Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാ...
ഇന്ധനവില വർധന: നാടകങ്ങൾ മതി...
വിവരാവകാശ നിയമം ദുര്‍ബലമാക്കരുത്
കൃഷി മരണക്കെണിയോ?
Previous
Next
cat11 News
Click here for detailed news of all items
മാധ്യമങ്ങൾക്കീ വേട്ട വിനോദവും കച്ചവടവും
Monday, October 8, 2018 12:16 AM IST
ശിക്കാരികളുടെ ക്രൂരമായ വിനോദൗത്സുക്യത്തോടെ ചില മാധ്യമങ്ങൾ നടത്തുന്ന വേട്ടയെക്കുറിച്ചു ദീപിക ഇക്കഴിഞ്ഞ ദിവസങ്ങളിൽ സുദീർഘമായ ചർച്ച നടത്തി. സമൂഹത്തിന്റെ സർവതോമുഖമായ പുരോഗതിക്കുവേണ്ടി നിസ്വാർഥസേവനം നടത്തുന്ന ഒരു വിഭാഗത്തെ, ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ താറടിക്കാനും അവർക്കെതിരേ അസത്യപ്രചാരണം നടത്താനും ഉള്ള ശ്രമം സകല പരിധികളും ലംഘിച്ചപ്പോഴാണ് ഇത്തരമൊരു ചർച്ചയ്ക്കു ഞങ്ങൾ തീരുമാനിച്ചത്. കുറ്റം ചെയ്ത ആരെയെങ്കിലും വെള്ളപൂശാനോ നിരപരാധികളായ ആരെയെങ്കിലും അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ല ആ ലേഖന പരന്പര. ദൃശ്യ,അച്ചടി,സമൂഹ മാധ്യമങ്ങൾ ചില സമീപകാല സംഭവങ്ങളെ കൈകാര്യം ചെയ്ത രീതിയും അതിൽ പ്രകടമായ നീതിരാഹിത്യവും പക്ഷപാതവുമാണ് ഈ പരന്പരയ്ക്കു പ്രേരകമായത്.
സത്യം അറിയാനും നീതി പുലരാനും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകൾ സമൂഹത്തിലുണ്ട്. അസത്യങ്ങൾ നിരന്തരം വിളിച്ചുപറഞ്ഞ് അവയെ സത്യങ്ങളാക്കാൻ ബദ്ധപ്പെടുന്ന മാധ്യമങ്ങളുടെ വായാടിത്തത്തിനു മുന്നിൽ അന്ധാളിച്ചു നിൽക്കുകയാണവർ. ഈ സാഹചര്യത്തിൽ, പക്വവും സമചിത്തതയോടുകൂടിയതുമായ പരിചിന്തനങ്ങൾ നടത്തുന്ന സമൂഹത്തിലെ ധാരാളം പേർ "മാധ്യമവേട്ട-കാണാപ്പുറങ്ങൾ' എന്ന പരന്പരയോടു പ്രതികരിച്ചു.
കത്തോലിക്കാ സഭയ്ക്കെതിരേ ആസൂത്രിതമായ ദുഷ്പ്രചാരണങ്ങൾ ഏറിയിരിക്കുന്ന കാലമാണിത്. സഭയിലുള്ള വിശ്വാസം തകർക്കാനും വിശ്വാസികളെ ചിതറിക്കാനും അവരിൽ ആശയക്കുഴപ്പവും സംഘർഷവും വളർത്താനും സാംസ്കാരികവേദികളിലൂടെയും വാർത്താ വിനോദ മാധ്യമങ്ങളിലൂടെയും ശ്രമം നടക്കുന്നു. പുരോഗമനം വാക്കുകളിൽ മാത്രം കൊണ്ടുനടക്കുന്ന സങ്കുചിത മനസ്കർ മാധ്യമപ്രവർത്തകരുടെയും സാംസ്കാരിക പ്രവർത്തകരുടെയും വേഷത്തിൽ എത്തി സ്വീകാര്യത നേടുന്നു. അവർ നിഷ്കളങ്കരും സാധാരണക്കാരുമായ ആളുകളുടെ ഇടയിലേക്കു കയറിച്ചെന്ന് അവരുടെ രക്ഷകരും പരിപാലകരുമായി ഭാവിക്കുന്നു. മാവോയിസ്റ്റുകളും ഇടതു തീവ്രവാദികളും പോലും രക്ഷകരുടെ മുഖംമൂടിയണിഞ്ഞു രംഗത്തുണ്ട്. പ്രതിലോമ ശക്തികളും മനഃപൂർവം കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരും സമൂഹത്തിൽ സജീവമാകുന്പോൾ സർക്കാർ അതു കണ്ടില്ലെന്നു നടിക്കരുത്. ഇതിനെതിരേ നടപടിയുണ്ടായില്ലെങ്കിൽ അവരുണ്ടാക്കുന്ന കുഴപ്പങ്ങൾ വളരെ സങ്കീർണമായിത്തീരും, സമൂഹത്തിൽ വലിയ അപകടങ്ങൾ വരുത്തിവയ്ക്കും.
