Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഒരു ഓട്ടോണമസ് കോളജ് അനുഭവം
കേരളത്തിലെ ജനങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്ന വിഷയം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണെന്ന കാര്യത്തിൽ രാഷ്ട്രീയ കക്ഷികൾ തമ്മിലും നേതാക്കൾ തമ്മിലും നല്ല യോജിപ്പാണ്. സർക്കാരുകളെ പുറത്താക്കുന്ന വിധത്തിൽ പോലും വിദ്യാഭ്യാസ വിഷയങ്ങൾ പലപ്പോഴും വളർന്നിട്ടുണ്ട്. സാക്ഷരതയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിന്റെയും കാര്യത്തിലൊക്കെ മുന്നിലാണെങ്കിലും ദേശീയ ശ്രദ്ധയിൽപ്പെടുന്ന തരത്തിലുള്ള അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും നമ്മുടെ നാട്ടിൽ വളർന്നുവന്നിട്ടില്ല.
എല്ലാ പുതിയ ആശയങ്ങളെയും രാഷ്ട്രീയ- സ്ഥാപിത താത്പര്യങ്ങളുടെ പേരിൽ എതിർക്കുകയും തകർക്കുകയും ചെയ്യുന്ന സമീപനമാണോ അതിനു കാരണം? അത്ര പുതിയ കാര്യമൊന്നുമല്ലാത്ത ഓട്ടോണമസ് (സ്വയംഭരണ) കോളജുകൾ രാജ്യത്തെന്പാടും പടർന്നു വികസിക്കുന്പോൾ "ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം' എന്ന വിധത്തിൽ കേരളത്തിൽ രൂപംകൊണ്ട 19 സ്വയംഭരണ കോളജുകളെ ഞെക്കിക്കൊല്ലാനുള്ള പരിശ്രമം സർവകലാശാലകൾ നടത്തുന്നതിനെക്കുറിച്ചു ദീപിക പ്രസിദ്ധീകരിച്ച "മികവ് കെടുകാര്യസ്ഥതയിലോ'എന്ന ലേഖന പരന്പരയിൽ വിശദീകരിച്ചിരുന്നല്ലോ. ഇത്തരമൊരു പശ്ചാത്തലത്തിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടോണമസ് കോളജും ഏറ്റവും പുതിയ ദേശീയ റാങ്കിംഗിൽ 84ാം സ്ഥാനത്തെത്തിയ കോളജുമായ കുട്ടിക്കാനം മരിയൻ കോളജിലെ അനുഭവങ്ങളാണിവിടെ രേഖപ്പെടുത്തന്നത്.
യുവത്വം നിറയുന്ന കാന്പസുകൾ
ഭാരതത്തിലെ ജനങ്ങളിൽ (ആകെ 133 കോടി) 65 ശതമാനം 15 നും 59 നും ഇടയിൽ പ്രായമുള്ളവരാണ്. മറ്റൊരു 24 ശതമാനം 15 വയസിൽ താഴെയുള്ളവരും. 15- 24 പ്രായത്തിലുള്ളവർ 19 ശതമാനത്തിലധികം വരും. ലോകത്തിൽ ഏറ്റവും കൂടുതൽ ചെറുപ്പക്കാരുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലധികം പേർ 25 വയസിൽ താഴെയുള്ളവരാണ്. 2020 ൽ ഒരു ഇന്ത്യക്കാരന്റെ ശരാശരി പ്രായം 29 ആയിരിക്കും. ചൈനയിൽ 37, ജപ്പാനിൽ 48 എന്ന വിധത്തിലും ആയിരിക്കുമത്.
രാജ്യത്തെ മികച്ച 100 കോളജുകളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് 17 എണ്ണമുണ്ട്. മൂന്നു ശതമാനം ജനസംഖ്യയുള്ളിടത്ത് 17 ശതമാനം നേട്ടം തന്നെ. മികച്ച നൂറു സർവകലാശാലകളിൽ കേരളത്തിലെ നാലെണ്ണം ഉൾപ്പെട്ടിട്ടുണ്ട്.
ഓവറോൾ സ്കോർ തയാറാക്കുന്നത് അഞ്ച് മാനദണ്ഡങ്ങളനുസരിച്ചാണ്. അധ്യാപക-വിദ്യാർഥി അനുപാതം, അധ്യാപന നിലവാരം, ഗവേഷണ പ്രവർത്തനങ്ങൾ, ബിരുദം നേടിയ വിദ്യാർഥികളുടെ തുടർജീവിതം, സമൂഹവുമായിട്ടുള്ള സ്ഥാപനത്തിന്റെ ബന്ധം, ഒൗട്ട് റീച്ച് തുടങ്ങിയവ, സംരംഭകരുടെയും അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും വിലയിരുത്തൽ എന്നിവയാണവ.
