Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മാന്ദ്യഭീതി വേണ്ട, മുരടിപ്പ് മാറ്റണം
Thursday, November 24, 2022 9:53 PM IST
ആദ്യം നല്ല വാർത്ത. ഇന്ത്യ സാമ്പത്തികമാന്ദ്യത്തിലേക്കു വീഴുന്നില്ല. ലോകവും മാന്ദ്യത്തിൽ വീഴാതെ രക്ഷപ്പെടാം. ഇനി അത്ര നല്ലതല്ലാത്ത വാർത്ത. ഇന്ത്യയുടെ വളർച്ചത്തോത് കുറയും. രാജ്യത്തു തൊഴിൽവർധന കുറയും. മറ്റു രാജ്യങ്ങളിലും വളർച്ച കുറയും. കയറ്റുമതി കുറയും. പ്രവാചകർക്കു തെറ്റു പറ്റുന്നതാണു സാമ്പത്തികമേഖലയിലെ പതിവ്. പാശ്ചാത്യ രാജ്യങ്ങൾ മാന്ദ്യത്തിലേക്കു നീങ്ങുന്നു എന്നാണു പൊതുധാരണ. അതേ ഗതി ഇവിടെയും വരുന്നു എന്നു വിദഗ്ധർ കരുതി. പക്ഷേ അങ്ങനെ സംഭവിക്കാനിടയില്ലെന്ന് ഇപ്പോൾ പറയാം.
വളർച്ച തുടരുന്നു
പാശ്ചാത്യലോകം മാന്ദ്യത്തിലേക്ക് എന്ന നിഗമനം ശരിയായില്ല. അമേരിക്ക ഇതുവരെയും മാന്ദ്യത്തിലല്ല. ജനുവരി-മാർച്ചിൽ 1.6-ഉം ഏപ്രിൽ-ജൂണിൽ 0.6-ഉം ശതമാനം കുറവ് അവിടത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പന്നം) യിൽ ഉണ്ടായി. പക്ഷേ ജൂലൈ-സെപ്റ്റംബറിൽ 2.6 ശതമാനം വളർന്നതോടെ ആശങ്ക തത്കാലം മാറി.
യൂറോപ്പും വളർച്ച തുടരുന്നു. ഒന്നാം പാദത്തിൽ 5.6 ശതമാനം വളർന്നു. രണ്ടാം പാദത്തിൽ 0.7 ശതമാനം മാത്രം. മൂന്നാം പാദ വളർച്ച 2.4 ശതമാനം എന്നാണു വിലയിരുത്തൽ. ഇന്ത്യയും മോശമല്ലാത്ത വളർച്ചയിലാണ്. ജനുവരി-മാർച്ചിൽ 4.1 ശതമാനവും അടുത്ത പാദത്തിൽ 13.5 ശതമാനവും വളർന്നു. ജൂലൈ-സെപ്റ്റംബറിൽ 6.2നും 7.2നുമിടയ്ക്കുള്ള വളർച്ചയാണു നിരീക്ഷകർ കാണുന്നത്. ഇന്ത്യയുടെ ഇക്കൊല്ലത്തെ ജിഡിപി വളർച്ച 6.8 ശതമാനം വരുമെന്ന് ഐഎംഎഫും (അന്താരാഷ്ട്ര നാണ്യനിധി) 6.6 ശതമാനമെന്ന് ഒഇസിഡിയും (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ്) പറയുന്നു. ജിഡിപി ചുരുങ്ങുന്ന മാന്ദ്യത്തെ ഉടനെ പ്രതീക്ഷിക്കുന്നില്ല.
കഥയിലെ ‘പുലി’യല്ല
മാന്ദ്യം വരുന്നു എന്നു പറഞ്ഞത് ഈസോപ്പു കഥയിലെ ‘പുലി വരുന്നേ’പോലെ ആയിരുന്നോ? അല്ല. ആശങ്ക ന്യായമായിരുന്നു. അതിനൊരു പശ്ചാത്തലമുണ്ട്. കോവിഡിനെത്തുടർന്നു സാമ്പത്തിക തകർച്ച മറികടക്കാൻ ലോകരാജ്യങ്ങളും കേന്ദ്ര ബാങ്കുകളും വലിയ ഉത്തേജന പരിപാടികൾ നടപ്പാക്കി. പല രീതികളിൽ പണം വിപണിയിൽ ഒഴുക്കി. പലിശനിരക്ക് താഴ്ത്തി. അമേരിക്കയിൽ പൂജ്യത്തിനടുത്തും യൂറോപ്പിൽ പൂജ്യത്തിനു താഴെയുമായി പലിശ.
