Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഭൂമി പതിച്ചുകൊടുക്കൽ ബിൽ കർഷകപക്ഷമാകുമോ ?
Saturday, September 9, 2023 10:38 PM IST
കെ.എസ്. ഫ്രാൻസിസ്
ഇടുക്കി ജില്ലയിലെ നിർമാണനിരോധനവും കെട്ടിടനിർമാണ അനുമതിയും വല്ലാത്ത പൊല്ലാപ്പിലാണ്. മൂന്നാറിലെ ഭൂമി കൈയേറ്റം തടയണമെന്നാവശ്യപ്പെട്ട് വണ്‍ എർത്ത് വണ്‍ ലൈഫ് എന്ന സംഘടന 2010ൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ പേരിലുണ്ടായിരിക്കുന്ന പൊല്ലാപ്പുകളാണ് ഇന്നും ഇടുക്കിയിലെ ജനങ്ങളെയാകെ പരിഭ്രാന്തരാക്കുന്നത്.
ഇതിനു പരിഹാരം കാണുന്നതിനായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച ‘2023ലെ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി ) ബിൽ’ ആശങ്ക അകറ്റുന്നില്ല. ഇതിന്റെ പിന്നാലെ ഇടുക്കി ജില്ലയിലെ സിപിഎം ഓഫീസുകളുടെ നിർമാണവും മാത്യു കുഴൽനാടൻ എംഎൽഎയുടെ പേരിലുള്ള ചിന്നക്കനാലിലെ ഹോം സ്റ്റേ (റിസോർട്ട് എന്ന് ആരോപണം) നിർമാണവും തുറന്നുവിട്ടിരിക്കുന്ന വിവാദങ്ങൾ ഒടുങ്ങണമെങ്കിലും, ഇടുക്കി ജില്ലയിലെ 1960ലെ പതിവു നിയമപ്രകാരം നൽകിയിരിക്കുന്ന പട്ടയഭൂമിയിലെ നിർമാണതടസം ഒഴിവാകണമെങ്കിലും നിയമസഭാ സാമാജികർ ഹൃദയശുദ്ധിയോടെ വിഷയത്തെ സമീപിക്കണം.
1960ലെ കേരള ഭൂപതിവു നിയമത്തിലെ നിർമാണനിരോധനം ഒഴിവാക്കാനെന്ന പേരിൽ കഴിഞ്ഞ ഒൻപതിന് (9-8-2013) നിയമസഭ അംഗീകരിച്ച ‘2023 ലെ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ’ അടുത്ത നിയമസഭാ സമ്മേളനത്തിൽ ചർച്ചയ്ക്കു വരുന്പോൾ അനധികൃത നിർമാണങ്ങൾ ക്രമവത്കരിച്ചു നൽകാൻ തീരുമാനിച്ചാൽ കർഷകരുടെമേൽ ഓങ്ങിനിൽക്കുന്ന നിർമാണനിരോധന വാൾ ഉറയിലാകില്ല. വീണ്ടും പ്രശ്നങ്ങൾ വിവാദങ്ങളായും കോടതി വ്യവഹാരങ്ങളായും കർഷകരെ ചുറ്റിവളഞ്ഞ് നിൽക്കും. ഭേദഗതി ബില്ലിൽ രണ്ടു ഭേദഗതികളാണ് നിർദേശിച്ചിരിക്കുന്നത്.
ഇതിൽ 4-എ ആയുള്ള ഭേദഗതി 1960ലെ നിയമപ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ പട്ടയത്തിലെ വ്യവസ്ഥകളുടെയോ ചട്ടങ്ങളുടെയോ ലംഘനം നടത്തിയുള്ള നിർമാണങ്ങൾ, നിർണയിക്കപ്പെട്ട പ്രകാരം ക്രമവത്കരിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്നു എന്നതാണ്. ഇതനുസരിച്ച് ഇപ്പോൾ തർക്കത്തിലും വ്യവഹാരത്തിലും ഒഴിപ്പിക്കൽ നടപടികളിലും നിൽക്കുന്ന സിപിഎം ഓഫീസ്, റിസോർട്ടുകൾ ഉൾപ്പെടെയുള്ളവ ക്രമവത്കരിക്കപ്പെടാം.
