Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാ...
ഇന്ധനവില വർധന: നാടകങ്ങൾ മതി...
വിവരാവകാശ നിയമം ദുര്‍ബലമാക്കരുത്
കൃഷി മരണക്കെണിയോ?
Previous
Next
cat11 News
Click here for detailed news of all items
ആസിയ: മതതീവ്രവാദത്തിന്റെ ഇര
Monday, November 5, 2018 1:59 AM IST
മതനിന്ദക്കുറ്റം ആരോപിച്ചു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക് ക്രൈസ്തവ വനിത ആസിയ ബീബിയെ കോടതി കുറ്റവിമുക്തയാക്കിയെങ്കിലും പാക് ഭരണകൂടം അവരെ വീണ്ടും ഇസ്ലാമിക തീവ്രവാദികളുടെ കൈയിലേക്കു വിട്ടുകൊടുത്തിരിക്കുകയാണ്. പ്രധാനമന്ത്രിയും മുൻ ക്രിക്കറ്ററുമായ ഇമ്രാൻ ഖാൻ തീവ്രവാദികളുടെ കൈയിലെ കളിപ്പാവയാണെന്നു വ്യക്തമാക്കുന്നതാണു തെഹ്രീക് ഇ ലബ്ബായിക് പാക്കിസ്ഥാനു(ടിഎൽപി) മായി ഇക്കാര്യത്തിൽ സർക്കാർ ഉണ്ടാക്കിയിരിക്കുന്ന കരാർ. തീവ്രവാദ പ്രസ്ഥാനമായ ടിഎൽപി ആസിയ ബീബിയെ മോചിപ്പിക്കാനുള്ള പാക് സുപ്രീംകോടതി വിധിക്കെതിരേ കലാപവുമായി രംഗത്തെത്തിയിരുന്നു.
കടകന്പോളങ്ങൾ കത്തിച്ചും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും അവർ സർക്കാരിനെ തങ്ങൾ വരച്ചവരയിൽ നിർത്തി. തീവ്രവാദികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഇമ്രാൻ ഭരണകൂടം കരാറുമുണ്ടാക്കി. ആസിയയെ കുറ്റവിമുക്തയാക്കിയ വിധിക്കെതിരേ നൽകപ്പെടുന്ന അപ്പീലിനെ സർക്കാർ എതിർക്കില്ലെന്നതാണു കരാർ. ആസിയയെ രാജ്യം വിടാൻ അനുവദിക്കുകയുമില്ല. ഫലത്തിൽ ആ ക്രൈസ്തവ വനിതയുടെ മരണവാറന്റാണു തീവ്രവാദികളും പാക് ഭരണകൂടവും ചേർന്ന് ഉണ്ടാക്കിയിരിക്കുന്നത്.
പാക്കിസ്ഥാനിൽ കുറെക്കാലമായി ക്രൈസ്തവർക്കെതിരേ പല വിധത്തിലുള്ള അക്രമങ്ങൾ നടന്നുവരുന്നു. ക്രൈസ്തവ ദേവാലയങ്ങൾക്കുനേരേ നിരവധി തവണ തീവ്രവാദികൾ ആക്രമണങ്ങൾ നടത്തി. ജനസംഖ്യയിൽ 1.6 ശതമാനം മാത്രം ക്രൈസ്തവരുള്ള രാജ്യത്തു സമീപകാലത്താണു ക്രൈസ്തവപീഡനം ഇത്രയേറെ വർധിച്ചത്. മതനിന്ദാനിയമം കരുവാക്കിയാണു പലപ്പോഴും ക്രൈസ്തവരെ പീഡിപ്പിക്കുന്നത്. യഥാർഥത്തിൽ ഈ മതനിന്ദാനിയമം ലക്ഷ്യമിട്ടിരുന്നത് അഹമ്മദി വിഭാഗത്തെപ്പോലെ മുഖ്യധാരയിൽനിന്നു വിട്ടുനിൽക്കുന്ന ഇസ്ലാമിക ഗ്രൂപ്പുകളെയാണ്. അതിപ്പോൾ തീർത്തും ന്യൂനപക്ഷവും ദുർബലരുമായ ക്രൈസ്തവർക്കെതിരേ ഉപയോഗിക്കുന്നു. കഴിഞ്ഞ മുപ്പതു വർഷത്തിനുള്ളിൽ മതനിന്ദാനിയമം അനുസരിച്ച് 65 പേരെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയത്.
