പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
അമൃത്സര്‍: പഞ്ചാബിലെ അമൃത്‌സറില്‍നിന്നു ജനവിധി തേടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗുര്‍ജിത് സിംഗ് ഔജ്‌ലയുടെ തെരഞ്ഞെടുപ്പ് റാലിക്കു നേരേയുണ്ടായ വെടിവയ്പില്‍ ഒരാള്‍ക്കു പരിക്കേറ്റു. അമൃത‌്സറിനു സമീപം അജ്‌നാലയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം.

ഇന്ത്യാ മുന്നണിയിലെ പങ്കാളിയായ ആം ആദ്മിക്കുനേരേയാണ് ഗുര്‍ജിത് സിംഗ് വിരല്‍ചൂണ്ടുന്നത്.

എഎപി സ്ഥാനാര്‍ഥി കുല്‍ദീപ് ധല്‍വാലിന്‍റെ ബന്ധുക്കളാണ് ആക്രമണത്തിനു പിന്നിലെന്ന് സ്ഥാനാര്‍ഥി ആരോപിക്കുന്നു. അതേസമയം ആരോപണം എഎപി നേതാവ് തള്ളിക്കളഞ്ഞു.
ഹരിയാനയിൽ ബസിനു തീപിടിച്ച് ഒന്പതുപേർ വെന്തു മരിച്ചു
നൂഹ്: ഹരിയാനയിലെ നൂഹിൽ ബസിന് തീപിടിച്ച് അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഒന്പതുപേർ വെന്തുമരിച്ചു. 17 പേർക്കു പരിക്കേറ്റു.

നൂഹിലെ ദുലാവത്തിൽ കുണ്ടലി-മനേസർ-പൽവാൾ (കെഎംപി) എക്സ്പ്രസ് ഹൈവേയിൽ ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണു ദുരന്തം. ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നിവിടങ്ങളിൽനിന്ന് തീർഥയാത്ര കഴിഞ്ഞുവരികയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.

ബസിൽ അറുപതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് വിവരം. പഞ്ചാബിലെ ഹോഷിയർപുർ, ലുധിയാന എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇവർ. എല്ലാവരും ഒരു കുടുംബത്തിൽപ്പെട്ടവരാണ്. 10 ദിവസത്തെ തീർഥാടനയാത്രയ്ക്ക് പോയതായിരുന്നു കുടുംബാംഗങ്ങൾ.

പുലർച്ചെ 1.30ഓടെ ബസിൽനിന്ന് പുക ഉയർന്നതായി അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ബസിൽനിന്ന് തീ ഉയരുന്നത് കണ്ട മോട്ടോർ സൈക്കിൾ യാത്രികൻ ബസിനെ പിന്തുടർന്ന് ഡ്രൈവറെ വിവരമറിയിച്ചിരുന്നു. ഡ്രൈവർ ബസ് നിർത്തിയെങ്കിലും പെട്ടെന്ന് തീ പടരുകയായിരുന്നു.

ബസിലെ എസിയിലുണ്ടായ ഷോർട്ട്സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകടസ്ഥലത്തുനിന്നും മുങ്ങിയ ബസ് ഡ്രൈവർക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. വിവരം അറിയിച്ചിട്ടും മൂന്നു മണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തകർ എത്തിയതെന്ന ആരോപണവുമുണ്ട്.
പ്രജ്വലിനെതിരേയുള്ള ലൈംഗികാരോപണം; കുറ്റക്കാരനെങ്കിൽ യാതൊരു എതിർപ്പുമില്ല: ദേവഗൗഡ
ബംഗളുരു: ജനതാദൾ(എസ്) നേതാവും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരേയുള്ള ലൈംഗികാരോപണക്കേസിൽ മൗനംവെടിഞ്ഞ് മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ.

കുറ്റക്കാരനെങ്കിൽ പ്രജ്വലിനെതിരേ നടപടിക്ക് യാതൊരു എതിർപ്പുമില്ലെന്നു പറഞ്ഞ ദേവഗൗഡ മകനും എംഎൽഎയുമായ എച്ച്.ഡി. രേവണ്ണയ്ക്കെതിരേയുള്ള കേസുകൾ ബോധപൂർവം സൃഷ്ടിച്ചതാണെന്നും ആരോപിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ലൈംഗികദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിച്ച സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറും മറ്റുമന്ത്രിമാരും നിഷേധിച്ചു.

ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നിൽ ശിവകുമാറും മറ്റ് നാലുമന്ത്രിമാരുമാണെന്നു ബിജെപി നേതാവും അഭിഭാഷകനുമായ ജി. ദേവരാജഗൗഡയാണ് ആരോപിച്ചത്. മറ്റൊരു ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ഇദ്ദേഹത്തിനെതിരേ പ്രജ്വലിന്‍റെ വീഡിയോ പ്രചരിച്ച സംഭവത്തിലും കേസ് എടുത്തിട്ടുണ്ട്.
തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് ജീവനൊടുക്കി
ഹൈദരാബാദ്: തെലുങ്ക് ടിവി സീരിയൽ താരം ചന്ദ്രകാന്തിനെ (39) ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീരിയൽ സഹതാരം പവിത്ര ജയറാം കഴിഞ്ഞദിവസമാണ് റോഡപകടത്തിൽ മരിച്ചത്.

ഫ്ലാറ്റിൽ മുറി പങ്കിട്ടിരുന്ന പവിത്രയുടെ മരണത്തിനു പിന്നാലെ ചന്ദ്രകാന്തിന് വിഷാദരോഗം ബാധിച്ചിരുന്നു. സുഹൃത്തുക്കൾ വിളിച്ചിട്ടും മൊബൈൽ എടുക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ ചന്ദ്രകാന്തിനെ കണ്ടെത്തിയത്.

പവിത്രയോടൊപ്പം ജീവിക്കാൻ ചന്ദ്രകാന്ത് ആഗ്രഹിച്ചിരുന്നതായി ചന്ദ്രകാന്തിന്‍റെ പിതാവ് വെങ്കിടേഷ് പറഞ്ഞു. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. സെക്കന്തരാബാദിലെ വസതിയിൽനിന്ന് കഴിഞ്ഞദിവസമാണ് ചന്ദ്രകാന്ത് ഫ്ലാറ്റിൽ തിരിച്ചെത്തിയത്.
സ്വാതി മലിവാളിനെ അപമാനിച്ച സംഭവം; വൈഭവ് കുമാർ അറസ്റ്റിൽ
ന്യൂഡൽഹി: ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാളിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ വസതിയിൽ വച്ച് അപമാനിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ പിഎ വൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ചയ്ക്കായി എത്തിയ സ്വാതി മലിവാളിനെയാണ് മുഖ്യമന്ത്രിയുടെ അനുയായിയായ വൈഭവ് കുമാർ അപമാനിച്ചത്. മുഖ്യമന്ത്രിയുടെ വസതിയിൽ സ്വാതി അതിക്രമിച്ചു കടക്കാൻ ശ്രമിച്ചെന്നാരോപിച്ച് വൈഭവ് കുമാർ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെ ഡൽഹി പോലീസ് സംഘം മുഖ്യമന്ത്രിയുടെ വസതിയിൽനിന്നാണ് വൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന അന്നു ഡൽഹി പോലീസിനെ സ്വാതി ഫോണിലൂടെ വിവരം അറിയിച്ചു.

തുടർന്ന് വ്യാഴാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിന്‍റെയും മുഖ്യമന്ത്രിയുടെ വസതിക്കു പുറത്തുവച്ച് ജീവനക്കാരോട് തട്ടിക്കയറുന്നതിന്‍റെയും ദൃശ്യങ്ങൾ ആംആദ്മി പാർട്ടി പുറത്തുവിട്ടിട്ടുണ്ട്.

വൈഭവ് കുമാറിന്‍റെ അറസ്റ്റിൽ പോലീസിന്‍റെ ഭാഗത്തുനിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അറിയിച്ചു. കേജരിവാളിന്‍റെ വസതിയിൽ നടന്ന സംഭവത്തിൽ അദ്ദേഹം പ്രതികരിക്കാത്തതിനെതിരേ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

നെഞ്ചിലും വയറിലും സ്വകാര്യ ഭാഗത്തും വൈഭവ് കുമാർ കാലുകൾ ഉപയോഗിച്ച് ആക്രമിച്ചതായാണ് സ്വാതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. പെട്ടെന്നുള്ള ആക്രമണത്തിൽ പകച്ചുപോയെന്നും ആക്രമണത്തിൽനിന്ന് രക്ഷനേടാൻ കാലുകൾ ഉപയോഗിച്ച് താൻ തിരിച്ച് പ്രതികരിച്ചതായും മൊഴിയിൽ പറയുന്നു. താൻ തിരിച്ച് ആക്രമിച്ചതോടെ തന്‍റെ ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ചതായും സ്വാതി നൽകിയ മൊഴിലുണ്ട്.

എന്നാൽ, സ്വാതിയുടെ ആരോപണത്തിൽ കഴന്പൊന്നുമില്ലെന്നാണ് ആം ആദ്മി പാർട്ടിയുടെ നിലപാട്. കേജരിവാൾ ജയിലിൽ പോയ സമയത്ത് സഹോദരിയുടെ ചികിത്സാർഥം സ്വാതി മലിവാൾ അമേരിക്കയിൽ ആയിരുന്നു. ആം ആദ്മി പാർട്ടി പുതിയ നേതൃത്വനിരയിലേക്ക് നീങ്ങുന്നതിന്‍റെ അസ്വാരസ്യമാണ് സ്വാതി മലിവാൾ പ്രകടിപ്പിക്കുന്നതെന്ന് മന്ത്രി അതിഷി മർലേന കഴിഞ്ഞദിവസം പറഞ്ഞു.

ഇതിനിടെ, ഡൽഹി എയിംസിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ടിൽ സ്വാതിയുടെ ഇടത് തുടയിലും വലത് കവിളിലും മുറിവേറ്റതായും കണ്ണിനു താഴെ പരിക്കുള്ളതായും പറയുന്നു.

തന്‍റെ വസ്ത്രങ്ങൾ കീറിയെന്നും ആക്രമണത്തിൽ കാലിനു പരിക്കേറ്റെന്നുമാണ് സ്വാതി മലിവാളിന്‍റെ ആരോപണം. എന്നാൽ, സുരക്ഷാ ജീവനക്കാർ സ്വാതിയെ പുറത്താക്കുന്ന ദൃശ്യം ആം ആദ്മി പാർട്ടി ഇന്നലെ പുറത്തു വിട്ടു. ബിജെപിക്ക് ഒപ്പം ചേർന്ന് ആം ആദ്മി പാർട്ടിയെ തകർക്കാനുള്ള തന്ത്രമാണ് നടക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഇരയെ അപമാനിച്ചതായി ബിജെപി

ന്യൂഡൽഹി: സ്വാതി മലിവാൾ ആരോപണത്തിൽ ഇരയെ അപമാനിച്ചതായി ബിജെപി. ഡൽഹി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇരയെ അപമാനിക്കുന്ന പ്രവൃത്തിയാണ് നടത്തുന്നതെന്നും ബിജെപി പറഞ്ഞു.

ഇന്നലെ ആം ആദ്മി പാർട്ടി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ സ്വാതിക്ക് പരിക്കുകൾ ഉണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് ഡൽഹി മന്ത്രി അതിഷി മർലേന പറഞ്ഞു. ബിജെപിക്ക് ഒപ്പം ചേർന്ന് ആം ആദ്മി പാർട്ടിയെ തകർക്കാനാണ് സ്വാതി ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

ദൃശ്യങ്ങൾ അനുസരിച്ച് സ്വാതി മലിവാളിന് പരിക്കേറ്റിട്ടില്ല. ബിജെപിക്ക് ഒപ്പം ചേർന്ന് പാർട്ടിയെ തകർക്കാനുള്ള നീക്കത്തിലാണ് അവരെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കി. ഇതിനിടെ, വൈഭവ് കുമാറിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി ഓഫീസിലേക്ക് ഇന്നു മാർച്ച് നടത്തുമെന്ന് അരവിന്ദ് കേജരിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരും ബിജെപിയും ഡൽഹി സർക്കാരിനെ ആക്രമിക്കുന്നതായും കേജരിവാൾ പറഞ്ഞു.
മണിപ്പുരിൽ യുവാവിനു വെടിയേറ്റു
ഇംഫാൽ: കലാപം കെട്ടടങ്ങാത്ത മണിപ്പുരിൽ വീണ്ടും വെടിയൊച്ച. തലസ്ഥാനമായ ഇംഫാലിലെ കുംബോംഗിൽ കുമാർജിത് എന്ന യുവാവിനു വെടിയേറ്റതായി പോലീസ് അറിയിച്ചു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.