വാർത്താമാധ്യമങ്ങൾ പകർന്നു നൽകുന്നവയ്ക്കെല്ലാം ജനങ്ങൾ വലിയ വിശ്വാസ്യത കല്പിച്ചിരുന്നു. ഉത്തരവാദിത്വപൂർണമായ മാധ്യമപ്രവർത്തനത്തിന്റെ മഹത്തായ പാരന്പര്യമാണ് ആ വിശ്വാസ്യതയുടെ അടിസ്ഥാനം. എന്നാൽ മാധ്യമങ്ങൾ മത്സരാധിഷ്ഠിത മാധ്യമപ്രവർത്തനത്തിലേക്കു വഴി തിരിഞ്ഞതോടെ വാർത്തകളുടെയും വിശകലനങ്ങളുടെയും വഴി തെറ്റി. ദൃശ്യമാധ്യമങ്ങളാണു മാധ്യമരംഗത്തു കടുത്ത മത്സരത്തിനു വഴിതെളിച്ചത്. മറ്റൊരു മാധ്യമത്തേക്കാൾ ഒരു പ്രേക്ഷകനെയോ വായനക്കാരനെയോ കൂടുതലായി നേടാൻ എന്തും കാണിക്കുകയെന്ന രീതി നിലവിൽ വന്നു. ബ്രേക്കിംഗ് ന്യൂസുകൾക്കും എക്സ്ക്ലൂസീവുകൾക്കും വേണ്ടിയുള്ള പരക്കംപാച്ചിൽ മാധ്യമരംഗത്തുണ്ടാക്കിയിരിക്കുന്ന അധഃപതനം നിസാരമല്ല. പരക്കംപാച്ചിലിൽ ചിലർ ചെളിക്കുണ്ടുകളിൽ വീണു. മാധ്യമ മത്സരത്തിന്റെ ഇരകളായി പ്രേക്ഷകരും വായനക്കാരും മാറി. വാർത്തകളെന്ന ശീർഷകത്തിൽ, കഴന്പില്ലാത്ത വിമർശനവും അടിസ്ഥാനമില്ലാത്ത കുറ്റാരോപണവും പതിവായി. സത്യവും നീതിയുമൊക്ക തകർന്നുവീഴുന്നത് അധികമാർക്കും പ്രശ്നമല്ലാതായി.
മുൻവിധികളും ഗൂഢലക്ഷ്യങ്ങളും സത്യത്തെ തമസ്കരിക്കുന്നു. നീതി നിർവഹണത്തെപ്പോലും സ്വാധീനിക്കുന്ന വിധത്തിലായിത്തീർന്നിരിക്കുന്നു ഈ പ്രക്രിയ. നീതിയുടെ വിജയമല്ല, തങ്ങളുടെ മാധ്യമത്തിന്റെ കച്ചവട താത്പര്യങ്ങളുടെ വിജയമാണു പലരും ലക്ഷ്യമിടുന്നത്. ഇതെല്ലാം അതിരുവിടുന്പോഴും സമൂഹത്തിലെ നല്ലൊരു വിഭാഗം ജനങ്ങൾ മൗനം പാലിച്ചു.
മാധ്യമ വിചാരണയിൽ പങ്കാളികളാകാൻ നിരപരാധികളെയും സമൂഹത്തിൽ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്നവരെയും വലിച്ചിഴച്ചുകൊണ്ടുവന്നതിന്റെ പിന്നിലും ഗൂഢോദ്ദേശ്യങ്ങളുണ്ടാവും. ചില വ്യക്തികളെ തേജോവധം ചെയ്താൽ അവർ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തെ അപകീർത്തിപ്പെടുത്താമെന്ന കണക്കുകൂട്ടൽ വ്യക്തമാണ്. വേട്ടക്കാർക്കു വടി വെട്ടിക്കൊടുത്തവരും കത്തി മൂർച്ചപ്പെടുത്തിക്കൊടുത്തവരുമുണ്ട്.
