Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
സ്ത്രീവിരുദ്ധതയുടെ കരിനിഴലിൽ കേരളം
Monday, May 15, 2023 1:13 AM IST
സ്ത്രീവിരുദ്ധത എന്ന വാക്ക് കേരളീയ സമൂഹത്തെ സംബന്ധിച്ച് പൊതു മണ്ഡലത്തിൽ വളരെ പ്രസക്തമായി മാറുകയാണ്. ഗാർഹികപീഡനങ്ങളും പ്രണയക്കെണികളും മുതൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽവരെ ഇവിടെ സ്ത്രീവിരുദ്ധത വ്യാപിക്കുന്നു.
കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ സ്ത്രീവിരുദ്ധതയ്ക്ക് പ്രകടമായ രണ്ട് ഉദാഹരണങ്ങളാണ് ഈ ദിവസങ്ങളിൽ നമ്മൾ കണ്ടത്. കേരളാ സ്റ്റോറി എന്ന സിനിമയോടുള്ള എതിർപ്പും കക്കുകളി എന്ന നാടകത്തിനു ലഭിച്ച സ്വീകാര്യതയുമാണവ. സ്ത്രീകൾ അകപ്പെട്ടു പോകാൻ സാധ്യതയുള്ള പ്രണയക്കെണികളെക്കുറിച്ചും പിന്നീട് അവർ കടന്നുപോകുന്ന മനുഷ്യത്വരഹിതമായ അവസ്ഥകളെക്കുറിച്ചും തീവ്രവാദത്തിനുവേണ്ടി ദുരുപയോഗിക്കപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചും സമൂഹത്തെ ബോധവത്കരിക്കുന്ന സിനിമയായിരുന്നു കേരളാ സ്റ്റോറി. സിനിമയ്ക്കെതിരായ ഹർജികൾ കേരള ഹൈക്കോടതി പരിഗണിച്ചു തീർപ്പാക്കിയതാണ്.
ചെറുപ്പക്കാരും മാതാപിതാക്കളുമെല്ലാം അതു കാണണം എന്ന പ്രചാരണം നടത്തേണ്ടതിനുപകരം വലിയൊരു വിഭാഗം രാഷ്ട്രീയനേതാക്കളും സാംസ്കാരിക പ്രവർത്തകരും മാധ്യമങ്ങളും അതിനെതിരേ രംഗത്തുവരികയാണ് ചെയ്തത്. സമൂഹത്തോട് ഉത്തരവാദിത്വപ്പെട്ട പലരും സ്വന്തം കുടുംബത്തിലുൾപ്പെടെയുള്ള സ്ത്രീകളുടെ സുരക്ഷപോലും മറന്ന് വോട്ടുബാങ്കിന്റെ പുറകേ പായുന്ന ഖേദകരമായ കാഴ്ചയാണ് കാണാൻ സാധിച്ചത്.
മറ്റു സംസ്ഥാനങ്ങളിൽ സ്ത്രീകൾ കൂടുതലും ശാരീരിക ആക്രമണങ്ങൾക്കും ബലപ്രയോഗങ്ങൾക്കുമാണ് ഇരയാകുന്നതെങ്കിൽ കേരളത്തിലെ സ്ത്രീകൾ കൂടുതലും വഞ്ചനകൾക്കാണ് ഇരയാകുന്നത്. പ്രണയക്കെണികളും സാമ്പത്തിക ചൂഷണങ്ങളും അതിൽ ഉൾപ്പെടും. അതുകൊണ്ടുതന്നെ ഇവിടെ ബോധവത്കരണം അത്യാവശ്യമാണ്. ഇതിനുള്ള സാഹചര്യം അനാവശ്യ പ്രതിഷേധങ്ങളിലൂടെ കളഞ്ഞുകുളിക്കുകയാണ്.
