Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സ്ത്രീവിരുദ്ധതയുടെ കരിനിഴലിൽ കേരളം
Monday, May 15, 2023 1:13 AM IST
സ്ത്രീവിരുദ്ധത എന്ന വാക്ക് കേരളീയ സമൂഹത്തെ സംബന്ധിച്ച് പൊതു മണ്ഡലത്തിൽ വളരെ പ്രസക്തമായി മാറുകയാണ്. ഗാർഹികപീഡനങ്ങളും പ്രണയക്കെണികളും മുതൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽവരെ ഇവിടെ സ്ത്രീവിരുദ്ധത വ്യാപിക്കുന്നു.
കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ സ്ത്രീവിരുദ്ധതയ്ക്ക് പ്രകടമായ രണ്ട് ഉദാഹരണങ്ങളാണ് ഈ ദിവസങ്ങളിൽ നമ്മൾ കണ്ടത്. കേരളാ സ്റ്റോറി എന്ന സിനിമയോടുള്ള എതിർപ്പും കക്കുകളി എന്ന നാടകത്തിനു ലഭിച്ച സ്വീകാര്യതയുമാണവ. സ്ത്രീകൾ അകപ്പെട്ടു പോകാൻ സാധ്യതയുള്ള പ്രണയക്കെണികളെക്കുറിച്ചും പിന്നീട് അവർ കടന്നുപോകുന്ന മനുഷ്യത്വരഹിതമായ അവസ്ഥകളെക്കുറിച്ചും തീവ്രവാദത്തിനുവേണ്ടി ദുരുപയോഗിക്കപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചും സമൂഹത്തെ ബോധവത്കരിക്കുന്ന സിനിമയായിരുന്നു കേരളാ സ്റ്റോറി. സിനിമയ്ക്കെതിരായ ഹർജികൾ കേരള ഹൈക്കോടതി പരിഗണിച്ചു തീർപ്പാക്കിയതാണ്.
ചെറുപ്പക്കാരും മാതാപിതാക്കളുമെല്ലാം അതു കാണണം എന്ന പ്രചാരണം നടത്തേണ്ടതിനുപകരം വലിയൊരു വിഭാഗം രാഷ്ട്രീയനേതാക്കളും സാംസ്കാരിക പ്രവർത്തകരും മാധ്യമങ്ങളും അതിനെതിരേ രംഗത്തുവരികയാണ് ചെയ്തത്. സമൂഹത്തോട് ഉത്തരവാദിത്വപ്പെട്ട പലരും സ്വന്തം കുടുംബത്തിലുൾപ്പെടെയുള്ള സ്ത്രീകളുടെ സുരക്ഷപോലും മറന്ന് വോട്ടുബാങ്കിന്റെ പുറകേ പായുന്ന ഖേദകരമായ കാഴ്ചയാണ് കാണാൻ സാധിച്ചത്.
മറ്റു സംസ്ഥാനങ്ങളിൽ സ്ത്രീകൾ കൂടുതലും ശാരീരിക ആക്രമണങ്ങൾക്കും ബലപ്രയോഗങ്ങൾക്കുമാണ് ഇരയാകുന്നതെങ്കിൽ കേരളത്തിലെ സ്ത്രീകൾ കൂടുതലും വഞ്ചനകൾക്കാണ് ഇരയാകുന്നത്. പ്രണയക്കെണികളും സാമ്പത്തിക ചൂഷണങ്ങളും അതിൽ ഉൾപ്പെടും. അതുകൊണ്ടുതന്നെ ഇവിടെ ബോധവത്കരണം അത്യാവശ്യമാണ്. ഇതിനുള്ള സാഹചര്യം അനാവശ്യ പ്രതിഷേധങ്ങളിലൂടെ കളഞ്ഞുകുളിക്കുകയാണ്.
കക്കുകളി മികച്ച ഉദാഹരണം
കക്കുകളി എന്ന നാടകവും കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലെ സ്ത്രീവിരുദ്ധതയ്ക്ക് മികച്ച ഉദാഹരണമായി മാറി. സമൂഹത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ ക്ഷേമ മേഖലകളിൽ മറ്റാർക്കും നൽകാനാവാത്ത സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ക്രിസ്തീയ സന്യാസിനികളെ അവിഹിതബന്ധം പുലർത്തുന്നവരും സ്വവർഗാനുരാഗികളുമായി ചിത്രീകരിക്കുന്ന ഒരു നാടകം ആവിഷ്കാരസ്വാതന്ത്ര്യം എന്ന പേരിൽ കൊട്ടിഘോഷിക്കപ്പെട്ടത് സ്ത്രീവിരുദ്ധതയല്ലേ? സ്ത്രീകൾക്കു വേണ്ടി നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ലിബറലുകളും ഫെമിനിസ്റ്റുകളും ഇതിൽ എന്ത് നിലപാടാണ് സ്വീകരിച്ചത്? കന്യാസ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്നത് സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന നടപടിയാണെന്ന് പറയാനുള്ള സത്യസന്ധത അവർക്കില്ലാതെ പോയി.