അതായത്, അതെല്ലാം അംഗീകൃതമാക്കും. നിയമവിരുദ്ധമായ നിർമാണങ്ങൾ ക്രമവത്കരിക്കുന്പോൾ സർക്കാരിന് സാന്പത്തികനേട്ടം ഉണ്ടായേക്കാം. എന്നാൽ പട്ടയമില്ലാത്ത റവന്യു, വനം ഭൂമിയിൽ ഉണ്ടായിരിക്കുന്ന നിർമാണങ്ങൾ എങ്ങനെ ക്രമവത്കരിക്കും എന്ന പ്രശ്നമുണ്ടാകാം.
നിയമത്തിലെ 3. 7-ാം വകുപ്പിന്റെ ഭേദഗതി ‘പതിച്ചു നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ നിർണയിക്കും’ എന്നതാണ്. ഇതുകൊണ്ട് ഇടുക്കിയിലെ ജനങ്ങൾ 2016 വരെ അനുഭവിച്ചുവന്നിരുന്ന ഭൂമിയുടെ സ്വതന്ത്ര വിനിയോഗം അനുവദിച്ചുകിട്ടില്ല. അതിനാൽ അത് സാധാരണക്കാരായ ജനങ്ങൾക്കും കർഷകർക്കും പ്രയോജനപ്പെടില്ല.
പതിച്ചുനൽകിയ ഭൂമിയിൽ ജീവനോപാധിയായും സാമൂഹികാവശ്യമായും സ്ഥാപനങ്ങളും സംരംഭങ്ങളും ആരംഭിക്കാൻ കഴിയാതെ നടപടിയും ക്രമങ്ങളുമായി ജനങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്കു ഭ്രമണം ചെയ്ത് കാലം കഴിക്കേണ്ടി വരും.
മൂന്നാറിലെ ഭൂമി കൈയേറ്റം യാഥാർഥ്യമായി മുന്നിൽ നിൽക്കുന്പോൾ അതിനെതിരേ നടപടിയെടുക്കാതെ സാധാരണക്കാരെ വഴിയാധാരമാക്കി ഭൂമി മുഴുവൻ നിക്ഷിപ്ത താത്പര്യക്കാർക്ക് ഉപയോഗിക്കാൻ പാകപ്പെടുത്തലായി ഭൂ ഭേദഗതി നിയമം മാറാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണ്ടിവരും.
നിർമാണനിരോധനം വന്ന വഴി
മൂന്നാറിലെ ഭൂമികൈയേറ്റത്തിനെതിരേ വണ്‍ എർത്ത് വണ്‍ ലൈഫ് എന്ന സംഘടന ഹൈക്കോടതിയിൽ 2010ൽ നൽകിയ ഹർജിയിലുണ്ടായ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൂന്നാറിലെ നിർമാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ ചുവടുപിടിച്ച് പള്ളിവാസൽ വില്ലേജിൽ നിർമിച്ച ഒരു റിസോർട്ടിന് വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ് മെമ്മോ സാധൂകരിക്കാൻ സർക്കാർ അഭിഭാഷകൻ 1960ലെ ഭൂപതിവു നിയമം വ്യാഖ്യാനിച്ചതാണ് പ്രശ്നത്തിലെത്തിച്ചത്.
ഭൂമി പതിച്ചു നൽകിയത് വീടുവയ്ക്കാനും കൃഷിക്കും മാത്രമെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇതിന് അന്നത്തെ ജില്ലാ കളക്ടറും ഒത്താശ ചെയ്തു. (നിലവിൽ റവന്യു ലാൻഡ് ബോർഡ് ഡയറക്ടറാണ് അദ്ദേഹം).