കക്കുകളി മികച്ച ഉദാഹരണം
കക്കുകളി എന്ന നാടകവും കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലെ സ്ത്രീവിരുദ്ധതയ്ക്ക് മികച്ച ഉദാഹരണമായി മാറി. സമൂഹത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ ക്ഷേമ മേഖലകളിൽ മറ്റാർക്കും നൽകാനാവാത്ത സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ക്രിസ്തീയ സന്യാസിനികളെ അവിഹിതബന്ധം പുലർത്തുന്നവരും സ്വവർഗാനുരാഗികളുമായി ചിത്രീകരിക്കുന്ന ഒരു നാടകം ആവിഷ്കാരസ്വാതന്ത്ര്യം എന്ന പേരിൽ കൊട്ടിഘോഷിക്കപ്പെട്ടത് സ്ത്രീവിരുദ്ധതയല്ലേ? സ്ത്രീകൾക്കു വേണ്ടി നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ലിബറലുകളും ഫെമിനിസ്റ്റുകളും ഇതിൽ എന്ത് നിലപാടാണ് സ്വീകരിച്ചത്? കന്യാസ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്നത് സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന നടപടിയാണെന്ന് പറയാനുള്ള സത്യസന്ധത അവർക്കില്ലാതെ പോയി.
സിസ്റ്റർ സെഫിക്കുണ്ടായ ദുരനുഭവങ്ങൾ കേരള സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയ്ക്ക് ഇതുവരെയുള്ളതിൽവച്ച് ഏറ്റവും വലിയ ഉദാഹരണമാണ്. രാഷ്ട്രത്തിന്റെ അന്വേഷണ ഏജൻസി നടത്തിയ മനുഷത്വഹീനമായ പരിശോധനയും അതേത്തുടർന്ന് കേരളത്തിലെ പത്രദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നടത്തിയ അപഹാസ്യങ്ങളും എത്ര ഭയാനകമായിരുന്നു. ഇതിൽ കൂടുതൽ ഒരു സ്ത്രീയെ അവഹേളിക്കാൻ സാധിക്കുമോ? സിസ്റ്റർ സെഫിക്കെതിരേ അന്വേഷണസംഘങ്ങൾ കൈക്കൊണ്ട സമാനതകളില്ലാത്ത മനുഷ്യവിരുദ്ധ നടപടികളിൽ നീതിന്യായ കോടതികൾ നടത്തിയ വലിയ വിമർശനം നമ്മുടെ മുൻപിലുണ്ടല്ലോ.
കേരളത്തിലെ വനിതാ പൊതുപ്രവർത്തകരും സ്ത്രീവിരുദ്ധതയ്ക്ക് ഇരയാകുന്നുണ്ട്. കേരള രാഷ്ട്രീയത്തിൽ വളരെ ചുരുക്കം വനിതകൾ മാത്രമാണ് ഉയർന്ന തലത്തിൽ പ്രവർത്തിക്കുന്നത്. പുരുഷൻമാരായ പല രാഷ്ട്രീയ പ്രവർത്തകരെയും അപേക്ഷിച്ച് ചെറിയ തെറ്റുകുറ്റങ്ങൾ മാത്രമാണ് അവരിൽ പലർക്കും സംഭവിക്കുന്നത്. പലതും പ്രസംഗത്തിലോ എഴുത്തിലോ പെട്ടന്നുള്ള പ്രതികരണങ്ങളിലോ ഒക്കെ വരുന്ന പാകപ്പിഴവുകളാണ്. പക്ഷേ അർഹിക്കുന്നതിലും എത്രയോ വലിയ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും അവർ നിരന്തരം പാത്രമാകുന്നു.
ഇവിടെ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളെ, മൂടുപടമണിഞ്ഞ ഫെമിനിസ്റ്റുകളും ലിബറലുകളും ഹൈജാക്ക് ചെയ്തിരിക്കുകയാണ്. വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ഒരേ സമയം പരസ്യമായി ഫെമിനിസ്റ്റും മിസോജനിസ്റ്റും ആകാൻ എങ്ങനെ സാധിക്കുന്നു എന്ന് പൊതുസമൂഹം ചിന്തിക്കേണ്ടതാണ്.