തീരെക്കുറഞ്ഞ പലിശയും ഉദാരമായ പണലഭ്യതയും ചേർന്നപ്പോൾ പണപ്പെരുപ്പത്തിനുള്ള ചേരുവയായി. അസാധാരണമായ വിലക്കയറ്റത്തിനുള്ള കുറിപ്പടി. ഈ വർഷമാദ്യം യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ ഇന്ധനങ്ങളുടെയും ഭക്ഷ്യധാന്യങ്ങളുടെയും ലഭ്യത കുറഞ്ഞു. വിലക്കയറ്റം പിടികിട്ടാത്ത നിലയിലായി. ഇതോടെ കേന്ദ്രബാങ്കുകൾ പരിഹാരനടപടി തുടങ്ങി. പലിശനിരക്ക് തുടർച്ചയായി വർധിപ്പിച്ചു. അമേരിക്കയും യൂറോപ്പും ബ്രിട്ടനും ജപ്പാനും ഇന്ത്യയും ഒക്കെ നിരക്ക് കൂട്ടി.
ചെലവ് കുറയ്ക്കും, വരവ് കുറയും
പലിശനിരക്കു കൂടുമ്പാേൾ ജനങ്ങൾ വായ്പയെടുക്കലും ഉത്പന്നങ്ങൾ വാങ്ങുന്നതും കുറയ്ക്കും. ഉത്പന്നങ്ങളുടെ വിൽപ്പന കുറയും. കമ്പനികളുടെ വളർച്ച കുറയും. ലാഭം കുറയും. കമ്പനികൾ മൂലധന നിക്ഷേപം കുറയ്ക്കും. സാമ്പത്തിക വളർച്ച കുറയും. തൊഴിലില്ലായ്മ കൂടും. അങ്ങനെ മാന്ദ്യമാകും. മാന്ദ്യ ചർച്ചകൾ തുടങ്ങിയത് അങ്ങനെയാണ്.
വികസിത രാജ്യങ്ങളിൽ മാന്ദ്യം വന്നാൽ ഇവിടെയും വരുമെന്നാണ് പലരും കരുതുന്നത്. പക്ഷേ, അങ്ങനെ സംഭവിക്കണം എന്നില്ല. കഴിഞ്ഞ കാലങ്ങളിലെ ചിത്രം അതാണ്. 1990-91ൽ യുഎസ് മാന്ദ്യത്തിലായിരുന്നു. ജിഡിപി 1.4 ശതമാനം ചുരുങ്ങി. ആ വർഷം ഇന്ത്യ 5.53 ശതമാനം വളർന്നു. 2008ൽ യുഎസ് ജിഡിപി വളർച്ച 0.12 ശതമാനമായപ്പോൾ ഇന്ത്യ 7.66 ശതമാനം കുതിച്ചു. പിറ്റേ വർഷം യുഎസ് ജിഡിപി 2.6 ശതമാനം ചുരുങ്ങിയപ്പോൾ ഇന്ത്യയുടേത് 3.09 ശതമാനം വളർന്നു. 2020ൽ മാത്രമാണു രണ്ടു രാജ്യങ്ങളും ഒരേസമയം മാന്ദ്യത്തിലായത്. കോവിഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ക്ഡൗണുകളുടെ ഫലമായിരുന്നത്. യുഎസ് ജിഡിപി 3.4 ശതമാനം ചുരുങ്ങിയപ്പാേൾ ഇന്ത്യയുടേത് 6.6 ശതമാനം ചുരുങ്ങി.
31 വർഷത്തിനിടെ യുഎസ് ജിഡിപി നാലു തവണ ചുരുങ്ങി. ഇന്ത്യയുടേത് ഒരു തവണ മാത്രം. അതും ലോക്ക്ഡൗൺ നടപ്പാക്കിയപ്പോൾ. യൂറോപ്യൻ യൂണിയന്റെ വളർച്ചയുമായി താരതമ്യപ്പെടുത്തിയാലും ഇതുതന്നെ നില. 1990നു ശേഷം യൂറോപ്യൻ യൂണിയൻ ജിഡിപി അഞ്ചു വർഷങ്ങളിൽ ചുരുങ്ങി. 1993, 2009, 2012, 2013, 2020 വർഷങ്ങളിൽ. കോവിഡ് വർഷമായ 2020ൽ മാത്രമേ ഇന്ത്യൻ ജിഡിപി ചുരുങ്ങിയുള്ളൂ.
