Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ക്യൂബയിൽ സംഭവിക്കുന്നതെന്ത് ?
Monday, February 6, 2023 12:33 AM IST
രാഷ്ട്രീയവും സാന്പത്തികവുമായ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ് ക്യൂബ. കഴിഞ്ഞ സെപ്റ്റംബറിൽ നാട്ടിലെങ്ങും നാശം വിതച്ച് ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിന്റെയും ഇടിമിന്നലേറ്റ് എണ്ണസംഭരണി ടാങ്കുകളിലുണ്ടായ തീപിടിത്തത്തിന്റെയും ആഘാതത്തിൽനിന്നു വിമുക്തമാകാൻ ക്യൂബക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റിന്റെ ഭീകരതാണ്ഡവം തകർത്തെറിഞ്ഞ രാജ്യത്തിന്റെ പുനരുദ്ധാരണം ഇനിയും എങ്ങുമെത്തിയിട്ടില്ല.
വൈദ്യുതിബന്ധം തകരാറിലായതോടെ തെരുവിലിറങ്ങിയ ക്യൂബൻ ജനത വൈദ്യുതിക്കുവേണ്ടി മാത്രമല്ല മുദ്രാവാക്യം മുഴക്കിയത്. ഭക്ഷണവും തൊഴിലും സ്വാതന്ത്ര്യവും അവർക്കു വേണം. എന്നാൽ ‘നിയമപരമല്ലാത്ത’ പ്രതിഷേധങ്ങൾ അനുവദിക്കുകയില്ലെന്നാണു ഭരണകൂടത്തിന്റെ നിലപാട്. അതുകൊണ്ട് ഏതുവിധേനയും അമേരിക്കയിലേക്കുള്ള 144 കിലോമീറ്റർ കടന്ന് അവിടെയെത്തുകയാണ് ഒരു ശരാശരി ക്യൂബൻ പൗരന്റെ ഇന്നത്തെ സ്വപ്നം.
അടിച്ചമർത്തലിന് വിട്ടുകൊടുത്തുകൊണ്ടുള്ള അടിമജീവിതത്തിനു വിരാമമിടാൻ ക്യൂബൻ ജനതയ്ക്ക് ആഗ്രഹമുണ്ട്. യുഎസിലേക്കുള്ള കുടിയേറ്റമാണ് അവസാന ആശ്രയമായി അവർ കാണുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ അവർ പങ്കുവയ്ക്കുന്ന ഏറ്റവും പ്രധാനകാര്യവും അതുതന്നെ. അവരുടെ മുന്‍പിലുള്ള ഏകതടസം അമേരിക്കയിലേക്കുള്ള ആ ചെറിയ കടൽദൂരം മാത്രം. മറ്റു പലരും ആഗ്രഹിക്കുന്നത് യുഎസിന്റെ അതിർത്തി രാജ്യമായ മെക്സിക്കോയിലോ ഗ്വാട്ടമാലയിലോ ബെലീസിലോ എത്തി യുഎസിലേക്കു കുടിയേറാനാണ്. അതുപോലെ മറ്റൊരു കൂട്ടർ യൂറോപ്പിലേക്കു കുടിയേറാമെന്നും സ്വപ്നം കാണുന്നു. സ്പാനിഷ് ഭാഷയുടെ ഈറ്റില്ലമായ സ്പെയിൻ ആണ് അവരുടെ പ്രതീക്ഷ. അഭയാർഥികളായ ക്യൂബക്കാരെ സ്വീകരിക്കാൻ സ്പെയിനിൽ ചില സംഘടനകൾ പ്രവർത്തനം തുടങ്ങിയിട്ടുമുണ്ട്.
