യുവാവ് ട്രെഡ്മില്ലില്‍ ഓടിയത് അരദിവസം; ഗിന്നസ് റിക്കാര്‍ഡില്‍ എത്തിനിന്നു
Friday, April 12, 2024 12:56 PM IST
ആളുകള്‍ പലതരം പ്രവര്‍ത്തികളിലൂടെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ തങ്ങളുടെ പേരുകള്‍ ചേര്‍ക്കുന്നു. അവയില്‍ പലതും പിന്നീട് തകര്‍ക്കപ്പെടും. എന്നിരുന്നാലും ചില റിക്കാര്‍ഡുകള്‍ ഏറെ കൗതുകകരവും സവിശേഷവുമായിരിക്കും.

അത്തരമൊരു റിക്കാര്‍ഡ് കഴിഞ്ഞയിടെ ഒഡീഷയില്‍ നിന്നുള്ള ഒരു യുവാവ് തീര്‍ക്കുകയുണ്ടായി. റൂര്‍ക്കേല സ്വദേശിയായ സുമിത് സിംഗ് ആണ് ഈ താരം. അദ്ദേഹം 12 മണിക്കൂര്‍ ട്രെഡ്മില്ലില്‍ 68 കിലോമീറ്റര്‍ തുടര്‍ച്ചയായി ഓടുകയുണ്ടായി.

ഈ ഓട്ടം അദ്ദേഹതെ ഗിന്നസ് റിക്കാര്‍ഡ് നേട്ടത്തിലെത്തിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 12 ന് രാവിലെ 8:15 മുതല്‍ രാത്രി 8:20 വരെയാണ് അദ്ദേഹം ട്രെഡ്മില്ലില്‍ ഓടിയത്. ഔദ്യോഗിക കണക്കുപ്രകാരം അദ്ദേഹം 68.04 കിലോമീറ്റര്‍ ആണ് പിന്നീട്ടത്.

30 വയസിന് മുകളിലുള്ളവരെ ശാരീരികക്ഷമതയെയും മാനസികാരോഗ്യ പ്രശ്നങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് തന്‍റെ ഓട്ടത്തിന്‍റെ ലക്ഷ്യമെന്ന് സുമിത് പറയുന്നു.

സുമിത്തിന്‍റെ നേട്ടം ഇതുമാത്രമല്ല. കഴിഞ്ഞവര്‍ഷം, ഒരു മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മാരത്തണ്‍ പൂര്‍ത്തിയാക്കി അദ്ദേഹം മറ്റൊരു റിക്കാര്‍ഡ് സ്ഥാപിച്ചിരുന്നു. ഏപ്രില്‍ 25 മുതല്‍ മേയ് 24 വരെ സുമിത് 33 മാരത്തണുകളാണ് പൂര്‍ത്തിയാക്കിയത്.

ദി ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിന്‍റെ അംഗീകരാവും അദ്ദേഹം നേടി. അദ്ദേഹത്തിന് കൂടുതല്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയാണ് നെറ്റിസണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.