വെവ്വേറെ നുകങ്ങൾ
ഇന്ത്യയെയും പാശ്ചാത്യ ശക്തികളെയും ഒരേ നുകത്തിലല്ല കെട്ടിയിരിക്കുന്നത്. എന്തുകൊണ്ട്? ഒരേ നിലവാരത്തിലല്ലാത്തതുകൊണ്ട് എന്നാണ് ഉത്തരം. വികസിത രാജ്യങ്ങളും വികസ്വര രാജ്യമായ ഇന്ത്യയും തമ്മിൽ ആളോഹരി വരുമാനത്തിൽ വലിയ അന്തരമുണ്ട്. വികസിത രാജ്യമായി കണക്കാക്കണമെങ്കിൽ ആളോഹരി വരുമാനം 12,000 ഡോളർ എങ്കിലും വേണം. ചിലർ 15,000 ഡോളർ എന്ന പരിധിയാണു സ്വീകരിക്കുന്നത്. 2400 ഡോളറിൽ താഴെയാണ് ഇന്ത്യയുടെ ആളോഹരി വരുമാനം. വികസിത പദവിയുടെ താഴേത്തട്ടിൽ എത്തണമെങ്കിൽ പോലും അത് അഞ്ചിരട്ടി വർധിക്കണം.
വർധിച്ചാൽ എന്തു സംഭവിക്കും? നിലവാരം മാറും. അപ്പോൾ ജീവിതത്തിലെ ചെലവിനങ്ങൾ മാറും. ഇന്ത്യയിൽ ശരാശരി കുടുംബത്തിന്റെ ജീവിതത്തിലെ ചെലവിനങ്ങളിൽ മുന്തിയത് ഭക്ഷണമാണ്. നമ്മുടെ ചില്ലറ വിലസൂചികയിൽ ഭക്ഷ്യവസ്തുക്കളുടെ പങ്ക് 50 ശതമാനത്തിനടുത്താണ്. അമരിക്കയിൽ അതു 13.6 ശതമാനം. പാർപ്പിടം, വസ്ത്രം, ഉല്ലാസം, ഗതാഗതം, ആരോഗ്യപാലനം തുടങ്ങിയവയ്ക്ക് വളരെ കൂടുതൽ ചെലവ് ചെയ്യുന്നു.
ഏതു ചെലവ് കുറയ്ക്കും?
മാന്ദ്യം പോലുള്ള സാഹചര്യങ്ങളിൽ വികസിത രാജ്യങ്ങളിലുള്ളവർ ഒട്ടേറെ ചെലവുകൾ ചുരുക്കും. അതു മൊത്തം ചെലവിന്റെ ഗണ്യമായ ഭാഗം വരും. അതേ സമയം വികസ്വര രാജ്യങ്ങളിലുള്ളവർക്കു ചുരുക്കാൻ തക്ക ഇനങ്ങൾ കുറവാണ്. ഭക്ഷണം, പാർപ്പിടം, വസ്ത്രം, ആരോഗ്യപാലനം, വിദ്യാഭ്യാസം തുടങ്ങിയവയിൽ കുറവു വരുത്താൻ അധികം പഴുതില്ല. കുറയ്ക്കാനാവുന്ന മറ്റിനങ്ങൾ മൊത്തം ചെലവിന്റെ ചെറിയ ഭാഗം മാത്രമേ വരൂ. സംഘടിത വ്യവസായ മേഖലയിൽ വികസിത രാജ്യങ്ങളിലേതുപോലെ പിരിച്ചുവിടീലും മറ്റും എളുപ്പമല്ല. അവയുടെ തുടർഫലങ്ങളും ഒഴിവാകും.
വികസിത സമൂഹങ്ങളിൽ വ്യക്തികളും കമ്പനികളും ചെലവു ചുരുക്കുമ്പോൾ രാജ്യത്തെ മൊത്തം ചെലവിൽ ഗണ്യമായ കുറവു വരും. അതായത് രാജ്യത്തെ മൊത്തം വിൽപ്പനയിൽ കാര്യമായ കുറവ് വരും. അതേസമയം ഇന്ത്യയടക്കം വികസ്വര രാജ്യങ്ങളിൽ അധികം ചെലവുചുരുക്കൽ നടക്കുന്നില്ല. അതിന്റെ പേരിൽ ബിസിനസ് ഇടിയുന്നുമില്ല. ജിഡിപിയുടെ വളർച്ചനിരക്കു കുറയുന്നതു മാത്രമേ ഉള്ളൂ. ജിഡിപി കുറയുന്നില്ല. അതുകൊണ്ടാണ് ആഗോള തളർച്ചകളിൽ പെടാതെ കഴിയാൻ ഇന്ത്യക്കു കഴിയുന്നത്.