അപകടത്തിലാകുന്ന സ്ത്രീസുരക്ഷ
2016-20 കാലഘട്ടത്തിൽ കേരളത്തില്‍ 34,079 സ്ത്രീകളെ കാണാതായെന്ന് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. പലരെയും കണ്ടുകിട്ടിയിട്ടുണ്ടാവാം എങ്കിലും കേരളത്തിലെ ഭീതിദമായ സാഹചര്യങ്ങളുടെ വ്യക്തമായ ദൃഷ്ടാന്തമാണ് എരുമേലിയിൽനിന്നു കാണാതായ ജസ്ന ജയിംസ് എന്ന പെൺകുട്ടി. കാണാതാകുന്ന സ്ത്രീകൾക്കു പുറമേയാണ് കേരളത്തിൽ കൊലചെയ്യപ്പെടുകയും ദുരൂഹസാഹചര്യത്തിൽ ജീവനൊടുക്കുകയും ചെയ്യുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം. വടക്കേ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങൾക്ക് നിരന്തരം വാർത്തകൾ നൽകുന്ന മലയാള മാധ്യമങ്ങൾ സ്വന്തം നാട്ടിൽ നടക്കുന്ന വളരെ ഗൗരവമേറിയ ഈ വിഷയങ്ങളെക്കുറിച്ച് കാര്യമായ വാർത്തകൾ നൽകുകയോ ചർച്ചകൾ നടത്തുകയോ ചെയ്യാത്തത് എന്തുകൊണ്ട്?
ബോധവത്കരണത്തിന്റെ ആവശ്യകത
കേരളം വിദ്യാഭാസത്തിലും സ്ത്രീ സ്വാതന്ത്ര്യത്തിലും ഒരുപാട് മുന്നേറിയ സംസ്ഥാനം തന്നെയാണ്. ഇവിടത്തെ സ്ത്രീകൾ എല്ലാവരുംതന്നെ വിദ്യാഭ്യാസം നേടിയവരും പലരും സ്വന്തമായി വരുമാനം ഉള്ളവരുമാണ്. അതുകൊണ്ടുതന്നെ ഗാർഹികപീഡനങ്ങളും ബലാത്സംഗങ്ങളും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെക്കുറവാണ്. പകരം കേരളത്തിലെ സ്ത്രീകൾ കൂടുതലായി നേരിടുന്നത് പ്രണയക്കെണികളും ശാരീരിക സാമ്പത്തിക ചൂഷണങ്ങളുമാണ്.
കേരളത്തിൽ ഫയൽ ചെയ്യപ്പെടുന്ന സ്ത്രീപീഡന കേസുകളിൽ വലിയൊരു പങ്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, മൊബൈൽ ചാറ്റിംഗിലെ ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്തു എന്നിങ്ങനെയുള്ളവയാണ്. കൂടാതെ പ്രണയതീവ്രവാദവും കേരളത്തിൽ വളരെ ശക്തമാണ്. ഇതിലൂടെ കെണിയിൽപ്പെടുത്തപ്പെടുന്ന സ്ത്രീകൾ മിക്കവരും നേരേ സിറിയയിലേക്കും ഇറാഖിലേക്കുമല്ല പോകുന്നത്. പലരും മയക്കുമരുന്ന് കാരിയേഴ്സായും മറ്റു നിയമവിരുദ്ധ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കപ്പെടുന്നു. പിടിയിലാകുന്ന പല മയക്കുമരുന്നു സംഘത്തിലും ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട പുരുഷൻമാരോടൊപ്പം ഒരു ഹിന്ദു, ക്രിസ്ത്യൻ സ്ത്രീയെങ്കിലും ഉണ്ടാവും എന്നത് നമുക്ക് പത്രവാർത്തകളിൽനിന്ന് മനസിലാകും. പല സ്ത്രീകളും അനാശാസ്യ പ്രവർത്തനങ്ങൾക്കും രാജ്യത്തിനകത്തുള്ള തീവ്രവാദ പ്രവർത്തനത്തിനും ഉപയോഗിക്കപ്പെടുന്നു.
തടിയന്റവിട നസീർ എന്ന തീവ്രവാദിക്ക് ജയിലിൽ സിം കാർഡ് എത്തിച്ചു കൊടുത്തതിന്റെ പേരിൽ 2012 മുതൽ ജയിലിൽ കഴിയുന്ന ദീപ ചെറിയാൻ എന്ന ഷാഹിന ഇതിന് ഒര ഉദാഹരണമാണ്. മൊബൈൽ ചാറ്റിഗിലൂടെ തുടങ്ങുന്ന ബന്ധം, ബ്ലാക് മെയിലിംഗ്, ശാരീരിക സാമ്പത്തിക ചൂഷണം എന്നിവ വഴി പല പെൺകുട്ടികളും കുടുംബിനികളും തീവ്രവാദികളുടെ കയ്യിൽ എത്തിപ്പെടാൻ കാരണമാകുന്നു.
