അണയാത്ത പ്രാർഥനാനാളം
Thursday, June 8, 2023 12:55 AM IST
വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതം പ്രതിനിധാനം ചെയ്യുന്ന അർഥം ആ പുണ്യ ജീവിതത്തോളം വിപുലമാണ്. തീർത്തും അർഥപൂർണമായ ജീവിതം. ആ അർഥസൂചകങ്ങൾ കരുണ, ധൈര്യം, സൈര്യം, വിനയം, വിവേകം, നിശ്ചയദാർഢ്യം, അശ്രാന്തപരിശ്രമം, വിജയം, വിശുദ്ധി എന്നിവയാണ്. അർഥം പോലെ വിപുലമാണ് ആ ജീവിതം പകരുന്ന സന്ദേശവും. തീവ്രവേദനയനുഭവിക്കുന്പോഴാണ് നാം മറ്റുള്ളവരുടെ യാതനകൾ തിരിച്ചറിയുന്നതെന്നതും വിവേകമുണരുന്നത് ആത്മപീഡനത്തിൽ നിന്നാണെന്നതും നരകയാതനകൾ നമ്മെ വിവേകികളും പ്രതിരോധശേഷിയുള്ളവരും സഹാനുഭൂതിയുള്ളവരും യഥാർഥ്യത്തോട് അഗാധ ബഹുമാനമുള്ളവരും ആക്കുന്നുവെന്നതും ദുരിതദുഃഖങ്ങളുടെ കഠിന വിചാരണകളിലൂടെ കടന്നുപോവുന്പോൾ നമുക്ക് പുതിയ പാഠങ്ങൾ ലഭിക്കുന്നുവെന്നതും ജീവിതലക്ഷ്യം ബോദ്ധ്യപ്പെടുന്നുവെന്നതും വേദനകൾ നമ്മെ വിമലീകരിക്കുന്നുവെന്നതും നമ്മളിൽനിന്നും അന്യരുടെ യാതനകളിലേക്കുള്ള കരുണയുടെ പ്രവാഹം തുടങ്ങുന്നതങ്ങനെയാണെന്നതുമാണ് വിശുദ്ധ മറിയം ത്രേസ്യയുടെ പ്രധാന സന്ദേശം.

ഡോ. രാജൻ ഗുരുക്കൾ

ഗാർഹിക സഭാ പ്രവാചിക വിശുദ്ധ മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ‍്യാപനത്തിന്‍റെ അഞ്ചാം വർഷമാണ്. ഈ സന്യാസിനിയുടെ ചരിത്രവും സേവന സാമൂഹ്യശാസ്ത്രവും മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ സിസ്റ്റർ രശ്മി ഗവേഷണവിഷയമായി സ്വീകരിച്ചപ്പോൾ ഉപദേശകനായി നിയോഗിക്കപ്പെട്ടത് ഞാനായിരുന്നു. അതാണ് ഈ അവസരത്തിൽ പ്രവാചികയെപ്പറ്റി ഒരു കുറിപ്പെഴുതാൻ എന്നെ യോഗ്യനാക്കുന്ന പുണ്യം.

സന്യാസിനിയുടെ കർമനിരതവും ത്യാഗപൂർണവുമായ ജീവിതം ലോകത്തിനു മുന്പിൽ അണയാത്ത പ്രാർഥനാനാളമായി മാറിയതിന്‍റെ നാൾവഴികൾ അങ്ങനെ ഞാനറിഞ്ഞു. ധന്യതയാൽ ഉള്ളം നിറഞ്ഞു. അതിന്‍റെ സ്ഫുരണങ്ങളാണ് ഞാനിവിടെ കുറിക്കുന്ന വാക്കുകൾ. അവ വിശുദ്ധ സന്യാസിനിയുടെ ജീവിതമോ ഗാർഹിക സഭാചരിത്രമോ വിവരിക്കാനല്ല. പ്രവാചികാപരിണതിയുടെ ദൈവശാസ്ത്രം പറയാനുമല്ല. കുട്ടിക്കാലം തൊട്ടേ ജീവിതം പീഡനമായി പരിവർത്തിപ്പിച്ച് സഹജീവിതങ്ങളെ സഹനശുശ്രൂഷയ്ക്കു ബലിയായി നൽകിയതിന്‍റെ അർഥവും സന്ദേശവും വിശകലനം ചെയ്യാനാണ്.

