Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
രാഷ്ട്രീയ മാന്യത: സിപിഎം പുനരാലോചിക്കണം
Wednesday, September 13, 2023 1:59 AM IST
മരിക്കുന്നതിനു മുമ്പ് സോളാര്‍ കേസില്‍ സിബിഐ കുറ്റവിമുക്തനാക്കിയെന്ന് ഉമ്മന്‍ ചാണ്ടി അറിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും കോണ്‍ഗ്രസ് പുനഃസംഘടനയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി മുന്നോട്ടു പോയാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം ഉണ്ടാകുമെന്നും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗവുമായ കെ.സി. ജോസഫ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു ചുക്കാന്‍പിടിച്ച കെ.സി. ജോസഫ് ദീപികയോട് സംസാരിക്കുന്നു.
?സോളാര്‍ കേസിൽ കോൺഗ്രസുകാരാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് എന്നാണല്ലോ എൽഡിഎഫ് നേതാക്കൾ പറയുന്നത്.
ചരിത്രത്തിലുണ്ടാകാത്തവിധം മലീമസമായ രീതിയിലാണ് സോളാർ കേസില്‍ ഉമ്മന്‍ ചാണ്ടിയെ സിപിഎം അപമാനിച്ചത്. കൃത്യമായ തിരക്കഥയുണ്ടാക്കി മുന്നോട്ടു പോയതിനു പിന്നില്‍ ആരാണെന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. സെക്രട്ടേറിയറ്റ് വളയല്‍ സമരമൊക്കെ സിപിഎം ആസൂത്രിതമാണ്. വ്യക്തിഹത്യയെക്കുറിച്ചും രാഷ്ട്രീയ മാന്യത വിട്ടു പ്രവർത്തിക്കുന്നതിനെക്കുറിച്ചും സിപിഎം പുനരാലോചിക്കണം. സിപിഎം മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം. ബെന്നി ബഹനാനെയും മറ്റു ചിലരെയും കുറ്റപ്പെടുത്തിയത് ഫോണ്‍ സംസാരമാണ്. ഇവരുടെ പങ്കിനെപ്പറ്റി ഒന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
സിബിഐ അന്വേഷണ റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്കു നേരത്തേ കിട്ടിയിരുന്നു. അദ്ദേഹം മാന്യതയുടെ പേരില്‍ പുറത്തു പറഞ്ഞില്ല. സിബിഐ റിപ്പോര്‍ട്ട് കോടതിയംഗീകരിച്ചു പൂര്‍ത്തിയാകണമെന്ന നിയമവശമുണ്ടായിരുന്നു. മരിക്കുന്നതിനു മുമ്പ് കുറ്റവിമുക്തനായെന്ന് അദ്ദേഹം അറിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്.
?നിയമസഭയിലെ സോളാര്‍ ചര്‍ച്ച തിരിച്ചടിയായോ.
നിയമസഭയിലെ സോളാര്‍ ചര്‍ച്ച കോണ്‍ഗ്രസിനു തിരിച്ചടിയല്ല. ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ വന്ന ദിവസംതന്നെ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ഭരണപക്ഷാംഗങ്ങള്‍ പോലും ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തിയിട്ടില്ല. ഇതിനു പിന്നില്‍ കോണ്‍ഗ്രസാണെന്നാണ് സിപിഎം പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയുടെ സംശുദ്ധിയെ ചോദ്യംചെയ്യാന്‍ ആരും തയാറായില്ല. ഇതുകേള്ക്കാനുള്ള ഭാഗ്യം ചാണ്ടി ഉമ്മനുണ്ടായി.