ഗ്രാമീണ സ്ത്രീകൾ തമ്മിലുള്ള വാക്കുതർക്കത്തിനിടെ നബിയെ അവഹേളിച്ചുവെന്നുള്ള ഒരു സ്ത്രീയുടെ പരാതിയാണ് ആസിയയ്ക്കെതിരേയുള്ള കേസിന് ആസ്പദം. എന്നാൽ, ആരോപണത്തിനു തെളിവില്ലെന്നു കണ്ടെത്തിയ സുപ്രീംകോടതി അവരുടെ വധശിക്ഷ റദ്ദാക്കുകയും അവരെ ഉടനടി മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. സുപ്രീംകോടതിവിധിയെ ആദ്യം പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വാഗതം ചെയ്തെങ്കിലും പിന്നീടു നിലപാടു മാറ്റി. ആസിയയ്ക്കുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ സൈഫ് ഉൽ മുലൂക് ജീവനു ഭീഷണി ഉണ്ടായതിനെത്തുടർന്നു രാജ്യംവിട്ടു. ആസിയയ്ക്ക് അനുകൂലമായി സംസാരിക്കുകയും മതനിന്ദാ നിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്തണമെന്നാവശ്യപ്പെടുകയും ചെയ്ത മുൻ പഞ്ചാബ് ഗവർണർ സൽമാൻ നസീറിനു മരണമായിരുന്നു തീവ്രവാദികളുടെ സമ്മാനം. മതനിന്ദാക്കുറ്റം ആരോപിച്ചു നാലു വർഷം മുന്‍പു ലാഹോറിൽ ക്രൈസ്തവ ദന്പതികളെ ചുട്ടുകൊന്നു. ആസിയയ്ക്കു പാക്കിസ്ഥാനിൽ തുടർജീവിതം സുരക്ഷിതമല്ലെന്ന് ഉറപ്പുള്ളതുകൊണ്ടു ചില വിദേശ രാജ്യങ്ങൾ അവർക്ക് അഭയം നൽകാൻ സന്നദ്ധമായെങ്കിലും രാജ്യം വിടാൻ അവർക്ക് അനുമതിയില്ല.
പാക്കിസ്ഥാനിൽ മാത്രമല്ല, പല പശ്ചിമേഷ്യൻ രാജ്യങ്ങളിലും മുസ്ലിം ഭൂരിപക്ഷ ആഫ്രിക്കൻ രാജ്യങ്ങളിലും ക്രൈസ്തവ സമൂഹം കടുത്ത ഭീഷണിയാണു നേരിടുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായിരുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ക്രൈസ്തവർ കഠിന പീഡനങ്ങൾക്കും വംശീയമായ തുടച്ചുനീക്കലിനും ഇരയാവുകയാണ്. എന്നിട്ടും ഈ ന്യൂനപക്ഷം അനിതരസാധാരണമായ വിശ്വാസദാർഢ്യം പ്രകടിപ്പിക്കുന്നു. ഇതാകട്ടെ തീവ്രവാദികളെ കൂടുതൽ ക്രൂരരാക്കുന്നു.
