സംവിധായകനും നിർമാതാവിനുമെതിരേ കസ്തൂരി
Saturday, June 2, 2018 11:44 AM IST
തന്‍റെ നിലപാടുകൾ വ്യക്തമായി സമൂഹത്തിനു മുന്നിൽ തുറന്നടിക്കുന്ന നടിയാണ് തെന്നിന്ത്യൻ താരം കസ്തൂരി. അതിനാൽ തന്നെ എപ്പോഴും വിവാദങ്ങൾ താരത്തിനു പിന്നാലെയുണ്ട്. വിവാദങ്ങൾക്ക് തക്കതായ മറുപടിയും താരം നൽകാറുണ്ട്. ആദ്യകാലത്ത് സിനിമാ മേഖലയിൽ നിന്ന് തനിക്കുണ്ടായ ഞെട്ടിക്കുന്ന സംഭവവുമായി കസ്തൂരി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

""കരിയറിന്‍റെ തുടക്കകാലത്ത് അഭിനയിച്ച ഒരു ചിത്രത്തിന്‍റെ സംവിധായകനാണ് എന്നോട് ആദ്യം മോശമായി പെരുമാറിയത്. എന്നോട് ഗുരു ദക്ഷിണ ചോദിക്കുകയായിരുന്നു. എന്നാൽ എനിക്ക് എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് മനസിലായിരുന്നില്ല. ഗുരുദക്ഷിണ പലവിധത്തിൽ ഉണ്ടല്ലോ എന്നൊക്കെ അദ്ദേഹം പറയുന്നുണ്ടായിരുന്നു.

എന്നാൽ പിന്നീടാണ് എനിക്ക് അയാൾ പറഞ്ഞതിന്‍റെ അർഥം മനസിലായത്. ഗുരുദക്ഷിണയായി എന്‍റെ ശരീരം കാഴ്ചവയ്ക്കണമെന്നായിരുന്നു അയാൾ ഉദ്ദേശിച്ചത്. അന്ന് അയാൾക്ക് തക്കതായ മറുപടി ഞാൻ നൽകിയിരുന്നു. പിന്നീട് അയാൾ എന്നോട് മിണ്ടിയിട്ടില്ല''-കസ്തൂരി പറയുന്നു.

""പിന്നീടൊരിക്കൽ ഒരു സിനിമാ നിർമാതാവും എന്നോട് മോശമായ രീതിയിൽ പെരുമാറി. അതും എന്‍റെ അപ്പുപ്പന്‍റെ പ്രായമുളള വ്യക്തി. എനിക്ക് ഒരുപാട് മോഹന വാഗ്ദാനം നൽകി ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. അന്ന് അയാളുടെ പ്രായത്തെ ബഹുമാനിച്ച് കൂടുതൽ ഒന്നും പറഞ്ഞില്ല.

നടിമാരുടെ അനുവാദമില്ലാതെ കിടക്ക പങ്കിടാൻ ക്ഷണിക്കുന്നവർ ഒരിക്കലും സിനിമാ നിർമാതാക്കളല്ല. ഇത്തരക്കാരാണ് സിനിമാ ലോകത്ത് ശാപമായി മാറുന്നത്. രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ല. സ്ത്രീകളെ ദൈവികമായി കാണുന്ന രാജ്യമാണ് ഇന്ത്യ. സിനിമയിൽ മാത്രമല്ല സർവ്വ മേഖലയിലും സ്ത്രീകളുടെ സുരക്ഷ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചിലർ സ്ത്രീകൾക്ക് മനുഷ്യരാണെന്നുള്ള പരിഗണനപോലും നൽകാതെയാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കുന്നത്. ഇതുവരെ കേട്ട് കേൾവി പോലുമില്ലാത്ത സ്ത്രീപീഡന കഥകളാണ് ദിനം പ്രതി കേൾക്കേണ്ടി വരുന്നത്''- കസ്തൂരി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.