അതിനിടെ തൗബാലിൽ പിഎച്ച്ഇഡി ഓഫീസിൽ തീ പിടിച്ചു. വെള്ളിയാഴ്ച അർധരാത്രിയാണ് കെട്ടിടത്തിന് ആരോ തീവച്ചത്.
ഇലുമിനാറ്റിയിൽ കേജരിവാൾ; ആവേശപ്പോരിൽ ഡൽഹി
സെബിൻ ജോസഫ്

സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റുള്ള, ആന്‍റി ക്ലൈമാക്സുകൾ നിറഞ്ഞ തെരഞ്ഞെടുപ്പിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. തൊണ്ണൂറുകളിലെ മലയാള സിനിമയ്ക്കു സമാനമായി കോടതിയും പോലീസ് സ്റ്റേഷനും കേസും കൊണ്ട് സജീവമാണ് ഡൽഹി രാഷ്‌ട്രീയം.

ഒന്പതാം സമൻസിനും ഹാജരാകാതിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്ത് ഇഡി കൊണ്ടുപോയപ്പോൾ ആം ആദ്മി പാർട്ടി നാഥനില്ലാതെ ഒറ്റപ്പെട്ടുപോകുമെന്ന പ്രതീക്ഷയിലായിരുന്നു എതിരാളികൾ. പഞ്ചാബിൽ ഇന്ത്യാ മുന്നണിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച ആപ്, പക്ഷേ ഡൽഹിയിൽ കോണ്‍ഗ്രസിന് ഏഴിൽ മൂന്ന് സീറ്റ് നൽകി.

ബിജെപിക്കു പിഴച്ചു

ഡൽഹിയിലെ ഏഴു സിറ്റിംഗ് സീറ്റും പിടിക്കാനുള്ള ബിജെപി കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു ആപ്-കോണ്‍ഗ്രസ് സഖ്യം. 2021-2022 വർഷത്തെ മദ്യനയക്കേസിൽ ഒന്നരവർഷത്തിനുശേഷം ഇഡി അന്വേഷണം കേജരിവാളിലേക്കു തിരിഞ്ഞപ്പോൾ അദ്ദേഹത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് അകറ്റുകയെന്ന ഒരു ലക്ഷ്യമേ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഉണ്ടായിരുന്നുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നതിനുശേഷം മാർച്ച് 21ന് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നു.

വിചാരണക്കോടതിയിലും ഹൈക്കോടതിയിലും തിരിച്ചടി നേരിട്ട കേജരിവാളിന്, സുപ്രീംകോടതി ഇടക്കാലജാമ്യ വാഗ്ദാനം നൽകുന്നു. മേയ് പത്തിന് 20 ദിവസത്തെ ജാമ്യത്തിൽ കേജരിവാൾ പുറത്തിറങ്ങുന്നു. ഭരണകാര്യങ്ങളിൽ ഇടപെടരുതെന്നും ജൂണ്‍ രണ്ടിന് ജയിലിൽ തിരിച്ചു കയറണമെന്നുമുള്ള കോടതിയുടെ വ്യവസ്ഥയിലാണ് കേജരിവാൾ പുറത്തുവരുന്നത്.

കേജരിവാൾ റിട്ടേൺസ്

ഉരുകുന്ന ചൂടിൽ തെരഞ്ഞെടുപ്പ് ആവേശം ഉയർത്തി കേജരിവാൾ കളത്തിലെത്തി. സുനിതാ കേജരിവാളിനെയും ആപ് മന്ത്രിമാരെയും ആശ്രയിച്ച് മുന്നേറിയ പ്രചാരണത്തിന്‍റെ ചുക്കാൻ കേജരിവാൾ ഏറ്റെടുത്തു.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സന്ദീപ് പഥക്കിനൊപ്പം ജയിലിൽനിന്ന് വസതിയിലേക്ക് എത്തിയ കേജരിവാൾ, ഏകാധിപത്യം നടക്കില്ല എന്ന ആദ്യ ആണി ബിജെപിക്കു മേൽ അടിച്ചു. പിന്നെ, നടത്തിയ വാർത്താ സമ്മേളനത്തിലും റോഡ് ഷോയിലും ബിജെപിക്കെതിരേ ആഞ്ഞടിച്ചു.

മോദിയുടെ വിരമിക്കലും യോഗിയെ പുറത്താക്കുമെന്ന പ്രസ്താവനയും കേട്ട് ബിജെപിക്ക് ഹാലിളകി. ഒഡീഷയിലും യുപിയിലും പ്രചാരണത്തിലായിരുന്ന മോദിയും അമിത് ഷായും കേജരിവാളിനെതിരേ ആഞ്ഞടിച്ചു.

കേജരിവാളിന്‍റെ ആക്രമണത്തിനു മറുപടിയെന്നപോലെ ബിജെപി പടച്ചുവിട്ട ആരോപണമാണ് സ്വാതി മലിവാളിനു നേരേയുള്ള ആക്രമണം എന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്.

അതിഷി മർലേന- സ്വാതി മലിവാൾ അധികാരത്തർക്കവും കേജരിവാളിനു ശേഷം ആര് എന്നുള്ള കണക്കുകൂട്ടലുമാണ് ഇതിനു പിന്നിൽ. ആരോപണം ഏറ്റെടുത്തു മുതലാക്കാനാണ് ബിജെപി ഇപ്പോൾ ശ്രമിക്കുന്നത്.

വൈദ്യുതിയും വെള്ളവും സൗജന്യമാക്കിയ, വനിതകൾക്ക് ആയിരം രൂപ അക്കൗണ്ടിൽ നൽകുമെന്ന ആപ്പിന്‍റെ പ്രഖ്യാപനത്തെ തകർക്കാൻ മലിവാൾ ആരോപണത്തിനു സാധിക്കുമോയെന്ന് കണ്ടറിയാം.

മോദിയും രാഹുലും നേർക്കുനേർ

നിലവിൽ, ആറാം ഘട്ടമായ മേയ് 25നാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് എന്നതിനാൽ കോണ്‍ഗ്രസ്, ബിജെപി ദേശീയ നേതാക്കളെല്ലാം മറ്റു സംസ്ഥാനങ്ങളിൽ പ്രചാരണത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഡൽഹിയിൽ പ്രചാരണത്തിന് ഇറങ്ങുന്നതോടെ തലസ്ഥാന നഗരി കൂടുതൽ സജീവമാകും.

പ്രമുഖ നേതാക്കളുടെ റോഡ് ഷോകൾ അടക്കം വിപുലമായ പ്രചാരണമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഏഴ് മണ്ഡലങ്ങളിലും ഇന്ത്യാ മുന്നണി സംയുക്ത റാലികൾ ഉടൻ പ്രഖ്യാപിക്കും. കേജരിവാളും മല്ലികാർജുൻ ഖാർഗെയും രാഹുലും ഒരേ വേദിയിൽ എത്തും.

മോദിയുടെ ഗാരന്‍റി

മോദിയുടെ ഗാരന്‍റി മാത്രമാണ് ബിജെപിയുടെ പ്രചാരണ ആയുധം. 2019ൽ ബിജെപി-ആപ്- കോണ്‍ഗ്രസ് ത്രികോണ മത്സരത്തിൽ ബിജെപിക്കായിരുന്നു മുഴുവൻ സീറ്റും. എന്നാൽ, മാറിയ രാഷ്‌ട്രീയ സാഹചര്യത്തിൽ കോണ്‍ഗ്രസും ആപ്പും ഒറ്റക്കെട്ടാണ്.

കോണ്‍ഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ വരെ കേജരിവാൾ റാലി നടത്തിയിട്ടുണ്ട്. എംപിമാർ മണ്ഡലങ്ങളിലേക്കു തിരിഞ്ഞുനോക്കിയിട്ടില്ല എന്ന ഉൾപാർട്ടി സർവേയിലെ റിപ്പോർട്ട് പ്രകാരം മനോജ് തിവാരി ഒഴികെയുള്ള സിറ്റിംഗ് എംപിമാരെ ബിജെപി മാറ്റി.

നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ തിവാരിക്കെതിരേ കനയ്യ കുമാറിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ഭോജ്പുരി നടനായ മനോജ് തിവാരിയുടെ പ്രചാരണയോഗത്തേക്കാൾ കൂടുതൽ ആളുകൾ കനയ്യയുടെ പ്രചാരണത്തിനെത്തുന്നുണ്ട്. എന്നാൽ, പൂർവാഞ്ചൽകാർ കൂടുതൽ വസിക്കുന്ന നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ തിവാരിയെ തോൽപ്പിക്കുക ബുദ്ധിമുട്ടാണ്.

താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് നേതൃത്വം ആപ്പുമായുള്ള സഖ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. കനയ്യ കുമാറിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ അരവീന്ദർ സിംഗ് ലൗലി പാർട്ടി വിട്ടു. ബിജെപിയിൽ ചേരില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം കോണ്‍ഗ്രസിനു തലവേദനയാണ്.

ബിജെപിയിലും അസ്വാരസ്യങ്ങളുണ്ട്. സീറ്റ് നിഷേധിച്ച മുൻ കേന്ദ്രമന്ത്രി ഹർഷവർധനും ക്രിക്കറ്റ് താരം ഗൗതം ഗംഭീറും മന്ത്രി മീനാക്ഷി ലേഖിയും പിണക്കത്തിലാണ്. കേജരിവാളിന്‍റെ ജയിൽ മോചനവും ബിജെപി സർക്കാരിന്‍റെ പത്തു വർഷത്തെ ഭരണവും രാജ്യ തലസ്ഥാനം എങ്ങനെ വിലയിരുത്തുമെന്ന് കണ്ടറിയാം.
ധർമേന്ദ്ര പ്രധാന് സാംബൽപുരിൽ മത്സരം കടുപ്പം
പതിനഞ്ചു വർഷത്തിനുശേഷം തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്കെത്തിയ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ സാംബൽപുരിൽ നേരിടുന്നത് കടുത്ത മത്സരം.

ഉന്നത ബിജെഡി നേതാവ് പ്രണബ് പ്രകാശ് ദാസ് ആണ് പ്രധാനു വെല്ലുവിളി ഉയർത്തുന്നത്. കർഷകരും നെയ്ത്തുകാരുമാണ് സാംബൽപുരിലെ വോട്ടർമാരിൽ നിർണായകം. തൊഴിലില്ലായ്മയും കാർഷികവിളകളുടെ വിലത്തകർച്ചയും പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്. സിറ്റിംഗ് എംപി നിതേഷ് ഗംഗ ദേബിനെ മാറ്റിയാണ് ധർമേന്ദ്ര പ്രധാന് ബിജെപി സീറ്റ് നല്കിയത്.

ബിഹാറിൽനിന്നുള്ള രാജ്യസഭാംഗമായ ധർമേന്ദ്ര പ്രധാൻ ഇതിനു മുന്പ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത് 2009ലാണ്. അന്ന് പാർലഹാര നിയമസഭാ മണ്ഡലത്തിൽ പരാജയപ്പെട്ടു. ബിജെഡി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് പ്രണബ് പ്രകാശ് ദാസ്. ജാജ്പുരിലെ സിറ്റിംഗ് എംഎൽഎയാണ് ഇദ്ദേഹം.

ബിജെപി-ബിജെഡി സഖ്യമുണ്ടായിരുന്ന 1998, 1999, 2004 തെരഞ്ഞെടുപ്പുകളിൽ ബിജെഡിയിലെ പ്രസന്ന ആചാര്യയാണ് സാംബൽപുരിൽ വിജയിച്ചത്. 2009, 2014, 2019 തെരഞ്ഞെടുപ്പുകളിൽ യഥാക്രമം, കോൺഗ്രസ്, ബിജെഡി, ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. മൂന്നു തവണയും നേരിയ ഭൂരിപക്ഷമാണു വിജയികൾക്കു ലഭിച്ചത്.

താൽചർ ടൗൺ നിവാസിയായ ധർമേന്ദ്ര പ്രധാൻ(54) 2014 മുതൽ കേന്ദ്രമന്ത്രിയാണ്. മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാന്‍റെ മകനാണ്. രണ്ടാം വാജ്പേയി സർക്കാരിലാണ് ദേബേന്ദ്ര മന്ത്രിയായിരുന്നത്.1998, 1999 തെരഞ്ഞെടുപ്പുകളിൽ ദേവ്ഗഡ് മണ്ഡലത്തിൽനിന്ന് ദേബേന്ദ്ര ലോക്സഭാംഗമായി. 2004ൽ ഇവിടെ ധർമേന്ദ്ര പ്രധാൻ വിജയിച്ചു. മണ്ഡലപുനർനിർണയത്തെത്തുടർന്ന് ദേവ്‌ഗഡ് മണ്ഡലം ഇല്ലാതായി.

ജാജ്പുരിൽനിന്നു മൂന്നു തവണ എംഎൽഎയായ പ്രണബ് പ്രകാശ് ദാസ് മുൻ ജനതാ ദൾ സംസ്ഥാന അധ്യക്ഷൻ അശോക് ദാസിന്‍റെ മകനാണ്. ബിജെഡി സർക്കാരിന്‍റെ കർഷകർക്കായുള്ള കാലിയ പദ്ധതി ഈ മേഖലയിൽ ഏറെ ജനപ്രിയമാണെന്ന് പ്രണബ് ദാസ് പറയുന്നു.