ദരിദ്ര കുടുംബശുശ്രൂഷ

വിശുദ്ധ മറിയം ത്രേസ്യ വിഖ്യാതയായത് ദരിദ്രകുടുംബങ്ങളെ നിത്യദുരിതങ്ങളിൽനിന്നു മോചിപ്പിക്കാൻ ജീവിതം ഉഴിഞ്ഞുവച്ചതിന്‍റെ പേരിലും അതിനായൊരു സന്ന്യാസസമൂഹം സ്ഥാപിച്ച് വിശ്രമലേശമെന്യേ പരക്ലേശ ശാന്തിക്കായി പ്രവർത്തിച്ചതിന്‍റെ പേരിലുമാണല്ലോ. എന്തിനാണ് കുടുംബം കേന്ദ്രമാക്കിയത്? കാരണം, നരകയാതനകളിൽ ഉഴലുന്ന മനുഷ്യബന്ധങ്ങളുടെ തന്മാത്ര കുടുംബമാണ്. കുടുംബമെന്നാൽ പത്തൊന്പതാം നൂറ്റാണ്ടിന്‍റെ അന്ത്യകാലത്തെ മർദിതരും ചൂഷിതരുമായ കർഷകരുടെയും അടിയാളരുടെയും കുടുംബങ്ങൾ എന്നർഥം. അറിവില്ലായ്മയുടെയും അന്ധവിശ്വാസങ്ങളുടെയും കൂരിരുട്ടിൽ വഴിമുട്ടിയ കുടുംബങ്ങൾ. ചാരായം മോന്തിയും തമ്മിൽത്തല്ലിയും പുകവലിച്ചും ക്ഷയിച്ച ആണ്‍കോലങ്ങൾ, പുകയില തിന്നു വിശപ്പടക്കിയ പെണ്ണുങ്ങൾ, തകർന്ന കൂരകൾ, അവയെ താങ്ങിനിർത്താൻ കെല്പില്ലാത്തവരുടെ കൂട്ടം. എങ്ങനെയോ ജീവിച്ചുതീർക്കുന്ന ആ നരകജീവിതമായിരുന്നു വിശുദ്ധ മറിയം ത്രേസ്യയുടെ ദുഃഖം.

പട്ടിണി മാറ്റാൻ, ദീനമകറ്റാൻ, വിദ്യപകർന്നറിവില്ലായ്മ നികത്താൻ, അകക്കണ്ണു തുറപ്പിച്ചന്ധത തീർക്കാൻ, ദുഃശീലങ്ങൾക്കറുതിവരുത്താൻ, അവർ ജീവിതാന്ത്യംവരെ പരിശ്രമിച്ചുകൊണ്ടിരുന്നു. സാന്ത്വനം പകർന്നു കൊണ്ടിരുന്നു. അതിനുവേണ്ടി സ്വജീവിതം പൂർണമായി നീക്കിവച്ചു. എല്ലാ പ്രതിസന്ധികളെയും പ്രാർഥനയിലൂടെ, ഉൾക്കരുത്തിലൂടെ, നിശ്ചയദാർഢ്യത്തിലൂടെ, യാചനയിലൂടെ മറികടന്നു. ഗാർഹിക ശുശ്രൂഷയ്ക്കു മാത്രമായി ഒരു സന്ന്യാസസമൂഹം തന്നെയുണ്ടാക്കി. എതിരു പറഞ്ഞ മെത്രാന് ഒടുവിൽ സ്വമേധയാ അങ്ങോട്ടു ചെന്ന് പാർപ്പിടം സന്യാസിനിയുടെ പുണ്യാശ്രമമാക്കി. ക്രൈസ്തവലോകം പുണ്യവതിയെ വിശുദ്ധ മാതാവായി തിരിച്ചറിഞ്ഞു.

ആത്മപീഡനം

ജീവിതം വേദനയാണ്. ഒരമ്മയുടെ വേദനയിൽനിന്ന് കുഞ്ഞിന്‍റെ അവചേതനയിലേക്കതു പകരുന്നു. പിറന്നുവീണ കുഞ്ഞിന്‍റെ വാവിട്ടുള്ള കരച്ചിൽ നൊന്തുപിടഞ്ഞ അമ്മയുടെ കരച്ചിലിന്‍റെ ബാക്കിയാണ്. അമ്മയുടെ വേദന ശാരീരികവും കുഞ്ഞിന്‍റെ വേദന മാനസികവും. ശാരീരികമായാലും മാനസികമായാലും വേദന വേദനതന്നെയെന്നു പറയുമെങ്കിലും വ്യത്യാസമുണ്ട്. ശാരീരികവേദന യാതനയും മനോവേദന ദുഃഖവുമാണ്. ആദ്യത്തേത് വ്യഷ്ടിയും രണ്ടാമത്തേത് സമഷ്ടിയും. സ്വന്തം ശാരീരിക വേദനയും ക്രമേണ ദുഃഖമായിത്തീരും. അതയാളുടെ മാത്രം ദുഃഖമല്ലാതാവുന്പോൾ അതിനെ നാം സമഷ്ടിയെന്നു വിശേഷിപ്പിക്കുന്നു. ഒരാളുടെ വേദന മറ്റുള്ളവരും അനുഭവിക്കുന്ന സ്ഥിതിയാണത്. ആ ദുഃഖമാണ് കരുണയും സ്നേഹവും സാന്ത്വനവും ശുശ്രൂഷയും സാധ്യമാക്കുന്നത്.