മൂന്നാറിലെ ഭൂമി കൈയേറ്റം തടയാനെന്ന പേരിൽ 2016ൽ ജില്ലയിലെ എട്ടു വില്ലേജുകളിൽ നിർമാണങ്ങൾക്ക് റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം നിർബന്ധമാക്കി. ഇത് വീണ്ടും സാധാരണക്കാർക്ക് വിനയായി. 2019 ഓഗസ്റ്റ് 22ന് ജില്ലയിൽ വീടുകൾ ഒഴിച്ചുള്ള മുഴുവൻ നിർമാണങ്ങളും നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. ഇത് വിവേചനമാണെന്നു ചൂണ്ടിക്കാട്ടി വെള്ളത്തൂവലിലെ സ്വകാര്യവ്യക്തികൾ കോടതിയെ സമീപിച്ചതോടെ നിരോധനം കേരളം മുഴുവൻ ബാധകമാക്കി കോടതി ഉത്തരവുണ്ടായെങ്കിലും ഇടുക്കി ജില്ലയിൽ മാത്രമാണു നടപ്പിലായത്. ഇതോടെയാണ് 1960ലെ ഭൂ പതിവു നിയമത്തിന് ഭേദഗതി വരുത്താൻ സർക്കാർ ആലോചിച്ചത്.
പുതിയ ഭേദഗതി ബില്ലനുസരിച്ച് പട്ടയവ്യവസ്ഥകൾക്ക് വിരുദ്ധമായി പാറമടകൾ വരെ സർക്കാരിന് ക്രമവത്കരിച്ചു നൽകാനും കഴിയും. നിയമഭേദഗതിയിൽ നാളിതുവരെ (2016 വരെ) തുടരുന്ന പ്രവൃത്തികൾ തുടരാൻ അനുവദിച്ചാൽ (കസ്റ്റമറി പ്രാക്ടീസ്) നിസാരമായി പ്രശ്നപരിഹാരമുണ്ടാക്കാം. 1960ലെ നിയമത്തിൽ വീടും കൃഷിയും മാത്രമെന്നു വ്യവസ്ഥയുണ്ടെന്ന വാദം പിൻവലിച്ചാലും പ്രശ്നപരിഹാരമാകും. സാധാരണ ജനങ്ങൾക്കു പ്രയോജനപ്പെടുന്ന തരത്തിൽ ആധുനിക കാലഘട്ടത്തിനനുസരിച്ച് കൃഷി ഇതര തൊഴിലുകൾ ചെയ്തു ജീവിക്കാൻ ഇടുക്കി ജില്ലയിലെ ആളുകൾക്കും അവകാശം നൽകുകയാണു വേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗോപിനാഥ് ചാൻസലറാവുമോ?
അനന്തപുരി /ദ്വിജന്
സുപ്രീംകേടതി വിധിയുടെ
ആത്മഹത്യയും കാർഷികമേഖലയുടെ തകർച്ചയും
സിജുമോൻ ഫ്രാൻസിസ്
നാഷണൽ ക്രൈം റി
പാഠമാകേണ്ട ജനവിധി
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഓരോ ജയവും തോൽവിയും ഒരുപോലെ പാഠമാണെ
കേരളത്തിന്റെ വരുമാനവും ചെലവും
കെ.എൻ. ബാലഗോപാൽ
ധനമന്ത്രി, കേരളം
കേരളത്തി
വനനിയമ ഭേദഗതി: സംസ്ഥാനം ഉണർന്നു പ്രവർത്തിക്കണം
അഡ്വ. ജോണി കെ. ജോര്‍ജ്
1980ലെ ഫോറ
കിസിന്‍ജർ: തന്ത്രശാലിയും നയതന്ത്രജ്ഞനും
ഡോ. ജോർജ്കുട്ടി ഫിലിപ്പ്
ലോകം ഇരുധ്രുവങ്ങളിലായി കേന്ദ്രീകരിച്ചിരുന
ജി20: നവ ബഹുരാഷ്ട്രവാദത്തിന്റെ ഉദയം
നരേന്ദ്ര മോദി പ്രധാനമന്ത്രി
ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ
പ്രകൃതിയെ വീണ്ടെടുക്കാൻ ലോകം ഒന്നിക്കുന്നു
ഡോ. ജോസ് ജോൺ മല്ലികശേരി
ഇന്ന്, മനുഷ്യര
കാതൽ: കലയും കളവും
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
(സെക്രട്ടറി, കെസിബിസി
കാര്യങ്ങൾ ആശങ്കാജനകം...