14 സ്ഥാനാർഥികൾ രംഗത്തുണ്ടെങ്കിലും മുഖ്യ പോരാട്ടം ധർമേന്ദ്ര പ്രധാനും പ്രണബ് ദാസും തമ്മിലാണ്. മുൻ ബിജെഡി എംപിയും മുൻ മന്ത്രിയുമായ നാഗേന്ദ്ര പ്രധാൻ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാൻ ഏതാനും ദിവസം അവശേഷിക്കേയാണ് നാഗേന്ദ്ര കോൺഗ്രസിൽ ചേർന്നത്.

ദുലാൽ ചന്ദ്ര പ്രധാനെയാണ് കോൺഗ്രസ് ആദ്യം സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത്. നാഗേന്ദ്ര എത്തിയതോടെ ദുലാലിനു സീറ്റ് നഷ്ടമായി. ദുലാൽ നേരേ പോയി ബിജെപിയിൽ ചേർന്നു. അത്താമല്ലിക് നിയമസഭാ മണ്ഡലത്തിൽനിന്നു മൂന്നു തവണ എംഎൽഎയായ ആളാണ് നാഗേന്ദ്ര പ്രധാൻ. നവീൻ പട്നായിക് മന്ത്രിസഭയിൽ അംഗവുമായിരുന്നു.
മമത ഇന്ത്യാ മുന്നണിക്കൊപ്പം: ഖാര്‍ഗെ
മുംബൈ: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

മമത ബാനര്‍ജി ഇന്ത്യാ മുന്നണിക്കൊപ്പമാണെന്നു പറഞ്ഞ ഖാര്‍ഗെ മുന്നണിബന്ധം സംബന്ധിച്ച് അധീര്‍ രഞ്ജന്‍ ചൗധരി തീരുമാനമെടുക്കേണ്ടെന്നും വ്യക്തമാക്കി. ""ഞാനും പാര്‍ട്ടി ഹൈക്കമാന്‍ഡും ചേര്‍ന്നു തീരുമാനമെടുക്കും.

വിയോജിക്കുന്നവര്‍ക്കു പുറത്തുപോകാം’’- ശിവസേന (യുബിടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, എന്‍സിപി (എസ്പി) അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവര്‍ ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യാ സഖ്യം അധികാരത്തിൽ വരികയാണെങ്കിൽ മമതയുടെ പിന്തുണ സംബന്ധിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ.

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതൃത്വവും അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ കോൺഗ്രസും രൂക്ഷമായ വാക്പോര് തുടരുന്നതിനിടെയാണു പ്രതികരണം. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ തൃണമൂൽ സർക്കാരിലുണ്ടാകും.

ഒന്നാം യുപിഎ സർക്കാരിൽ ഇടത് പാർട്ടികൾ കോണ്‍ഗ്രസിനെ പുറത്തുനിന്ന് പിന്തുണച്ചിരുന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. നേരത്തേ മമതയ്ക്കും തൃണമൂലിനുമെതിരേ അധീർ നടത്തിയ പ്രസംഗം വിവാദമായിരുന്നു.

തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധീറിന്‍റെ പ്രസ്താവനയാണ് വിവാദത്തിലായത്. ഇതിന്‍റെ വീഡിയോ തൃണമൂൽ കോണ്‍ഗ്രസ് തങ്ങളുടെ ഒൗദ്യോഗിക എക്സ് പേജിലൂടെ പുറത്തുവിട്ടതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു.

അതേസമയം മമത ബാനർജിക്കെതിരേയുള്ള വിമർശനങ്ങൾ വ്യക്തിപരമല്ലെന്നു അധീർ ചൗധരി പ്രതികരിച്ചു. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന ഒരാളുമായി ചേരാൻ തനിക്ക് കഴിയില്ല. മമതയ്ക്കെതിരായ എതിർപ്പ് വ്യക്തിപരമല്ല മറിച്ച് ധാർമികമാണെന്നും അധീർ വിശദീകരിച്ചു.
ഉത്തർപ്രദേശിനെ അവഹേളിച്ചെന്ന മോദിയുടെ ആരോപണം വിലകുറഞ്ഞ തന്ത്രം: സ്റ്റാലിൻ
ചെന്നൈ: ഉത്തർപ്രദേശിലുള്ളവരെ തെക്കൻ സംസ്ഥാനങ്ങളിലുള്ളവർ അവഹേളിച്ചു സംസാരിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം സംസ്ഥാനങ്ങളെ വർഗീയമായി തിരിച്ച് തമ്മിലടിപ്പിക്കാനുള്ള വിലകുറഞ്ഞ രാഷ്‌ട്രീയ തന്ത്രം മാത്രമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മോദിയുടേത് സാങ്കല്പിക കഥകളും ബാഗ് നിറച്ച് നുണകളുമാണ്.

സമാജ്‌വാദി പാർട്ടിയും കോൺഗ്രസിന്‍റെ തെക്കൻ സംസ്ഥാനങ്ങളിലെ സഖ്യപാർട്ടികളും ഉത്തർപ്രദേശിനെയും സനാതന ധർമത്തെയും നിരന്തരം അവഹേളിക്കുകയാണെന്നും പ്രതികരിക്കാതെ പ്രധാന കക്ഷികൾ മൗനത്തിലാണെന്നുമാണ് മോദി കഴിഞ്ഞദിവസം യുപിയിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിച്ചത്.

വ്യാജ വാർത്തകളെ പിന്തുണയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ബിജെപിയാണ്. യുട്യൂബറായ മനീഷ് കാശ്യപിനെപ്പോലുള്ളവർ സമൂഹത്തെ പിരിച്ച് തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണ്.

തമിഴ്നാട്ടിൽ ബിഹാറിൽനിന്നുള്ള അതിഥിത്തൊഴിലാളികൾ ആക്രമിക്കപ്പെടുകയാണെന്ന വ്യാജ വാർത്ത നല്കിയതിന് കഴിഞ്ഞവർഷം കാശ്യപിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞവർഷം ജയിലിൽ കഴിഞ്ഞ ഇയാൾ ഇപ്പോൾ ബിജെപിയിലാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
അഞ്ചാംഘട്ടം നാളെ
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ടത്തിൽ തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്കു നീങ്ങുന്ന 49 മണ്ഡലങ്ങളിൽ പരസ്യപ്രചാരണത്തിന് തിരശീല. എട്ടു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ചിതറിക്കിടക്കുന്ന മണ്ഡലങ്ങളിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

മഹാരാഷ്‌ട്രയിലെ പതിമൂന്ന് സീറ്റുകള്‍ക്കുപുറമേ കോൺഗ്രസ് വിജയപ്രതീക്ഷ പുലർത്തുന്ന റായ്ബറേലിയും അമേഠിയും ഉൾപ്പെടുന്ന ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമബംഗാള്‍ (7), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (20), ഒഡിഷ (5) എന്നിവിടങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കാഷ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ സീറ്റിലും ചൂടേറിയ പ്രചാരണത്തിനാണ് വോട്ടർമാർ സാക്ഷ്യം വഹിച്ചത്.

പശ്ചിമബംഗാളിലെ വ്യവസായ മേഖലകളിൽപ്പെടുന്ന ഏഴ് മണ്ഡലങ്ങളിൽ ഇത്തവണ കടുത്ത പോരാട്ടമാണു പ്രതീക്ഷിക്കുന്നത്. ഏഴ് സീറ്റുകളിലും തൃണമൂൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാട്ടത്തിലാണ്. ആറ് സീറ്റുകളിൽ സിപിഎം ജനവിധി തേടുന്നു. ഒരു സീറ്റിൽ കോൺഗ്രസും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യം ബിഹാറിലും തെരഞ്ഞെടുപ്പ് വേദികളെ ശബ്ദായമാനമാക്കി. സരൺ, മുസാഫർപുർ, ഹാജിപുർ, സീതാമർഹി, മധുബനി മണ്ഡലങ്ങളിലായി 80 സ്ഥാനാർഥികളുടെ ജനവിധിയാണ് ഈ ഘട്ടത്തിൽ കുറിക്കുന്നത്.

രാജ്യത്തിന്‍റെ വാണിജ്യതലസ്ഥാനമായ മുംബൈ ഉൾപ്പെടെ മഹാരാഷ്‌ട്രയിലെ 13 മണ്ഡലങ്ങളിൽ അഞ്ചാംഘട്ടത്തിൽ 264 സ്ഥാനാർഥികളാണുള്ളത്. മുംബൈക്കു പുറമേ വടക്കൻ മഹാരാഷ്‌ട്രയിലും പ്രചാരണത്തിന് ഇന്നലെ വൈകുന്നേരത്തോടെ പരിസമാപ്തിയായി.

കേന്ദ്രമന്ത്രിമാരായ പിയുഷ് ഗോയൽ ( മുംബൈ നോർത്ത്) ഭാരതി പവാർ (ദിൻഡോരി) കപിൽ പാട്ടിൽ (ഭിവണ്ടി) എന്നിവരും ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെയും (കല്യാൺ) ഉൾപ്പെടെ പ്രമുഖർ മത്സരിക്കുന്നു.
മത്സരരംഗത്ത് ഉറച്ച് പവൻ സിംഗ്, പത്രിക പിൻവലിച്ച് അമ്മ
പാറ്റ്ന: ഭോജ്പുരി സൂപ്പർ സ്റ്റാർ പവൻ സിംഗിന്‍റെ അമ്മ പ്രതിമാ ദേവി പത്രിക പിൻവലിച്ചു.
ബിഹാറിലെ കാരക്കട്ട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് ഇവർ പത്രിക നല്കിയത്. അതേസമയം, ബിജെപിയിൽനിന്നു കടുത്ത സമ്മർദമുണ്ടായിട്ടും പവൻ സിംഗ് സ്ഥാനാർഥിത്വം പിൻവലിച്ചിട്ടില്ല.

രാഷ്‌ട്രീയ ലോക് മോർച്ച അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുഷ്വാഹയാണ് കാരക്കട്ടിലെ എൻഡിഎ സ്ഥാനാർഥി. ബംഗാളിലെ അസൻസോൾ സീറ്റ് നല്കാമെന്ന ബിജെപിയുടെ വാഗ്ദാനം പവൻ സിംഗ് നിരസിക്കുകയായിരുന്നു. ആർജെഡിയുമായി പവൻ സിംഗ് ചർച്ച നടത്തിയെങ്കിലും സീറ്റ് ലഭിച്ചില്ല. തുടർന്നാണ് സ്വതന്ത്രനായി രംഗത്തെത്തിയത്.

പവൻ സിംഗിന്‍റെ ഡമ്മി സ്ഥാനാർഥിയായാണ് അമ്മ പത്രിക സമർപ്പിച്ചത്. ഇന്നലെയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാനദിനം.

എൻഡിഎ സ്ഥാനാർഥിക്കെതിരേ പവൻ സിംഗ് മത്സരിക്കുന്നതിനെതിരേ കേന്ദ്രമന്ത്രി ആർ.കെ. സിംഗ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തുവന്നിരുന്നു.

കാരക്കട്ടിന്‍റെ സമീപമണ്ഡലമായ ആരയിലാണ് ആർ.കെ. സിംഗ് ജനവിധി തേടുന്നത്. ബിജെപി അംഗമെന്ന് ഇപ്പോഴും അവകാശപ്പെടുന്ന പവൻ സിംഗിനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ആം ആദ്മി പാർട്ടിയെയും മുഖ്യമന്ത്രി കേജരിവാളിനെയും പ്രതിചേർത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്(ഇഡി) ഡൽഹി കോടതിയിൽ വീണ്ടും കുറ്റപത്രം സമർപ്പിച്ചു. ഇഡി സമർപ്പിച്ച ഏഴാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് ആംആദ്മി പാർട്ടിയെയും മദ്യനയക്കേസിൽ പ്രതിചേർത്തിരിക്കുന്നത്.

ആംആദ്മി പാർട്ടിയും മദ്യനയക്കേസിൽ പ്രതിയാണെന്ന് കേജരിവാളിനെ കുറ്റവിമുക്തനാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതിയിൽ വാദം നടക്കവേ ഇഡി അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഡൽഹി മദ്യനയക്കേസിന്‍റെ മുഖ്യസൂത്രധാരൻ അരവിന്ദ് കേജരിവാളാണെന്നും 100 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്നും ഇഡി ആരോപിക്കുന്നു. 12 ശതമാനം ലാഭത്തിന് മദ്യത്തിന്‍റെ മൊത്തവിതരണം സ്വകാര്യ കന്പനിയെ ഏൽപ്പിക്കുന്ന വ്യവസ്ഥയോടെയാണ് 2021-22 വർഷത്തെ മദ്യനയം നടപ്പിലാക്കിയത്.

കാബിനറ്റ് മീറ്റിംഗിന്‍റെ മിനുട്സിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. വിജയ് നായരും സൗത്ത് ഗ്രൂപ്പുമാണ് ഇതിലെ ഇടനിലക്കാരെന്ന് ഇഡി പറയുന്നു. സൗത്ത് ഗ്രൂപ്പിന്‍റെ ഉടമകളിൽ ഒരാളായ ബിആർഎസ് നേതാവ് കെ. കവിത ഇഡിയുടെ അറസ്റ്റിലായി തിഹാർ ജയിലിൽ ജുഡീഷൽ കസ്റ്റഡിയിലാണ്. കവിതയ്ക്കെതിരേ സിബിഐയും അന്വേഷണം നടത്തുന്നുണ്ട്.
അധിക വേനൽമഴ ലഭിക്കും; മണ്‍സൂണ്‍ നീണ്ടുനിൽക്കും
സനു സിറിയക്

ന്യൂഡൽഹി: രാജ്യത്ത് മണ്‍സൂണ്‍ സീസണിന് ഈ മാസം 31 ഓടെ തുടക്കമാകുമെന്നാണ് ഇപ്പോഴത്തെ നിഗമനമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നിലവിൽ കേരളത്തിൽ അതിശക്തമായ വേനൽമഴ ലഭിക്കുന്നുണ്ട്.

