പ്ലീസ് ആരെങ്കിലും ഇതൊന്നു വിശ്വസിക്കൂ..! അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടുപോയെന്ന് യുവാവ്
Thursday, September 16, 2021 6:06 PM IST
ആരെങ്കിലും അന്യഗ്രഹ ജീവികളെ കണ്ടിട്ടുണ്ടോ? പക്ഷേ, അവയെക്കുറിച്ച ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ടാകുമല്ലോ. അത്തരം കഥയുള്ള ചില സിനിമകളും കണ്ടിട്ടുണ്ടാകും.

എന്നാല്‍ തന്നെ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്നും കയ്യില്‍ നാനോ ചിപ് ഘടിപ്പിച്ചു എന്നിങ്ങനെ കേട്ടു കേള്‍വി പോലുമില്ലാത്ത വാദങ്ങളുമായി ഒരു യുവാവ്. അമേരിക്കക്കാരനായ സ്റ്റീവ് കോള്‍ബേണ്‍ എന്ന യുവാവാണ് വിചിത്രവാദവുമായി എത്തിയിരിക്കുന്നത്.

വട്ടമിട്ടുപറന്ന് തട്ടിക്കൊണ്ടുപോയി!

പറമ്പില്‍ എന്തോ വട്ടമിട്ടു പറക്കുന്നതു കണ്ടാണ് പുറത്തിറങ്ങി നോക്കിയത്. അപ്പോഴുണ്ട് ഒരു പറക്കുംതളിക. അല്‍പനേരം അതൊന്നു നോക്കി നിന്നു. പെട്ടെന്ന് ആരോ തന്നെ പറക്കുംതളികയിലേക്ക് വലിച്ചു കയറ്റിയെന്നാണ് സ്റ്റീവ് പറയുന്നത്.

അതിനുശേഷം എന്തൊക്കെയോ മെഡിക്കല്‍ സംവിധാനങ്ങളുള്ള പ്രത്യേക മുറിയിലേക്കാണ് തന്നെ നയിച്ചതെന്നും ആ മുറിയിലെത്തിയ തന്നോട് കിടക്കാന്‍ ആവശ്യപ്പെട്ടെന്നുമൊക്കെയാണ് യുവാവ് പറയുന്നത്.

ഒരു ചിപ്പ്

അവിടെ കിടന്ന തന്‍റെ ദേഹത്തേക്ക് സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ടുള്ള ഒരു ചിപ്പ് കടത്തിവിട്ടെന്നും സ്റ്റീവ് പറയുന്നുണ്ട്. ചിപ്പ് കടത്തിവിട്ട ഉപകരണത്തില്‍ നിന്ന് അള്‍ട്രവയലറ്റ് രശ്മികള്‍ പ്രസരിക്കുന്നുണ്ടായിരുന്നെന്നുമൊക്കെയാണ് ഇയാള്‍ പറയുന്നത്. എന്തായാലും തട്ടിക്കൊണ്ടു പോയതിനുശേഷം തന്‍റെ ജീവിതം ആകെ തകര്‍ന്നെന്നാണ് സ്റ്റീവിന്‍റെ അഭിപ്രായം.

ഭാര്യ ഉപേക്ഷിച്ചു

ഭാര്യയ്ക്കും സമാന അനുഭവമുണ്ടായെന്നും ഇത്തരം പ്രശ്‌നങ്ങളെല്ലാം കാരണം ഭാര്യ തന്നെ ഉപേക്ഷിച്ചു പോയെന്നുമുള്ള സങ്കടത്തിലുമാണ് സ്റ്റീവ്. എല്ലാത്തിനും കാരണം താനാണെന്നാണ് എല്ലാവരും കുറ്റുപ്പെടുത്തുന്നത്. എന്തായാലും ഭാര്യയും ജോലിയും നഷ്ടപ്പെട്ടു. ആകെ കിളിപോയ അവസ്ഥയിലാണ് സ്റ്റീവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.