മാന്ദ്യഭീതി വേണ്ട, മുരടിപ്പ് മാറ്റണം
Thursday, November 24, 2022 9:53 PM IST
ആദ്യം നല്ല വാർത്ത. ഇന്ത്യ സാമ്പത്തികമാന്ദ്യത്തിലേക്കു വീഴുന്നില്ല. ലോകവും മാന്ദ്യത്തിൽ വീഴാതെ രക്ഷപ്പെടാം. ഇനി അത്ര നല്ലതല്ലാത്ത വാർത്ത. ഇന്ത്യയുടെ വളർച്ചത്തോത് കുറയും. രാജ്യത്തു തൊഴിൽവർധന കുറയും. മറ്റു രാജ്യങ്ങളിലും വളർച്ച കുറയും. കയറ്റുമതി കുറയും. പ്രവാചകർക്കു തെറ്റു പറ്റുന്നതാണു സാമ്പത്തികമേഖലയിലെ പതിവ്. പാശ്ചാത്യ രാജ്യങ്ങൾ മാന്ദ്യത്തിലേക്കു നീങ്ങുന്നു എന്നാണു പൊതുധാരണ. അതേ ഗതി ഇവിടെയും വരുന്നു എന്നു വിദഗ്ധർ കരുതി. പക്ഷേ അങ്ങനെ സംഭവിക്കാനിടയില്ലെന്ന് ഇപ്പോൾ പറയാം.

വളർച്ച തുടരുന്നു

പാശ്ചാത്യലോകം മാന്ദ്യത്തിലേക്ക് എന്ന നിഗമനം ശരിയായില്ല. അമേരിക്ക ഇതുവരെയും മാന്ദ്യത്തിലല്ല. ജനുവരി-മാർച്ചിൽ 1.6-ഉം ഏപ്രിൽ-ജൂണിൽ 0.6-ഉം ശതമാനം കുറവ് അവിടത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പന്നം) യിൽ ഉണ്ടായി. പക്ഷേ ജൂലൈ-സെപ്റ്റംബറിൽ 2.6 ശതമാനം വളർന്നതോടെ ആശങ്ക തത്കാലം മാറി.

യൂറോപ്പും വളർച്ച തുടരുന്നു. ഒന്നാം പാദത്തിൽ 5.6 ശതമാനം വളർന്നു. രണ്ടാം പാദത്തിൽ 0.7 ശതമാനം മാത്രം. മൂന്നാം പാദ വളർച്ച 2.4 ശതമാനം എന്നാണു വിലയിരുത്തൽ. ഇന്ത്യയും മോശമല്ലാത്ത വളർച്ചയിലാണ്. ജനുവരി-മാർച്ചിൽ 4.1 ശതമാനവും അടുത്ത പാദത്തിൽ 13.5 ശതമാനവും വളർന്നു. ജൂലൈ-സെപ്റ്റംബറിൽ 6.2നും 7.2നുമിടയ്ക്കുള്ള വളർച്ചയാണു നിരീക്ഷകർ കാണുന്നത്. ഇന്ത്യയുടെ ഇക്കൊല്ലത്തെ ജിഡിപി വളർച്ച 6.8 ശതമാനം വരുമെന്ന് ഐഎംഎഫും (അന്താരാഷ്ട്ര നാണ്യനിധി) 6.6 ശതമാനമെന്ന് ഒഇസിഡിയും (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്‍റ്) പറയുന്നു. ജിഡിപി ചുരുങ്ങുന്ന മാന്ദ്യത്തെ ഉടനെ പ്രതീക്ഷിക്കുന്നില്ല.

കഥയിലെ ‘പുലി’യല്ല

മാന്ദ്യം വരുന്നു എന്നു പറഞ്ഞത് ഈസോപ്പു കഥയിലെ ‘പുലി വരുന്നേ’പോലെ ആയിരുന്നോ? അല്ല. ആശങ്ക ന്യായമായിരുന്നു. അതിനൊരു പശ്ചാത്തലമുണ്ട്. കോവിഡിനെത്തുടർന്നു സാമ്പത്തിക തകർച്ച മറികടക്കാൻ ലോകരാജ്യങ്ങളും കേന്ദ്ര ബാങ്കുകളും വലിയ ഉത്തേജന പരിപാടികൾ നടപ്പാക്കി. പല രീതികളിൽ പണം വിപണിയിൽ ഒഴുക്കി. പലിശനിരക്ക് താഴ്ത്തി. അമേരിക്കയിൽ പൂജ്യത്തിനടുത്തും യൂറോപ്പിൽ പൂജ്യത്തിനു താഴെയുമായി പലിശ.