പല ജില്ലകളിലും സംസ്ഥാന കാലാവസ്ഥാ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേനൽമഴയ്ക്കു പിന്നാലെ മണ്‍സൂണ്‍കൂടി എത്തുന്നതോടെ കേരളത്തിലും ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലെ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലും മഴ നീണ്ടുനിൽക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് കേരളത്തിലെ പല ജില്ലകളിലും ഇപ്പോൾ സാധാരണയിലും ഉയർന്ന തോതിൽ മഴ ലഭിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് കഴിഞ്ഞദിവസം ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും അധിക വേനൽമഴ ലഭിച്ചു.

20 മുതൽ 50 ശതമാനം വരെ അധിക വേനൽമഴയാണ് കേരളത്തിലും തമിഴ്നാട്ടിലും ലഭിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തായി ഇടിമിന്നലോടും ശക്തമായ കാറ്റോടുംകൂടിയ മഴയ്ക്കു സാധ്യതയുണ്ട്.

മണ്‍സൂണ്‍ സീസണ്‍ 31 മുതൽ സെപ്റ്റംബർ വരെ രാജ്യത്ത് നീണ്ടുനിൽക്കുന്നതിനാൽ കാർഷികോത്പാദനത്തിൽ ആറു ശതമാനത്തിൽ കൂടുതൽ വർധനവുണ്ടായേക്കും.

ദക്ഷിണേന്ത്യയിൽ വേനൽമഴ കനത്തപ്പോൾ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം അനുഭവപ്പെടുകയാണ്.
കേജരിവാളിന്‍റെ പിഎയ്ക്കെതിരേ ആരോപണങ്ങൾ കടുപ്പിച്ച് സ്വാതി
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന്‍റെ പിഎ ബൈഭവ് കുമാറിനെതിരേ ആരോപണം കടുപ്പിച്ച് ആംആദ്മി പാർട്ടിയുടെ രാജ്യസഭ എംപിയും മുൻ വനിതാ കമ്മീഷൻ ചെയർപേഴ്സനുമായ സ്വാതി മലിവാൾ. പല പ്രാവശ്യം ബൈഭവ് തന്നെ തല്ലുകയും ചവിട്ടുകയും ചെയ്തതായി ഡൽഹി പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു.

മർദനത്തിനിടെ വീണ് മുറിയിലെ മേശയിൽ തല ഇടിച്ചു. ഉപദ്രവിക്കരുതെന്ന് കരഞ്ഞു പറഞ്ഞെങ്കിലും അയാൾ കൂട്ടാക്കാൻ തയാറായില്ല. വിവരം പുറത്തുപറഞ്ഞാൽ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്. യാതൊരു പ്രകോപനവും കൂടാതെയാണ് ബൈഭവ് തന്നെ മർദിച്ചതെന്ന് സ്വാതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ബൈഭവിനെ കേസിൽ പ്രതിയാക്കുകയും ചെയ്തിട്ടുണ്ട്. പോലീസും ഫോറൻസിക് സംഘവും ഇന്നലെ കേജരിവാളിന്‍റെ വസതിയിലെത്തി തെളിവെടുപ്പ് നടത്തി. വിശദീകരണമാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ ബൈഭവിനോട് ഇന്നു നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ സ്വാതി മലിവാൾ സുരക്ഷാ ഉദ്യോഗസ്ഥരോട് കയർക്കുന്ന വീഡിയോ പുറത്തുവന്നു. സുരക്ഷാവിഭാഗം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോയാണു പ്രചരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമിലും സ്വാതിയുടെ ഭാഗത്താണു തെറ്റെന്ന് തോന്നിപ്പിക്കുന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ബിജെപിയാണെന്നാണ് ആം ആദ്മിയുടെ ആരോപണം.

അതേസമയം, ആം ആദ്മി പാർട്ടിയിൽ ആദ്യകാലം മുതൽ ഉണ്ടായിരുന്ന തന്നെ ഒതുക്കി അതിഷി മർലേനയെ ഉയർത്തിക്കൊണ്ടുവരുന്നതും സ്വാതിയുടെ പ്രതിഷേധത്തിനു പിന്നിലുണ്ടത്രെ. ഡൽഹിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സ്വാതിയെ ബിജെപി വലയിലാക്കിയതായും അവർ ഉടൻതന്നെ ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

സ്വാതിയെ കേജരിവാളിന്‍റെ വസതിയിലേക്ക് അയച്ചത് ബിജെപി ഗൂഢാലോചനയുടെ ഭാഗമെന്ന് എഎപി

സ്വാതി മലിവാളിനെ അരവിന്ദ് കേജരിവാളിന്‍റെ വസതിയിലേക്ക് അയച്ചതു ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ആംആദ്മി പാർട്ടി. കേജരിവാളിന്‍റെ പേരിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു സ്വാതിയുടെ ചുമതലയെന്നും ആംആദ്മി പാർട്ടി നേതാവും ഡൽഹി വിദ്യാഭ്യാസമന്ത്രിയുമായ അതിഷി മർലേന ആരോപിച്ചു.

സ്വാതിയുടെ ആരോപണങ്ങൾ അസത്യവും അടിസ്ഥാനരഹിതവുമാണ്. ഇത് ഇന്നലെ പുറത്തുവന്ന വീഡിയോദൃശ്യങ്ങളിൽ വ്യക്തമാണ്. അവർക്കു പരിക്കേറ്റിട്ടില്ല. കഴിഞ്ഞ 13ന് മുൻകൂട്ടി അറിയിക്കാതെയും അപ്പോയ്ന്‍റ്മെന്‍റ് എടുക്കാതെയുമാണ് അവർ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്.

മുഖ്യമന്ത്രിക്കെതിരേ ആരോപണമുന്നയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, ആ സമയം മുഖ്യമന്ത്രി അവിടെ ഇല്ലാതിരുന്നതിനാൽ അദ്ദേഹം രക്ഷപ്പെട്ടു. അതോടെ, കേജരിവാളിന്‍റെ പിഎ ബൈഭവ് കുമാറിനെതിരേ ആരോപണമുന്നയിച്ചു.- അതിഷി ചൂണ്ടിക്കാട്ടി.

“മുഖ്യമന്ത്രിയുടെ വീട്ടിലെ ഡ്രോയിംഗ് റൂമിലെ വീഡിയോദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വാതി മലിവാളിന്‍റെ നുണകളെല്ലാം ഈ വീഡിയോയിൽ പൊളിയുന്നുണ്ട്. തന്നെ ക്രൂരമായി മർദിച്ചെന്നും തലയിൽ മുറിവുണ്ടായെന്നുമാണ് അവർ ഡൽഹി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

എന്നാൽ, പുറത്തുവന്ന വീഡിയോകളിൽനിന്ന് അവർ പറയുന്നതിനു കടകവിരുദ്ധമാണു കാര്യങ്ങളെന്ന് വ്യക്തമാണ്. ഡ്രോയിംഗ് റൂമിലിരുന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കാണാനാകുന്നത്. അവർക്കു പരിക്കേല്‍ക്കുകയോ അവരുടെ വസ്ത്രങ്ങൾ കീറുകയോ ചെയ്തിട്ടില്ല.

പകരം അവർ പോലീസുകാരെയും ബൈഭവ് കുമാറിനെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു’’- അതിഷി പറഞ്ഞു.
ദൂരദർശനിലൂടെയും റേഡിയോയിലൂടെയുമുള്ള പ്രചാരണം; യെച്ചൂരിയുടെയും ദേവരാജന്‍റെയും വാക്കുകൾക്ക് വിലക്ക്
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജന്‍റെയും പ്രസംഗങ്ങളിൽ കത്തിവച്ച് ദൂർദർശനും ഓൾ ഇന്ത്യ റേഡിയോയും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് വോട്ടഭ്യർഥിക്കാൻ അനുവദിച്ചുള്ള പ്രസംഗത്തിൽനിന്നാണ് “മുസ്‌ലിംകൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണം, ഭരണ പാപ്പരത്തം’’ എന്നീ വാക്കുകൾക്ക് ദൂർദർശനും ഓൾ ഇന്ത്യ റേഡിയോയും വിലക്കേർപ്പെടുത്തിയത്.

യെച്ചൂരിയുടെ പ്രസംഗം ഡൽഹിയിലും ദേവരാജന്‍റേത് കോൽക്കത്തയിലുമായിരുന്നു റെക്കോർഡ് ചെയ്തത്. പ്രസംഗം റെക്കോർഡ് ചെയ്യുന്നതിനുമുന്പാണ് ചില വാക്കുകൾ പാടില്ലെന്ന് ഇരുവരോടും ആവശ്യപ്പെട്ടത്.

നീക്കം ചെയ്തതു പുനഃപരിശോധിക്കണമെന്ന് ദൂരദർശനോട് യെച്ചൂരി ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. പ്രസംഗം സെൻസർ ചെയ്തതിനുശേഷം ഏപ്രിൽ 16ന് ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെഅനുമതി പ്രകാരം ആറു ദേശീയ പാർട്ടികൾക്കും 59 സംസ്ഥാന പാർട്ടികൾക്കും ദൂരദർശൻ വഴി പ്രചാരണത്തിന് അനുമതിയുണ്ട്. മറ്റു രാജ്യങ്ങളെയും സമുദായങ്ങളെയും വിഭാഗങ്ങളെയും വിമർശിക്കാൻ പാടില്ല, കലാപാഹ്വാനം നടത്തരുത്, കോടതിയലക്ഷ്യ പ്രസ്താവനകൾ ഒഴിവാക്കണം, രാജ്യത്തിന്‍റെ ഐക്യത്തെയും പരമാധികാരത്തെയും ഉദ്ഗ്രഥനത്തെയും ചോദ്യംചെയ്യുന്ന പ്രസ്താവനകൾ പാടില്ല, അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ ഒഴിവാക്കണം എന്നീ മാനദണ്ഡങ്ങളോടെയാണ് പാർട്ടികൾക്ക് ദൂരദർശൻവഴിയും എഐആർ വഴിയും പ്രചാരണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകുന്നത്.

അതേസമയം, കേന്ദ്രസർക്കാരിന് ഇഷ്‌ടമല്ലാത്ത വാക്കുകൾ ദൂരദർശനും ആകാശവാണിയും ഒഴിവാക്കുകയാണെന്നാണ് പ്രതിപക്ഷ വിമർശനം.
അഗ്നിബാധയെന്ന് സംശയം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ന്യൂഡൽഹി: എയർകണ്ടിഷനിംഗ് യൂണിറ്റിൽ തീ പടർന്നുവെന്ന സംശയത്തെത്തുടർന്ന് 175 യാത്രക്കാരുമായി ബംഗളുരുവിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കി.

ഇന്നലെ വൈകുന്നേരം 6:40 നാണ് എഐ 897 വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറക്കിയത്. യാത്രക്കാർക്കായി ബദൽസംവിധാനം ഏർപ്പെടുത്തിയതായി എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
കനത്ത മഴയ്ക്കു സാധ്യത: ഊട്ടി യാത്രയ്ക്കു വിലക്ക്
നീലഗിരി: തമിഴ്നാട്ടിലെ നീലഗിരി മേഖലയിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ അടുത്ത തിങ്കളാഴ്ച വരെ ഊട്ടി ഉൾപ്പെടെ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം. ഇന്നു മുതൽ തിങ്കളാഴ്ചവരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ എം. അരുണ അറിയിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ 3,500 ഓളം രക്ഷാപ്രവർത്തകരെയും മണ്ണുമാന്തി യന്ത്രങ്ങളുൾ‌പ്പെടെ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. അതിനിടെ, തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ 16 കാരനെ കാണാതായി.

തിരുനെൽവേലി സ്വദേശി അശ്വിനാണ് അപകടത്തിൽപ്പെട്ടത്. വെള്ളം കുതിച്ചെത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന സഞ്ചാരികൾ ചിതറിയോടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഹേമന്ത് സോറന് ഇടക്കാല ജാമ്യമില്ല; അവധിക്കാല ബെഞ്ച് പരിഗണിക്കും
ന്യൂഡൽഹി: ഭൂമി തട്ടിപ്പുകേസിൽ അറസ്റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ഇടക്കാല ജാമ്യമില്ല. ഹർജി സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കുമെന്ന് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു.

ഇടക്കാല ജാമ്യം നൽകുന്ന കാര്യത്തിൽ ഇഡിയുടെ നിലപാട് തിങ്കളാഴ്ച അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഹർജിക്ക് മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം നൽകണമെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ആവശ്യപ്പെട്ടു.
സോറനെതിരേ ശക്തമായ തെളിവുണ്ടെന്നാണ് ഇഡിയുടെ നിലപാട്.

എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സോറന് ജാമ്യം നൽകണമെന്ന് അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇടക്കാല ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ സോറനും ജാമ്യം നൽകണമെന്ന് സിബൽ വാദിച്ചു.
കാലെയുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു
ന്യൂഡൽഹി: ഗാസയിലെ റാഫയിൽ കൊല്ലപ്പെട്ട യുഎൻ രക്ഷാസംഘാംഗം കേണൽ വൈഭവ് അനിൽ കാലെയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം.

കഴിഞ്ഞ തിങ്കളാഴ്ച റാഫയിൽ നടന്ന ആക്രമണത്തിലാണ് കേണൽ വൈഭവ് കാലെ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്നയാൾക്കു ഗുരതരമായി പരിക്കേൽക്കുകയും ചെയ്തു. ടെൽ അവീവിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയവും യുഎൻ അധികൃതരും ചേർന്നാണ് മൃതദേഹം ഇന്ത്യയിലെത്തിച്ചത്.
ബിജോയി മഹാപാത്രയെ ബിജെപി പുറത്താക്കി
ഭുവനേശ്വർ: ഒഡീഷയിലെ മുതിർന്ന ബിജെപി നേതാവ് ബിജോയി മഹാപാത്രയെ പാർട്ടിയിൽനിന്നു പുറത്താക്കി.

പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് നടപടി. മഹാപാത്രയുടെ മകൻ അരവിന്ദ് ഇത്തവണ പത്കുര മണ്ഡലത്തിൽ ബിജെഡി സ്ഥാനാർഥിയായി മത്സരിക്കുന്നു. ബിജെപി മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ മഹാപാത്ര മകനുവേണ്ടി വോട്ട് തേടിയിരുന്നു.

ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശാരദ പ്രധാൻ, ബിജെപി എസ്‌സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് രാകേഷ് മല്ലിക്ക് എന്നിവരെയും പുറത്താക്കി. ഇരു നേതാക്കളും ബിജോയി മഹാപാത്രയുടെ ഉറ്റ അനുയയികളാണ്.
വീണ്ടും വിദ്വേഷ പ്രസംഗവുമായി മോദി; കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമക്ഷേത്രം തകർക്കും
ബാരാബാങ്കി: വിദ്വേഷ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അധികാരത്തിലെത്തിയാൽ രാമേക്ഷേത്രത്തിനു മുകളിലൂടെ ബുൾഡോസർ പായിക്കുമെന്ന് മോദി ആരോപിച്ചു.

എവിടെയാണ് ബുൾഡോസർ പ്രയോഗിക്കേണ്ടതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ‌നാഥിൽനിന്നു ട്യൂഷൻ നേ‌‌ടാനും മോദി ഉപദേശിച്ചു. ഉത്തർപ്രദേശിലെ ബാരാബാങ്കിയിൽ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിദ്വേഷ പരാമർശം.

എസ്പിയും കോൺഗ്രസും ഉൾപ്പെട്ട ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ രാംലല്ല വീണ്ടും കൂടാരത്തിലാകും. അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും. അവർ യോഗിയെ കണ്ടു പഠിക്കണം. എവിടെയാണ് ബുൾഡോസർ ഓടിക്കേണ്ടതെന്ന് അദ്ദേഹത്തിൽനിന്നും ‌ട്യൂഷൻ സ്വീകരിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാമനവമി ദിവസം മുതിർന്ന എസ്പി നേതാവ് പറഞ്ഞത് രാമക്ഷേത്രം പ്രയോജനമില്ലാത്തതാണെന്നാണ്. അതേസമയം കോൺഗ്രസ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അവർക്ക് കുടുംബവും അധികാരവും മാത്രമാണ് പ്രധാനം. രാജ്യത്തോ‌ട് സത്യം പറയുമ്പോഴെല്ലാം മോദി ഹിന്ദു-മുസ്‌ലിം വിഭജനം സൃഷ്‌ടിക്കുകയാണെന്ന് അവർ പറയുന്നു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെയും മോദി പരിഹസിച്ചു.

സോഷ്യലിസ്റ്റ് രാജകുമാരൻ പുതിയ അമ്മായിയിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ പുതിയ അമ്മായി ബംഗാളിൽനിന്നാണ്. ഈ അമ്മായി ഇന്ത്യ സഖ്യത്തെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്- മമത ബാനർജിയെ ലാക്കാക്കിയായിരുന്നു മോദിയുടെ പരിഹാസ പരാമർശം.

ഭരണഘടന നിലവിൽ വന്നപ്പോൾ മതത്തിന്‍റെ അടിസ്ഥാനത്തിൽ സംവരണം നൽകരുതെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചിരുന്നു. എന്നാൽ 10 വർഷം മുമ്പ് കോൺഗ്രസ് മതത്തിന്‍റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ശ്രമിച്ചു.

കർണാടകയിൽ പോലും അവർ ഇത് ചെയ്തിട്ടുണ്ട്. അവർ ഒറ്റരാത്രികൊണ്ട് എല്ലാ മുസ്‌ലിംകളെയും ഒബിസിയാക്കി. ഒബിസികൾക്ക് നൽകിയ സംവരണത്തിന്‍റെ വലിയൊരു ഭാഗം അവർ കൊള്ളയടിച്ചു- മോദി ആരോപിച്ചു.

"വോട്ട് ജിഹാദികൾ'ക്ക് കോൺഗ്രസും എസ്പിയും സ്വത്ത് വിൽക്കും: മോദി

ഹമിർപുർ: ജനങ്ങളുടെ വോട്ടുകിട്ടി ഭരണത്തിലേറിയാൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും വോട്ട് ജിഹാദ് നടത്തിയവർക്കു ജനങ്ങളുടെ സ്വത്ത് വീതം വയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയിലെ കോൺഗ്രസ്-എസ്പി സഖ്യത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിവാദ പ്രസ്താവന.

“ഞാൻ ഇന്ന് കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കുമെതിരേ നിങ്ങൾക്കു മുന്നറിയിപ്പു നല്കാൻ ആഗ്രഹിക്കുന്നു. അവർ നിങ്ങളുടെ വോട്ട് കൈക്കലാക്കും. അധികാരത്തിലെത്തിയാൽ സമ്മാനം വോട്ട് ജിഹാദ് നടത്തിയവർക്ക് കൈമാറും. കോൺഗ്രസും എസ്പിയും തെരഞ്ഞെടുപ്പിനുമുന്പേ ഇതു തീരുമാനിച്ചതാണ്-” മോദി പറഞ്ഞു.

എസ്പി നേതാവും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിന്‍റെ സഹോദരീപുത്രിയുമായ മറിയ ആലം ഏപ്രിൽ 29ന് ഫറൂഖാബാദ് മണ്ഡലത്തിലെ ഇന്ത്യാസഖ്യം സ്ഥാനാർഥി നവൽകിഷോറിന്‍റെ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്തുകൊണ്ട് വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തിരുന്നു. അന്നുമുതൽ വോട്ട് ജിഹാദിനെതിരേ യുപിയിലെ തെരഞ്ഞെടുപ്പു റാലികളിൽ മോദി പ്രസ്താവന നടത്തിവരുന്നുണ്ട്.
റായ്ബറേലിക്ക് മകനെ നൽകുന്നു, നിരാശനാക്കില്ല: സോണിയ
റായ്ബറേലി: റായ്ബറേലിയിലെ ജനങ്ങൾക്ക് തന്‍റെ മകനെ നൽകുകയാണെന്നും രാഹുൽ നിരാശനാക്കില്ലെന്നും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. രാഹുൽ ഗാന്ധിക്ക് വോട്ട് തേടി റായ്ബറേലിയിൽ പ്രചാരണത്തിനെത്തിയതായിരുന്നു സോണിയ.

തന്‍റെ മകനെ നിങ്ങൾക്കു നൽകുകയാണെന്നും അവനെ നിങ്ങളുടേതായി പരിഗണിക്കണമെന്നും സോണിയ മണ്ഡലത്തിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. 20 വർഷം മണ്ഡലത്തെ സേവിക്കാൻ തനിക്ക് അവസരം തന്ന ജനങ്ങൾക്ക് സോണിയ നന്ദിയും പറഞ്ഞു.

ഇന്ദിരാഗാന്ധിയും റായ്ബറേലിയിലെ ജനങ്ങളും തന്നെ പഠിപ്പിച്ച അതേ പാഠങ്ങളാണ് രാഹുലിനും പ്രിയങ്കയ്ക്കും നൽകിയത്.

എല്ലാവരെയും ബഹുമാനിക്കുക, ദുർബലരെ സംരക്ഷിക്കുക, ജനങ്ങളുടെ അവകാശങ്ങൾക്കായി അനീതിക്കെതിരേ പോരാടുക. ഭയപ്പെടരുത്, കാരണം നിങ്ങളുടെ സമരങ്ങളുടെ വേരുകളും പാരമ്പര്യവും വളരെ ആഴത്തിലുള്ളതാണ്-അവർ പറഞ്ഞു.‌‌
അമേഠിയെയും റായ്ബറേലിയെയും ഒരേപോലെ പരിഗണിക്കും: രാഹുൽ
അമേഠി: കോൺഗ്രസ് അധികാരത്തിലെത്തിയാൽ അമേഠി, റായ്ബറേലി മണ്ഡലങ്ങളെ ഒരേ പോലെ പരിഗണിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി കെ.പി. ശർമയുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.

റായ്ബറേലിയിൽ പത്തു രൂപയുടെ വികസനപ്രവർത്തനം നടത്തിയാൽ അതേപോലെ അമേഠിയിലും നടത്തും. ഇത് എന്‍റെ വാഗ്ദാനമാണ്-രാഹുൽ പറഞ്ഞു.

മൂന്നു തവണ അമേഠിയുടെ പ്രതിനിധിയായിട്ടുള്ള രാഹുൽ 2019ൽ സ്മൃതി ഇറാനിയോടു തോറ്റു. അധികാരത്തിലെത്തിയാൽ അഗ്നിവീർ പദ്ധതി റദ്ദാക്കി സ്ഥിരമായ നിയമനം കൊണ്ടുവരുമെന്ന് രാഹുൽ കൂ‌ട്ടിച്ചേർത്തു.
റായ്ബറേലിയിലെ വിമത എസ്പി എംഎൽഎ ബിജെപിയിൽ
റായ്ബറേലി: റായ്ബറേലി ലോക്സഭാ മണ്ഡലത്തിനു കീഴിലെ ഉൻചാഹറിലെ സമാജ്‌വാദി പാർട്ടി എംഎൽഎ മനോജ് പാണ്ഡെ ബിജെപിയിൽ ചേർന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് പാണ്ഡെ ബിജെപി അംഗത്വമെടുത്തത്. മുൻ എസ്പി സർക്കാരിൽ മന്ത്രിയായിരുന്ന മനോജ് പാണ്ഡെ റായ്ബറേലിയിലെ പ്രമുഖ ബ്രാഹ്മണ നേതാവാണ്. ഇദ്ദേഹം മൂന്നു തവണ എംഎൽഎയായി.
പട്നായിക്കിന്‍റെ മണ്ഡലങ്ങളിലെ പ്രധാന വിഷയം തൊഴിലാളി കുടിയേറ്റം
ഹിൻജിലി/കാന്താബഞ്ചി: ഇതര സംസ്ഥാനങ്ങളിലേക്കുള്ള പ്രദേശവാസികളുടെ കുടിയേറ്റം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് മത്സരിക്കുന്ന ഹിൻജിലി, കാന്താബഞ്ചി മണ്ഡലങ്ങളിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. രണ്ടു മണ്ഡലങ്ങളിലും അടിസ്ഥാനസൗകര്യ വികസനത്തിന്‍റെ അഭാവമുണ്ട്.

ഹിൻജിലി, കാന്താബഞ്ചി മണ്ഡലങ്ങളിൽനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്ന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക കണക്കുകളില്ല. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട്, കേരളം സംസ്ഥാനങ്ങളിലേക്കായി ഒരു ലക്ഷത്തിലധികം പേർ പോയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

അതേസമയം, കുടിയേറ്റം കുറഞ്ഞുവരുന്നുവെന്നു സർക്കാർ അവകാശപ്പെടുന്നു. ഒഡീഷയുടെ പടിഞ്ഞാറൻ മേഖലയിലാണു കാന്താബഞ്ചി; ഹിൻജിലി തെക്കൻ മേഖലയിലും.

വോട്ടെടുപ്പ് ആ‍യതോടെ കുടിയേറ്റ തൊഴിലാളികൾക്കു വൻ ഡിമാൻഡാണ്. ഇവരെ നാട്ടിലെത്തിക്കാൻ ബിജെഡി, ബിജെപി, കോൺഗ്രസ് പാർട്ടികൾ ഉത്സാഹിക്കുന്നു.

