പോർച്ചുഗലിൽ 400 വര്‍ഷം പഴക്കമുള്ള കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി
Tuesday, September 25, 2018 11:45 AM IST
പോർച്ചുഗലിൽ കടലില്‍ മുങ്ങിയ 400 വര്‍ഷം പഴക്കമുള്ള കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ലിസ്ബോണിന് സമീപമുള്ള കസ്കയാസിൽ നിന്നാണ് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 40 അടി നീളത്തില്‍ കപ്പലിന്‍റെ അടിവശവും മറ്റുമാണ് കണ്ടെത്തിയിരിക്കുന്നത്.

പോർച്ചുഗീസ് നേവിയും ലിസ്ബോണിലെ നോവ സർവകലാശാലയും ചേർന്നു നടത്തിയ തെരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്. 1575-1625 കാലത്ത് നിര്‍മിച്ചതാണ് കപ്പല്‍. ഇന്ത്യയിൽ നിന്ന് ചരക്കുകളുമായി വരുന്നതിനിടെ കപ്പൽ തകരുകയായിരുന്നു എന്നാണ് കരുതുന്നത്.



സമുദ്രവുമായി ബന്ധപ്പെട്ട പുരാവസ്തുക്കളില്‍ ഗവേഷണം നടത്തുന്നവര്‍ സ്ഥലത്തെത്തി കപ്പലിലെ അടയാളങ്ങളും നിര്‍മിതിയും സംബന്ധിച്ച് പഠനം തുടങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.