സമൂഹ മാധ്യമങ്ങളാണ് ഈയിടെ ഏറ്റവും ക്രൂരമായ വേട്ട നടത്തിയത്. ആർക്കും ആരെയും എന്തും പറയാമെന്ന സ്ഥിതിയിലാണു സമൂഹമാധ്യമങ്ങൾ. കള്ളക്കഥകൾ നിരത്തി വസ്തുതകളെ വെല്ലുവിളിച്ചു. സത്യവും നീതിയുമൊക്കെ മാറിനിന്നു. ഈ മാലിന്യങ്ങൾക്കും വിഷങ്ങൾക്കുമെതിരേ പ്രതികരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനു വേദി കിട്ടിയെന്നുവരില്ല. ഏകപക്ഷീയമായ നിലപാടു സ്വീകരിക്കുന്ന മറ്റു മാധ്യമങ്ങൾ ഇത്തരം പ്രതികരണങ്ങൾക്കെതിരേ മുഖം തിരിക്കുകയും ചെയ്തു.
മാധ്യമവേട്ടയെക്കുറിച്ചുള്ള പരന്പരയ്ക്കു ലഭിച്ച നിരവധിയായ കത്തുകളിൽ ചിലതു കഴിഞ്ഞ ദിവസം ദീപിക പ്രസിദ്ധീകരിച്ചിരുന്നു. തങ്ങൾക്കു പറയാനുള്ളതു തുറന്നുപറയാൻ വേദി കാത്തിരിക്കുകയായിരുന്നു ധാരാളം പേർ.
ചില വാർത്താചാനലുകളിലെ "വൾഗർ’ ഇനങ്ങളോടുള്ള പ്രേക്ഷകരുടെ അതൃപ്തി വർധിച്ചിട്ടും ആ മാധ്യമങ്ങൾ അതൊന്നും പ്രശ്നമാക്കിയില്ല. വാർത്താ ചാനലുകൾ എന്റർടെയ്ൻമെന്റ് ചാനലുകളുടെ റോൾ ഏറ്റെടുത്തു. വിഷലിപ്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതു സംസ്ഥാനത്തിന്റെ സാംസ്കാരികാന്തരീക്ഷത്തെപ്പോലും സ്വാധീനിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളും മറ്റും ചിത്രീകരിക്കുന്ന സീരിയലുകൾക്കു വീടുകളിൽ വിലക്കേർപ്പെടുത്തിയതുപോലെ ചില വാർത്താധിഷ്ഠിത ചർച്ചകൾക്കു പല കുടുംബങ്ങളും വിലക്കേർപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഇത്തരം പരിപാടികളാണു തങ്ങളുടെ റേറ്റിംഗ് കുറയ്ക്കുന്നതെന്നു മാധ്യമങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. വസ്തുതകൾപോലും എത്രമാത്രം പക്ഷപാതപരമായാണു ചിലർ അവതരിപ്പിക്കുന്നതെന്നു ജനം മനസിലാക്കുന്നു.
കേരളത്തിലെ ജനങ്ങൾ പൊതുവേ ധാർമികബോധമുള്ളവരും അക്ഷരങ്ങളെ സ്നേഹിക്കുന്നവരുമാണ്. ധാർമികതയുടെ അക്ഷരമാധ്യമമായി ദീപിക എന്നും പരിലസിക്കണമെന്നാഗ്രഹിക്കുന്നവർ ഇവിടെ അനേകമുണ്ട്. മാധ്യമങ്ങളും നവമാധ്യമങ്ങളും ദുരുപയോഗിക്കുന്നവർക്കു ദീപിക ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ തീർത്തും അരുചികരമായിരിക്കാം. എന്നാൽ, അനീതിക്കും അധർമത്തിനുമെതിരേയുള്ള പോരാട്ടം ദീപിക അക്ഷീണം തുടരുകതന്നെ ചെയ്യും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
More from other section
മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്; വിരലിനു പകരം നാവിന് ശസ്ത്രക്രിയ
Kerala
തട്ടിപ്പുകേസിൽ സുപ്രധാന വിധി
National
വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോ അപകടനില തരണം ചെയ്തു
International
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
Business
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
Sports
More from other section
മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്; വിരലിനു പകരം നാവിന് ശസ്ത്രക്രിയ
Kerala
തട്ടിപ്പുകേസിൽ സുപ്രധാന വിധി
National
വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോ അപകടനില തരണം ചെയ്തു
International
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
Business
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
Sports
Latest News
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
Latest News
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top