സ്വന്തം പിതാവ് അഗ്നിശുദ്ധി വരുത്തി വന്ന കാഴ്ച അദ്ദേഹത്തിന്റെ നല്ല തുടക്കമാണ്. സോളാര്‍ കേസിലെ വ്യാജ കത്ത് മുഖ്യമന്ത്രിയുടെ അടുത്തെത്തിയപ്പോള്‍ എന്തുകൊണ്ടു പരിശോധനയില്ലാതെ കത്തിനേക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു എന്നതാണു മുഖ്യമന്ത്രിയുടെ പങ്കില്‍ സംശയം തോന്നാന്‍ കാരണം. അന്വേഷണത്തിനു മുഖ്യമന്ത്രി പെട്ടെന്ന് ഉത്തരവിട്ടതില്‍ സംശയമുണ്ട്. നിയമസഭയില്‍ യുവ എംഎല്‍എമാര്‍ വിഷയം നല്ല രീതിയില്‍ അവതരിപ്പിച്ചു.
ഉമ്മന്‍ ചാണ്ടി മരിക്കുന്നതിനു മുമ്പ് അദ്ദേഹം കുറ്റവിമുക്തനാണെന്ന് ബോധ്യപ്പെട്ടു. ഇനി അദ്ദേഹത്തിന്റെ സംശുദ്ധിക്കായി മുന്നോട്ടു പോകേണ്ട കാര്യമില്ല. ക്രൈംബ്രാഞ്ചും ഉന്നത ഉദ്യോഗസ്ഥരും റിട്ടയേഡ് ജഡ്ജിയും ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കാനുള്ള ഒരു തെളിവുമില്ലെന്നു പറഞ്ഞിട്ടും വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു പോയതാണ്. ശിവരാജന് കമ്മീഷന്റെ പല നടപടികളും വഴിവിട്ടതാണെന്നു ഞങ്ങള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു.
പൈങ്കിളിക്കഥകള്‍ അറിയാനാണ് ജസ്റ്റീസ് കൂടുതലും ശ്രമിച്ചത്. ഉമ്മന്‍ ചാണ്ടി ഒരു അപ്രമാദിത്വ നേതാവാണെന്ന തോന്നല്‍ പലപ്പോഴും ഉണ്ടായി. അന്നു വിഷയങ്ങള്‍ ഉണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളുണ്ടായിരുന്നു. സിപിഎം ഒരു സ്ത്രീയെ മുന്‍നിര്‍ത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ പിആര്‍ വര്‍ക്കിലൂടെ അജണ്ട സൃഷ്ടിച്ച് ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്യുകയായിരുന്നു.
?പേഴ്സണല്‍ സ്റ്റാഫിനെ അറസ്റ്റ് ചെയ്തത് ഉമ്മൻ ചാണ്ടി അറിഞ്ഞില്ലെന്നു പറയുന്നതു
ശരിയാണോ.
സോളാര്‍ കേസില്‍ ഉമ്മൻ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് ടെനി ജോപ്പനെ അറസ്റ്റ് ചെയ്തതു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി അറിഞ്ഞില്ലെന്നു പറയുന്നത് യാഥാര്‍ഥ്യമാണ്. ഹേമചന്ദ്രന്റെ വെളിപ്പെടുത്തലിലും ഇതു പറയുന്നുണ്ട്. ബാക്കി കാര്യങ്ങള്‍ അറിയില്ല.
ജോപ്പന്റെ അറസ്റ്റില്‍ നടപടിക്രമം പാലിക്കേണ്ടതായിരുന്നു. എന്തുകൊണ്ടാണ് നടപടിക്രമം പാലിക്കാതിരുന്നതെന്നതിന് ഉത്തരം പറയേണ്ടത് ഞാനല്ല. ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥരാണു മറുപടി പറയേണ്ടത്. ആഭ്യന്തരമന്ത്രിയെ അറിയിച്ചിരുന്നില്ലെന്നാണ് ഹേമചന്ദ്രന് പറയുന്നത്. എനിക്ക് ഉത്തരം പറയാന്‍ പറ്റുന്ന കാര്യമല്ല. നിയമസഭയുടെ ഫ്ളോറില്‍ ഷാഫി പറമ്പിലും സതീശനും കൃത്യമായി പറയുന്നുണ്ട് സിബിഐ അന്വേഷണം വേണമെന്ന്. ശിവരാജന് കമ്മീഷനു പൈങ്കിളിക്കഥ കേള്‍ക്കാനായിരുന്നു താത്പര്യമെന്ന് പലരും പറയുന്നുണ്ട്.