ലോക ക്രൈസ്തവരിൽ പന്ത്രണ്ടിൽ ഒരാൾ വീതം കടുത്ത മതപീഡനത്തിനിരയാകുന്നുണ്ടെന്നാണ് ‘ഓപ്പൺ ഡോർസ് യുഎസ്എ’ പറയുന്നത്. ഇസ്ലാമിക തീവ്രവാദവും മതദേശീയതാവാദവും തീവ്ര രാഷ്ട്രീയവുമാണു ഭീഷണി സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്രൈസ്തവപീഡനത്തിൽ കഴിഞ്ഞ 16 വർഷമായി ഒന്നാംസ്ഥാനത്തുള്ളത് ഉത്തര കൊറിയയാണ്. അവിടെ മതസ്വാതന്ത്ര്യമുണ്ടെന്നാണു ഭരണാധികാരികൾ അവകാശപ്പെടുന്നതെങ്കിലും പരസ്യമായി ക്രൈസ്തവ വിശ്വാസം ഏറ്റുപറയുന്ന ഏതൊരാളും അറസ്റ്റ് ചെയ്യപ്പെടുകയോ പാർട്ടി ലേബർ ക്യാന്പിൽ പഠനത്തിനായി അയയ്ക്കപ്പെടുകയോ ചെയ്യും. വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരും കുറവല്ല. എന്നാൽ, രഹസ്യമായി ക്രൈസ്തവവിശ്വാസത്തെ ആശ്ലേഷിക്കുന്നവരുടെ എണ്ണം ഉത്തര കൊറിയയിൽ വർധിച്ചുവരുകയാണ്. അഫ്ഗാനിസ്ഥാനിൽ ക്രൈസ്തവ വിശ്വാസത്തിനുതന്നെ നിരോധനമുണ്ട്. സോമാലിയയിൽ ക്രൈസ്തവരെ കണ്ടാലുടൻ കൊന്നുകളയുന്ന പതിവുണ്ട്. പാക്കിസ്ഥാൻ ക്രൈസ്തവരെ പ്രത്യേകമായി ഉന്നമിട്ടു പീഡിപ്പിക്കുന്ന രാജ്യമാണെന്നും പഠനത്തിൽ പറയുന്നു. മധ്യേഷ്യൻ രാജ്യങ്ങളായ ഉസ്ബക്കിസ്ഥാൻ, ഖസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, അസർബൈജാൻ എന്നിവിടങ്ങളിലും ക്രൈസ്തവപീഡനം വർധിച്ചുവരുകയാണ്. എന്നാൽ, കമ്യൂണിസ്റ്റ് ഏകാധിപത്യത്തിൻകീഴിലുണ്ടായിരുന്ന പല രാജ്യങ്ങളിലും റഷ്യയുൾപ്പെടെ പഴയ സോവ്യറ്റ് യൂണിയന്റെ പല ഭാഗങ്ങളിലും ക്രൈസ്തവവിശ്വാസം കൂടുതൽ ശക്തിപ്രാപിക്കുന്നു.
ഹൈന്ദവ തീവ്രവാദം ഇന്ത്യയിലും നേപ്പാളിലും വർധിച്ചുവരുന്നതായുള്ള അന്താരാഷ്ട്ര റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മതേതരത്വത്തിലും ജനാധിപത്യത്തിലും അടിയുറച്ച പാരന്പര്യമുള്ള ഇന്ത്യയിൽ ന്യൂനപക്ഷപീഡനം വേരുപിടിക്കാൻ ഇടയാവരുത്. ക്രൈസ്തവരുടെ സഹിഷ്ണുതാ മനോഭാവത്തെയും സഹനത്തെക്കുറിച്ചുള്ള മഹത്തായ ദർശനത്തെയും ദൗർബല്യമായി കരുതുന്നവരുണ്ട്. അതുകൊണ്ടുതന്നെ ക്രൈസ്തവരെ വളഞ്ഞിട്ട് ആക്രമിക്കാൻ ചിലർക്കു മടിയില്ല. ശാരീരികമായ ആക്രമണങ്ങളെക്കാൾ വളരെക്കൂടുതലാണു മറ്റ് ആക്രമണങ്ങൾ. ക്രൈസ്തവരെ അപഹസിക്കാനും തകർക്കാനുമുള്ള ശ്രമങ്ങൾ ഇപ്പോൾ കേരളത്തിൽ കൊണ്ടുപിടിച്ചുനടക്കുന്നുണ്ട്. പരന്പരാഗത മാധ്യമങ്ങളും നവമാധ്യമങ്ങളും ചില ക്രൈസ്തവ നാമധാരികളും അതിന് ഉപകരണങ്ങളാകുന്നു. കുറെ മാധ്യമങ്ങൾ ക്രൈസ്തവ സമൂഹത്തിനുള്ളിൽനിന്നുതന്നെ വിമതശബ്ദമുയർത്തുന്നവരെയും വിമർശകരെയും തേടിപ്പിടിച്ചു സ്വാധീനിച്ച് ക്രൈസ്തവ വിരുദ്ധത പ്രസംഗിപ്പിക്കുന്നു.