തീരെക്കുറഞ്ഞ പലിശയും ഉദാരമായ പണലഭ്യതയും ചേർന്നപ്പോൾ പണപ്പെരുപ്പത്തിനുള്ള ചേരുവയായി. അസാധാരണമായ വിലക്കയറ്റത്തിനുള്ള കുറിപ്പടി. ഈ വർഷമാദ്യം യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ ഇന്ധനങ്ങളുടെയും ഭക്ഷ്യധാന്യങ്ങളുടെയും ലഭ്യത കുറഞ്ഞു. വിലക്കയറ്റം പിടികിട്ടാത്ത നിലയിലായി. ഇതോടെ കേന്ദ്രബാങ്കുകൾ പരിഹാരനടപടി തുടങ്ങി. പലിശനിരക്ക് തുടർച്ചയായി വർധിപ്പിച്ചു. അമേരിക്കയും യൂറോപ്പും ബ്രിട്ടനും ജപ്പാനും ഇന്ത്യയും ഒക്കെ നിരക്ക് കൂട്ടി.

ചെലവ് കുറയ്ക്കും, വരവ് കുറയും

പലിശനിരക്കു കൂടുമ്പാേൾ ജനങ്ങൾ വായ്പയെടുക്കലും ഉത്പന്നങ്ങൾ വാങ്ങുന്നതും കുറയ്ക്കും. ഉത്പന്നങ്ങളുടെ വിൽപ്പന കുറയും. കമ്പനികളുടെ വളർച്ച കുറയും. ലാഭം കുറയും. കമ്പനികൾ മൂലധന നിക്ഷേപം കുറയ്ക്കും. സാമ്പത്തിക വളർച്ച കുറയും. തൊഴിലില്ലായ്മ കൂടും. അങ്ങനെ മാന്ദ്യമാകും. മാന്ദ്യ ചർച്ചകൾ തുടങ്ങിയത് അങ്ങനെയാണ്.

വികസിത രാജ്യങ്ങളിൽ മാന്ദ്യം വന്നാൽ ഇവിടെയും വരുമെന്നാണ് പലരും കരുതുന്നത്. പക്ഷേ, അങ്ങനെ സംഭവിക്കണം എന്നില്ല. കഴിഞ്ഞ കാലങ്ങളിലെ ചിത്രം അതാണ്. 1990-91ൽ യുഎസ് മാന്ദ്യത്തിലായിരുന്നു. ജിഡിപി 1.4 ശതമാനം ചുരുങ്ങി. ആ വർഷം ഇന്ത്യ 5.53 ശതമാനം വളർന്നു. 2008ൽ യുഎസ് ജിഡിപി വളർച്ച 0.12 ശതമാനമായപ്പോൾ ഇന്ത്യ 7.66 ശതമാനം കുതിച്ചു. പിറ്റേ വർഷം യുഎസ് ജിഡിപി 2.6 ശതമാനം ചുരുങ്ങിയപ്പോൾ ഇന്ത്യയുടേത് 3.09 ശതമാനം വളർന്നു. 2020ൽ മാത്രമാണു രണ്ടു രാജ്യങ്ങളും ഒരേസമയം മാന്ദ്യത്തിലായത്. കോവിഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ക്ഡൗണുകളുടെ ഫലമായിരുന്നത്. യുഎസ് ജിഡിപി 3.4 ശതമാനം ചുരുങ്ങിയപ്പാേൾ ഇന്ത്യയുടേത് 6.6 ശതമാനം ചുരുങ്ങി.

31 വർഷത്തിനിടെ യുഎസ് ജിഡിപി നാലു തവണ ചുരുങ്ങി. ഇന്ത്യയുടേത് ഒരു തവണ മാത്രം. അതും ലോക്ക്ഡൗൺ നടപ്പാക്കിയപ്പോൾ. യൂറോപ്യൻ യൂണിയന്‍റെ വളർച്ചയുമായി താരതമ്യപ്പെടുത്തിയാലും ഇതുതന്നെ നില. 1990നു ശേഷം യൂറോപ്യൻ യൂണിയൻ ജിഡിപി അഞ്ചു വർഷങ്ങളിൽ ചുരുങ്ങി. 1993, 2009, 2012, 2013, 2020 വർഷങ്ങളിൽ. കോവിഡ് വർഷമായ 2020ൽ മാത്രമേ ഇന്ത്യൻ ജിഡിപി ചുരുങ്ങിയുള്ളൂ.