സ്വകാര്യഫോട്ടോകൾ തീവ്രവാദികളുടെ പക്കൽ സൂക്ഷിക്കപ്പെടുന്നതിനാൽ പല പെൺകുട്ടികൾക്കും ഒന്നുകിൽ അവർ ആജ്ഞാപിക്കുന്ന മയക്കുമരുന്നു കടത്തുപോലെയുള്ള കാര്യങ്ങൾ അനുസരിക്കുക അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക എന്ന നിലയുണ്ടാകുന്നു. രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്ന പോക്സോ കേസുകളും പ്രണയതീവ്രവാദത്തിൽ ധാരാളമാണ്. ഇത്തരം ആസൂത്രിത കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമായ വകുപ്പുകൾ രാജ്യത്തിന്റെ ക്രിമിനൽ ശിക്ഷാ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് അങ്ങേയറ്റം ദുഃഖകരമാണ്.
ഇങ്ങനെ വിവിധ രീതിയിൽ, സ്ത്രീസുരക്ഷയും അന്തസും അപകടത്തിലായിരിക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാൽ ബോധവത്കരണത്തിനുള്ള എല്ലാ മാർഗങ്ങളും കൃത്യമായി ഉപയോഗിക്കപ്പെടണം. ഇക്കാര്യത്തിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും മതാധികാരികൾക്കും മാധ്യമങ്ങൾക്കും സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർക്കും സർക്കാരിനും എല്ലാം ഗൗരവമായ ഉത്തരവാദിത്വമുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തോടൊപ്പം സ്ത്രീ സുരക്ഷയും പ്രധാനപ്പെട്ടതാണെന്ന് ഓർത്തിരിക്കാം. ഒപ്പം മുൻകാലങ്ങളെക്കാൾ കൂടുതലായി കേരളത്തിൽ സ്ത്രീവിരുദ്ധത വർദ്ധിക്കുകയും സ്ത്രീസുരക്ഷ അപകടത്തിലാവുകയും ചെയ്യുന്നതെന്തുകൊണ്ട് എന്ന് വ്യക്തമായി വിലയിരുത്തപ്പെടേണ്ടതുമുണ്ട്.
ഫാ. ജയിംസ് കൊക്കാവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വളർച്ചയിലെ വിളർച്ച
അത്ര സന്തോഷകരമല്ല വർത്തമാനങ്ങൾ.
*രണ്ടു വർഷം ക
പ്രവാസജീവിതത്തിലെ സങ്കീർണതകൾ
മെറിറ്റിനു മുകളിൽ പണവും സ്വാധീനവും ജാതി സംവരണങ്ങളും വരുന്പോൾ അർഹതപ്പെട്ട അ
പറന്നകലുന്ന പറവകൾ
വിദേശത്തു നല്ല ജോലിയും സ്ഥിരതാമസവും സ്വപ്നം കാണുന്ന ചെ
മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ ചിത്രങ്ങളിലൂടെ...
മലയാളസിനിമയിൽ വിപ്ലവകരമായ മാറ്റത്തിനു നാന്ദി ക
വനിതാ കണ്കെട്ടു നിയമം!
ലോക്സഭയും രാജ്യസഭയും പാസാക്കിയ വനിതാ സംവരണ ബില്ലിന് ‘നാരി ശക്തി വന്ദൻ അധിനി
വിദേശ കുടിയേറ്റത്തിനു പരിഹാരം കേന്ദ്രപദ്ധതികൾ
കേരളത്തിൽനിന്ന് അനവധി കുട്ടികളാണ് വിദേശരാ
മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നു പ്രഖ്യാപിച്ച ഗുരു
ഭാരതീയ പാരമ്പര്യമനുസരിച്ചാണു ശ്രീനാരായ
ഇന്ത്യ-കാനഡ വിള്ളലുകള്‍ താത്കാലികമോ?
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യ-കാ
നവതി മധുരം
അഭിനയവഴക്കങ്ങളുടെ അത്ഭുതസിദ്ധികൊണ്ട് മലയാ
നടനാകാൻ ജന്മം കൊണ്ടു...