?അന്നത്തെ ഭരണകക്ഷി എംഎൽഎമാരെക്കൂടി പ്രതിചേർക്കുകയാണല്ലോ.
അന്നത്തെ ഭരണപക്ഷ എംഎല്‍എമാരായിരുന്ന കെ. ശിവദാസന്‍ നായരെയും എം.എ. വാഹിദിനെയും പ്രതിചേര്‍ത്ത് കേസ് വഴിതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. നിയമസഭയിലെ സംഭവങ്ങള്‍ ലോകം മുഴുവന്‍ ദൃശ്യമാധ്യമങ്ങളിലൂടെ തത്സമയം കണ്ടതാണ്. അന്ന് ഭരണകക്ഷി ബെഞ്ചിലേക്ക് പ്രതിപക്ഷ എംഎല്‍എമാര്‍ അതിക്രമിച്ചു കയറി. ഭരണപക്ഷ എംഎല്‍എമാര്‍ മറുഭാഗത്തേക്കു പോയിട്ടില്ല. നിയമസഭാ നടപടി അനുസരിച്ച്, സഭ നടക്കുമ്പോള്‍ എംഎല്‍എമാര്‍ കൂട്ടമായി മാറി മറ്റൊരു ഭാഗത്തേക്കു പോകാന്‍ പാടില്ല. ഇതെല്ലാം ലംഘിച്ചു സഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത അക്രമമാണ് ഇന്നത്തെ പല മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരുമടക്കം നടത്തിയത്. സ്പീക്കറുടെ കസേര മറിച്ചിട്ടു. കംപ്യൂട്ടര്‍ തല്ലിപ്പൊട്ടിച്ചു. ഇത് ഞങ്ങളുടെ ആക്ഷേപമല്ല. അന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചുറ്റുമാണ് ശിവദാസന്‍നായരും വാഹിദും അടക്കമുള്ള എംഎല്‍എമാര്‍ നിന്നത്.
മുഖ്യമന്ത്രിയുടെ സീറ്റിലേക്ക് അതിക്രമിച്ചു കടക്കാനും അദ്ദേഹത്തെ കൈയേറ്റം ചെയ്യാനുമാണു വനിതാ എംഎല്‍എമാരടക്കം ശ്രമിച്ചത്. മുഖ്യമന്ത്രിയെ രക്ഷിക്കാനായി ശിവദാസന്‍നായരും വാഹിദും ഉള്‍പ്പെടെ എംഎല്‍എമാര്‍ കവചമായി നിന്നാണ് മുഖ്യമന്ത്രിയെ പ്രതിരോധിച്ചത്. ആ കേസ് വിചാരണ പൂര്‍ത്തിയായാല്‍ മന്ത്രിയടക്കം ശിക്ഷിക്കപ്പെടും. അദ്ദേഹം രാജിവയ്ക്കേണ്ടിവരും. ഇതു തടയാന്‍ വേണ്ടിയാണ് അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത്. ശിവദാസന്‍നായരെയും വാഹിദിനെയും പ്രതിയാക്കാനുള്ള നീക്കം നിയമപരമായി നേരിടും. ഈ സര്‍ക്കാരിന്റെ കാലം കഴിയുന്നിടം വരെയെങ്കിലും കേസിന്റെ വിചാരണ പൂര്‍ത്തിയാക്കരുതെന്ന വാശിയാണു കേസ് വഴിതിരിച്ചുവിടുന്നതിനു പിന്നിലുള്ളത്.
?പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം വി.ഡി. സതീശന് ഹൈജാക്ക് ചെയ്തു എന്ന ആരോപണത്തിൽ കഴമ്പുണ്ടോ.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരെയും ഹൈജാക്ക് ചെയ്തിട്ടില്ല. ജില്ലാ നേതാക്കളോടും എന്നോടും തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും ചോദിക്കാതെ ഒന്നും ചെയ്തിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു. എല്ലാം കോ-ഓര്‍ഡിനേറ്റ് ചെയ്തത് സതീശനാണ്.
