കോൺഗ്രസിന്‍റെ ഉയിർപ്പ് ബിജെപിക്കേറ്റ പ്രഹരം
Friday, May 19, 2023 12:28 AM IST
മണികർണിക ശ്രീരാമരാജു

കർണാടക ജനതയുടെ വിധിയെഴുത്ത് പ്രതീക്ഷിച്ചതാണെങ്കിലും അതിന്‍റെ പ്രത്യാഘാതങ്ങൾ വിപുലമാണ്. ബിജെപിക്കത് കനത്ത ആഘാതമേല്പിച്ചു. ഇരട്ട എൻജിൻ എന്ന വിശേഷണവുമായി കർണാടകയിൽ രണ്ടുവർഷത്തോളമായി ദിവസേന ഓടിക്കൊണ്ടിരുന്ന മോദി-ഷാ ട്രെയിൻ അപ്രതീക്ഷിതമായി സ്തംഭിച്ചു.

അവസാനകാലത്ത് റോഡ് ഷോയും ഉദ്ഘാടന മഹാമഹങ്ങളും പ്രതിമ അനാവരണങ്ങളുമായി ജനജീവിതം ദുഃസഹമാക്കിയിരുന്ന സന്ദർശനങ്ങൾ അവസാനിച്ചു. ഖജനാവ് കാലിയാക്കി വൊക്കലിഗ, ലിംഗായത്ത്, ഈഡിഗാ, ലംബാനി തുടങ്ങി തങ്ങളെ പിന്താങ്ങുന്ന എല്ലാ സമുദായങ്ങൾക്കും ബോർഡുകൾ സ്ഥാപിച്ച് വാരിക്കോരി ഫണ്ടുകൾ നൽകിയെങ്കിലും അത് കതിരിൽ വളം വച്ചതുപോലെ പാഴായിപ്പോയി. കുഴപ്പങ്ങളില്ലാതെ പോയിരുന്ന യെദിയൂരപ്പയെ വലിച്ചുതാഴെയിറക്കി ബൊമ്മെയെ ഒരു ബൊമ്മയാക്കി മുഖ്യമന്ത്രിക്കസേരയിലിരുത്തി മതനിരോധന ബില്ല്, ബുർക്ക നിരോധനം, പശുഹത്യാ നിരോധനബില്ല് തുടങ്ങിയവ കൊണ്ടുവന്നു.

അന്പലങ്ങളിലെ ഉത്സവത്തിനു മുസ്‌ലിംകളെ കച്ചവടത്തിൽനിന്നു നിരോധിച്ചും മുപ്പതുവർഷത്തിലേറെ ഉയർന്നുനിന്ന യേശുക്രിസ്തുവിന്‍റെ രൂപം കളക്‌ടറുടെ സാന്നിധ്യത്തിൽ തച്ചുടച്ച് നാമാവശേഷമാക്കിയും കേന്ദ്രത്തിന്‍റെ ഇംഗിതമനുസരിച്ച് ഭരണനിർവഹണം നടത്തുകയാണ് ബൊമ്മെ സർക്കാർ ചെയ്തത്. അഴിമതിയും സ്വജനപക്ഷപാതവും ഭരണകാര്യക്ഷമതയില്ലായ്മയും പെട്രോളിനും ഡീസലിനും അന്താരാഷ്‌ട്രതലത്തിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ വിലകൂട്ടി വിലക്കയറ്റമുയർത്തിയതിനുമൊക്കെയുള്ള ജനതയുടെ പ്രതികരണമാണ് കർണാടക ജനതയുടെ വിധിയെഴുത്ത്. അത് ബിജെപിയുടെ കരണത്തേറ്റ കനത്ത അടിയാണ്. കോൺഗ്രസിനാവട്ടെ അത് ഒരു ഉയിർത്തെഴുന്നേല്പും.

ജനപക്ഷത്ത് കോൺഗ്രസ്

കിംഗ് മേക്കറായി അധികാരം കൈയടക്കാൻ ആർത്തിപൂണ്ടിരുന്ന ജനതാദൾ എന്ന അപ്പാ-മക്കൾ കക്ഷിയുടെ ക്ഷയവുംകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. പേ സിഎം, ക്രൈം പിഎം തുടങ്ങി അഴിമതി, കെടുകാര്യസ്ഥത, വിലക്കയറ്റം എന്നിങ്ങനെ ജനങ്ങളെ വലയ്ക്കുന്ന പ്രശ്നങ്ങൾ ഉയർത്തി ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായി പ്രതികരിച്ച് ജനപക്ഷത്ത് നിന്നു.