സിസ്റ്റർ സെഫിക്കുണ്ടായ ദുരനുഭവങ്ങൾ കേരള സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയ്ക്ക് ഇതുവരെയുള്ളതിൽവച്ച് ഏറ്റവും വലിയ ഉദാഹരണമാണ്. രാഷ്ട്രത്തിന്റെ അന്വേഷണ ഏജൻസി നടത്തിയ മനുഷത്വഹീനമായ പരിശോധനയും അതേത്തുടർന്ന് കേരളത്തിലെ പത്രദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നടത്തിയ അപഹാസ്യങ്ങളും എത്ര ഭയാനകമായിരുന്നു. ഇതിൽ കൂടുതൽ ഒരു സ്ത്രീയെ അവഹേളിക്കാൻ സാധിക്കുമോ? സിസ്റ്റർ സെഫിക്കെതിരേ അന്വേഷണസംഘങ്ങൾ കൈക്കൊണ്ട സമാനതകളില്ലാത്ത മനുഷ്യവിരുദ്ധ നടപടികളിൽ നീതിന്യായ കോടതികൾ നടത്തിയ വലിയ വിമർശനം നമ്മുടെ മുൻപിലുണ്ടല്ലോ.
കേരളത്തിലെ വനിതാ പൊതുപ്രവർത്തകരും സ്ത്രീവിരുദ്ധതയ്ക്ക് ഇരയാകുന്നുണ്ട്. കേരള രാഷ്ട്രീയത്തിൽ വളരെ ചുരുക്കം വനിതകൾ മാത്രമാണ് ഉയർന്ന തലത്തിൽ പ്രവർത്തിക്കുന്നത്. പുരുഷൻമാരായ പല രാഷ്ട്രീയ പ്രവർത്തകരെയും അപേക്ഷിച്ച് ചെറിയ തെറ്റുകുറ്റങ്ങൾ മാത്രമാണ് അവരിൽ പലർക്കും സംഭവിക്കുന്നത്. പലതും പ്രസംഗത്തിലോ എഴുത്തിലോ പെട്ടന്നുള്ള പ്രതികരണങ്ങളിലോ ഒക്കെ വരുന്ന പാകപ്പിഴവുകളാണ്. പക്ഷേ അർഹിക്കുന്നതിലും എത്രയോ വലിയ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും അവർ നിരന്തരം പാത്രമാകുന്നു.
ഇവിടെ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളെ, മൂടുപടമണിഞ്ഞ ഫെമിനിസ്റ്റുകളും ലിബറലുകളും ഹൈജാക്ക് ചെയ്തിരിക്കുകയാണ്. വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ഒരേ സമയം പരസ്യമായി ഫെമിനിസ്റ്റും മിസോജനിസ്റ്റും ആകാൻ എങ്ങനെ സാധിക്കുന്നു എന്ന് പൊതുസമൂഹം ചിന്തിക്കേണ്ടതാണ്.
അപകടത്തിലാകുന്ന സ്ത്രീസുരക്ഷ
2016-20 കാലഘട്ടത്തിൽ കേരളത്തില്‍ 34,079 സ്ത്രീകളെ കാണാതായെന്ന് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. പലരെയും കണ്ടുകിട്ടിയിട്ടുണ്ടാവാം എങ്കിലും കേരളത്തിലെ ഭീതിദമായ സാഹചര്യങ്ങളുടെ വ്യക്തമായ ദൃഷ്ടാന്തമാണ് എരുമേലിയിൽനിന്നു കാണാതായ ജസ്ന ജയിംസ് എന്ന പെൺകുട്ടി. കാണാതാകുന്ന സ്ത്രീകൾക്കു പുറമേയാണ് കേരളത്തിൽ കൊലചെയ്യപ്പെടുകയും ദുരൂഹസാഹചര്യത്തിൽ ജീവനൊടുക്കുകയും ചെയ്യുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം. വടക്കേ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങൾക്ക് നിരന്തരം വാർത്തകൾ നൽകുന്ന മലയാള മാധ്യമങ്ങൾ സ്വന്തം നാട്ടിൽ നടക്കുന്ന വളരെ ഗൗരവമേറിയ ഈ വിഷയങ്ങളെക്കുറിച്ച് കാര്യമായ വാർത്തകൾ നൽകുകയോ ചർച്ചകൾ നടത്തുകയോ ചെയ്യാത്തത് എന്തുകൊണ്ട്?
ബോധവത്കരണത്തിന്റെ ആവശ്യകത
കേരളം വിദ്യാഭാസത്തിലും സ്ത്രീ സ്വാതന്ത്ര്യത്തിലും ഒരുപാട് മുന്നേറിയ സംസ്ഥാനം തന്നെയാണ്. ഇവിടത്തെ സ്ത്രീകൾ എല്ലാവരുംതന്നെ വിദ്യാഭ്യാസം നേടിയവരും പലരും സ്വന്തമായി വരുമാനം ഉള്ളവരുമാണ്. അതുകൊണ്ടുതന്നെ ഗാർഹികപീഡനങ്ങളും ബലാത്സംഗങ്ങളും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെക്കുറവാണ്. പകരം കേരളത്തിലെ സ്ത്രീകൾ കൂടുതലായി നേരിടുന്നത് പ്രണയക്കെണികളും ശാരീരിക സാമ്പത്തിക ചൂഷണങ്ങളുമാണ്.
