മഞ്ഞിൽ നിന്നു കിട്ടിയത് 18,000 വർഷങ്ങൾ പഴക്കമുള്ള നായക്കുട്ടിയുടെ ജഡം
Sunday, December 1, 2019 5:01 PM IST
മഞ്ഞിൽ നിന്നും കണ്ടെത്തിയ നായയ്ക്ക് 18,000 വർഷങ്ങൾ പഴക്കമുണ്ടെന്ന് ശാസ്ത്രഞ്ജർ. സൈബീരിയയിൽ നിന്നും കണ്ടെത്തിയ നായയ്ക്ക് ഡോഡ്ജറെന്നാണ് പേരിട്ടിരിക്കുന്നത്.
നായയുടെയും ചെന്നായയുടെയും രൂപമുള്ള ഈ ജീവിയുടെ പല്ലിന് ചെന്നായയോട് കൂടുതൽ സാമ്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചെന്നായയിൽ നിന്നും നായയിലേക്കുള്ള പരിണാമത്തിനിടയിലെ ജീവിയാകാമിതെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.
ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഈ ജീവിയുടെ ശരീരത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നുള്ളത് ഏറെ അമ്പരപ്പാണ് ശാസ്ത്ര ലോകത്തിന് സമ്മാനിക്കുന്നത്. ശാസ്ത്രജ്ഞർ കൂടുതൽ പഠനത്തിലാണ്.