അമേരിക്കയിലും മറ്റും ഡോട്ട് കോം തകർച്ച (2000) യും ബാങ്കിംഗ് തകർച്ച (2008) യും ജിഡിപിയെ പിന്നോട്ടു പായിച്ചപ്പോൾ ഇന്ത്യയിൽ ആ അവസ്ഥ വരാത്തതിന്റെ കാരണം അതാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ നിരോധിക്കപ്പെട്ട കോവിഡ് കാലത്ത് വികസിത രാജ്യങ്ങളേക്കാൾ കൂടുതൽ ക്ഷീണിക്കേണ്ടിവന്നതും അതുകൊണ്ടുതന്നെ. എല്ലാം മുടങ്ങിക്കിടന്നപ്പോൾ ഉത്പാദനമേഖല നിശ്ചലമായി. അതിന്റെ ഫലമായിരുന്നു തകർച്ച.
തൊഴിൽ എവിടെ?
മാന്ദ്യത്തിൽ വീഴുമെന്ന് ഇപ്പോൾ ഇന്ത്യക്കു പേടിക്കാനില്ല. പക്ഷേ വളർച്ച മുരടിക്കുന്നതിനെ ഭയപ്പെടണം. വളർച്ച കുറയുമ്പോൾ എന്താണു സംഭവിക്കുക? ആവശ്യത്തിനു തൊഴിൽ ഉണ്ടാകില്ല. തൊഴിൽ തേടുന്ന അഭ്യസ്തവിദ്യരെയും അവിദഗ്ധ പണിക്കാരെയും ഉൾക്കൊള്ളാൻ തക്കവിധം തൊഴിലുകൾ വർധിക്കില്ല. പാശ്ചാത്യ തകർച്ചയുടെ ഭാഗമായി ഇവിടെ നഷ്ടപ്പെടുന്ന തൊഴിലുകൾ ഇതിനു പുറമെയാണ്. ഐടി കമ്പനികളിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾക്കുള്ള ഓർഡറുകൾ 40 ശതമാനം കുറഞ്ഞു. ഒക്ടോബറിൽ കയറ്റുമതി 17 ശതമാനം കുറഞ്ഞതോടെ ആഭരണങ്ങൾ മുതൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ വരെ നിർമിക്കുന്നവർക്കു പണി കുറഞ്ഞു.
വിലകൾ ഉയർന്നുയർന്നു പോകുകയും പുതിയ തൊഴിലുകൾ കുറഞ്ഞു കുറഞ്ഞു വരികയും ചെയ്യുമ്പോൾ സമൂഹത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റും. എട്ടും ഒൻപതും ശതമാനം വീതം വാർഷിക വളർച്ച ഉണ്ടായാൽ മാത്രം തൊഴിൽ ദാരിദ്ര്യം തീരുന്ന രാജ്യത്തു വളർച്ച ആറും ആറരയും ശതമാനമായി കുറയുമ്പോൾ തൊഴിലില്ലായ്മ തേർവാഴ്ച നടത്തും. അതാണു പേടിക്കേണ്ടത്.
വിദഗ്ധ നിഗമനങ്ങൾ
അടുത്ത വർഷം മാന്ദ്യം എന്നു പലരും ഉച്ചത്തിൽ പറയുന്നുണ്ട്. പക്ഷേ ഐഎംഎഫും ഒഇസിഡിയും അങ്ങനെ കരുതുന്നില്ല. ആധികാരിക വിവരങ്ങൾ ഉപയോഗിച്ചു നിഗമനങ്ങളിലെത്തുന്നവയാണ് ഈ സ്ഥാപനങ്ങൾ. ഒഇസിഡി നവംബർ മധ്യത്തിലും ഐഎംഎഫ് ഒക്ടോബറിലും പുറത്തുവിട്ട നിഗമനങ്ങൾ അനുസരിച്ച് 2022ലും 2023ലും വിവിധ പ്രദേശങ്ങളുടെ വളർച്ച ഇങ്ങനെയാകും. (ഐഎംഎഫ് നിഗമനം ബ്രായ്ക്കറ്റിൽ)
ആഗോളം: 2022-ൽ 3.1 (3.2) ശതമാനം, 2023-ൽ 2.2 (2.7) ശതമാനം.
അമേരിക്ക: 2022-ൽ 1.8 (1.6) ശതമാനം, 2023-ൽ 0.5 (1.0) ശതമാനം.
യൂറോ മേഖല: 2022-ൽ 3.3 (3.1) ശതമാനം, 2023-ൽ 0.5 (0.5) ശതമാനം.
ഇന്ത്യ: 2022-ൽ 6.6 (6.8) ശതമാനം, 2023-ൽ 5.7 (6.1) ശതമാനം.
ചൈന: 2022-ൽ 3.3 (3.2) ശതമാനം, 2023-ൽ 4.3 (4.4) ശതമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
Latest News
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
പഞ്ചാബിന് ചരിത്ര ജയം
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Latest News
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
പഞ്ചാബിന് ചരിത്ര ജയം
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top