കേരളത്തിൽ ഫയൽ ചെയ്യപ്പെടുന്ന സ്ത്രീപീഡന കേസുകളിൽ വലിയൊരു പങ്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, മൊബൈൽ ചാറ്റിംഗിലെ ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്തു എന്നിങ്ങനെയുള്ളവയാണ്. കൂടാതെ പ്രണയതീവ്രവാദവും കേരളത്തിൽ വളരെ ശക്തമാണ്. ഇതിലൂടെ കെണിയിൽപ്പെടുത്തപ്പെടുന്ന സ്ത്രീകൾ മിക്കവരും നേരേ സിറിയയിലേക്കും ഇറാഖിലേക്കുമല്ല പോകുന്നത്. പലരും മയക്കുമരുന്ന് കാരിയേഴ്സായും മറ്റു നിയമവിരുദ്ധ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കപ്പെടുന്നു. പിടിയിലാകുന്ന പല മയക്കുമരുന്നു സംഘത്തിലും ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട പുരുഷൻമാരോടൊപ്പം ഒരു ഹിന്ദു, ക്രിസ്ത്യൻ സ്ത്രീയെങ്കിലും ഉണ്ടാവും എന്നത് നമുക്ക് പത്രവാർത്തകളിൽനിന്ന് മനസിലാകും. പല സ്ത്രീകളും അനാശാസ്യ പ്രവർത്തനങ്ങൾക്കും രാജ്യത്തിനകത്തുള്ള തീവ്രവാദ പ്രവർത്തനത്തിനും ഉപയോഗിക്കപ്പെടുന്നു.
തടിയന്റവിട നസീർ എന്ന തീവ്രവാദിക്ക് ജയിലിൽ സിം കാർഡ് എത്തിച്ചു കൊടുത്തതിന്റെ പേരിൽ 2012 മുതൽ ജയിലിൽ കഴിയുന്ന ദീപ ചെറിയാൻ എന്ന ഷാഹിന ഇതിന് ഒര ഉദാഹരണമാണ്. മൊബൈൽ ചാറ്റിഗിലൂടെ തുടങ്ങുന്ന ബന്ധം, ബ്ലാക് മെയിലിംഗ്, ശാരീരിക സാമ്പത്തിക ചൂഷണം എന്നിവ വഴി പല പെൺകുട്ടികളും കുടുംബിനികളും തീവ്രവാദികളുടെ കയ്യിൽ എത്തിപ്പെടാൻ കാരണമാകുന്നു.
സ്വകാര്യഫോട്ടോകൾ തീവ്രവാദികളുടെ പക്കൽ സൂക്ഷിക്കപ്പെടുന്നതിനാൽ പല പെൺകുട്ടികൾക്കും ഒന്നുകിൽ അവർ ആജ്ഞാപിക്കുന്ന മയക്കുമരുന്നു കടത്തുപോലെയുള്ള കാര്യങ്ങൾ അനുസരിക്കുക അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക എന്ന നിലയുണ്ടാകുന്നു. രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്ന പോക്സോ കേസുകളും പ്രണയതീവ്രവാദത്തിൽ ധാരാളമാണ്. ഇത്തരം ആസൂത്രിത കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമായ വകുപ്പുകൾ രാജ്യത്തിന്റെ ക്രിമിനൽ ശിക്ഷാ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് അങ്ങേയറ്റം ദുഃഖകരമാണ്.
ഇങ്ങനെ വിവിധ രീതിയിൽ, സ്ത്രീസുരക്ഷയും അന്തസും അപകടത്തിലായിരിക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാൽ ബോധവത്കരണത്തിനുള്ള എല്ലാ മാർഗങ്ങളും കൃത്യമായി ഉപയോഗിക്കപ്പെടണം. ഇക്കാര്യത്തിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും മതാധികാരികൾക്കും മാധ്യമങ്ങൾക്കും സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർക്കും സർക്കാരിനും എല്ലാം ഗൗരവമായ ഉത്തരവാദിത്വമുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തോടൊപ്പം സ്ത്രീ സുരക്ഷയും പ്രധാനപ്പെട്ടതാണെന്ന് ഓർത്തിരിക്കാം. ഒപ്പം മുൻകാലങ്ങളെക്കാൾ കൂടുതലായി കേരളത്തിൽ സ്ത്രീവിരുദ്ധത വർദ്ധിക്കുകയും സ്ത്രീസുരക്ഷ അപകടത്തിലാവുകയും ചെയ്യുന്നതെന്തുകൊണ്ട് എന്ന് വ്യക്തമായി വിലയിരുത്തപ്പെടേണ്ടതുമുണ്ട്.
ഫാ. ജയിംസ് കൊക്കാവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top