ഡോ. സിബി മാത്യൂസ്
(മുൻ ഡിജിപി)
തിങ്കളാഴ്ച വ
കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം
ഡോ.സി.ജെ.ജോണ്‍ ചീഫ് സൈക്യാട്രിസ്റ്റ് മെഡിക്കല്‍ ട്രസ്റ്റ് ഹോ
ധന വിനിമയ മേഖലയിലെ രണ്ടാം വിപ്ലവം
മനുഷ്യസമൂഹത്തിന്റെയും ചരിത്രത്തിന്റെയും ഇടനിലങ്ങളിലെ ഭാവി
കുസാറ്റ് ദുരന്തം ആവർത്തിക്കാതിരിക്കാൻ
കുസാറ്റിലെ നിരുത്തരവാദിത്വത്തിന്റെ ബലിക്കല്ലിൽ ജീവനർപ്പിക്ക
പരിവർത്തിത ക്രൈസ്തവരുടെ വിസ്മരിക്കപ്പെടുന്ന വാഗ്ദാനങ്ങൾ ജെയിംസ് ഇലവുങ്കൽ
പട്ടികജാതിവംശരായ പൂർവപിതാക്കന്മാരുടെ സന്തതിപരന്പരയിൽനിന്ന് ക്രൈസ്തവ വിശ
മോദിയുടെ ജനപ്രിയതയെക്കുറിച്ചുള്ള കണക്കെടുപ്പ്
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
അടുത്ത ഞായറാഴ്ച തെരഞ്ഞെടുപ
ഭരണഘടന ഇന്ത്യയുടെ ആത്മാവ്
പ്രഫ. റോണി കെ. ബേബി
ഇന്ത്യയിൽ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തെരഞ്ഞെടുക്ക
വിഴിഞ്ഞം തുറമുഖം ആപത്തുണ്ടാക്കും!
അനന്തപുരി /ദ്വിജന്
വഴിഞ്ഞം തുറമുഖത്ത് എന്തേ നാവികസേനയ്ക്കും കോസ്റ്റ് ഗാ
വിവാദങ്ങൾ മാത്രം സൃഷ്ടിച്ചു മുന്നേറുന്ന നവകേരള സദസ്
അഡ്വ. കെ.സി. ജോസഫ് (മുൻ മന്ത്രി)
നിയോജക മണ്ഡലങ്ങളിലൂടെ
തെരഞ്ഞെടുപ്പുകളുടെ കാണാപ്പുറങ്ങൾ
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ജയ്പുർ നഗരത്തിലെ തിരക്കേറിയ ജയ്പുർ കൊട്ടാര
ആകാശം മുട്ടെ വളര്‍ന്ന ‘തുമ്പ’യ്ക്ക് അറുപതാണ്ട്
ഡി. ദിലീപ്
അദ്ഭുതങ്ങളുടെ ആകാശക്കാഴ്ചകള്ക്കരികിലേക്ക് ഇന്ത്യയുടെ പ്
നാസയിലെ മലയാളിസാന്നിധ്യം ഫാ. മാത്യു പോത്തന് തെക്കേക്കര ഓര്‍മയായിട്ട് 47 വര്‍ഷം
ബെന്നി ചിറയില്‍
ബഹിരാകാശ ശാസ്ത്രരംഗത്ത് നിരവധി വില
അബ്ദുറഹ്മാനേ, അല്പം റഹിം...
