ചേച്ചി അലക്‌സായെ "പട്ടിയാക്കി'; കുട്ടി രക്ഷപ്പെട്ടു
Monday, April 8, 2024 10:58 AM IST
ടൂ ഹരിഹര്‍ നഗര്‍ ചിത്രത്തില്‍ മുകേഷിന്‍റെ കഥാപാത്രം മറ്റുള്ള സുഹൃത്തുക്കളോട് ഒരു ആന കുത്താന്‍ വരമ്പോള്‍ എന്തുചെയ്യുമെന്ന് ചോദിക്കുന്നുണ്ട്. ആനയെ കണ്ടില്ലെങ്കിലും പലപ്പോഴും പലരുടേയും ജീവിതത്തില്‍ ഇത്തരത്തില്‍ അപ്രതീക്ഷിത കാര്യങ്ങളെ നേരിടേണ്ടതായി വരാറുണ്ട്.

ആ സമയം എന്തുചെയ്യണമെന്നറിയാതെ പകച്ചുപോകുന്നവരാണ് അധികവും. എന്നാല്‍ ചിലര്‍ തക്ക സമയത്ത് എന്തെങ്കിലും ഐഡിയ പ്രയാഗിച്ച് തടിതപ്പും. ഇപ്പോഴിതാ ഒരുകുഞ്ഞിന്‍റെ ജീവന്‍ ആരും ചിന്തിക്കാത്ത തരത്തില്‍ ചിന്തിച്ച് രക്ഷപ്പെടുത്തിയ ഒരു 13 വയസുകാരി സമൂഹ മാധ്യമങ്ങളില്‍ താരമാവുകയാണ്.

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ആവാസ് വികാസ് കോളനിയിലെ പങ്കജ് ഓജയുടെ മകള്‍ നികിതയാണ് ഈ താരം. കഴിഞ്ഞദിവസം നികിത സഹോദരിയുടെ വീട്ടില്‍ പോയിരുന്നു. അവിടെ വെച്ചവള്‍ സഹോദരിയുടെ ഒന്നരവയസുകാരി മകള്‍ക്കൊപ്പം കളിച്ചിരിക്കുകയായിരുന്നു. ഈസമയം മറ്റുള്ളവര്‍ അവിടെ ഇല്ലായിരുന്നു.

അപ്പോൾ ഒരുകൂട്ടം കുരങ്ങുകള്‍ അവിടെ കടന്നുവരികയുണ്ടായി. അത്രമാത്രം കുരങ്ങുകളെ കണ്ട് നികിത ഭയന്നു‌പോയി. തനിക്കൊപ്പം ഉള്ള കുഞ്ഞിനെ കുരങ്ങ് ആക്രമിച്ചേക്കുമെന്ന് അവള്‍ ഭയപ്പെട്ടു.

ആരും പേടിച്ചരണ്ടിരിക്കുന്ന സമയം ഈ മിടുക്കി ഒരു ബുദ്ധി പ്രയോഗിച്ചു. അവള്‍ ഫ്രിഡ്ജിന് മുകളിലായി ഇരുന്ന അലക്‌സായോട് നായയുടെ ശബ്ദത്തില്‍ കുരയ്ക്കാന്‍ ആവശ്യപ്പെട്ടു. ആ സാങ്കേതികവിദ്യ ഉടനടി പ്രവര്‍ത്തിക്കുകയും നായ്ക്കളുടെ ശബ്ദം ഉണ്ടാക്കുകയും ചെയ്തു.

ഇത് കേട്ട് വീട്ടില്‍ നായ്ക്കളുണ്ടെന്ന് പേടിച്ച കുരങ്ങുകള്‍ തിരിഞ്ഞോടി. അതോടെ കുട്ടിയും നികിതയും രക്ഷപ്പെട്ടു. ഈ സംഭവം സമൂഹ മാധ്യമങ്ങളിലെത്തി. നികിതയുടെ കാര്യം ആനന്ദ് മഹീന്ദ്രയുടെയും ശ്രദ്ധപിടിപിടിച്ചു പറ്റി.

അദ്ദേഹം ആ പെണ്‍കുട്ടി വലുതാകുമ്പോള്‍ തന്‍റെ കമ്പനിയില്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. "വേഗത്തിലുള്ള ചിന്താഗതി അസാധാരണമാണെന്ന്' നെറ്റിസണില്‍ ചിലര്‍ കുട്ടിയുടെ ഈ പ്രവര്‍ത്തിയെ കുറിച്ച് കുറിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.