വോട്ട് ചെയ്യാനെത്തിയില്ലെങ്കിൽ സർക്കാർ നല്കുന്ന സൗജന്യ അരിയും മറ്റ് ആനുകൂല്യങ്ങളും പ്രാദേശിക സർപഞ്ച് നിഷേധിക്കുമെന്നു ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്യുന്ന സന്തോഷ് ഗൗഡ പറയുന്നു. ഹിൻജിലിയിലെ വോട്ടറാണ് ഇയാൾ. ഓരോ കുടിയേറ്റ വോട്ടർക്കും 500 രൂപ യാത്രച്ചെലവ് ഇനത്തിൽ നല്കുന്നതായി മറ്റൊരു വോട്ടർ പറഞ്ഞു.

2000 മുതൽ പട്നായിക് വിജയിക്കുന്ന മണ്ഡലമാണു ഹിൻജിലി. 24 വർഷത്തിനിടെ മണ്ഡലത്തിൽ നിരവധി വികസനപ്രവർത്തനങ്ങൾ കൊണ്ടുവന്നെന്നും എന്നാൽ, അടിസ്ഥാന പ്രശ്നമായ കുടിയേറ്റത്തിന്‍റെ കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും വീട്ടമ്മയായ ബിലാസിനി ബെഹറ പറഞ്ഞു.

ഹിൻജിലിയിൽ തുടർച്ചയായ ആറാം വിജയമാണ് നവീൻ പട്നായിക് ലക്ഷ്യമിടുന്നത്. ബിജെപിയാണ് പ്രധാന എതിരാളി.

ഹിൻജിലിയിലെ 2.31 ലക്ഷം വോട്ടർമാരിൽ ബഹുഭൂരിപക്ഷവും കർഷകരാണ്. ബോലംഗീർ ജില്ലയിലാണ് കാന്താബഞ്ചി മണ്ഡലം. കോൺഗ്രസിന്‍റെ സിറ്റിംഗ് മണ്ഡലമാണിത്.
ബിജെപി വിജയിച്ചാൽ പവാറിനെയും താക്കറെയെയും ജയിലിലടയ്ക്കും: കേജരിവാൾ
ഭീവണ്ടി: ബിജെപി അധികാരത്തിലെത്തിയാൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെയും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയെയും ജയിലിലടയ്ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.

മഹാരാഷ്‌ട്രയിലെ ഭീവണ്ടിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ തലസ്ഥാനത്ത് പാവപ്പെട്ടവർക്ക് ഉന്നത വിദ്യാഭ്യാസവും മികച്ച ആരോഗ്യസംവിധാനവും ഒരുക്കിയതിനാണ് തന്നെ പ്രധാനമന്ത്രി മോദി അറസ്റ്റ് ചെയ്തതെന്ന് കേജരിവാൾ പറഞ്ഞു. “ഞാൻ എനിക്കുവേണ്ടിയല്ല വോട്ട് ചോദിക്കുന്നത്.

രാജ്യത്തെ രക്ഷിക്കാൻ യാചിക്കുകയാണ്. ബിജെപി തെരഞ്ഞെടുപ്പിൽ വിജയിക്കില്ല. എന്നാൽ, അവർ വിജയിക്കുകയാണെങ്കിൽ സുപ്രിയ സുലെ, ശരദ് പവാർ, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ എന്നിവരെ ജയിലിലാക്കും”-കേജരിവാൾ കൂട്ടിച്ചേർത്തു.
ഹിമാചലിൽ രണ്ടു വിമത നേതാക്കളെ ബിജെപി പുറത്താക്കി
സിംല: ഹിമാചൽപ്രദേശിൽ രണ്ടു വിമതനേതാക്കളെ ബിജെപി പുറത്താക്കി. രാകേഷ് ചൗധരി, മുൻ മന്ത്രി രാം ലാൽ മാർക്കണ്ഡ എന്നിവരെയാണു പുറത്താക്കിയത്.

ഇരുവരും നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായി പത്രിക നല്കിയിരുന്നു. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിനം ഇന്നലെയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: രാജ്യത്തെ ഓരോ പോളിംഗ് സ്റ്റേഷനുകളിലേയും വോട്ടിംഗ് ശതമാനം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്ന ഹർജിയിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം.

പോളിംഗ് സ്റ്റേഷനുകളിലെ വോട്ടിംഗ് നില തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നായിരുന്നു അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നല്കിയ ഹർജിയിലെ ആവശ്യം.

പ്രശ്നത്തിൽ അടിയന്തരവാദം കേൾക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷന്‍റെ അപേക്ഷ പരിഗണിച്ച് ഇന്നലെ വൈകുന്നേരം കോടതി ചേരുകയായിരുന്നു. ജസ്റ്റീസ് എ.എസ്. ബൊപ്പണ്ണയ്ക്കു സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പിനുശേഷമായിരുന്നു ഇത്.

മറുപടി പറയാൻ സമയം ചോദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി അംഗീകരിക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
25,000 കാഷ്മീരി പണ്ഡിറ്റുകൾക്ക് ബാരാമുള്ളയിൽ വോട്ട്
ജമ്മു: ബാരാമുള്ള ലോക്സഭാ മണ്ഡലത്തിൽ വോട്ടർമാരായി കാഷ്മീർ താഴ്‌വരയിൽനിന്നു പലായനം ചെയ്ത 25,000 കാഷ്മീരി പണ്ഡിറ്റുകൾ. കാഷ്മീരി പണ്ഡിറ്റുകൾക്കായി 26 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്.

ജമ്മു-21, ഡൽഹി-4, ഉധംപുർ-1 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകൾ. 17.32 ലക്ഷം വോട്ടർമാരാണ് ബാരാമുള്ളയിലുള്ളത്. നാഷണൽ കോൺഫറൻസിലെ ഒമർ അബ്ദുള്ളയും പീപ്പിൾസ് കോൺഫറൻസിലെ സജാദ് ലോണും തമ്മിലാണു പ്രധാന പോരാട്ടം.
പ്രജ്വലിനെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നതായി കർണാടക ആഭ്യന്തരമന്ത്രി
ബംഗളുരു: ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് രാജ്യംവിട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണയെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമം തുടരുന്നതായി കർണാടക ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര.

അന്വേഷണം പുരോഗമിക്കുന്നതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ പ്രജ്വലിനെതിരേ പരാതിപ്പെട്ട സ്ത്രീയെ തട്ടിക്കൊണ്ടുപോയന്ന കേസിൽ അറസ്റ്റിലായ അച്ഛൻ എച്ച്.ഡി. രേവണ്ണയുടെ ഇടക്കാല ജാമ്യം ബംഗളുരു കോടതി 20 വരെ നീട്ടി. 66 കാരനായ രേവണ്ണയ്ക്ക് ഇന്നലെ വരെ അനുവദിച്ച ഇടക്കാല ജാമ്യമാണ് 20 വരെ നീട്ടിയത്.
കപിൽ സിബലിന്‍റെ വിജയം: അഭിനന്ദിച്ച് ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അഭിനന്ദിച്ചു. അസോസിയേഷന്‍റെയും അംഗങ്ങളുടെയും മുന്നോട്ടുള്ള സഹകരണം കൂടുതൽ പ്രതീക്ഷിക്കുന്നെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.

22 വർഷങ്ങൾക്കുശേഷമാണ് താൻ ബാർ അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്നതെന്നും നിയമസംവിധാനത്തിന് തങ്ങളുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മറുപടി പ്രസംഗത്തിൽ കപിൽ സിബൽ ഉറപ്പ് നൽകി. ജസ്റ്റീസ് എ.എസ്. ബൊപ്പണ്ണയുടെ യാത്രയയപ്പ് യോഗത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.

വ്യാഴാഴ്ച നടന്ന സുപ്രീംകോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ 1066 വോട്ടുകൾക്ക് കപിൽ സിബൽ വിജയിച്ചിരുന്നു. ഇതു നാലാം തവണയാണ് സിബൽ പ്രസിഡന്‍റാകുന്നത്. 2001 ലാണ് അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത്.
തട്ടിപ്പുകേസിൽ സുപ്രധാന വിധി
ന്യൂഡൽഹി: പ്രത്യേക കോടതിയുടെ സമൻസ് പ്രകാരം ഹാജരാകുന്ന പ്രതിയെ സാന്പത്തിക തട്ടിപ്പ് നിയമത്തിലെ 19-ാം വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാൻ ഇഡിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളിൽ കോടതിയുടെ പ്രത്യേക അനുവാദത്തോടെ മാത്രമേ അറസ്റ്റ് രേഖപ്പെടുത്താൻ സാധിക്കൂ.

ഒരു വ്യക്തിയുടെ കൈയിൽനിന്ന് അനധികൃതമായി പണം കണ്ടെത്തിയതിന് പ്രത്യേക കോടതിയുടെ സമൻസ് പ്രകാരം ഹാജരായെങ്കിൽ അദ്ദേഹം നൽകുന്ന ഉത്തരം സാധുവല്ലെങ്കിൽ മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂ.

കുറ്റാരോപിതനായ വ്യക്തി നൽകുന്ന വിവരങ്ങൾ തൃപ്തികരമല്ലെങ്കിൽ ക്രിമിനൽ നടപടി ക്രമത്തിലെ 70-ാം വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാമെന്നും സുപ്രീംകോടതി വിധിച്ചു.
കപിൽ സിബൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ്
ന്യൂഡൽഹി: സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റായി രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ തെരഞ്ഞെടുക്കപ്പെട്ടു.

വാശിയേറിയ മത്സരത്തിനൊടുവിൽ 1066 വോട്ട് നേടിയാണ് കപിൽ സിബലിന്‍റെ വിജയം. നിലവിലെ പ്രസിഡന്‍റ് ഡോ.അതീഷ്.സി.അഗർവാൾ നാലാംസ്ഥാനത്തായി. അദ്ദേഹത്തിന് 296 വോട്ടാണു ലഭിച്ചത്.

689 വോട്ട് നേടി മുതിർന്ന അഭിഭാഷകൻ പ്രദീപ് കുമാർ റായി രണ്ടാം സ്ഥാനത്തെത്തി. മറ്റു മൂന്ന് അഭിഭാഷകർകൂടി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്നു.

ഇന്നലെ രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ്. ആകെയുള്ള 2850 വോട്ടർമാരിൽ 2330 പേർ വോട്ട് ചെയ്തു. ഇതു നാലാംതവണയാണ് കപിൽ സിബൽ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

1997-98, 1995-96, 2001-02 വർഷങ്ങളിലായിരുന്നു ഇതിനുമുന്പ് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
കോളജ് വിദ്യാർഥിനി കൊല്ലപ്പെട്ട നിലയിൽ
ബംഗളൂരു: നഗരത്തിലെ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷൻ പരിധിയിൽ കോളജ് വിദ്യാർഥി‌നിയെ വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.

സാമൂഹ്യപ്രവർത്തകയായ സൗമ്യയുടെ മകൾ പ്രബുധ്യയെ (20) യാണു വീട്ടിലെ ബാത്ത് റൂമിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കേജരിവാളിന്‍റെ പരാമർശം; ഇഡിയുടെ എതിർപ്പിൽ ഇടപെടാതെ സുപ്രീംകോടതി
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായി ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ വിവാദ പരാമർശത്തിനെതിരേയുള്ള ഇഡിയുടെ എതിർപ്പിൽ ഇടപെടാതെ സുപ്രീംകോടതി. ആം ആദ്മി പാർട്ടിക്ക് വോട്ട് നൽകിയാൽ താൻ ജയിലിലേക്ക് തിരികെ പോകില്ലെന്നു കേജരിവാൾ നടത്തിയ പരാമർശമാണ് ഇഡി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കേജരിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിൽ ഇഡിക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേജരിവാളിന്‍റെ പരാമർശം ചൂണ്ടിക്കാട്ടിയത്. “ആം ആദ്മി പാർട്ടിയുടെ ചിഹ്‌നമായ ചൂലിന് വോട്ട് രേഖപ്പെടുത്തിയാൽ താൻ ജൂണ്‍ രണ്ടിന് ജയിലിൽ പോകില്ലെന്ന് കേജരിവാൾ പ്രസംഗിച്ചു. സംവിധാനത്തിന്‍റെ കരണത്തിനേറ്റ അടിയാണിത്’’- തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.

“പരാതിക്കാരൻ സംവിധാനത്തിന്‍റെ കരണത്ത് അടിച്ചതുതന്നെയാണ്. പരാതിക്കാരൻ അദ്ദേഹത്തെ പ്രത്യേക വ്യക്തിയായി കരുതുന്നു. എന്നാൽ, ഏതൊരു പരാതിക്കാരെയും പോലെയാണ് ഞങ്ങൾ കാണുന്നത്. അദ്ദേഹം ആദ്യദിവസം പറഞ്ഞതു കേൾക്കുക. അദ്ദേഹം കേസിനെക്കുറിച്ച് ഒന്നും പറയില്ലെന്ന് ജഡ്ജിമാർ പറഞ്ഞിരുന്നു”- എജി കൂട്ടിച്ചേർത്തു.