ഫാ. ജയിംസ് കൊക്കാവയലിൽ
2021ലെ നിയ
ഉറക്കം വിട്ടുണരുമോ കേരളം?
വിദേശ സർവകലാശാലകൾ കടന്നുവരുമ്പോൾ-02/ അഡ്വ. വി.സി.
മനുഷ്യജീവിതത്തിലേക്കു തുറന്നുവച്ച മൂന്നാം കണ്ണ്
കെ.പി. സുധീര
വ്യക്തിപരമായി വത്സല ടീച്ച
വിദേശ സര്‍വകലാശാലകള്‍ കടന്നുവരുമ്പോള്‍
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ഇന്ത്യ
വിഴിഞ്ഞം പദ്ധതി തീരത്തെ ശോഷിപ്പിച്ചു
തോമസ് വർഗീസ്
വിഴിഞ്ഞം അന്താരാഷ്ട്ര തുറ
കൈകോർത്തു മുന്നേറാം
രാജ്യമെന്പാടും സംരംഭങ്ങളെയും സംരംഭക
"രക്ഷാമാർഗം സംരംഭകത്വം' - ഇന്ന് ദേശീയ സംരംഭകരുടെ ദിനം
കേരളം മലയാളികളുടെ സ്വന്തമായി നിലനി
കർണാടക: വിവാദങ്ങളിലും വെല്ലുവിളികളിലും കുഴങ്ങി കോൺഗ്രസ്
കർണാടകയിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു ശേഷം വർധിച്ച
യൂറോപ്പിൽ വളരുന്ന യഹൂദവിദ്വേഷവും ഇടതുപക്ഷവും
ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന ഗാസാ യുദ്ധം നിരവധി പാർശ്വഫലങ്ങളും ഉളവാക്കി
"ഇൻഡോർ കി റാണി' -മുഖമില്ലാത്തവരുടെ മുഖം
ജാപ്പനീസ് നാടോടിക്കഥകളിലെ അമാനുഷിക സത്ത
നവകേരള സദസ് എന്തു ചെയ്യും?
അനന്തപുരി /ദ്വിജന്
കേരള സർക്കാർ വലിയ
തീരം മാറ്റങ്ങളുടെ ആവാസഭൂമി
റെജി ജോസഫ്
""ന്യൂനമര്‍ദം പതിവായതോടെ വര്‍ഷത്തി
ഹിന്ദിഹൃദയം തുടിക്കുന്നത് ആർക്കുവേണ്ടി!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഇന്ത്യയുടെ ഹൃദയം പി
ചെല്ലാനത്തെ കണ്ണീര്ച്ചാല്
കടൽ വിഴുങ്ങുന്ന കേരളതീം - 3 / റെജി ജോസഫ്
1928ല്‍ കപ്പല്‍ ചാലിന്
ജനങ്ങളുടെ നാഡിമിടിപ്പറിഞ്ഞ് പ്രവർത്തിക്കാൻ നവകേരള സദസ്
പിണറായി വിജയൻ
(മുഖ്യമന്ത്രി)
നവകേ
ഛത്തീസ്ഗഡും മധ്യപ്രദേശും ഇന്നു ബൂത്തിലേക്ക്; ഗ്രാമങ്ങളിൽ വിശ്വാസമർപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും
സെബിൻ ജോസഫ്
ഛത്തീസ്ഗഡിലെ 70 നിയമസഭാ മണ്ഡലങ്ങളിലും മധ്യപ്രദേശിലെ
ഭൂപടത്തില്‍ ഈ ഗ്രാമങ്ങള്‍ ഇനിയില്ല
കടൽ വിഴുങ്ങുന്ന കേരളതീരം - 2 / റെജി ജോസഫ്
പൊന്മന, വെള്ളാന
കൃഷിയിൽ കേരളത്തിന്റെ സ്ഥാനം 26