ദൈവാനുഗ്രഹം ലക്ഷ്യമാക്കിയുള്ള സ്വശരീരപീഡനം ചിരപുരാതന കാലം തൊട്ടേ മതാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. ആത്മീയലക്ഷ്യത്തിനായി ശാരീരികവും മാനസികവുമായ ആഗ്രഹങ്ങളെ നിഷേധിക്കുന്ന സമീപനം എല്ലാ മതങ്ങളിലും ഉണ്ട്. അങ്ങനെ തീവ്രസന്യാസത്തിന്‍റെ അംശങ്ങളില്ലാത്ത മതം വിരളമാണ്. നിരാഹാരം മുതൽ ആത്മബലി വരെയുള്ള ചെറുതും വലുതുമായ അനേകം അനുഷ്ഠാനങ്ങൾ അവയിൽപ്പെടും. വേദനയേറ്റുവാങ്ങുന്ന ശരീരം മനസിനെ പാപവിമുക്തമാക്കുമെന്നും ദൈവത്തോടടുപ്പിക്കുമെന്നുമാണ് വിശ്വാസം.

വേദനയുടെ പാരമ്യമാണ് കുരിശിലെ ശരീരം. അതുകൊണ്ട് മനുഷ്യൻ മനുഷ്യശരീരത്തിനേൽപ്പിക്കുന്ന അങ്ങേയറ്റത്തെ കഠിന പീഡനത്തിന്‍റെ പ്രതീകമാണ് കുരിശ്. എന്നാൽ ക്രിസ്തുവിനെ ക്രൂശിച്ച കുരിശ് എന്തും ഏറ്റുവാങ്ങുന്ന, എല്ലാം സഹിക്കുന്ന, എല്ലാം പൊറുക്കുന്ന ക്ഷമാപാരമ്യ പ്രതീകമാണ്. സർവലോക പാപങ്ങളും വീട്ടിക്കഴിഞ്ഞതിന്‍റെ സാക്ഷ്യമാണ് കുരിശിലെ ക്രിസ്തുവിന്‍റെ ശരീരം. പാപവിമോചനത്തിനായി ആത്മപീഡനം സ്വീകരിക്കുന്നതിനെ വിശ്വാസനീതിയനുസരിച്ചു ക്രിസ്തുമതം സാധൂകരിക്കുന്നുണ്ട്. പാപമുക്തിക്കായി പീഡനമേൽക്കാൻ അർഹരെന്നു പൂർണവിശ്വാസമുള്ളവരാണ് ഈ ബലിയനുഷ്ഠിക്കുന്നത്.


ആദിമക്രൈസ്തവർക്കിടയിൽ സന്യാസി സമൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും തീവ്രതാപസരുണ്ടായിരുന്നില്ല. മൂന്നാം നൂറ്റാണ്ടിന്‍റെ അന്ത്യത്തോടെയാണ് സ്ഥിരം സന്യാസി മഠങ്ങൾ രൂപപ്പെടുന്നത്. ഈ സന്പ്രദായം തുടങ്ങുന്നതാവട്ടെ പേർഷ്യയിലും ഈജിപ്റ്റിലുമാണ്. റോമാ സാമ്രാജ്യത്തിൽ ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടതോടെ വിവിധ മൊണാസ്റ്ററികൾ ഉടലെടുക്കാൻ തുടങ്ങി. എങ്കിലും തപസനുഷ്ഠിക്കുന്ന സന്യാസിമാരുടെ ആശ്രമങ്ങൾ വളർന്നത് മധ്യകാലത്താണ്. ക്രമേണ അവ ലോകമെങ്ങും വ്യാപിക്കുകയും ചെയ്തു. പക്ഷേ മൊണാസ്റ്ററികളിലെ തീവ്രതാപസികൾ പോലും ആത്മപീഡനബലി അനുഷ്ഠിക്കുക പതിവായിരുന്നില്ല.