ഷെട്ടാറിന്‍റെയും സാവഡിയുടെയും മറ്റു നേതാക്കളുടെയും കോൺഗ്രസ് പ്രവേശം യാതൊരു ചലനവും തെരഞ്ഞെടുപ്പിൽ ഉണ്ടാക്കില്ലെന്ന് യെദിയൂരപ്പ പ്രഖ്യാപിച്ചെങ്കിലും കിട്ടൂർ കർണാടകയിൽ 56 സീറ്റിൽ 37ലും കോൺഗ്രസ് വിജയിച്ചത് 40 ശതമാനത്തോളം ലിംഗായത്ത് വോട്ടുകൾ ബിജെപിയിൽനിന്നു തെന്നിമാറിയതുമൂലമാണ്.

ഡികെയുടെ കരുത്ത്

മൈസൂർ മേഖലയിലുള്ള 39 സീറ്റുകളിൽ കോൺഗ്രസ് 37 സീറ്റുകൾ നേടി. ജെഡിഎസ് ആവട്ടെ 29 സീറ്റുകളിൽനിന്ന് 14ലേക്ക് ചുരുങ്ങി. ബിജെപിയാവട്ടെ ഒമ്പതിൽനിന്ന് ആറിലേക്കും. അഞ്ചുശതമാനം വോട്ട് കോൺഗ്രസിന് കൂടുതലുണ്ടായതിൽ ഗണ്യമായ ഭാഗം വൊക്കലിഗ ബെൽറ്റിൽ ഡി.കെ. ശിവകുമാറിന്‍റെ സാന്നിധ്യമാണ്. മോദിയും ഷായും കിണഞ്ഞു ശ്രമിച്ചിട്ടും വൊക്കലിഗ വോട്ടുകൾ കോൺഗ്രസിലേക്ക് മാറിയതിന്‍റെ കാരണം ഡികെയുടെ പ്രസരിപ്പുള്ള പ്രകടനം സമുദായം സ്വീകരിച്ച് നേതാവായി അംഗീകരിച്ചതിന്‍റെ വ്യക്തമായ തെളിവാണ്.

തീരദേശ കർണാടകയിൽ ബജ്‌രംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ പ്രസ്താവന ബിജെപിക്ക് അനുകൂലമായി. 19 സീറ്റുകളിൽ 16 എണ്ണത്തിലും ബിജെപി വിജയംവരിച്ചു. കോൺഗ്രസ് സീറ്റുകൾ ആറിൽനിന്ന് മൂന്നായി കുറഞ്ഞു. കോൺഗ്രസിന്‍റെ ക്രൈസ്തവരായ രണ്ടു സാമാജികരും തോറ്റത് സമുദായ ധ്രുവീകരണം മൂലമാണ്. എസ്ഡിപിഐ പോലുള്ള പാർട്ടികൾ വോട്ടുകൾ മറിച്ച് ക്രൈസ്തവ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നത് പകൽപോലെ യാഥാർഥ്യമാണ്. ബംഗളൂരു നഗരത്തിൽ ബിജെപിക്ക് 16 സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസിന് 12 സീറ്റേ ലഭിച്ചുള്ളൂ. നാലു സീറ്റുകൾ ബിജെപിക്കു ലഭിച്ചത് മോദിയുടെ റോഡ് ഷോയും മൈസൂർ റോഡും വിമാനത്താവളത്തിലെ പുതിയ ടെർമിനലും മെട്രോയുടെ സമഗ്ര വികസനവും നഗരവാസികളെ ആകർഷിച്ചുവെന്നു വ്യക്തമാക്കുന്നു.


ആപ്പിനെ ആർക്കും വേണ്ട

മലയാളിയായ കെ.ജെ. ജോർജ് സർവജ്ഞനഗറിൽനിന്ന് 55,000-ത്തിൽപരം വോട്ടിനും എന്‍.എ.ഹാരീഷ് ഏഴായിരത്തിൽപ്പരം വോട്ടിനും ജയിച്ചു. കൊട്ടിഘോഷിച്ചിറങ്ങിയ ആപ്പിന്‍റെ സ്ഥാനാർഥികൾക്കാർക്കും കെട്ടിവച്ച പണം ലഭിച്ചിട്ടില്ലായെന്നത് കർണാടക ജനത ആപ്പിന് ചൂലിന്‍റെ വിലയേ കല്പിച്ചിട്ടുള്ളൂ എന്നതിനാലാവണം.