കമ്യൂണിസ്റ്റ് കുടിയേറ്റം
കമ്യൂണിസ്റ്റ് രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റങ്ങൾ ചരിത്രത്തിൽ ആദ്യമായല്ല സംഭവിക്കുന്നത്. സോവ്യറ്റ് റഷ്യയിൽനിന്നുള്ള പലായനവും കുടിയേറ്റവും ധാരാളം നടന്നിട്ടുണ്ടെങ്കിലും പ്രമുഖരുടെ അഭയംതേടൽ മാത്രമേ വാർത്തയായിട്ടുള്ളൂ. ചൈനയിൽനിന്നു തായ്വാനിലേക്കും ഹോങ്കോംഗിലേക്കും ആളുകൾ പലായനം ചെയ്തു. കിഴക്കൻ ജർമനിയിൽനിന്ന് പശ്ചിമജർമനിയിലേക്കും ഓസ്ട്രിയയിലേക്കും ആളുകൾ കുടിയേറി.
കമ്യൂണിസ്റ്റ് സ്വർഗത്തിൽനിന്ന് ആളുകൾ നാടുവിടുന്നതു തടയാനാണല്ലോ ബർലിൻ നഗരമധ്യത്തിൽ വലിയ കോൺക്രീറ്റ് മതിൽ പണിതതും രാജ്യത്തിനുചുറ്റും മുള്ളുവേലി കെട്ടിയതും. കൊറിയകളുടെ വിഭജനം കഴിഞ്ഞ് (1945) വടക്കൻ കൊറിയയിൽനിന്ന് തെക്കൻ കൊറിയയിലേക്കും ഉത്തരവിയറ്റ്നാമിൽനിന്ന് ദക്ഷിണ വിയറ്റ്നാമിലേക്കും നടന്ന പലായനങ്ങൾ മറക്കാറായിട്ടില്ല. അതുപോലെ വെനെസ്വേലയിൽനിന്നും എത്യോപ്യയിൽനിന്നും പലായനമുണ്ടായി. വിമാനത്തിന്റെ ചിറകിൽ കയറിയിരുന്നാണെങ്കിലും താലിബാൻ വിസ്മയത്തിൽനിന്നു രക്ഷപ്പെടാൻ അഫ്ഗാനികൾ ഒരുന്പെട്ടതു കാണുന്പോൾ സ്വാതന്ത്ര്യം എത്ര വിലപ്പെട്ടതാണെന്നു മനസിലാകും.
സാന്പത്തികമാന്ദ്യത്തിന്റെ ഫലം
സോവ്യറ്റ് റഷ്യയുടെ പതനത്തോടെ 1990കളിൽ ആരംഭിച്ച സാന്പത്തികമാന്ദ്യത്തിൽനിന്ന് ക്യൂബ ഇനിയും കരകയറിയിട്ടില്ല എന്നതാണ് വാസ്തവം. തദ്ഫലമായി കഴിഞ്ഞ 12 മാസങ്ങളിൽ രണ്ടുലക്ഷം ക്യൂബക്കാർ നാടുവിട്ടതായാണു കണക്കുകൾ. 1980 ഏപ്രിൽ-ഒക്ടോബർ മാസങ്ങളിലായി ഏകദേശം ഒന്നേകാൽ ലക്ഷം ക്യൂബക്കാർ അമേരിക്കയിൽ എത്തുകയുണ്ടായി. ‘മാരിയേൽ ബോട്ട് ക്രൈസിസ്’ എന്നറിയപ്പെട്ട ആ പലായന പരന്പരയെക്കാൾ ഗുരുതരമാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് നിരീക്ഷകർ കരുതുന്നു. സാന്പത്തിക പ്രതിസന്ധിയോടൊപ്പം രാഷ്ട്രത്തിന്റെ അടിച്ചമർത്തലും ഈ കൂട്ടപ്പലായനത്തിന്റെ കാരണമാണ്. 2021 ജൂലൈയിലാണ് ഭരണകൂടത്തിനെതിരേ ജനങ്ങൾ തെരുവിൽ ഇറങ്ങിത്തുടങ്ങിയത്. അന്നുതന്നെ 1400ലധികം പ്രതിഷേധക്കാരെ സർക്കാർ ജയിലിൽ അടച്ചു.