മറ്റൊരു സർവേയുടെ കണ്ടെത്തലുകളും പുറത്തുവന്നിട്ടുണ്ട്. ലണ്ടനിലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ വാരികയുടെ ഏറ്റവും പുതിയ വിലയിരുത്തലുകളാണവ. ഇന്ത്യയിലെ സർവകലാശാലകളൊന്നും ആദ്യത്തെ 250 എണ്ണത്തിൽ പോലും എത്തിയിട്ടില്ല.
കേരളം വളരണമെങ്കിൽ ഉന്നത വിദ്യാഭ്യാസ രംഗം വികസിക്കണമെന്നതിൽ തർക്കമില്ല. പക്ഷേ അത്തരത്തിലുള്ള മികവ് എങ്ങനെ നേടാം എന്നതിനെക്കുറിച്ചുള്ള യോജിപ്പ് ഒരിടത്തുമില്ല.
പ്രോത്സാഹനവുമായി യുജിസി
രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗം വളരണമെങ്കിൽ ഓട്ടോണമസ് കോളജുകൾ വരണമെന്നു യുജിസി കണ്ടെത്തിയിട്ടു ദശാബ്ദങ്ങളായി. ദീപികയുടെ ലേഖനത്തിൻ ചൂണ്ടിക്കാണിച്ചതുപോലെ 2017 സെപ്റ്റംബറിലെ കണക്കനുസരിച്ച് രാജ്യത്ത് യുജിസി അംഗീകരിച്ച 621 സ്വയംഭരണ കോളജുകളുണ്ട്. 171 സർക്കാർ കോളജുകളും 451 സർക്കാരിതര കോളജുകളും. കേരളത്തിൽ ആകെ ഒരു സർക്കാർ കേളജ് ഉൾപ്പെടെ 19 സ്വയംഭരണ കോളജുകൾ. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ. 181 സ്വയംഭരണ കോളജുകൾ. കർണാടകത്തിൽ 70 സ്വയംഭരണ കോളജുകൾ. ഈ രണ്ടു സംസ്ഥാനങ്ങളിലെയും കോളജുകളിലെ ലക്ഷക്കണക്കിനു വിദ്യാർത്ഥികൾ മലയാളികളാണെന്നതു തിരിച്ചറിയേണ്ട യാഥാർഥ്യമാണ്.
യുജിസി അടുത്തയിടെ പുറത്തിറക്കിയ പുതുക്കിയ റെഗുലേഷൻ സ്വയംഭരണ കോളജുകൾക്കു കൂടുതൽ സ്വാതന്ത്ര്യം നല്കുന്നതാണ്. പക്ഷേ കേരളത്തിലെ ഇപ്പോഴത്തെ ഭരണകൂടത്തിനു സ്വയംഭരണ കോളജുകകളോട് ചിറ്റമ്മനയമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. നിയമപരവും അല്ലാത്തതുമായ അധികാരങ്ങളുപയോഗിച്ച് ഇത്തരം സ്ഥാപനങ്ങളെ തളർത്തുന്ന ഇടപെടലുകളാണ് ഉണ്ടാകുന്നതെന്നാണ് ആക്ഷേപം.
പരാതി എന്തായിരുന്നാലും പുറത്തു വരുന്ന പുതിയ വാർത്തകൾ പ്രതീക്ഷ പകരുന്നതാണ്. കേന്ദ്രഫണ്ട് നഷ്ടപ്പെടുമെന്ന ഭീതി കൊണ്ടാണെങ്കിലും കേരളത്തിലെ 24 എൻജിനിയറിംഗ് കോളജുകൾക്കു സ്വയംഭരണ പദവിക്ക് അപേക്ഷിക്കാനുള്ള അനുവാദം നല്കിയിരിക്കുന്നത്രേ.
അടുത്തയിടെ പുറത്തുവന്ന നാഷണൽ ഫ്രയിംവർക്ക് വിലയിരുത്തലിൽ 84ാം സ്ഥാനമാണ് കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളജിനു ലഭിച്ചത്. യുജിസിയുടെ കോളജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ് എന്ന പദവി മരിയൻ കോളജിനു ലഭിച്ചപ്പോൾ കോളജിന്റെ പ്രായം 16. മരിയനെ വ്യത്യസ്തമാക്കുന്ന ചില സ്വയംഭരണ വിദ്യാഭ്യാസ പരിഷ്കരണങ്ങളെക്കുറിച്ചു പറയാം.
