ഒരുവര്‍ഷം മുമ്പ് കാണാതായ പാമ്പ് മേല്‍ക്കൂരയില്‍; കാരണക്കാരന്‍ കാക്കയും
Friday, April 5, 2024 12:49 PM IST
നമ്മുടെ നാട്ടില്‍ സാധാരണയായി പാമ്പുകളെ അങ്ങനെ ആരും വളര്‍ത്താറില്ല. അതിന്‍റെ കാരണം അവയില്‍ മിക്കവ ദംശിച്ചാലും ആള് പോകും എന്നത് തന്നെ. നമ്മളില്‍ പലരും കണ്ടമാത്രയില്‍ അതിനെ തല്ലിക്കൊല്ലുകയാണ് പതിവ്. എന്നാല്‍ അതത്ര നല്ല പ്രവര്‍ത്തിയല്ല എന്ന് വാദിക്കുന്നവരും നാട്ടിലുണ്ട്.

പുറം രാജ്യങ്ങളില്‍ ഈ പാമ്പുകള്‍ വളര്‍ത്തുമൃഗങ്ങളാണ്. ഇംഗ്ലണ്ടിലും മറ്റും വിഷമില്ലാത്ത പാമ്പുകളെ ആളുകള്‍ ഏറെ ഓമനിച്ച് വളര്‍ത്തും. ഇവയുമായിട്ടുള്ള നിരവധി വീഡിയോകളും അവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ തങ്ങള്‍ക്ക് ഒരുവര്‍ഷം മുമ്പ് നഷ്ടമായ പാമ്പിനെ തിരിച്ചുകിട്ടിയ സന്തോഷം പങ്കുവയ്ക്കുകയാണ് യുകെയില്‍ നിന്നുള്ള ഒരാള്‍. ഇദ്ദേഹം വാങ്ങി വളര്‍ത്തിയിരുന്ന ആഗ്‌നസ് എന്ന പാമ്പിനെ കഴിഞ്ഞവര്‍ഷം നഷ്ടമായിരുന്നു. തിരഞ്ഞിട്ടെങ്ങും കണ്ടെത്താനായില്ല.

എന്നാല്‍ ഈ ഏപ്രില്‍ ഒന്നിന് ആഗ്‌നസിനെ അവര്‍ തങ്ങളുടെ വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്നും കണ്ടെത്തി. ഒരു കാക്ക അതിനെ പൊക്കിയെടുത്ത് കൊണ്ടിട്ടതാണത്രെ. ഈ കാക്ക അതിനെ കൊത്തിവലിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിച്ചതാണെന്നാണ് വീട്ടുകാര്‍ കരുതുന്നത്.

എന്നാലും ഈ ഒരു വര്‍ഷം പാമ്പ് എവിടെ, എങ്ങനെ അതിജീവിച്ചു എന്ന ചിന്തയിലാണ് ഉടമ. ശ്വാസകോശത്തിന് പ്രശ്‌നമുണ്ടായ പാമ്പിനെ അദ്ദേഹം ചികിത്‌സയ്ക്കായി ഒരു മൃഗഡോക്ടറുടെ അടുത്തെത്തിച്ചു.

പാമ്പിനെ കണ്ടെത്തിയത് ലോകവിഡ്ഢിദിനത്തില്‍ ആയതിനാല്‍ ആദ്യം ആരുമിക്കാര്യം വിശ്വസിച്ചില്ല. പിന്നീട് മൃഗസംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന ചാരിറ്റി സംഘടനയായ റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് (ആര്‍എസ്പിസിഎ) ഈ വിവരം ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് സംഭവം സത്യമാണെന്ന് ആളുകള്‍ അംഗീകരിച്ചത്.

പിന്നാലെ നെറ്റിസണും ഉടമയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.