രണ്ടാഴ്ചമുന്പ് 300 അഭയാർഥികൾ ബോട്ടുമാർഗം ഫ്ളോറിഡയോടു ചേർന്നു കിടക്കുന്ന, മെക്സിക്കോ ഉൾക്കടലിലുള്ള ഡ്രൈ ടോർടുഗാസ് ദ്വീപുകളിലെത്തി. അമേരിക്കയുടെ കൈവശമുള്ള ഈ ദ്വീപസമൂഹത്തിലെ നാഷണൽ പാർക്ക് ഇപ്പോൾ കുടിയേറ്റക്കാരെ ഭയന്ന് അടച്ചിരിക്കുകയാണ്. ക്യൂബൻ അഭയാർഥികൾ യാത്രാമധ്യേ ബോട്ടുമുങ്ങി മരണമടയുന്നതും സാധാരണമാണ്. മറ്റുചിലർ വിമാനമാർഗം നിക്കരാഗ്വയിലെത്തി ബസിലോ ടാക്സിയിലോ അതല്ലെങ്കിൽ കാൽനടയായോ അമേരിക്കൻ അതിർത്തിയിലേക്കു സഞ്ചരിക്കുന്നു. ക്യൂബക്കാർക്ക് വിസ കൂടാതെ നിക്കരാഗ്വയിലെത്താം. അവിടെ ചെന്നുകഴിഞ്ഞാൽ അവർ സ്വന്തം കാര്യം നോക്കണമെന്നു മാത്രം. പരമാവധി അഭയാർഥികളെ അമേരിക്കയിലെത്തിച്ച് സമ്മർദത്തിലാഴ്ത്തുകയാണ് നിക്കരാഗ്വയുടെ ലക്ഷ്യം.
എങ്ങനെയും രക്ഷപ്പെടുക
ഇതുവരെ സന്പാദിച്ചതെല്ലാം വിറ്റുപെറുക്കിയാണ് ക്യൂബക്കാർ പലായനത്തിനു തയാറെടുക്കുന്നത്. സ്ഥാവര, ജംഗമ വസ്തുക്കളെല്ലാം വില്ക്കാൻ അവർ തയാറാണ്. പിടിക്കപ്പെട്ടാൽ സന്പാദ്യങ്ങളൊന്നുമില്ലാതെ വെറുംകയ്യോടെ ജന്മനാട്ടിലേക്കു പോകേണ്ടിവരും എന്ന ഭയംപോലും അവർക്കില്ല. സാന്പത്തികമായി തകർന്നടിഞ്ഞതും മനുഷ്യാവകാശങ്ങളെ മാനിക്കാത്തതുമായ രാജ്യത്തുനിന്നു രക്ഷപ്പെടുക എന്ന ഒരേയൊരു ലക്ഷ്യമേ അവർക്കുള്ളൂ. റൊട്ടിയും പച്ചക്കറിയുമൊക്കെ ദുർലഭമാണെന്നു മാത്രമല്ല ഉള്ളതിനു തീപിടിച്ച വിലയുമാണ്. രാജ്യത്തിന്റെ പ്രധാന വരുമാനമാർഗമായിരുന്ന ടൂറിസം കൊറോണക്കാലത്തിന്റെ ആഘാതത്തിൽനിന്നു സ്വതന്ത്രമായിട്ടുമില്ല.