വൊക്കലിഗ മേഖലയിൽ കോൺഗ്രസിന് 38 ശതമാനവും ലിംഗായത്ത് മേഖലയിൽ 44 ശതമാനവും മുസ്‌ലിം മേഖലയിൽ 45 ശതമാനവും ലഭിച്ചപ്പോൾ ബിജെപിക്ക് 35 ശതമാനവും 38 ശതമാനവും 35 ശതമാനവുമായി കുറഞ്ഞത് സാമുദായിക ധ്രുവീകരണം കോൺഗ്രസിന് അനുകൂലമായി എന്നു കാണിക്കുന്നു. ക്രൈസ്തവരാകട്ടെ ആർച്ച്ബിഷപ് പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിൽ ബിജെപിക്കെതിരായി പ്രത്യക്ഷമായപ്രക്ഷോഭ പരിപാടികൾ നയിച്ചു. സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്ത ആർച്ച്ബിഷപ് ക്രൈസ്തവർക്കെതിരേ പീഡനം നടക്കുന്നതായി രേഖകൾ സമർപ്പിച്ച് സമർഥിച്ചു. ഇത് ബിജെപിക്ക് പ്രഹരമാകുകയും കോൺഗ്രസിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന് ഇടയാവുകയും ചെയ്തു.

കർണാടകയിലെ ജനവിധി കോൺഗ്രസിനെ ഉയിർത്തെഴുന്നേല്പിച്ച് ഊർജം പകരുന്നതാണ്. കോൺഗ്രസിനെ എഴുതിത്തള്ളിയ മമതയും മാർക്സിസ്റ്റുകാരും മറ്റുള്ളവരും കോൺഗ്രസാണ് പ്രതിപക്ഷത്തിന്‍റെ ചാലകശക്തി എന്നു മാറ്റിപ്പറഞ്ഞുതുടങ്ങി. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ നേതൃനിരയെ കോർത്തിണക്കുന്നതിൽ കോൺഗ്രസിന് കർണാടക വിജയം തീർച്ചയായും ശക്തി പകരും.

ക്രൈസ്തവരെ തടുത്തുകൂട്ടി പാർട്ടിയിലെത്തിച്ച് കേരളം കവരാമെന്ന ബിജെപിയുടെ മിഥ്യയും പൊളിഞ്ഞു. ഒരൊറ്റ ക്രൈസ്തവനുപോലും സീറ്റ് നൽകാതെ തങ്ങളുടെ പ്രസ്താവനയിൽ അവരെ തളച്ചിടാമെന്ന ധാരണയും ക്രൈസ്തവർ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നത് യാഥാർഥ്യമാണ്. ബിജെപി ഭരിക്കുന്ന മണിപ്പുരിൽ ബിരേൻ സിംഗിന്‍റെ നേതൃത്വത്തിൽ നടത്തിയ കലാപവും 221 പള്ളികൾ തെരഞ്ഞുപിടിച്ച് കത്തിച്ചതും ബിജെപി കണ്ടതായി നടിച്ചിട്ടില്ല. സബ് കാ സാഥ്, സബ് കാ വികാസ് എന്ന മുദ്രാവാക്യം വെറും രാഷ്‌ട്രീയ കാപട്യവും അധരവ്യായാമവുമാണെന്നു ഭാരതീയജനത മനസിലാക്കിയെന്നും കർണാടക ജനവിധി ബിജെപിയെ മനസിലാക്കിക്കൊടുത്താൽ നന്നായിരുന്നു.

കോൺഗ്രസിനുള്ള പാഠം

കാലുവാരലും ഗ്രൂപ്പിസവും നേതാക്കൾ തമ്മിലുള്ള സംഘർഷവും സ്ഥാനമാനങ്ങൾക്കുവേണ്ടിയുള്ള പോരാട്ടവും കോൺഗ്രസിൽ സുലഭമാണ്. രാജസ്ഥാനിൽ ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ബലപരീക്ഷണം കോൺഗ്രസിനാകെ അപമാനമാണ്. ബിജെപിക്കെതിരേ പടപൊരുതി, കോൺഗ്രസിനു ശക്തി പകർന്ന്, ബിജെപിയിലെ പടലപിണക്കങ്ങളെ ആസൂത്രിതമായി വികസിപ്പിച്ച്, ഖിന്നരായ നേതാക്കളെ കോൺഗ്രസിലെത്തിച്ച് തെരഞ്ഞെടുപ്പു ജയിച്ചതിന്‍റെ ചലനാത്മകവും ബുദ്ധിപൂർവകവുമായ നീക്കങ്ങൾക്കു നേതൃത്വം നൽകിയത് ഡി.കെ.ശിവകുമാറാണ്. പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന സിദ്ധരാമയ്യ ജനവിധിക്കൊത്ത് ജനതയ്ക്ക് പ്രത്യാശയും കോൺഗ്രസിന് ശക്തിയും പകരുമെന്ന് ആശ്വസിക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.