?പുതുപ്പള്ളി വിജയം യുഡിഎഫിനു നൽകുന്ന സന്ദേശമെന്താണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. പുതുപ്പള്ളി വിജയം ഇതിന്റെ സൂചനയാണ്. ഉമ്മന്‍ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹപ്രകടനത്തോടൊപ്പം ഭരണവിരുദ്ധവികാരം നിഴലിച്ചുനിന്നത് ഫലത്തില്‍ വ്യക്തമായി. മണ്ഡലത്തിലെ 182 ബൂത്തുകളിലായി യുഡിഎഫ് 200 കുടുംബയോഗങ്ങള്‍ നടത്തി. സര്‍ക്കാരിന്റെ അഴിമതി, മുഖ്യമന്ത്രിയുടെ ധൂര്‍ത്ത്, ധാര്‍ഷ്ട്യം എന്നിവയാണ് ബൂത്ത് യോഗങ്ങളില്‍ ലക്ഷ്യം വച്ചത്. ഇതു ജനങ്ങള്‍ക്ക് നന്നായി ബോധ്യപ്പെട്ടു.
ഇടപെട്ടിട്ടില്ലെന്ന കെ.ബി. ഗണേഷ്കുമാറിന്റെ വാദം അംഗീകരിക്കുന്നുണ്ടോ.
ആരോപണങ്ങള്‍ നിഷേധിക്കാന്‍ കെ.ബി. ഗണേഷ്കുമാറിന് എളുപ്പമാണ്. ആര്. ബാകൃഷ്ണപിള്ള എന്തിനു പരാതിക്കാരിയുടെ കത്തു വാങ്ങി, വിവാദനായികയെ എന്തിനു തടവില്‍ പാര്‍പ്പിച്ചു തുടങ്ങി ഒരു കാര്യവും മൂടിവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളുടെ ചുരുളഴിഞ്ഞതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫും ഉമ്മന്‍ ചാണ്ടിയുടെ പിന്നില്‍ ഉറച്ചുനിന്നു. പി.സി. ജോര്‍ജ് ഇക്കാര്യത്തില്‍ മറുപടി പറഞ്ഞിട്ടുണ്ട്. സോളാര്‍ കേസില്‍ ഇടതുപക്ഷത്തിന്റെ പങ്കാളിത്തമുണ്ട്. വിവാദ കത്തും കൂട്ടിച്ചേര്ക്കലുകളുമുണ്ടായപ്പോള് കിട്ടിയ പരാതിയിന്മേല് മുഖ്യമന്ത്രി അന്വേഷണം നടത്തി.
നിയമസഭ കൈയാങ്കളി കേസിൽ പിണറായി സർക്കാരിന്റെ നീക്കം സംശുദ്ധമാണോ.
2015 മാര്‍ച്ച് 13നു സംസ്ഥാന നിയമസഭയിലെ ബജറ്റ് അവതരണവേളയിലുണ്ടായ കൈയാങ്കളി കേസ് നീട്ടികൊണ്ടുപോകാനും പ്രതികളെ രക്ഷിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് സിപിഎമ്മും സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. സംഭവം എട്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു. അന്വേഷണം ഒച്ചിന്റെ വേഗത്തിലാണു മുന്നോട്ടു പോയത്.
തിരുവനന്തപുരം കോടതിയില്‍ വിസ്താരം ആരംഭിക്കാന്‍ പോകുന്നതിനു മുമ്പ് സര്‍ക്കാര്‍ വീണ്ടും പെറ്റീഷന് നല്കി. കേസ് സംബന്ധിച്ചു കുറച്ചുകൂടി പരാതികളുണ്ടായതിനാല്‍ തുടരന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. പുനരന്വേഷണം ആരംഭിച്ചു. ഞങ്ങളെയെല്ലാം കണ്ട് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.