വെവ്വേറെ നുകങ്ങൾ

ഇന്ത്യയെയും പാശ്ചാത്യ ശക്തികളെയും ഒരേ നുകത്തിലല്ല കെട്ടിയിരിക്കുന്നത്. എന്തുകൊണ്ട്? ഒരേ നിലവാരത്തിലല്ലാത്തതുകൊണ്ട് എന്നാണ് ഉത്തരം. വികസിത രാജ്യങ്ങളും വികസ്വര രാജ്യമായ ഇന്ത്യയും തമ്മിൽ ആളോഹരി വരുമാനത്തിൽ വലിയ അന്തരമുണ്ട്. വികസിത രാജ്യമായി കണക്കാക്കണമെങ്കിൽ ആളോഹരി വരുമാനം 12,000 ഡോളർ എങ്കിലും വേണം. ചിലർ 15,000 ഡോളർ എന്ന പരിധിയാണു സ്വീകരിക്കുന്നത്. 2400 ഡോളറിൽ താഴെയാണ് ഇന്ത്യയുടെ ആളോഹരി വരുമാനം. വികസിത പദവിയുടെ താഴേത്തട്ടിൽ എത്തണമെങ്കിൽ പോലും അത് അഞ്ചിരട്ടി വർധിക്കണം.


വർധിച്ചാൽ എന്തു സംഭവിക്കും? നിലവാരം മാറും. അപ്പോൾ ജീവിതത്തിലെ ചെലവിനങ്ങൾ മാറും. ഇന്ത്യയിൽ ശരാശരി കുടുംബത്തിന്‍റെ ജീവിതത്തിലെ ചെലവിനങ്ങളിൽ മുന്തിയത് ഭക്ഷണമാണ്. നമ്മുടെ ചില്ലറ വിലസൂചികയിൽ ഭക്ഷ്യവസ്തുക്കളുടെ പങ്ക് 50 ശതമാനത്തിനടുത്താണ്. അമരിക്കയിൽ അതു 13.6 ശതമാനം. പാർപ്പിടം, വസ്ത്രം, ഉല്ലാസം, ഗതാഗതം, ആരോഗ്യപാലനം തുടങ്ങിയവയ്ക്ക് വളരെ കൂടുതൽ ചെലവ് ചെയ്യുന്നു.

ഏതു ചെലവ് കുറയ്ക്കും?

മാന്ദ്യം പോലുള്ള സാഹചര്യങ്ങളിൽ വികസിത രാജ്യങ്ങളിലുള്ളവർ ഒട്ടേറെ ചെലവുകൾ ചുരുക്കും. അതു മൊത്തം ചെലവിന്‍റെ ഗണ്യമായ ഭാഗം വരും. അതേ സമയം വികസ്വര രാജ്യങ്ങളിലുള്ളവർക്കു ചുരുക്കാൻ തക്ക ഇനങ്ങൾ കുറവാണ്. ഭക്ഷണം, പാർപ്പിടം, വസ്ത്രം, ആരോഗ്യപാലനം, വിദ്യാഭ്യാസം തുടങ്ങിയവയിൽ കുറവു വരുത്താൻ അധികം പഴുതില്ല. കുറയ്ക്കാനാവുന്ന മറ്റിനങ്ങൾ മൊത്തം ചെലവിന്‍റെ ചെറിയ ഭാഗം മാത്രമേ വരൂ. സംഘടിത വ്യവസായ മേഖലയിൽ വികസിത രാജ്യങ്ങളിലേതുപോലെ പിരിച്ചുവിടീലും മറ്റും എളുപ്പമല്ല. അവയുടെ തുടർഫലങ്ങളും ഒഴിവാകും.

വികസിത സമൂഹങ്ങളിൽ വ്യക്തികളും കമ്പനികളും ചെലവു ചുരുക്കുമ്പോൾ രാജ്യത്തെ മൊത്തം ചെലവിൽ ഗണ്യമായ കുറവു വരും. അതായത് രാജ്യത്തെ മൊത്തം വിൽപ്പനയിൽ കാര്യമായ കുറവ് വരും. അതേസമയം ഇന്ത്യയടക്കം വികസ്വര രാജ്യങ്ങളിൽ അധികം ചെലവുചുരുക്കൽ നടക്കുന്നില്ല. അതിന്‍റെ പേരിൽ ബിസിനസ് ഇടിയുന്നുമില്ല. ജിഡിപിയുടെ വളർച്ചനിരക്കു കുറയുന്നതു മാത്രമേ ഉള്ളൂ. ജിഡിപി കുറയുന്നില്ല. അതുകൊണ്ടാണ് ആഗോള തളർച്ചകളിൽ പെടാതെ കഴിയാൻ ഇന്ത്യക്കു കഴിയുന്നത്.