ക്യൂബയിലെ പ്രശ്നങ്ങൾക്കു കാരണം യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധമാണെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. പ്രസിഡന്റ് മിഗ്വെൽ ഡയസ്-കാനെൽ തന്റെ പുതുവർഷ സന്ദേശത്തിൽ, വരുന്ന വർഷം കൂടുതൽ വിഷമകരമാകുമെന്നാണു പ്രസ്താവിച്ചത്. അതേസമയം ക്യൂബൻ വിപ്ലവത്തിന്റെ പൈതൃകമുള്ളതുകൊണ്ട് ക്യൂബക്കാർ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതേ നിലപാടായിരുന്നു വിപ്ലവനായകനായ ഫിദെൽ കാസ്ട്രോയ്ക്കും. ക്യൂബൻ സാഹചര്യങ്ങളെ അംഗീകരിക്കാതെ ഭരണകൂടത്തെ സ്ഥിരമായി വിമർശിക്കുന്നവർക്കു മുന്പിൽ രണ്ടു സാധ്യതകളാണ് അദ്ദേഹം നിർദേശിച്ചത്. ഒന്നുകിൽ ജയിലിൽ പോവുക, അല്ലെങ്കിൽ ജീവൻ കയ്യിൽപിടിച്ച് നാടുവിടുക. തുറുങ്കിൽ അടയ്ക്കപ്പെട്ടവരുടെയും അമേരിക്കയിലേക്കുള്ള ബോട്ടുയാത്രയിൽ കടൽ വിഴുങ്ങിയവരുടെയും എണ്ണം ആർക്കാണ് അറിയാവുന്നത്!
ബഹുജനപ്രക്ഷോഭം?
ക്യൂബൻ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നത് ജനതയുടെ അസംതൃപ്തി ഒരു ബഹുജനപ്രക്ഷോഭമായി മാറുമോ എന്നതാണ്. 2021 ജൂലൈ 11നാണ് ക്യൂബയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിരുദ്ധ പ്രക്ഷോഭത്തിന്റെ തുടക്കം. ഏകപാർട്ടി ഭരണത്തിനും അടിച്ചമർത്തലിനും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവിനുമെതിരേ അക്കാലത്തു നിരത്തിലിറങ്ങിയ ആളുകളെ ഉരുക്കുമുഷ്ടികൊണ്ടാണ് സർക്കാർ നേരിട്ടത്. പ്രതിഷേധസമരത്തിൽ പങ്കെടുത്തതുകൊണ്ടു മാത്രം തടവിലായവർ ആയിരങ്ങളാണ്.
അഞ്ചു വർഷമാണ് അവർക്കു കിട്ടിയ ഏറ്റവും കുറഞ്ഞ ജയിൽശിക്ഷ. കഴിഞ്ഞ വർഷം ജൂലൈ 11ന് യൂറോപ്പിലെയും അമേരിക്കയിലെയും 30 വൻ നഗരങ്ങളിൽ പ്രവാസികളായ ക്യൂബക്കാർ നടത്തിയ റാലികൾ ലോകശ്രദ്ധയാകർഷിച്ചു. ക്യൂബയിലെ പ്രതിഷേധപ്രകടനങ്ങൾ 1989ൽ കിഴക്കൻ ജർമനിയെ മുട്ടുകുത്തിച്ച സമരപരന്പരകളെപ്പോലെ വളർത്താതിരിക്കാനാണു സർക്കാരിന്റെ ശ്രമം. ജീവിതത്തിൽ ആദ്യമായി തെരുവിലിറങ്ങുന്ന കൗമാരക്കാർക്കുപോലും നീണ്ട വർഷങ്ങളിലെ ജയിൽവാസമാണു ശിക്ഷവിധിക്കുന്നത്.
വിലക്കയറ്റം അതിരൂക്ഷം
അവശ്യസാധനങ്ങളുടെ ദൗർലഭ്യതയും വിലക്കയറ്റവുമാണ് സാധാരണക്കാരെ നാടുവിടാൻ പ്രേരിപ്പിക്കുന്നത്. കുടിവെള്ളം വാങ്ങാൻ കിട്ടുന്നില്ല. പച്ചക്കറിക്കു തീവില. മുട്ടയും പാലുമൊക്കെ ആഡംബരവസ്തുക്കൾ. 1990കളെ ക്യൂബയിൽ വിളിക്കുന്നത് ‘പ്രത്യേകകാലഘട്ടം’ എന്നാണ്. ക്യൂബക്കാർ ഏറ്റവും കൂടുതൽ വിശപ്പുസഹിച്ച കാലമാണത്. അക്കാലം തിരിച്ചുവരുമോ എന്നാണ് ഭയം. ആശങ്കയും നിരാശയും ഭയവും ദുഃഖവും നിറഞ്ഞുനില്ക്കുന്ന ഒരിടമായി മാറിയ രാജ്യമാണിന്ന് ക്യൂബ.