ഒരു നടനാവുക എന്ന സ്വപ്നത്തിൽ ജീവിച്ച് ആ സ്വപ്നം അക്ഷരാർഥത്തിൽ
ചിറ്റമ്മനയത്തിനിരയാകുന്ന ഇഡബ്ല്യുഎസ്
ഫാ. ജയിംസ് കൊക്കാവയലിൽ
പത്തുശതമാന
ലോകസമാധാനം നേരിടുന്നത് കടുത്ത വെല്ലുവിളികൾ
അഡ്വ. ജി. സുഗുണൻ
ഐക്യരാഷ്ട്രസഭയുടെ ന
അറിയപ്പെടാതെ പോയ രക്തസാക്ഷികൾ
അഡ്വ. ലെഡ്ഗർ ബാവ
ഇന്ത്യൻ സ്വാതന്ത്ര്യസമര ച
മോഹിപ്പിക്കാനൊരു വനിതാ ബിൽ
ജോർജ് കള്ളിവയലിൽ
വനിതാ സംവരണ ബില്ലാണു തെരഞ്ഞെടുപ്പിനു മുന്‍പുള്ള
ആരോഗ്യവും കാലാവസ്ഥാ വ്യതിയാനവും ജി 20 പ്രഖ്യാപനങ്ങളും
ഡോ. ജീമോൻ പന്യാംമാക്കൽ
കാലാവസ്ഥാ വ്യതി
ആസാം റൈഫിൾസിനെതിരേ കരുനീക്കങ്ങൾ
റൂബെൻ കിക്കോൺ, ഇംഫാൽ
കുക്കി പ്രദേശ
അവയവദാനം അന്തസും ആശങ്കകളും
അവയവദാനം, അവയവ കച്ചവടം, അവയവമാറ്റ ശ
സ്ത്രീകളെ മുന്നിൽ നിർത്തി മെയ്തെയ് പോരാട്ടം
ചുരാചാന്ദ്പുർ നഗരം പിടി
സമാധാനത്തിനായി കേഴുന്ന മണിപ്പുർ ജനത
റൂബെൻ കിക്കോണ്‍, ഇംഫാൽ
ആഭ്യ
വേണമോ, ഇനിയുമൊരു സോളാർ അന്വേഷണം?
അനന്തപുരി /ദ്വിജന്
കുപ്രസിദ്ധമായ സോളാർ അന്വ
രോഗിയുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്വം
ഇന്ന് ലോക രോഗീ സുരക്ഷാദിനം / ജോബി ബേബി
എല്‍
തുറവി അടച്ച് ജനാധിപത്യം!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
യന്ത്രം കറക്കുന്ന തന്
ഓസോൺ പാളിയെ സംരക്ഷിക്കാം
സെപ്തംബർ 16ന് അന്താരാഷ്ട്ര ഓസോൺ ദിനം ആഘോ
അർബുദ ചികിത്സയ്ക്ക് വെല്ലുവിളി മരുന്നുവില
ഈയിടെ ചെറുപ്പക്കാരിയായ ഒരു രോഗി കാണാനെത്തി. അവർക്ക് ബ്രസ്റ്റ് കാൻസറാണ്. ഇപ്
നിപ: സ്ഥിരമായ നിരീക്ഷണം വേണം
കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകര
കർഷകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നില്ല
1960ലെ ഭൂപതിവു നിയമത്തിന് ഭേദഗതി നിർദേശിക്കു
പൂർണമായ ഐക്യത്തിലേക്കെത്തുന്ന യാത്ര
കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും ഐക്യത്തിന്റെ
രാഷ്ട്രീയ മാന്യത: സിപിഎം പുനരാലോചിക്കണം
മരിക്കുന്നതിനു മുമ്പ് സോളാര്‍ കേസില്‍ സിബി
‘ആചാര’മാകരുത് ഈ കമ്മീഷൻ
സിജോ പൈനാടത്ത്
സർക്കാർ നിയോഗിക്കുന്ന പഠന കമ
ഭൂനിയമ ഭേദഗതി ബില്‍ : തിരിച്ചറിയേണ്ട യാഥാര്‍ഥ്യങ്ങള്‍
അഡ്വ. ജോയ്സ് ജോർജ്
(മുൻ എംപി, ഇടുക്കി)
2023 ലെ ക
ദുഃഖഭൂമിയായി മൊറോക്കോ
തുർക്കിയിലും സിറിയയിലുമായി അറുപതിനായിരത്തോളം പ
ശത്രുത വെടിഞ്ഞ്, വ്യോമമേഖല തുറന്ന് അൾജീരിയ
ഭൂകന്പത്തിന്റെ പശ്ചാത്തലത്തിൽ മൊറോക്കോയ
പഠിക്കുമോ, ജനവിധിയുടെ പാഠങ്ങൾ?