എന്നാൽ, ഈ വാദം ‌ജസ്റ്റീസ് ഖന്ന നിഷേധിച്ചു. “ഇല്ല, കേജരിവാൾ കേസിലെ അദ്ദേഹത്തിന്‍റെ പങ്കിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ജയിലേക്ക് മടങ്ങില്ല എന്ന പരാമർശം അദ്ദേഹത്തിന്‍റെ മാത്രം അനുമാനമാണ്. അതേക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾക്കു തോന്നിയ ന്യായം ഞങ്ങൾ പറഞ്ഞു. ഉത്തരവിൽ വളരെ വ്യക്തമാണ്. ആർക്കും ഒഴിവ് നൽകിയില്ലെന്ന് കോടതി പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതിനാൽ, ഈ വിഷയത്തിലേക്ക് കടക്കുന്നില്ല’’-ജസ്റ്റീസ് ഖന്ന പറഞ്ഞു.

സുപ്രീംകോടതി കേജരിവാളിന് ഇടക്കാല ജാമ്യം നൽകിയതിൽ രാജ്യത്തെ ഉന്നതമന്ത്രി നടത്തിയ പരാമർശത്തിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് കേജരിവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി പറഞ്ഞു.

സുപ്രീംകോടതിയുടെ ഉത്തരവ് പതിവുള്ളതല്ലെന്നും പ്രത്യേക പരിഗണന കേജരിവാളിന് നൽകിയിട്ടുണ്ടെന്നും ഇടക്കാല ജാമ്യത്തെക്കുറിച്ച് പ്രതികരിക്കവേ മാധ്യമ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞിരുന്നു. ഇക്കാര്യമാണു സിംഗ‌്‌വി കോടതിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഉത്തരവിലെ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നതായി ജസ്റ്റീസ് ഖന്ന വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുവായി പറയരുതെന്ന വ്യവസ്ഥയോടെയാണു കേജരിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.
കവിതയുടെ ജാമ്യം: സിബിഐയുടെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ. കവിത സമർപ്പിച്ച ജാമ്യഹർജിയിൽ സിബിഐയോട് ഡൽഹി ഹൈക്കോടതി പ്രതികരണം തേടി.

അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് സ്വർണകാന്ത ശർമ സിബിഐയുടെ മറുപടി ആവശ്യപ്പെട്ടത്.

ജാമ്യം നിഷേധിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 24ന് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തും. ജാമ്യം നിഷേധിച്ച ഉത്തരവ് മൗലിക അവകാശ ലംഘനമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
പരസ്യബോർഡ് തകർന്നുണ്ടായ അപകടം: മരണം 16 ആയി, തെരച്ചിൽ അവസാനിപ്പിച്ചു
മുംബൈ: മുംബൈയിലെ ഘാട്കോപ്പറിൽ പടുകൂറ്റൻ പരസ്യബോർഡ് തകർന്നുണ്ടായ അപകടത്തിൽ രണ്ടുപേരുടെ മൃതദേഹങ്ങൾകൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം 16 ആയി.

മൂന്നു ദിവസം നീണ്ടുനിന്ന ശ്രമകരമായ തെരച്ചിൽ അവസാനിപ്പിച്ചതായി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ച എൻഡിആർഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു.

മുംബൈ എയർ ട്രാഫിക് കൺട്രോൾ റിട്ട. ജനറൽ മാനേജർ മനോജ് ചൻസോരിയ (60), ഭാര്യ അനിത (59) എന്നിവരുടെ മൃതദേഹങ്ങളാണ് തകർന്നുവീണ ബോർഡിനടിയിൽപ്പെട്ട കാറിൽനിന്നും കണ്ടെടുത്തത്. അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ സമീപത്തുള്ള രാജവാഡി ആശുപത്രിയിലേക്കു മാറ്റി.

120 അടി വീതിയും അത്രയുംതന്നെ ഉയരവുമുള്ള പടുകൂറ്റൻ പരസ്യബോർഡ് കനത്ത മഴയും പൊടിക്കാറ്റും മൂലം തകരുകയായിരുന്നു.

പെട്രോൾ പന്പിലേക്കു വീണതിനാൽ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് പരസ്യബോർഡിന്‍റെ ചട്ടക്കൂടുകൾ അറുത്തുമാറ്റാൻ കഴിയാതിരുന്നതും രക്ഷാപ്രവർത്തനത്തിനു വെല്ലുവിളിയായിരുന്നു.

12 അഗ്നിശമന വാഹനങ്ങളും രണ്ട് കൂറ്റൻ ക്രയിനുകളും നൂറോളം രക്ഷാപ്രവർത്തകരും മണിക്കൂറുകളോളം പ്രവർത്തിച്ചാണ് ബോർഡിന് അടിയിൽപ്പെട്ടവരെ ശ്രമകരമായി പുറത്തെത്തിച്ചത്.
ലാവ്‌ലിൻ കേസ് ഇന്നലെയും പരിഗണിച്ചില്ല
ന്യൂഡൽഹി: ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തു സിബിഐ നൽകിയ അപ്പീലിൽ ഇന്നലെയും അന്തിമ വാദം നടന്നില്ല. 42-ാം തവണയാണ് കേസ് കോടതി ലിസ്റ്റ് ചെയ്യുന്നത്.

അന്തിമവാദത്തിനായി ഇന്നലെ 112-ാമത്തെ കേസായി പട്ടികയിലുണ്ടായിരുന്നു. എന്നാൽ, മറ്റു കേസുകളുടെ വാദം നീണ്ടുപോയതിനാൽ കേസ് പരിഗണിച്ചില്ല. അന്തിമവാദം കേൾക്കൽ മേയ് ഒന്ന്, രണ്ട് തീയതികളിലായി നടക്കുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നെങ്കിലും കേസ് മാറിപ്പോകുകയായിരുന്നു.

ഇന്ന് മധ്യവേനൽ അവധിക്കായി അടയ്ക്കുന്ന സുപ്രീംകോടതി ജൂലൈ എട്ടിനാണ് വീണ്ടും തുറക്കുന്നത്. അതിനാൽ അന്തിമതീർപ്പ് ഇനിയും വൈകും.
ബംഗാളിൽ മിന്നലേറ്റ് 13 പേർ മരിച്ചു
കോൽക്കത്ത: പശ്ചിമബംഗാളിലെ മാൾഡ ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി മൂന്നു കുട്ടികൾ ഉൾപ്പെടെ ഇന്നലെ 13 പേർ ഇടിമിന്നലേറ്റ് മരിച്ചു.

നിരവധി പേർക്കു പരിക്കേറ്റെന്നും ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

മാൾഡ ജില്ലയിലെ സഹാപുരിൽ മൂന്നുപേരും ഹരിഷ്ചന്ദ്രപുരിൽ ദന്പതികളും ഹദാടൊളയിൽ രണ്ടുപേരും ഗാജോൾ, മണിക്ചാക്, മിർദാപുർ, മിൽക്കിയ്ക്കടുത്ത ഇംഗ്ലീഷ് ബസാർ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്.
ഡൽഹി ബിജെപി ഓഫീസിൽ തീപിടിത്തം
ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിലെ പണ്ഡിറ്റ് പന്ത് മാർഗിലുള്ള ബിജെപി ഓഫീസിൽ തീപിടിത്തം. ഇന്നലെ വൈകുന്നേരം 4.15ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് മൂന്ന് അഗ്‌നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു.
മദ്രസയിൽ സ്ഫോടനം; മൗലാന കൊല്ലപ്പെട്ടു
ഛപ്ര: ബിഹാറിൽ സരൺ ജില്ലയിലെ മോട്ടി രാജ്പുരിൽ മദ്രസയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മൗലാന കൊല്ലപ്പെട്ടു.

ഇമാമുദീൻ (50) ആണ് മരിച്ചത്. മുസാഫുർ സ്വദേശിയായ മദ്രസ വിദ്യാർഥി നൂർ ആലത്തിന്(15) പരിക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
സിപിഎഎസിലെ ജീവനക്കാരെ പിരിച്ചുവിട്ട കേസിൽ എംജി സർവകലാശാലയ്ക്കു തിരിച്ചടി
ന്യൂഡൽഹി: കോട്ടയം മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. സ്വാശ്രയസ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപീകരിച്ച സർക്കാർ നിയന്ത്രിത സൊസൈറ്റിയായ സിപിഎഎസിലെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ നിർദേശം പാലിക്കാത്തതിനാലാണു താക്കീത്.

ഉത്തരവ് പാലിച്ചില്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. വൈസ് ചാൻസലറടക്കമുള്ള സർവകലാശാലയിലെ നാല് ഉദ്യോഗസ്ഥരോട് ജൂലൈ 30 ന് നേരിട്ടു ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.

സിപിഎഎസിനുവേണ്ടി എംജി സർവകലാശാലയിൽനിന്നു പിരിച്ചുവിട്ട ജീവനക്കാർക്ക് ശന്പളവും ആനുകൂല്യങ്ങളും നാലാഴ്ചയ്ക്കുള്ളിൽ നൽകണമെന്നായിരുന്നു കോടതിയുടെ മുൻ ഉത്തരവ്. ഈ ഉത്തരവ് പാലിക്കാത്തതിനെത്തുടർന്നാണ് ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് സർവകലാശാല ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷ വിമർശനം നടത്തിയത്. പ്രഥമദൃഷ്‌ട്യാ ഇവർ കോടതിയലക്ഷ്യം നടത്തിയെന്നു ബെഞ്ച് നിരീക്ഷിച്ചു.

സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പിനായി രൂപീകരിച്ച സർക്കാർ നിയന്ത്രിത സൊസൈറ്റിയാണ് സിപിഎഎസ് (സിപാസ്). യൂണിവേഴ്സിറ്റിക്കു കീഴിലുള്ള സ്വാശ്രയസ്ഥാപനങ്ങളെ ഈ സൊസൈറ്റിക്കു കൈമാറിയിരുന്നു. ഇതേത്തുടർന്ന് സ്ഥിരം ജീവനക്കാരടക്കമുള്ളവരെ സർവകലാശാല പിരിച്ചുവിടുകയും ചെയ്തു. എന്നാൽ ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും ഈ പിരിച്ചുവിടൽ റദ്ദാക്കുകയും ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തു.

ഹൈക്കോടതി ഉത്തരവ് നിലവിൽവന്ന 2019 വരെയുള്ള ശന്പളകുടിശിക ജീവനക്കാർക്കു നൽകിയെന്നാണ് സർവകലാശാലയും സിപാസും പറഞ്ഞത്. എന്നാൽ പിരിച്ചുവിടൽ 2022 സെപ്റ്റംബറിലായിരുന്നെന്നും അതുവരെയുള്ള ശന്പളവും ആനുകൂല്യവും നൽകാതിരുന്നത് കോടതിയലക്ഷ്യമാണെന്നുമാണ് ജീവനക്കാരുടെ വാദം. ഇത് അംഗീകരിച്ച കോടതി ജീവനക്കാർക്ക് അതുവരെയുള്ള ശന്പളവും ആനുകൂല്യങ്ങളും നൽകാൻ നിർദേശിച്ചുന്നു.

മറ്റു ജോലികളിൽ ഏർപ്പെടാത്ത കാലയളവിലുള്ള ശന്പളത്തിനും ആനുകൂല്യങ്ങൾക്കുമാണ് ജീവനക്കാർക്ക് അർഹതയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സർവകലാശാലയാണു സാന്പത്തികസഹായം കൈമാറേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.
ജനം മാറ്റം ആഗ്രഹിക്കുന്നു, മോദിക്ക് ആത്മവിശ്വാസം നഷ്‌ടപ്പെട്ടു: പവാർ
നാസിക്: ഇക്കുറി ജനം മാറ്റം ആഗ്രഹിക്കുന്നതിനാൽ മോദിക്ക് ആത്മവിശ്വാസം നഷ്‌‌ടപ്പെട്ടിരിക്കുകയാണെന്ന് എൻസിപി(എസ്പി) അധ്യക്ഷൻ ശരദ് പവാർ. മഹാരാഷ്‌ട്രയിലെ നാസിക്കിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

""പ്രചാരണത്തിനായി ഞാൻ നിരവധി സ്ഥലങ്ങളിൽ പോയി. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് എനിക്കു നന്നായി ബോധ്യപ്പെട്ടു. ഇക്കാര്യം മനസിലാക്കിയതിനാൽ മോദിക്ക് ആത്മവിശ്വാസം നഷ്‌ടപ്പെട്ടിരിക്കുകയാണ്. മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഘാഡി(എംവിഎ) സഖ്യത്തിന് അനുകൂലമാണ് സാഹചര്യങ്ങൾ’’.-പവാർ പറഞ്ഞു.

മോദി ബുധനാഴ്ച മുംബൈയിലെ ഘാട്കോപറിൽ റോഡ് ഷോ നടത്തിയതിനെയും പവാർ വിമർശിച്ചു. ഗുജറാത്തികളുടെ സ്വാധീനകേന്ദ്രങ്ങളിലാണു മോദി റോഡ് ഷോ നടത്തിയത്. രാജ്യത്തെ നയിക്കുന്നയാൾ ജാതിയെയും മതത്തെയുംകുറിച്ച് ചിന്തിക്കുന്നത് തീർത്തും ശരിയല്ല. മുംബൈ പോലുള്ള നഗരത്തിൽ റോഡ് ഷോ നടത്തുന്നതും ശരിയല്ല. മണിക്കൂറുകളാണ് ഇതുമൂലം ജനം ദുരിതമനുഭവിച്ചതെന്നു പവാർ ചൂണ്ടിക്കാട്ടി.