കേരള സമൂഹത്തിനും രാജ്യത്തിനും ക്രൈസ്തവർ ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സംഭാവനകളും സേവനങ്ങളും അപഹസിക്കപ്പെടുന്നു. കത്തോലിക്കാ സമുദായത്തെയും പൗരോഹിത്യത്തെയും വിമർശിക്കുകയാണു ചില ചാനലുകളുടെ മുടക്കമില്ലാത്ത പരിപാടി. ക്രൈസ്തവ സ്ഥാപനങ്ങളെ ഞെരുക്കാൻ ഭരണകൂട സംവിധാനങ്ങളും ഉപയോഗിക്കപ്പെടുന്നു. ധർമവും നീതിയുമൊക്കെ ഇവിടെ വലിയ പരീക്ഷണങ്ങൾ നേരിടുകയാണ്. ഒരുവശത്തു ക്രൈസ്തവവിശ്വാസം വെല്ലുവിളിയും പീഡനവും നേരിടുന്പോൾ മറുവശത്ത് അത് ആർത്തു വളരുകയാണെന്നതാണു വസ്തുത.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
More from other section
കരിഞ്ഞുണങ്ങി ഏലക്കൃഷി; കൂടുതൽ കൃഷി നാശം ഇടുക്കി ജില്ലയിൽ
Kerala
സിബിഎസ്ഇ 10, 12 ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖല ഒന്നാമത്
National
ബെൽഗരോദിൽ മുറിവേറ്റു ; പ്രതിരോധമന്ത്രിയെ നീക്കി പുടിൻ
International
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
Business
കൂട്ടിയും കിഴിച്ചും
Sports
More from other section
കരിഞ്ഞുണങ്ങി ഏലക്കൃഷി; കൂടുതൽ കൃഷി നാശം ഇടുക്കി ജില്ലയിൽ
Kerala
സിബിഎസ്ഇ 10, 12 ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖല ഒന്നാമത്
National
ബെൽഗരോദിൽ മുറിവേറ്റു ; പ്രതിരോധമന്ത്രിയെ നീക്കി പുടിൻ
International
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
Business
കൂട്ടിയും കിഴിച്ചും
Sports
Latest News
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെൺകുട്ടിയെ തടഞ്ഞ സംഭവം: സമരക്കാർക്കെതിരെ കേസ്
Latest News
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെൺകുട്ടിയെ തടഞ്ഞ സംഭവം: സമരക്കാർക്കെതിരെ കേസ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
അമേരിക്കയില്‍ സൂര്യപ്രകാശ നിയമം (സണ്‍ഷൈന്‍ ആക്ട്) എന്നറിയപ്പെടുന്ന നിയമത്തിന്റെ ഇന്ത്യന്‍ പതിപ്പാണു വിവരാവകാശ നിയമം അഥവാ ആര്‍ടിഐ ആ...
Top