ജോമി കുര്യാക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആത്മഹത്യയും കാർഷികമേഖയുടെ തകർച്ചയും
സിജുമോൻ ഫ്രാൻസിസ്
നാഷണൽ ക്രൈം റി
പാഠമാകേണ്ട ജനവിധി
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഓരോ ജയവും തോൽവിയും ഒരുപോലെ പാഠമാണെ
കേരളത്തിന്റെ വരുമാനവും ചെലവും
കെ.എൻ. ബാലഗോപാൽ
ധനമന്ത്രി, കേരളം
കേരളത്തി
വനനിയമ ഭേദഗതി: സംസ്ഥാനം ഉണർന്നു പ്രവർത്തിക്കണം
അഡ്വ. ജോണി കെ. ജോര്‍ജ്
1980ലെ ഫോറ
കിസിന്‍ജർ: തന്ത്രശാലിയും നയതന്ത്രജ്ഞനും
ഡോ. ജോർജ്കുട്ടി ഫിലിപ്പ്
ലോകം ഇരുധ്രുവങ്ങളിലായി കേന്ദ്രീകരിച്ചിരുന
ജി20: നവ ബഹുരാഷ്ട്രവാദത്തിന്റെ ഉദയം
നരേന്ദ്ര മോദി പ്രധാനമന്ത്രി
ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ
പ്രകൃതിയെ വീണ്ടെടുക്കാൻ ലോകം ഒന്നിക്കുന്നു
ഡോ. ജോസ് ജോൺ മല്ലികശേരി
ഇന്ന്, മനുഷ്യര
കാതൽ: കലയും കളവും
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
(സെക്രട്ടറി, കെസിബിസി
കാര്യങ്ങൾ ആശങ്കാജനകം...
ഡോ. സിബി മാത്യൂസ്
(മുൻ ഡിജിപി)
തിങ്കളാഴ്ച വ
കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം
ഡോ.സി.ജെ.ജോണ്‍ ചീഫ് സൈക്യാട്രിസ്റ്റ് മെഡിക്കല്‍ ട്രസ്റ്റ് ഹോ
ധന വിനിമയ മേഖലയിലെ രണ്ടാം വിപ്ലവം
മനുഷ്യസമൂഹത്തിന്റെയും ചരിത്രത്തിന്റെയും ഇടനിലങ്ങളിലെ ഭാവി
കുസാറ്റ് ദുരന്തം ആവർത്തിക്കാതിരിക്കാൻ
കുസാറ്റിലെ നിരുത്തരവാദിത്വത്തിന്റെ ബലിക്കല്ലിൽ ജീവനർപ്പിക്ക
പരിവർത്തിത ക്രൈസ്തവരുടെ വിസ്മരിക്കപ്പെടുന്ന വാഗ്ദാനങ്ങൾ ജെയിംസ് ഇലവുങ്കൽ
പട്ടികജാതിവംശരായ പൂർവപിതാക്കന്മാരുടെ സന്തതിപരന്പരയിൽനിന്ന് ക്രൈസ്തവ വിശ
മോദിയുടെ ജനപ്രിയതയെക്കുറിച്ചുള്ള കണക്കെടുപ്പ്
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
അടുത്ത ഞായറാഴ്ച തെരഞ്ഞെടുപ
ഭരണഘടന ഇന്ത്യയുടെ ആത്മാവ്
പ്രഫ. റോണി കെ. ബേബി
ഇന്ത്യയിൽ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തെരഞ്ഞെടുക്ക
വിഴിഞ്ഞം തുറമുഖം ആപത്തുണ്ടാക്കും!
അനന്തപുരി /ദ്വിജന്
വഴിഞ്ഞം തുറമുഖത്ത് എന്തേ നാവികസേനയ്ക്കും കോസ്റ്റ് ഗാ
വിവാദങ്ങൾ മാത്രം സൃഷ്ടിച്ചു മുന്നേറുന്ന നവകേരള സദസ്
അഡ്വ. കെ.സി. ജോസഫ് (മുൻ മന്ത്രി)
നിയോജക മണ്ഡലങ്ങളിലൂടെ
തെരഞ്ഞെടുപ്പുകളുടെ കാണാപ്പുറങ്ങൾ
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ജയ്പുർ നഗരത്തിലെ തിരക്കേറിയ ജയ്പുർ കൊട്ടാര
ആകാശം മുട്ടെ വളര്‍ന്ന ‘തുമ്പ’യ്ക്ക് അറുപതാണ്ട്
ഡി. ദിലീപ്
അദ്ഭുതങ്ങളുടെ ആകാശക്കാഴ്ചകള്ക്കരികിലേക്ക് ഇന്ത്യയുടെ പ്
നാസയിലെ മലയാളിസാന്നിധ്യം ഫാ. മാത്യു പോത്തന് തെക്കേക്കര ഓര്‍മയായിട്ട് 47 വര്‍ഷം
ബെന്നി ചിറയില്‍
ബഹിരാകാശ ശാസ്ത്രരംഗത്ത് നിരവധി വില
അബ്ദുറഹ്മാനേ, അല്പം റഹിം...