അമേരിക്കയിലും മറ്റും ഡോട്ട് കോം തകർച്ച (2000) യും ബാങ്കിംഗ് തകർച്ച (2008) യും ജിഡിപിയെ പിന്നോട്ടു പായിച്ചപ്പോൾ ഇന്ത്യയിൽ ആ അവസ്ഥ വരാത്തതിന്‍റെ കാരണം അതാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ നിരോധിക്കപ്പെട്ട കോവിഡ് കാലത്ത് വികസിത രാജ്യങ്ങളേക്കാൾ കൂടുതൽ ക്ഷീണിക്കേണ്ടിവന്നതും അതുകൊണ്ടുതന്നെ. എല്ലാം മുടങ്ങിക്കിടന്നപ്പോൾ ഉത്പാദനമേഖല നിശ്ചലമായി. അതിന്‍റെ ഫലമായിരുന്നു തകർച്ച.

തൊഴിൽ എവിടെ?

മാന്ദ്യത്തിൽ വീഴുമെന്ന് ഇപ്പോൾ ഇന്ത്യക്കു പേടിക്കാനില്ല. പക്ഷേ വളർച്ച മുരടിക്കുന്നതിനെ ഭയപ്പെടണം. വളർച്ച കുറയുമ്പോൾ എന്താണു സംഭവിക്കുക? ആവശ്യത്തിനു തൊഴിൽ ഉണ്ടാകില്ല. തൊഴിൽ തേടുന്ന അഭ്യസ്തവിദ്യരെയും അവിദഗ്ധ പണിക്കാരെയും ഉൾക്കൊള്ളാൻ തക്കവിധം തൊഴിലുകൾ വർധിക്കില്ല. പാശ്ചാത്യ തകർച്ചയുടെ ഭാഗമായി ഇവിടെ നഷ്ടപ്പെടുന്ന തൊഴിലുകൾ ഇതിനു പുറമെയാണ്. ഐടി കമ്പനികളിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾക്കുള്ള ഓർഡറുകൾ 40 ശതമാനം കുറഞ്ഞു. ഒക്ടോബറിൽ കയറ്റുമതി 17 ശതമാനം കുറഞ്ഞതോടെ ആഭരണങ്ങൾ മുതൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ വരെ നിർമിക്കുന്നവർക്കു പണി കുറഞ്ഞു.

വിലകൾ ഉയർന്നുയർന്നു പോകുകയും പുതിയ തൊഴിലുകൾ കുറഞ്ഞു കുറഞ്ഞു വരികയും ചെയ്യുമ്പോൾ സമൂഹത്തിന്‍റെ കണക്കുകൂട്ടലുകൾ തെറ്റും. എട്ടും ഒൻപതും ശതമാനം വീതം വാർഷിക വളർച്ച ഉണ്ടായാൽ മാത്രം തൊഴിൽ ദാരിദ്ര്യം തീരുന്ന രാജ്യത്തു വളർച്ച ആറും ആറരയും ശതമാനമായി കുറയുമ്പോൾ തൊഴിലില്ലായ്മ തേർവാഴ്ച നടത്തും. അതാണു പേടിക്കേണ്ടത്.

വിദഗ്ധ നിഗമനങ്ങൾ

അടുത്ത വർഷം മാന്ദ്യം എന്നു പലരും ഉച്ചത്തിൽ പറയുന്നുണ്ട്. പക്ഷേ ഐഎംഎഫും ഒഇസിഡിയും അങ്ങനെ കരുതുന്നില്ല. ആധികാരിക വിവരങ്ങൾ ഉപയോഗിച്ചു നിഗമനങ്ങളിലെത്തുന്നവയാണ് ഈ സ്ഥാപനങ്ങൾ. ഒഇസിഡി നവംബർ മധ്യത്തിലും ഐഎംഎഫ് ഒക്ടോബറിലും പുറത്തുവിട്ട നിഗമനങ്ങൾ അനുസരിച്ച് 2022ലും 2023ലും വിവിധ പ്രദേശങ്ങളുടെ വളർച്ച ഇങ്ങനെയാകും. (ഐഎംഎഫ് നിഗമനം ബ്രായ്ക്കറ്റിൽ)

ആഗോളം: 2022-ൽ 3.1 (3.2) ശതമാനം, 2023-ൽ 2.2 (2.7) ശതമാനം.
അമേരിക്ക: 2022-ൽ 1.8 (1.6) ശതമാനം, 2023-ൽ 0.5 (1.0) ശതമാനം.
യൂറോ മേഖല: 2022-ൽ 3.3 (3.1) ശതമാനം, 2023-ൽ 0.5 (0.5) ശതമാനം.
ഇന്ത്യ: 2022-ൽ 6.6 (6.8) ശതമാനം, 2023-ൽ 5.7 (6.1) ശതമാനം.
ചൈന: 2022-ൽ 3.3 (3.2) ശതമാനം, 2023-ൽ 4.3 (4.4) ശതമാനം.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.