ക്യൂബൻ നാണയമായ പെസോയുടെ വിലയിടിഞ്ഞതോടെ വിലക്കയറ്റം അതിരൂക്ഷമാണ്. ക്യൂബൻ ധനശാസ്ത്രജ്ഞനായ ഓമർ എവർലേനി പറയുന്നത് അവശ്യസാധനങ്ങൾ വാങ്ങാൻ പോലുമുള്ള പണം സാധാരണക്കാരന്റെ കൈയിൽ ഇല്ലെന്നാണ്. ശരാശരി വരുമാനമായ 3535 പെസോയിൽനിന്ന് 1000 പെസോ കൊടുത്താലേ ഒരു കിലോ പാൽപ്പൊടി കിട്ടൂ; അരക്കിലോ പന്നിയിറച്ചിക്ക് 300 പെസോയും. ദീർഘസമയം വരിയിൽ നിന്നാലേ അതു വാങ്ങാനാവുകയുള്ളൂ. ഡീസലും അപൂർവ വസ്തുവാണ്. വൈദ്യുതോത്പാദനം ഡീസലിൽനിന്നാണ്. കറന്റ് കട്ട് അനുദിന സംഭവവും.
പ്രത്യയശാസ്ത്രപരമായ കടുംപിടിത്തം ഉപേക്ഷിക്കാതെ ക്യൂബക്കു തല പൊക്കാനാവില്ലെന്നാണ് എവർലേനിയുടെ അഭിപ്രായം. വിദേശനിക്ഷേപം രാജ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറാതെ നിക്ഷേപങ്ങൾ നടത്താൻ സംരംഭകർ തയാറാകുന്നില്ല. എല്ലാറ്റിനും അമേരിക്കയെ കുറ്റംപറഞ്ഞതുകൊണ്ട് രാജ്യം രക്ഷപ്പെടുകയില്ല. ചെറുപ്പക്കാർ രാജ്യം വിടുന്നതാണ് ഇപ്പോൾ ക്യൂബ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പല നിരീക്ഷകരും കരുതുന്നു. തൊഴിൽമേഖല നിശ്ചലമാവുകയും രാജ്യം വൃദ്ധരുടേതായി മാറുകയും ചെയ്യും. വൃദ്ധസദനങ്ങൾ നോക്കിനടത്താൻപോലും ആളില്ലാത്ത അവസ്ഥയുണ്ടായാലും അദ്ഭുതപ്പെടാനാവില്ല എന്നു കരുതുന്നവരാണ് ഏറെ.
വിദേശത്തു പോകുന്നവർ അയയ്ക്കുന്ന കൊച്ചുകൊച്ചു തുകകളാണ് ഇപ്പോൾ ക്യൂബയുടെ ആശ്വാസം. ജനസംഖ്യയുടെ 60 ശതമാനംവരെ ആളുകൾക്ക് അതുകൊണ്ടു പ്രയോജനമുണ്ടെന്നാണ് ഒരു കണക്ക്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര കടുംപിടിത്തം ഒരു രാജ്യത്തെ മൊത്തം ദാരിദ്ര്യത്തിലേക്കു തള്ളിയിട്ടതിന്റെ മറ്റൊരു നേർക്കാഴ്ചയാണു ക്യൂബ.
ഡോ. ജോർജുകുട്ടി ഫിലിപ്പ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
Latest News
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top