വിലപ്പെട്ട രേഖകൾ നനഞ്ഞോ..? പേടിക്കേണ്ട, ഇക്കാര്യങ്ങൾ മാത്രം ചെയ്താൽ മതി..!
Thursday, August 30, 2018 6:40 PM IST
1. നനഞ്ഞുപോയ രേഖകളും പുസ്തകങ്ങളും ഒരു കാരണവശാലും വെയിലത്തുവച്ച് ഉണക്കരുത്. സൂര്യപ്രകാശത്തിൽ അവ ഉണങ്ങിക്കിട്ടുമെങ്കിലും പിന്നീട് ആ രേഖകൾ നശിക്കുന്നതിനു കാരണമാകുമിത്. ഫാനിന്‍റെ കീഴിൽവച്ച് ഇത്തരം രേഖകൾ ഉണങ്ങുന്നതാണ് അഭികാമ്യം.

2. ഉണങ്ങുന്നതിനു മുന്പേ രേഖകൾ ബലപ്രയോഗത്തിലൂടെ വേർപെടുത്താൻ ശ്രമിക്കരുത്. അത് രേഖകളും പേപ്പറുകളും കീറിപ്പോരാനിടവരും. അനായാസം വേർപെടുത്താനായാൽ അപ്രകാരം ചെയ്യാം.

3. സൂര്യപ്രകാശത്തിൽ ഉണങ്ങാൻ ശ്രമിക്കുന്പോൾ പല പേപ്പറുകളും ഒട്ടിപ്പിടിക്കാനിടയാകും. അത് പിന്നീട് വേർപെടുത്താൻ കഴിയാതെവരും.

4. നനഞ്ഞ രേഖകളും പുസ്തകങ്ങളും രജിസ്റ്ററുകളും ചൂടുകാറ്റേറ്റാൽ വേഗം ഉണങ്ങും. മാത്രമല്ല, സൂര്യപ്രകാശംമൂലമുണ്ടാകുന്ന രാസപ്രവർത്തനങ്ങളെ ഒഴിവാക്കാനും സാധിക്കും. അതുകൊണ്ടുതന്നെ ഹെയർ ഡ്രയർ ഉപയോഗിക്കുന്നത് നന്ന്.

5. ഫാനിനു കീഴിൽവച്ച് വെള്ളം വാർന്നുപോയതിനുശേഷം ഹെയർ ഡ്രയർ ഉപയോഗിച്ച് ഉണക്കിയെടുത്താൽ കാര്യമായ പരിക്കില്ലാതെ രേഖകളും പുസ്തകങ്ങളും വീണ്ടെടുക്കാനാകും.

6. പുസ്തകങ്ങൾ ഓരോ താളായി ഉണങ്ങുന്പോൾ ഒട്ടിപ്പിടിച്ചിരിക്കുന്നവ അതിവേഗം വേർപെടും.

7. പുസ്തകങ്ങളും രജിസ്റ്ററുകളും ബൈൻഡ് ചെയ്തിരിക്കുന്ന ഹാർഡ് ബോർഡിന്‍റെ പുറംചട്ട നനഞ്ഞു കുതിർന്നിട്ടുണ്ടെങ്കിൽ പുസ്തകത്തിനു കേടുണ്ടാകാത്തവിധം വേർപെടുത്തിയെടുക്കണം. പുസ്തകം/രജിസ്റ്റർ ഉണക്കിയശേഷം പുതിയ ബൈൻഡിംഗ് നടത്തുന്നതാണ് ഉത്തമം.

8. പുസ്തകത്തിൽ ചെളിയുണ്ടെങ്കിൽ അത് തുറക്കാതെ വെള്ളത്തിൽത്തന്നെ മുക്കി ചെളി നീക്കംചെയ്യുക. പുറംചട്ടയിൽ മാത്രമാണ് ചെളിയെങ്കിൽ ഉൾഭാഗത്തിന് കോട്ടം വരാത്തവിധം പുറംചട്ട നീക്കം ചെയ്തെടുക്കണം. അങ്ങനെയുള്ള സാഹചര്യത്തിൽ വീണ്ടും വെള്ളത്തിൽ മുക്കാതിരിക്കുന്നതാണ് നല്ലത്.

9. ഹെയർ ഡ്രയർ ഉപയോഗിച്ച് ഉണങ്ങുന്പോൾ എല്ലാ താളുകളിലെയും ജലാംശം ബാഷ്പീകരിക്കപ്പെട്ടുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്തപക്ഷം താളുകളിൽ അവശേഷിക്കുന്ന ജലാംശം ഫംഗസ് കയറുന്നതിനും രേഖകളും പുസ്തകങ്ങളും നശിക്കുന്നതിനും കാരണമാകും.

10. ഒരിക്കൽ രേഖകൾ പൂർണമായും ഉണക്കിക്കഴിഞ്ഞാൽ അവ നിവർന്നുകിട്ടുന്നതിന് ഭാരം കയറ്റിവയ്ക്കുക. നിരപ്പായ പ്രതലത്തിൽ ആവശ്യമായത്രയും ഭാരം രേഖകളുടെ/പുസ്തകത്തിന്‍റെ എല്ലാ ഭാഗത്തും തുല്യമായി കിട്ടത്തക്കവിധമാണ് വയ്ക്കേണ്ടത്.

11. ഉണങ്ങിയെടുത്ത പുസ്തകങ്ങളും രേഖകളും എത്രയും വേഗം ഡിജിറ്റൈസ് (ഫോട്ടോയെടുക്കുക) ചെയ്യുകയാണെങ്കിൽ ഡിജിറ്റൽ കോപ്പി സൂക്ഷിക്കാനാകും. അതിൽനിന്ന് പ്രിന്‍റ് എടുത്ത് സൂക്ഷിക്കാനും കഴിയും. ഉണക്കിയെടുത്ത രേഖകൾ കാലക്രമേണ നശിക്കുന്നതിന് സാധ്യതയുള്ളതിനാൽ ഡിജിറ്റൈസ് ചെയ്യുന്നത് എല്ലാത്തരത്തിലും ഉത്തമമാണ്. ഒപ്പംതന്നെ ഡിജിറ്റൽ പ്രിന്‍റ് സൂക്ഷിക്കുന്നതും.

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
ആർക്കിവിസ്റ്റ് ആൻഡ് ക്യുറേറ്റർ
എറണാകുളം-അങ്കമാലി അതിരൂപത
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.