ഭൂതകാലത്തില്‍ നിന്നുള്ള ഒരു കുപ്പിയിലെ അവിശ്വസനീയമായ സന്ദേശം; വായിക്കുക
Friday, February 9, 2024 4:34 PM IST
ജീവിതം മറവികളുടെ കൂമ്പാരത്തില്‍ നിന്നും പലതിനെയും തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആനന്ദവും വിസ്മയവും അവര്‍ണനീയമാണ്. പലപ്പോഴും ഏറ്റവും ഇഷ്ടമുള്ള കാലത്തിന്‍റെയോ വ്യക്തികളുടെയോ ഓര്‍മകള്‍ കലര്‍ന്ന അവശേഷിപ്പികളാകാം നാം ഇത്തരത്തില്‍ പിന്നീട് കണ്ടുമുട്ടുക.

ആ നിമിഷത്തിലാണ് ഹൃദയം വെറുമൊരു അവയവമല്ലെന്ന് നാം തിരിച്ചറിയുക. മനുഷ്യവികാരങ്ങളുടെ അലയടികള്‍ അതിനെ ദിവ്യമാക്കും.

നാം എല്ലാവരും ഏറ്റവും ഹൃദ്യമായി കരുതുന്ന ഒരു കാലമാണല്ലൊ സ്‌കൂള്‍ കാലം. ലോകത്തിന്‍റെ ഏതുകോണില്‍ ജനിച്ച ഒരാള്‍ക്കും ആ ഘട്ടം ഏറെ പ്രധാനമാണ്. നല്ല അധ്യാപകരും അടുത്തറിയുന്ന കൂട്ടുകാരും നമുക്കൊരിക്കലും മറന്നുകളയാന്‍ കഴിയാത്തവരാണ്.

വേറിട്ട ഗുരുക്കന്‍മാര്‍ പാഠപുസ്തകങ്ങളില്‍ കുറിച്ചുവച്ചതിലും മുകളില്‍ നമ്മളെ പഠിപ്പിക്കും. ചിലര്‍ പ്രകൃതിയുടെ കാഴ്ചകള്‍ നമ്മളെ കാട്ടിത്തരും. അത്തരത്തില്‍ ഒരു അധ്യാപകന്‍ ആയിരുന്നു റിച്ചാര്‍ഡ് ഇ ബ്രൂക്സ്.

ഭൂമിശാസ്ത്ര അധ്യാപകനായ റിച്ചാര്‍ഡ് കുട്ടികളെ വേറിട്ട രീതിയിലാണ് പഠിപ്പിച്ചിരുന്നത്. ഒരിക്കല്‍ ഒരു പ്രോജക്ടിന്‍റെ കാര്യത്തിനായി അദ്ദേഹം തന്‍റെ കുട്ടികളെ ഒരു കത്തെഴുതിച്ച് അത് ഒരു കുപ്പിയിലാക്കി കടലില്‍ എറിയുകയുമുണ്ടായി.

1992 ഒക്‌ടോബര്‍ കാലത്താണ് ഈ സംഭവം നടന്നത്. ലോംഗ് ഐലന്‍ഡിലെ ഷോണും ബെന്നും ആണ് ഈ കത്തുകള്‍ എഴുതിയത്. കത്ത് ഉള്ളിലാക്കിയ പച്ചക്കുപ്പി അവര്‍ അറ്റ്‌ലാന്‍റിക് സമുദ്രത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു.

പിന്നീട് കാലം മുന്നോട്ട് നീങ്ങി. എല്ലാവരും ഈ സംഭവമേ മറക്കുകയും ചെയ്തു. എന്നാല്‍ ഈ മാസം ഒന്നിന് ഷിന്‍നെകോക്ക് തീരത്ത് വച്ച് ആദം ടാര്‍വിസ് (32) എന്നയാള്‍ക്ക് സമീപത്തേക്ക് ഈ കുപ്പി എത്തുകയുണ്ടായി.

അദ്ദേഹം ചതുപ്പിലൂടെ നടക്കുമ്പോഴാണ് വെള്ളപ്പൊക്കത്തില്‍ എത്തപ്പെട്ട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഈ കുപ്പി കണ്ടത്. കൗതുകം തോന്നിയ അദ്ദേഹം ഈ കുപ്പിയുടെ അടപ്പ് തുറന്നു. അതിനുള്ളില്‍ ഒരു കടലാസ് കണ്ടു.


ആ കടലാസില്‍ "പ്രിയപ്പെട്ട ഫൈന്‍ഡര്‍, ഒന്‍പതാം ക്ലാസിലെ ഒരു എര്‍ത്ത് സയന്‍സ് പ്രോജക്റ്റിന്‍റെ ഭാഗമായി, ഈ കുപ്പി ലോംഗ് ഐലന്‍ഡിനടുത്തുള്ള അറ്റ്‌ലാന്‍റിക് സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞു. ദയവായി താഴെയുള്ള വിവരങ്ങള്‍ പൂരിപ്പിച്ച് കുപ്പി ഞങ്ങള്‍ക്ക് തിരികെ തരൂ... നന്ദി, ഷോണും ബെനും.'എന്ന് എഴുതിയിരുന്നു.

പെന്‍സിലില്‍ എഴുതിയിരുന്ന ഈ കത്ത് അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ നിന്നും 12 മൈലോളം അകലെയായിട്ടാണ് എത്തപ്പെട്ടത്. ഈ കത്തിന്‍റെ കാര്യം ആദം തന്‍റെ ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.

ഈ കഥ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി. അന്നത്തെ അധ്യാപകന്‍ ആയിരുന്നു റിച്ചാര്‍ഡ് ഇ ബ്രൂക്സിന്‍റെ മകന്‍ ജോണ്‍ (56) അത് കണ്ടു. ഈ കത്തിനാല്‍ താന്‍ വികാരാധീനനാണെന്ന് ജോണ്‍ കുറിച്ചു.

കാരണം ആ പ്രിയപ്പെട്ട അധ്യാപകന്‍ റിച്ചാര്‍ഡ് കഴിഞ്ഞ സെപ്റ്റംബറില്‍ മരിച്ചിരുന്നത്രെ. അല്‍ഷിമേഴ്‌സ് ബാധിതനായിരുന്ന അദ്ദേഹം ഈ കത്തിനെ കുറിച്ച് എന്തെങ്കിലും ചിന്തിച്ചിരുന്നൊ എന്നറിയില്ല.

കത്തിന്‍റെ എഴുത്തുകാരില്‍ ഒരാളായ ബെന്നി ഡോറോസ്‌കിയും പോസ്റ്റ് കണ്ടു. അദ്ദേഹവും റിച്ചാര്‍ഡിനെ അനുസ്മരിച്ചു. തങ്ങള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് കുറിച്ച ഈ കത്ത് തിരിച്ചെത്തിയതില്‍ അദ്ദേഹത്തിനും സന്തോഷം.

എന്തായാലും ആദിമിനെ നേരിട്ട് കണ്ട് കുപ്പിയും എഴുത്തും കൈപ്പറ്റാനാണ് ജോണിന്‍റെ തീരുമാനം. ഒരു കാലത്ത് വെറുതേ കുറിക്കുന്ന വാക്കുകള്‍ മറുകാലത്ത് വിസ്മയമായി മാറുന്ന ഈ കുപ്പിക്കഥ അതറിയുന്നവരെ സ്വാധീനിക്കുമെന്ന് തീര്‍ച്ച...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.