ക്രിസ്തു അനുഭവിച്ച പീഡനം സ്വന്തം ശരീരംകൊണ്ടനുഭവിക്കുന്ന അനുഷ്ഠാനങ്ങൾ പലേടങ്ങളിലുമുണ്ട്. അവയെല്ലാം യാതനകളിലൂടെ ദൈവസാന്നിധ്യം അന്വേഷിക്കുകയാണ്. യാതനകളനുഭവിക്കുന്പോൾ ദൈവം അരികിലുണ്ടെന്നറിയുന്നു. വേദനിക്കുന്നവരുടെ ശുശ്രൂഷയിലും ദൈവ സാന്നിധ്യമറിയാം. നിരാശ്രയർക്കുവേണ്ടിയുള്ള പ്രാർഥനയിൽ ദൈവം കൃപ ചൊരിയുമെന്നതിനാൽ അതവരുടെ ശുശ്രൂഷയ്ക്കുവേണ്ട കരുത്തുനൽകും. ദൈവം പരിധിയില്ലാത്ത സ്നേഹമാണ്; ഏതപരാധവും പൊറുക്കുന്ന ക്ഷമയും കരുണയുമാണ്. അതുകൊണ്ട് കഠിന യാതനകൾ സഹിച്ചുള്ള കരുണാമയന്‍റെ ജീവത്യാഗം പാപമുക്തിക്കായുള്ള അനുഷ്ഠാനങ്ങളിൽ സ്മരിക്കണം. ലഘുവായെങ്കിലും വേദനകളും യാതനകളും സഹിച്ചാലേ മാപ്പിനും ദൈവാനുഗ്രഹത്തിനും അർഹരാവൂ എന്ന എളിമയാണ് വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മപീഡനത്തിനാധാരം. ത്യാഗമില്ലാത്ത പ്രാർഥനയിൽ ദൈവസാന്നിധ്യമുണ്ടാവില്ലെന്ന വിശ്വാസം രൂഢമൂലമാണ് അവരിൽ.

ആത്മപീഡനം അബോധത്തിൽ സ്ഥിതിചെയ്യുന്ന കുറ്റഭയം ചെറുക്കുന്നതിന്‍റെ ഭാഗമാണെന്നാണ് ഫ്രോയിഡ് വ്യാഖ്യാനിച്ചത്. പരിഷ്കൃത നാഗരികബോധം ആഴത്തിൽ അമർത്തിവയ്ക്കുന്ന പ്രാകൃത ഹിംസാചോദനകൾ പൊന്തിവന്നു സ്വയം ഹിംസയായി മാറുന്നതാണെന്നും അദ്ദേഹം സിദ്ധാന്തീകരിക്കുന്നു. അബോധസ്ഥായിയായ കുറ്റഭയത്തിന്‍റെ ബഹിർസ്ഫുരണമാണ് മതപരമായ ആത്മപീഡനങ്ങളൊക്കെയും എന്ന അദ്ദേഹത്തിന്‍റെ വ്യാഖ്യാനം സങ്കീർണമാണ്. സ്വയം വേദനിപ്പിച്ചുകൊണ്ട് ആത്മനിർവൃതിയടയുക എന്നത് മനുഷ്യസഹജമായ പ്രവണതയാണെന്ന നീഷേയുടെ നിരീക്ഷണവുമുണ്ട്. വേദനയും യാതനയും ജീവിതത്തെ അർഥപൂർണമാക്കുന്നുവെന്നാണ് പ്രസിദ്ധ ജർമൻ തത്വചിന്തകൻ ഫ്രീഡ്രിക്ക് നീഷേ വ്യാഖ്യാനിക്കുന്നത്. അവ പൂർവാധികം കരുത്തും നിശ്ചയദാർഢ്യവും തരുമെന്നും ജീവിതത്തിന്‍റെ വില മനസിലാക്കിത്തരുമെന്നും പറയുന്നു.

അർഥവും സന്ദേശവും

വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതം പ്രതിനിധാനം ചെയ്യുന്ന അർഥം ആ പുണ്യ ജീവിതത്തോളം വിപുലമാണ്. തീർത്തും അർഥപൂർണമായ ജീവിതം. ആ അർഥസൂചകങ്ങൾ കരുണ, ധൈര്യം, സൈ്വര്യം, വിനയം, വിവേകം, നിശ്ചയദാർഢ്യം, അശ്രാന്തപരിശ്രമം, വിജയം, വിശുദ്ധി എന്നിവയാണ്. അർഥംപോലെ വിപുലമാണ് ആ ജീവിതം പകരുന്ന സന്ദേശവും.