സിജുമോൻ ഫ്രാൻസിസ്
കേരളത്തിൽ അനുദിനം വർധി
തീരശോഷണത്തിന് വേഗം കൂടുകയാണ്
കടൽ വിഴുങ്ങുന്ന കേരളതീരം -1 / റെജി ജോസഫ്
തീരം വിഴുങ്ങുകയാണ് ഓരോ കടല്‍
അവസാന അങ്കത്തിന് കമൽനാഥ്, ചൗഹാന് നിലനില്പ് പോരാട്ടം
ഭോപ്പാലിൽനിന്ന് സെബിൻ ജോസഫ്
മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെര
ഇന്ത്യയുടെ സംതുലിത നിലപാട്
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പലസ്തീൻ മേഖലയിൽ, പ്രത്യേകി
പിഎസ്സിയും ഇഡബ്ല്യുഎസ് സംവരണവും
ആന്റണി ആറിൽചിറ ചമ്പക്കുളം
കേരള പബ്ളി
മധ്യപ്രദേശിൽ ബിജെപിക്കു പ്രായമല്ല, നന്പറാണു പ്രശ്നം
മധ്യപ്രദേശിൽ അധികാരം നി
രാജസ്ഥാനിൽ നാലിടത്ത് ബന്ധുക്കളുടെ പോരാട്ടം
രാജസ്ഥാനിൽ നാലു മണ്ഡലങ്ങളിൽ ബന്ധുക്കളുടെ പോരാട്ടം. ഇ
കർഷകരെ വഞ്ചിച്ചവരുടെ മുതലക്കണ്ണീർ എന്തിനുവേണ്ടി?
ജി.ആർ. അനിൽ
(ഭക്ഷ്യ-സിവിൽ സപ്ലൈ
പ്രമേഹമുള്ള കുട്ടികളെ പിന്തുണയ്ക്കൽ: വ്യക്തിഗത വെല്ലുവിളികൾ നേരിടൽ
ഡോ. ആർ. ശ്രീനാഥ് , കാരിത്താസ് ആശുപത്രി, കോട്ടയം
ഇ
പ്രതീക്ഷയിൽ കോണ്‍ഗ്രസ്, നിലനിർത്താൻ ബിജെപി
മധ്യപ്രദേശിൽ ഇപ്പോൾ വിളവെടുപ്പുകാലമാണ്. നെൽപ്പാടങ്ങളിൽ മെഷീൻ ഇറക്കിയുള്ള
Latest News
കൊച്ചിയില്‍ 70 കോടിയുടെ എംഡിഎംഎ വേട്ട; രണ്ട് പേര് പിടിയില്‍
തെരഞ്ഞെടുപ്പ് വിജയം; പ്രധാനമന്ത്രി വൈകിട്ട് ബിജെപി ആസ്ഥാനത്ത്
പാര്‍ലമെന്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും
തെരഞ്ഞെടുപ്പ് വിജയം: മോദിയെ പ്രശംസിച്ച് വസുന്ധര രാജെ
കണ്ണൂരില്‍ വ്യാപാരി ജീവനൊടുക്കിയ നിലയില്‍
Latest News
കൊച്ചിയില്‍ 70 കോടിയുടെ എംഡിഎംഎ വേട്ട; രണ്ട് പേര് പിടിയില്‍
തെരഞ്ഞെടുപ്പ് വിജയം; പ്രധാനമന്ത്രി വൈകിട്ട് ബിജെപി ആസ്ഥാനത്ത്
പാര്‍ലമെന്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും
തെരഞ്ഞെടുപ്പ് വിജയം: മോദിയെ പ്രശംസിച്ച് വസുന്ധര രാജെ
കണ്ണൂരില്‍ വ്യാപാരി ജീവനൊടുക്കിയ നിലയില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top