അനന്തപുരി /ദ്വിജന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി തരു
ഭൂമി പതിച്ചുകൊടുക്കൽ ബിൽ കർഷകപക്ഷമാകുമോ ?
കെ.എസ്. ഫ്രാൻസിസ്
ഇടുക്കി ജില്ലയിലെ നിർമാണനി
അഭിമാനമായി ജി 20
ആഗോളശക്തരായ രാഷ്ട്രങ്ങളുടെ ജി 20 ഉച്ചകോടി ഡൽഹി
അവിസ്മരണീയം; ജനകീയ ജി 20
ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി 20 ഉച്ചക
ഏഷ്യയുടെ വിളുന്പുകളിലേക്ക് ഒരു യാത്ര
ഡോ. ജോർജുകുട്ടി ഫിലിപ്പ്
ഏറ്റവും കുറച്ചു കത്തോലിക്കരുള്ള ഒ
ഏകഭാവിയിലേക്ക് നാം ഒരുമിച്ചു നീങ്ങുന്നു
നരേന്ദ്ര മോദി (പ്രധാനമന്ത്രി)
‘വസുധൈവ കുടുംബകം’ - ഈ രണ്ട് വാക്കുകൾ
പ്രഫ. കെ.എം. ചാണ്ടി - പകരക്കാരനില്ലാത്ത അമരക്കാരൻ
പ്രഫ. റോണി കെ. ബേബി
മുൻ കെപിസിസി പ്രസിഡന്റും തികഞ
ലോകം ‘ഒരു കുടുംബ’മായി ഇന്ത്യയില്‍
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, ക
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ’; ഒളിഞ്ഞിരിക്കുന്ന കെണികൾ
പ്രഫ. റോണി കെ. ബേബി
"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന അജണ്ടയിലേക്ക
കാലം മറക്കാത്ത കാരുണ്യം
ഇന്ന് അന്താരാഷ്ട്ര ജീവകാരുണ്യ ദിനം / ടോണി ചിറ്റിലപ്പിള
അധ്യാപകർ രാജശില്പികൾ
ഇന്ന് അധ്യാപകദിനം / അഡ്വ. ജോബി സെബാസ്റ്റ്യൻ
ലോകത്
സന്തുഷ്ട വിദ്യാഭ്യാസം
ഡോ. റോസമ്മ ഫിലിപ്
വിവരദാതാക്കൾ, വിവ
അധ്യാപകരും ധാർമികതയും
ഷാജിൽ അന്ത്രു
യുനെസ്കോ ലോകവ്യാപകമായി ഒ
മഹാരാജാസ് ഓർമിപ്പിക്കുന്നത്....
എൽ. സുഗതൻ
ഗുരുകുല സമ്പ്രദായത്തിൽനി
വെല്ലുവിളി നിറഞ്ഞ ദൗത്യം; കൊടുക്കൽ വാങ്ങലുകൾ അനിവാര്യം
ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അ
ഔഡി കാർ വാങ്ങുന്ന കർഷകൻ!
കൃഷിയിൽനിന്നു വരുമാനമുണ്ടാ
Latest News
വിമാനത്തിൽ കുട്ടിക്ക് സീറ്റ് കിട്ടാത്ത സംഭവം: സ്പൈസ് ജെറ്റ് നഷ്ടപരിഹാരം നൽകി
ഇന്ത്യയുടെ യുപിഐ വൻ വിജയമെന്ന് വേൾഡ്ലൈൻ
പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
കാവേരി ബന്ദ്: ബംഗളൂരുവിൽ തണുത്ത പ്രതികരണം
ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
Latest News
വിമാനത്തിൽ കുട്ടിക്ക് സീറ്റ് കിട്ടാത്ത സംഭവം: സ്പൈസ് ജെറ്റ് നഷ്ടപരിഹാരം നൽകി
ഇന്ത്യയുടെ യുപിഐ വൻ വിജയമെന്ന് വേൾഡ്ലൈൻ
പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
കാവേരി ബന്ദ്: ബംഗളൂരുവിൽ തണുത്ത പ്രതികരണം
ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top