യാതനാപൂർണ ജീവിതമാണ് യാഥാർഥ്യത്തെ അംഗീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതും സ്വന്തം പരിമിതികളെപ്പറ്റി നമ്മെ ബോധ്യപ്പെടുത്തുന്നതും എന്ന സന്ദേശമാണ് ആദ്യം പറയേണ്ടത്. തീവ്രവേദനയനുഭവിക്കുന്പോഴാണ് നാം മറ്റുള്ളവരുടെ യാതനകൾ തിരിച്ചറിയുന്നതെന്നതും വിവേകമുണരുന്നത് ആത്മപീഡനത്തിൽനിന്നാണെന്നതും നരകയാതനകൾ നമ്മെ വിവേകികളും പ്രതിരോധശേഷിയുള്ളവരും സഹാനുഭൂതിയുള്ളവരും യാഥാർഥ്യത്തോട് അഗാധ ബഹുമാനമുള്ളവരും ആക്കുന്നുവെന്നതും ദുരിതദുഃഖങ്ങളുടെ കഠിനവിചാരണകളിലൂടെ കടന്നുപോവുന്പോൾ നമുക്ക് പുതിയ പാഠങ്ങൾ ലഭിക്കുന്നുവെന്നതും ജീവിതലക്ഷ്യം ബോധ്യപ്പെടുന്നുവെന്നതും വേദനകൾ നമ്മെ വിമലീകരിക്കുന്നുവെന്നതും നമ്മളിൽനിന്നും അന്യരുടെ യാതനകളിലേക്കുള്ള കരുണയുടെ പ്രവാഹം തുടങ്ങുന്നതങ്ങ നെയാണെന്നതുമാണ് വിശുദ്ധ മറിയം ത്രേസ്യയുടെ പ്രധാന സന്ദേശം.

പരമാനന്ദം നാം അജയ്യരാണെന്ന തോന്നൽ ഉളവാക്കുന്നു. അപ്പോൾ ജീവിതം നമുക്കപ്പുറമല്ലെന്ന തോന്നലിൽ നാം മതിമറക്കുന്നു. ആഹ്ലാദം നമ്മെ വാനിലേക്ക് പറത്തുന്നു. ആഹ്ലാദത്തിമിർപ്പിൽ തല ഉയർത്തി കണ്ണുകൾ വിദൂരങ്ങളിൽ സ്വർഗവാതിൽ തെരയുന്നു. ദുഃഖത്തിൽ കൂപ്പുകുത്തുന്പോൾ തലകുനിച്ചു കണ്ണുകൾ മണ്ണിൽ പരതുന്നു. വേദനകൾ നമ്മെ വിനയാന്വിതരാക്കുന്നു. യാതനകൾ നമ്മെ മോഹങ്ങളിൽനിന്നും മനോരാജ്യങ്ങളിൽനിന്നും താഴെയിറക്കുന്നു. ദുഃഖം നമ്മെ മണ്ണിലേക്കിറക്കുന്നു. ജീവിതയാഥാർഥ്യത്തിനുമേൽ നമുക്കൊരു നിയന്ത്രണവുമില്ലെന്ന തിരിച്ചറിവുണ്ടാക്കുന്നു. നാം ആരുമല്ലെന്ന ബോധ്യത്തിലേക്കു പടിയിറങ്ങുന്നു. വിശുദ്ധ മറിയം ത്രേസ്യയുടെ മറ്റൊരു പ്രധാന സന്ദേശമതാണ്.

നമുക്ക് നഷ്ടപ്പെടുന്പോൾ മാത്രമാണു നാം നഷ്ടത്തിന്‍റെ വേദന തിരിച്ചറിയുന്നത്. യാതനകളും ദുഃഖവും ജീവിതയാഥാർഥ്യമായി കാണാൻ കഴിയുന്നതുവരെ നമ്മുടെ വേദന തീവ്രമായിരിക്കും. സുഖസന്തോഷങ്ങളിൽനിന്നും മോഹങ്ങളിൽനിന്നും ബന്ധങ്ങളിൽനിന്നും അകലുകയാണ് യാതനകളും ദുഃഖവും കുറയ്ക്കാനുള്ള മാർഗം എന്ന ബൗദ്ധസന്ദേശം വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതവും പകർന്നുതരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.