റോഡ് ഷോയ്ക്കു മുന്നോടിയായി നഗരത്തിൽ കടുത്ത ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെയും ജാഗ്രുതി നഗർ, ഘാട്കോപർ സ്റ്റേഷനുകൾക്കിടയിലുള്ള മെട്രോ സർവീസ് നിർത്തിവച്ചതിനെയും പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

ശിവസേന ഉദ്ധവ് വിഭാഗത്തെ മോദി വ്യാജ ശിവസേന എന്നു വിളിച്ച് ആക്ഷേപിച്ചതിനെക്കുറിച്ചു പരാമർശിക്കവേ, യഥാർഥ ശിവസൈനികർ ഉദ്ധവ് താക്കറെയ്ക്കൊപ്പമാണെന്നും ഇക്കാര്യം തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്പോൾ വ്യക്തമാകുമെന്നും പവാർ പറഞ്ഞു.

താൻ കേന്ദ്ര കൃഷിമന്ത്രിയായിരിക്കേ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ഏറെ സഹായങ്ങൾ ചെയ്തുനൽകിയിരുന്നതായും അതു മറന്നാണ് അദ്ദേഹം ഇപ്പോൾ തന്നെ കുറ്റപ്പെടുത്തുന്നതെന്നും പവാർ പറഞ്ഞു.

ഗുജറാത്ത് സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രസഹായം ആവശ്യപ്പെട്ട് ഇടയ്ക്കിടയ്ക്ക് മോദി എന്നെ സന്ദർശിക്കുമായിരുന്നു. കർഷകപ്രശ്നങ്ങൾ നേരിൽ ബോധ്യപ്പെടുത്താൻ എന്നെ ഒരിക്കൽ അദ്ദേഹം ഗുജറാത്തിലേക്കു കൊണ്ടുപോകുകയും ചെയ്തു.

ഇസ്രയേലിലെ ശാസ്ത്രീയ കൃഷിരീതികൾ പഠിക്കാൻ അവിടം സന്ദർശിക്കാൻ അനുമതി നൽകണമെന്ന് അഭ്യർഥിച്ചപ്പോൾ അതും ഞാൻ ചെയ്തുകൊടുത്തു. ഇതെല്ലാം മറന്നാണ് കേന്ദ്ര കൃഷിമന്ത്രിയായിരിക്കേ താൻ കർഷകരെ മറന്നെന്നും അവർക്കായി യാതൊന്നും ചെയ്തില്ലെന്നും കഴിഞ്ഞ പത്തു വർഷത്തിനിടെ ബിജെപി സർക്കാർ അധികാരമേറ്റതിൽപ്പിന്നെയാണ് കർഷകരെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും മോദി പറയുന്നത്. -ശരദ് പവാർ ചൂണ്ടിക്കാട്ടി.

അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയുടെ നേതാവ് പ്രഫുൽ പട്ടേൽ പ്രധാനമന്ത്രി മോദി വാരാണസിയിൽ പത്രിക സമർപ്പിക്കാൻ പോകുന്നതിനുമുന്പ് അദ്ദേഹത്തിന്‍റെ തലയിൽ ഛത്രപതി ശിവാജി മഹാരാജ് ധരിച്ചിരുന്ന ശിരോവസ്ത്രമായ "ജിറെടോപ്പ്’ധരിപ്പിച്ചതിനെയും പവാർ വിമർശിച്ചു. ഇത് മുൻ കേന്ദ്രമന്ത്രിയുടെ അടിമമനോഭാവം കാണിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി സംവരണം നിർത്തലാക്കും, ഭരണഘടന മാറ്റും: കേജരിവാൾ
ലക്നോ: സംവരണം നിർത്തലാക്കാനാണ് ബിജെപി 400 സീറ്റ് ആഗ്രഹിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. യുപിയിൽ ഇന്ത്യാ മുന്നണി സ്ഥാനാർഥികൾക്കായി പ്രചാരണത്തിനെത്തിയതായിരുന്നു കേജരിവാൾ.

ബിജെപി അധികാരത്തിലെത്തിയാൽ അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുറത്താക്കുമെന്നും കേജരിവാൾ ആവർത്തിച്ചു. ശിവരാജ് സിംഗ് ചൗഹാൻ, വസുന്ധര രാജെ, രമൺ സിംഗ്, ദേവേന്ദ്ര ഫഡ്നാവിസ്, മനോഹർ ലാൽ ഖട്ടർ എന്നിവരെ ഒതുക്കിയെന്ന് കേജരിവാൾ പറഞ്ഞു.

""അമിത് ഷായുടെ വഴിയിലുള്ള ഏക തടസം ആദിത്യനാഥ് ആണ്. ബിജെപി അധികാരത്തിലെത്തിയാൽ രണ്ടു മാസത്തിനകം ആദിത്യനാഥിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കും. ബിജെപിക്ക് 220 സീറ്റിൽ താഴെ മാത്രമേ ലഭിക്കൂ എന്നാണു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു ലഭിക്കുന്ന റിപ്പോർട്ട്.

ഹരിയാന, ഡൽഹി, കർണാടക, യുപി, മഹാരാഷ്‌ട്ര, ബംഗാൾ, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ബിജെപിയുടെ സീറ്റ് കുറയും. പഞ്ചാബിൽ ഒറ്റ സീറ്റ് പോലും ബിജെപി നേടില്ല’’-കേജരിവാൾ കൂട്ടിച്ചേർത്തു.

ആദ്യ നാലു ഘട്ടം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപി പരാജയപ്പെട്ടു കഴിഞ്ഞുവെന്നും ബിജെപിക്ക് 543ൽ 143 സീറ്റുകളാണു ലഭിക്കുകയെന്നും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.
ഇന്ത്യാ സഖ്യം സർക്കാർ രൂപവത്കരിച്ചേക്കാമെന്നു സി-ഫോർ സ്ഥാപകൻ പ്രേംചന്ദ് പാലേട്ടി
ബംഗളൂരു: ഇക്കുറി ഇന്ത്യാ സഖ്യം സർക്കാർ രൂപവത്കരിച്ചാൽ അദ്ഭുതപ്പെടാനില്ലെന്നു പ്രമുഖ തെരഞ്ഞെടുപ്പ് സർവേ ഏജൻസിയായ സി-ഫോർ സ്ഥാപകൻ പ്രേംചന്ദ് പാലേട്ടി.

ബിജെപിക്ക് അവർ പ്രതീക്ഷിക്കുന്ന സീറ്റുകൾ ലഭിക്കില്ലെന്നാണ് ഒട്ടുമിക്ക സർവേകളുടെയും പ്രവചനമെന്നും ഭരണമാറ്റത്തെക്കുറിച്ച് ഓഹരിവിപണിപോലും മനസിലാക്കിത്തുടങ്ങിയെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

""സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചാണു പ്രധാനമന്ത്രി സംസാരിക്കുന്നത്. അംബാനിയുടെയും അദാനിയുടെയും കള്ളപ്പണത്തെക്കുറിച്ചാണു പ്രതിപക്ഷ പാർട്ടികൾ പറയുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പുൽവാമയും ബാലാകോട്ടും ബിജെപിയെ സഹായിച്ചിരുന്നു. ഇത്തവണ അത്തരത്തിലുള്ള വിഷയങ്ങളൊന്നും ഇല്ലാത്തതിനാൽ മതത്തെ പ്രചാരണവിഷയമാക്കാനാണു ബിജെപി ശ്രമിക്കുന്നത്’’- അദ്ദേഹം പറഞ്ഞു.

ഇതിനകം വോട്ടെടുപ്പു കഴിഞ്ഞ നാലു ഘട്ടങ്ങളിൽ ബിജെപിക്ക് സീറ്റുകൾ നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. ഭൂരിപക്ഷത്തിന് ആവശ്യമുള്ളതിലും കുറവ് സീറ്റുകളേ എൻഡിഎയ്ക്കു ലഭിക്കൂവെന്നാണു സൂചന. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണു വോട്ടർമാരുടെ പ്രധാന ആശങ്ക.

കർണാടക, തെലുങ്കാന, രാജസ്ഥാൻ, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയുടെ പ്രതീക്ഷകളെ തകിടംമറിക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങൾ. -പ്രേംചന്ദ് പാലേട്ടി ചൂണ്ടിക്കാട്ടി.
അകാലി ദൾ നേതാവ് രവികരൺ കഹ്‌ലാൻ ബിജെപിയിൽ
ചണ്ഡിഗഡ്: അകാലിദൾ നേതാവ് രവികരൺ സിംഗ് കഹ്‌ലാൻ ബിജെപിയിൽ ചേർന്നു. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് കഴിഞ്ഞ ദിവസം രവികരണിനെ അകാലി ദൾ പുറത്താക്കിയിരുന്നു. മുൻ പഞ്ചാബ് സ്പീക്കറും മുൻ മന്ത്രിയുമായ നിർമൽ സിംഗ് കഹ്‌ലാന്‍റെ മകനാണ് രവികരൺ.
ഷിൻഡെയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
നാസിക്: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ബാഗുകൾ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. നാസിക്കിലെ ഹെലിപാഡിൽ വച്ചാണ് പരിശോധന നടത്തിയത്.

ഏകനാഥ് ഷിൻഡെ ഹെലികോപ്റ്ററിൽ പണം കൊണ്ടുപോകുന്നുവെന്ന ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തിന്‍റെ ആരോപണത്തിനു പിന്നാലെയായിരുന്നു പരിശോധന.

ഷിൻഡെ ഹെലികോപ്റ്ററിൽനിന്ന് ഇറങ്ങുന്നതും ചുറ്റുമുള്ള ചിലർ വലിയ ബാഗുകളുമായി വരുന്നതും കാണിക്കുന്ന ഒരു വീഡിയോ അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഷിൻഡെയുടെ ബാഗുകളിൽ സംശയകമായി ഒന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബാഗുകളിൽ തന്‍റെ വസ്ത്രങ്ങളായിരുന്നെന്ന് ഷിൻഡെ പിന്നീട് പ്രതികരിച്ചു.
ഇന്ത്യാ മുന്നണി അഞ്ചു വർഷം അഞ്ചു പ്രധാനമന്ത്രിമാരെ സൃഷ്ടിക്കും: മോദി, അമിത് ഷാ
പ്രതാപ്ഗഡ്: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ അഞ്ചു വർഷംകൊണ്ട് അഞ്ചു പ്രധാനമന്ത്രിമാരെ സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ നാലിനുശേഷം ഇന്ത്യാ മുന്നണി ശിഥിലമാകുമെന്ന് പ്രതാപ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

ജൂൺ നാലിനുശേഷം പല കാര്യങ്ങളും സംഭവിക്കും. ഇന്ത്യാ സഖ്യം ശിഥിലമാകും. ലക്നോവിലെയും(അഖിലേഷ് യാദവ്) ഡൽഹിയിലെയും(രാഹുൽ ഗാന്ധി) രാജകുമാരന്മാർ സമ്മർ വെക്കേഷനായി വിദേശത്തേക്കു പോകും-മോദി പറഞ്ഞു.

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രിസ്ഥാനം ഘടകക്ഷികൾക്കായി വീതം വയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ മധുബനിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യാ മുന്നണിക്ക് പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ ഒരു മുഖമില്ല. മോദിജിക്ക് മൂന്നാം ടേം നല്കാൻ രാജ്യം തീരുമാനിച്ചിരിക്കുകയാണ്. ആരാണ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രിസ്ഥാനാർഥി ? അവർ അധികാരത്തിലെത്തുന്ന പ്രശ്നമേയില്ല. എന്നാലും പ്രധാനമന്ത്രിസ്ഥാനം വീതംവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്-അമിത് ഷാ പറഞ്ഞു.
ഒഡീഷയിൽ സംഘർഷം; ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു
ബെർഹാംപുർ: ഒഡീഷയിലെ ഗഞ്ചാം ജില്ലയിൽ ബിജെഡി-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു.

ഏഴു പേർക്കു പരിക്കേറ്റു. ശ്രീകൃഷ്ണ ശരണപുർ ഗ്രാമത്തിലായിരുന്നു സംഘർഷം. തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ പതിക്കുന്നതു സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ദിലീപ്കുമാർ പഹാന(28) ആണു കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇയാൾ ബെർഹാംപുരിലെ എംകെസിജി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ മരിച്ചു.

പ്രകോപിതരായ ബിജെപി പ്രവർത്തകർ ഖല്ലികോട്ട് നിയമസഭാ മണ്ഡലത്തിലെ ബിജെഡി സ്ഥാനാർഥി സൂര്യമണി ബൈദ്യയുടെ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ തകർത്തു.

എംഎൽഎയെയും ഭർത്താവ് ദായ്താരി ബെഹെറയെയും അറസ്റ്റ് ചെയ്യണമെന്നു ബിജെപി ആവശ്യപ്പെട്ടു. മേയ് 20നാണ് ഖല്ലിക്കോട് മണ്ഡലത്തിൽ വോട്ടെടുപ്പ്.