സായി പല്ലവി തിരക്കിൽ
Tuesday, April 3, 2018 9:50 AM IST
തമിഴിലെ ജനപ്രിയ താരം ശിവകാർത്തികേയന്‍റെ അടുത്ത ചിത്രത്തിൽ സായി പല്ലവി നായികയാവുമെന്നു റിപ്പോർട്ടുകൾ. സംവിധായകൻ രാജേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ശിവയുടെ നായികയായി സായി അഭിനയിക്കുന്നത്.

ചിത്രമൊരു റൊമാന്‍റിക്ക് കോമഡി എന്‍റർടെയ്നറായിരിക്കുമെന്നാണ് അറിയുന്നത്. ഗണവേൽ രാജയുടെ സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻസായിരിക്കും ഈ ചിത്രം നിർമിക്കുക. ശിവയുടെ സീമരാജ എന്ന ചിത്രത്തിനു ശേഷമായിരിക്കും പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുക എന്നാണു വിവരം.

നിവിൻ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സായി പല്ലവി. പ്രേമം എന്ന ചിത്രത്തിനു ശേഷം സായി അഭിനയിച്ചത് കലി എന്ന ദുൽഖർ സൽമാൻ ചിത്രത്തിലാണ്. ചിത്രത്തിലെ അഞ്ജലി എന്ന സായിയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീടു തെലുങ്കിലും തമിഴിലും കൈനിറയെ ചിത്രങ്ങളാണ് സായിക്ക് ലഭിച്ചത്. തെലുങ്കിൽ ആദ്യമായി അഭിനയിച്ച ചിത്രമായ ഫിദ തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയിരുന്നു. വരുണ്‍ തേജ നായകനായ ചിത്രത്തിൽ തെലുങ്കാനയിലെ ഒരു ഗ്രാമീണ പെണ്‍കൊടിയായ ഭാനുമതി എന്ന കഥാപാത്രമായാണ് സായി എത്തിയിരുന്നത്.

ശേഖർ കമ്മൂല സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ സായിക്ക് വൻ വരവേൽപ്പായിരുന്നു തെലുങ്ക് ആരാധകർ നൽകിയിരുന്നത്. ഫിദയ്ക്കു ശേഷം സായി അഭിനയിച്ച ചിത്രമായ മിഡിൽ ക്ലാസ് അബായി എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാനിയായിരുന്നു ചിത്രത്തിൽ സായിയുടെ നായകനായി എത്തിയിരുന്നത്.

തെലുങ്കിനു പുറമേ തന്‍റെ മാതൃഭാഷയായ തമിഴിലും സായി അഭിനയിച്ചിരുന്നു. എ.എൽ വിജയ് സംവിധാനം ചെയ്ത കരു എന്ന ചിത്രത്തിലാണ് സായി കേന്ദ്രകഥാപാത്രമായി എത്തിയിരുന്നത്. ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങാനിരിക്കുകയാണ്. ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായാണ് കരു ഒരുക്കിയിരിക്കുന്നത്.

ഈ ചിത്രത്തിനു ശേഷം ധനുഷ് നായകനായ മാരി 2, സൂര്യയെ നായകനാക്കി ശെൽവരാഘവന് ഒരുക്കുന്ന എൻജികെ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും സായി അഭിനയിക്കുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ആരാധകർക്ക് സന്തോഷം തരുന്ന മറ്റൊരു വാർത്തയായ ശിവകാർത്തികേയന്‍റെ നായികയായി എത്തുന്നു എന്ന കാര്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.