ഫാ. ജയിംസ് കൊക്കാവയലിൽ
2021ലെ നിയ
ഉറക്കം വിട്ടുണരുമോ കേരളം?
വിദേശ സർവകലാശാലകൾ കടന്നുവരുമ്പോൾ-02/ അഡ്വ. വി.സി.
മനുഷ്യജീവിതത്തിലേക്കു തുറന്നുവച്ച മൂന്നാം കണ്ണ്
കെ.പി. സുധീര
വ്യക്തിപരമായി വത്സല ടീച്ച
വിദേശ സര്‍വകലാശാലകള്‍ കടന്നുവരുമ്പോള്‍
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ഇന്ത്യ
വിഴിഞ്ഞം പദ്ധതി തീരത്തെ ശോഷിപ്പിച്ചു
തോമസ് വർഗീസ്
വിഴിഞ്ഞം അന്താരാഷ്ട്ര തുറ
കൈകോർത്തു മുന്നേറാം
രാജ്യമെന്പാടും സംരംഭങ്ങളെയും സംരംഭക
"രക്ഷാമാർഗം സംരംഭകത്വം' - ഇന്ന് ദേശീയ സംരംഭകരുടെ ദിനം
കേരളം മലയാളികളുടെ സ്വന്തമായി നിലനി
കർണാടക: വിവാദങ്ങളിലും വെല്ലുവിളികളിലും കുഴങ്ങി കോൺഗ്രസ്
കർണാടകയിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു ശേഷം വർധിച്ച
യൂറോപ്പിൽ വളരുന്ന യഹൂദവിദ്വേഷവും ഇടതുപക്ഷവും
ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന ഗാസാ യുദ്ധം നിരവധി പാർശ്വഫലങ്ങളും ഉളവാക്കി
"ഇൻഡോർ കി റാണി' -മുഖമില്ലാത്തവരുടെ മുഖം
ജാപ്പനീസ് നാടോടിക്കഥകളിലെ അമാനുഷിക സത്ത
നവകേരള സദസ് എന്തു ചെയ്യും?
അനന്തപുരി /ദ്വിജന്
കേരള സർക്കാർ വലിയ
തീരം മാറ്റങ്ങളുടെ ആവാസഭൂമി
റെജി ജോസഫ്
""ന്യൂനമര്‍ദം പതിവായതോടെ വര്‍ഷത്തി
ഹിന്ദിഹൃദയം തുടിക്കുന്നത് ആർക്കുവേണ്ടി!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഇന്ത്യയുടെ ഹൃദയം പി
ചെല്ലാനത്തെ കണ്ണീര്ച്ചാല്
കടൽ വിഴുങ്ങുന്ന കേരളതീം - 3 / റെജി ജോസഫ്
1928ല്‍ കപ്പല്‍ ചാലിന്
ജനങ്ങളുടെ നാഡിമിടിപ്പറിഞ്ഞ് പ്രവർത്തിക്കാൻ നവകേരള സദസ്
പിണറായി വിജയൻ
(മുഖ്യമന്ത്രി)
നവകേ
ഛത്തീസ്ഗഡും മധ്യപ്രദേശും ഇന്നു ബൂത്തിലേക്ക്; ഗ്രാമങ്ങളിൽ വിശ്വാസമർപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും
സെബിൻ ജോസഫ്
ഛത്തീസ്ഗഡിലെ 70 നിയമസഭാ മണ്ഡലങ്ങളിലും മധ്യപ്രദേശിലെ
ഭൂപടത്തില്‍ ഈ ഗ്രാമങ്ങള്‍ ഇനിയില്ല
കടൽ വിഴുങ്ങുന്ന കേരളതീരം - 2 / റെജി ജോസഫ്
പൊന്മന, വെള്ളാന
കൃഷിയിൽ കേരളത്തിന്റെ സ്ഥാനം 26