ക്വസ്റ്റ്യൻ ബാങ്ക്
വിദ്യാർഥികളുടെ പഠനനിലവാരം കണ്ടെത്താനുള്ള പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നു പരീക്ഷകളാണ്. പരീക്ഷകൾക്കായുള്ള ഒരുക്കവും അതിനെക്കുറിച്ചുള്ള ആകുലതകളും വിദ്യാർഥികളുടെ സമ്മർദം വർധിപ്പിക്കുന്ന ഘടകമാണ്. കുട്ടിക്കാനം മരിയൻ കോളജിൽ ഓരോ സെമസ്റ്ററിന്റെയും തുടക്കത്തിൽത്തന്നെ അവസാനത്തെ പരീക്ഷയുടെ ചോദ്യബാങ്ക് വിദ്യാർഥികളുടെ കൈകളിൽ എത്തുകയാണ്. ചോദ്യബാങ്കിൽ നിന്നു പരീക്ഷയ്ക്കു വരുന്ന ചോദ്യങ്ങൾ കണ്ടെത്തുന്നതു വിദഗ്ധർ തയാറാക്കി പരീക്ഷണം നടത്തി വിജയിച്ച സോഫ്റ്റ് വെയറാണ്. മനുഷ്യ ഇടപെടൽ തീരെ പരിമിതം.
സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങൾ എന്നൊരു പ്രശ്നമേയില്ല. തുടക്കത്തിൽ നല്കുന്ന ചോദ്യബാങ്കും സിലബസും അനുസരിച്ചുള്ള അധ്യയനം പൂർത്തിയാക്കാതിരിക്കാൻ മാർഗമൊന്നുമില്ല.
മൂഡിൽ പരീക്ഷകൾ
പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ കിട്ടാൻ ഇന്നു പ്രവേശന പരീക്ഷകൾ സാധാരണം. തൊഴിൽ ലഭിക്കാനും നിരവധി പരീക്ഷകൾ എഴുതണം. മിക്കവാറും പരീക്ഷകളെല്ലാം ഇക്കാലത്ത് ഓണ്ലൈനിലാണ്. മരിയനിലെ വിദ്യാർഥികൾക്ക് ഇക്കാര്യത്തിൽ മികച്ച പരിശീലനമാണു ലഭിക്കുന്നത്. മൂഡിൽ എന്നത് ആഗോള പ്രശസ്തമായ ഒരു അധ്യാപന- പഠന പ്ലാറ്റ്ഫോമാണ്. വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ വീട്ടിലിരുന്നു പോലും പരീക്ഷ നേരിടാനുള്ള സാഹചര്യമുണ്ട്. പരീക്ഷ കഴിഞ്ഞാലുടൻ തന്നെ ഫലം ലഭിക്കുന്നു. ഏതു ചോദ്യത്തിന്റെ ഉത്തരമാണ് തെറ്റിയത് എന്നുള്ള വിലയിരുത്തലും ലഭ്യം. പുനഃപരീക്ഷ വേണമെങ്കിൽ അതിനും പ്രശ്നമില്ല.
സിലബസ് പരിഷ്കരണം
ലോകത്തിൽ അറിവിന്റെ അളവ് അതിവേഗം വളരുന്നുവെന്നു വിദഗ്ധർ. കലാലയത്തിൽ പഠിക്കുന്നതു പഠിച്ചിറങ്ങുന്പോഴേക്കും അപ്രസക്തമാവുന്നു എന്നതു കാലത്തിന്റെ വെല്ലുവിളി. സർക്കാർ സംവിധാനമായ സർവകലാശാലകളിൽ കാര്യങ്ങൾ നീങ്ങുന്നത് ഒച്ചിഴയും പോലെ. ഇത്തരം സാഹചര്യങ്ങളാണ് ഓട്ടോണമസ് കോളജുകളുടെ സാധ്യതയും പ്രസക്തിയും വർധിപ്പിക്കുന്നത്.
സിലബസ് പരിഷ്കരണത്തിനു നേതൃത്വം നല്കുന്നത് അതത് വിഷയങ്ങളുടെ ബോർഡ് ഓഫ് സ്റ്റഡീസ് ആണ്. അതിന് അംഗീകാരം നല്കുന്നത് അക്കേഡമിക് കൗണ്സിലും. കോളജിലും പുറത്തുമുള്ള വിദഗ്ധർകൂടി ഉൾപ്പെടുന്നതാണ് ഈ സമിതികൾ. യൂണിവേഴ്സിറ്റി പ്രതിനിധികളുമുണ്ട്.
