറിലെയുമെല്ലാം അനുഭവം പാഠമാകേണ്ടതുണ്ട്. മുന്നണിക്കുവേണ്ടി പാർട്ടി ഇല്ലാതാകുന്ന പരിപാടികൾ അരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top