സിജുമോൻ ഫ്രാൻസിസ്
കേരളത്തിൽ അനുദിനം വർധി
തീരശോഷണത്തിന് വേഗം കൂടുകയാണ്
കടൽ വിഴുങ്ങുന്ന കേരളതീരം -1 / റെജി ജോസഫ്
തീരം വിഴുങ്ങുകയാണ് ഓരോ കടല്‍
അവസാന അങ്കത്തിന് കമൽനാഥ്, ചൗഹാന് നിലനില്പ് പോരാട്ടം
ഭോപ്പാലിൽനിന്ന് സെബിൻ ജോസഫ്
മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെര
ഇന്ത്യയുടെ സംതുലിത നിലപാട്
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പലസ്തീൻ മേഖലയിൽ, പ്രത്യേകി
പിഎസ്സിയും ഇഡബ്ല്യുഎസ് സംവരണവും
ആന്റണി ആറിൽചിറ ചമ്പക്കുളം
കേരള പബ്ളി
മധ്യപ്രദേശിൽ ബിജെപിക്കു പ്രായമല്ല, നന്പറാണു പ്രശ്നം
മധ്യപ്രദേശിൽ അധികാരം നി
രാജസ്ഥാനിൽ നാലിടത്ത് ബന്ധുക്കളുടെ പോരാട്ടം
രാജസ്ഥാനിൽ നാലു മണ്ഡലങ്ങളിൽ ബന്ധുക്കളുടെ പോരാട്ടം. ഇ
കർഷകരെ വഞ്ചിച്ചവരുടെ മുതലക്കണ്ണീർ എന്തിനുവേണ്ടി?
ജി.ആർ. അനിൽ
(ഭക്ഷ്യ-സിവിൽ സപ്ലൈ
പ്രമേഹമുള്ള കുട്ടികളെ പിന്തുണയ്ക്കൽ: വ്യക്തിഗത വെല്ലുവിളികൾ നേരിടൽ
ഡോ. ആർ. ശ്രീനാഥ് , കാരിത്താസ് ആശുപത്രി, കോട്ടയം
ഇ
പ്രതീക്ഷയിൽ കോണ്‍ഗ്രസ്, നിലനിർത്താൻ ബിജെപി
മധ്യപ്രദേശിൽ ഇപ്പോൾ വിളവെടുപ്പുകാലമാണ്. നെൽപ്പാടങ്ങളിൽ മെഷീൻ ഇറക്കിയുള്ള
ഗവർണർമാരുടെ തീക്കളിയും കോടതിയുടെ മുന്നറിയിപ്പും
നമ്മുടെ ഭരണഘടനയിലെ ആർട്ടിക്കിൾ 153 മുതൽ 161 വരെയുള്ള വകുപ്പു
Latest News
ആംബർ ഗ്രീസുമായി മൂന്നു പേർ പിടിയിൽ
കൊച്ചിയിൽ 84 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു
സന്നിധാനത്ത് വൻ ഭക്തജന തിരക്ക്
നവകേരള സദസിൽ പങ്കെടുത്തു, കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ
ദേശീയപാതയിൽ ബസിടിച്ച് യുവാവ് മരിച്ചു
Latest News
ആംബർ ഗ്രീസുമായി മൂന്നു പേർ പിടിയിൽ
കൊച്ചിയിൽ 84 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു
സന്നിധാനത്ത് വൻ ഭക്തജന തിരക്ക്
നവകേരള സദസിൽ പങ്കെടുത്തു, കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ
ദേശീയപാതയിൽ ബസിടിച്ച് യുവാവ് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top