മൂല്യനിർണയ ക്യാന്പുകൾ
പരീക്ഷ കഴിഞ്ഞാൽ ഉടൻതന്നെ പരീക്ഷാ ഓഫീസ് ഉണർന്നു പ്രവർത്തിക്കുകയായി. ഫോൾസ് നന്പറുകളിട്ട് അടുത്ത ദിവസം തന്നെ പരീക്ഷാ പേപ്പറുകൾ മൂല്യനിർണയത്തിനു തയാറാവുന്നു. കോളജിൽ നടക്കുന്ന മൂല്യനിർണയ ക്യാന്പുകളിലാണ് വിലയിരുത്തൽ നടക്കുന്നത്. കോളജിനു പുറത്തു നിന്നുള്ള വിദഗ്ധരായ അധ്യാപകർ കൂടി ഉൾപ്പെടുന്ന പാനലാണു വിലയിരുത്തലിനു നിയോഗിക്കപ്പെടുന്നത്. പൂർണമായ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താൻ ഇത്തരമൊരു സംവിധാനം സഹായിക്കുന്നു. കൃത്യസമയത്തുു തന്നെ മൂല്യനിർണയം പൂർത്തിയാക്കക്കപ്പെടുന്നു. ഫല പ്രഖ്യാപനത്തിനു തടസവും താമസവും വരുന്നു എന്നൊരു പ്രശ്നമേയില്ല.
നോണ് ക്രെഡിറ്റ് കോഴ്സുകൾ
നമ്മുടെ കലാലയങ്ങളിൽനിന്നു പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു തൊഴിൽക്ഷമത (എംപ്ലോയബിലിറ്റി) ഇല്ല എന്നത് എന്നത്തെയും പരാതിയാണ്. പരിഹാരമെന്താണ്? തൊഴിൽരംഗത്തിനു കൂടി സ്വീകാര്യമാവുന്ന വിധത്തിൽ സിലബസ് പരിഷ്കരണം നടത്തുക, വിദ്യാർഥികൾക്കു തൊഴിൽപരിശീലനവും പരിചയവും നല്കുക. മരിയനിലെ പ്രോഗ്രാമുകളുടെ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന നോണ് ക്രെഡിറ്റ് കോഴ്സുകൾ മുൻപറഞ്ഞ പ്രശ്നത്തിനു പരിഹാരം ലക്ഷ്യമിട്ടുള്ളവയാണ്.
വിദ്യാർഥികൾക്കു കൂടുതൽ അവസരങ്ങളും സാധ്യതകളും ലഭിക്കത്തക്കവിധത്തിൽ വിദ്യാഭ്യാസ രീതികളിലും സാഹചര്യങ്ങളിലും മാറ്റങ്ങൾ വരുത്താൻ ഓട്ടോണമസ് പദവി സഹായിക്കുന്നു. വിദ്യാഭ്യാസവർഷത്തിന്റെ തുടക്കത്തിൽത്തന്നെ തയാറാക്കപ്പെടുന്ന അക്കഡേമിക് കലണ്ടർ പരീക്ഷകളുടെ സമയം, കോണ്ഫറൻസുകൾ, മറ്റു പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ചെല്ലാം വ്യക്തത നല്കുന്നതാണ്.
സ്വയംഭരണം എന്നത് ഒരലങ്കാരമല്ല. മറിച്ച്, വിദ്യാഭ്യാസത്തിന്റെയും വിദ്യാർഥികളുടെയും വളർച്ചയ്ക്ക് എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്നുള്ള നിരന്തരമായ അന്വേഷണമാണ്.
ഡോ. ചാക്കോച്ചൻ ഞാവള്ളിൽ
(ലേഖകൻ കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളജിലെ അസോസിയേറ്റ് പ്രഫസറും
എംകോം വിഭാഗം മേധാവിയുമാണ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പരീക്ഷ നടത്തി 14 മാസം കഴിഞ്ഞപ്പോൾ ഫലം!
കേരളത്തിലെ ഏറ്റവും പഴക്കമുള്ള സർവകലാശാല. തിരുവനന
ഫലം വരാൻ കാലതാമസം, വീണ്ടും നീണ്ട കാത്തിരിപ്പ്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരീക്ഷകൾ ന
ഓണ്ലൈൻ വന്നിട്ടും രക്ഷയില്ല
കാലിക്കട്ട് സർവകലാശാലയിൽനിന്ന് അസൽ ബിരുദ സർട്ട
കാത്തിരിപ്പ് ഇനിയും എത്രനാൾ?
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മാങ്
സ്വയംഭരണ കോളജുകളുമായി മൂപ്പിളമ തർക്കം: നഷ്ടം മുഴുവൻ വിദ്യാർഥികൾക്ക്
കേരളത്തിലെ പ്രധാനപ്പെട്ട ഒരു സ്വയംഭരണ
ജയിച്ചാലും ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ല
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു കുട
Latest News
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
Latest News
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top