Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാ...
ഇന്ധനവില വർധന: നാടകങ്ങൾ മതി...
വിവരാവകാശ നിയമം ദുര്‍ബലമാക്കരുത്
കൃഷി മരണക്കെണിയോ?
Previous
Next
cat11 News
Click here for detailed news of all items
സ്പെഷൽ സ്കൂളുകളെ ഇങ്ങനെ വട്ടംകറക്കരുതേ!
Saturday, January 19, 2019 1:20 AM IST
നിരന്തരമായ അവഗണനയും നീതിരഹിതമായ നിലപാടുകളുംകൊണ്ട് അധികാരികൾ സ്പെഷൽ സ്കൂളുകളെ ഞെരുക്കുകയാണ്. ആരാണ് ഈ സ്കൂളുകളിൽ പഠിക്കുന്നതെന്ന് അറിയാവുന്നവർ കാരുണ്യത്തിന്റെ തരിന്പെങ്കിലുമുള്ളവരാണെങ്കിൽ ഇത്തരം അവഗണനയും അനീതിയും കാട്ടില്ല. ശാരീരികമോ മാനസികമോ ആയ ന്യൂനതകളാൽ സാധാരണ കുട്ടികളെപ്പോലെ പഠിക്കാനോ കളിക്കാനോ സാധിക്കാത്ത കുട്ടികളെ പ്രത്യേക പരിഗണന നൽകി വിദ്യാഭ്യാസം ചെയ്യിച്ചു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അടുപ്പിക്കാൻ സാധാരണ ജീവിതം നയിക്കാൻ ഭാഗ്യം ലഭിച്ചവർക്ക് ആഗ്രഹമെങ്കിലും ഉണ്ടാകേണ്ടതാണ്. ഭരണാധികാരികൾക്കാകട്ടെ ഇതു പ്രത്യേകമായ ഉത്തരവാദിത്വംതന്നെയാണ്. എന്നാൽ, സർക്കാരുകൾ മാറിമാറി വന്നിട്ടും സ്പെഷൽ സ്കൂളുകളുടെ പ്രശ്നങ്ങളിൽ കാര്യമായ പരിഹാരനടപടികൾ ഉണ്ടായിട്ടില്ല. ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ അനുഭവിക്കുന്ന ഈ കുട്ടികളുമായി സ്കൂൾ അധികൃതർ സമരരംഗത്തിറങ്ങിയിട്ടും ഭരണാധികാരികളുടെ മനസു മാറാത്തതു കഷ്ടംതന്നെ.
സ്പെഷൽ സ്കൂളുകൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കുന്നതിന് ആവുന്നതെല്ലാം ഈ രംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ ചെയ്യുന്നുണ്ട്. പക്ഷേ, നിവേദനങ്ങൾ കേൾക്കാൻ ആരുമില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതീക്ഷാജനകമായ ചില പ്രഖ്യാപനങ്ങളുണ്ടായതാണ്. നൂറിൽ കൂടുതൽ വിദ്യാർഥികളുള്ള സ്പെഷൽ സ്കൂളുകൾ എയ്ഡഡ് സ്കൂളുകളാക്കി ഉയർത്താൻ അന്ന് സർക്കാർ ഉത്തരവിറക്കി. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന സർക്കാർ ആ ഉത്തരവ് നടപ്പാക്കാൻ തയാറായില്ല. പകരം ഒരു പാക്കേജ് നടപ്പാക്കാമെന്നായിരുന്നു വാഗ്ദാനം. സ്പെഷൽ സ്കൂളുകളെക്കുറിച്ച് എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളൊക്കെ സർക്കാർ സൗകര്യപൂർവം മറന്നു. മാനദണ്ഡപ്രകാരമുള്ള മുഴുവൻ സ്കൂളുകളും എയ്ഡഡ് ആക്കുമെന്നാണ് എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്.
2017 നവംബർ 26നു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ പാക്കേജിന്റെ വിശദാംശങ്ങൾ തയാറാക്കാൻ ചുമതലപ്പെടുത്തി. അദ്ദേഹം തയാറാക്കിയ വിശദമായ പാക്കേജ് 2018 ഓഗസ്റ്റ് ഒന്പതിനു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറിയും വിവിധ വകുപ്പധ്യക്ഷന്മാരും പങ്കെടുത്ത യോഗം അംഗീകരിച്ചതാണ്. സ്പെഷൽ സ്കൂളുകളെ എ, ബി, സി എന്നിങ്ങനെ മൂന്നു ഗ്രേഡുകളായി തിരിച്ചു ഗ്രാന്റ് വർധിപ്പിക്കുന്നതിനും അധ്യാപകർക്കും ആയമാർക്കും ഉയർന്ന ശന്പളസ്കെയിൽ അനുവദിക്കുന്നതിനും തീരുമാനിച്ചു. 2018-19 അധ്യയനവർഷം ഇതു നടപ്പാക്കാനും തത്ത്വത്തിൽ തീരുമാനമായി. പക്ഷേ, ഉത്തരവ് ഇനിയും നടപ്പാക്കിയിട്ടില്ല. ഗൗരവതരമായ വീഴ്ചയാണിത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അന്വേഷണം നടത്തേണ്ട കാര്യം. സ്പെഷൽ സ്കൂൾ മേഖലയിലെ പല പ്രശ്നങ്ങൾക്കും പരിഹാരമായേക്കാവുന്ന ഈ പാക്കേജിന് ആരാണു തുരങ്കം വയ്ക്കുന്നത്? പാക്കേജ് നടപ്പാക്കുമെന്നു സാമൂഹ്യനീതി മന്ത്രി നിയമസഭയിൽ പറഞ്ഞതുമാണ്.
സ്പെഷൽ സ്കൂളുകളിലെ അധ്യാപകർക്കു പ്രതിമാസം 4500 രൂപ മുതൽ 6000 രൂപ വരെയാണു നിലവിലെ ശന്പളം. ഇന്നു കൂലിപ്പണിക്കാർക്കുപോലും ഇതിന്റെ പലമടങ്ങു പ്രതിഫലം ലഭിക്കും. എന്നാൽ, ബഡ്സ് സ്കൂളുകളിൽ 30,650 രൂപയും ഐഇഡിയിൽ 28,500 രൂപയും അധ്യാപകർക്കു ലഭിക്കുന്നുണ്ട്. ആയമാർക്കു ബഡ്സ് സ്കൂളിൽ 17,325 രൂപ പ്രതിമാസം ലഭിക്കുന്പോൾ സ്പെഷൽ സ്കൂളിൽ ലഭിക്കുന്നത് 2500 രൂപ മുതൽ 3500 രൂപവരെ മാത്രം.
തുല്യ യോഗ്യതയുള്ള അധ്യാപകർക്കു സർക്കാർ സ്കെയിലിൽ ശന്പളം നൽകുന്പോൾ എന്തുകൊണ്ടാണു സ്പെഷൽ സ്കൂൾ അധ്യാപകരെ മാറ്റിനിർത്തുന്നത്? യുഡിഎഫ് സർക്കാർ അംഗീകരിച്ച എയ്ഡഡ് പദവി എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലുണ്ടായിട്ടും അതു നടപ്പാക്കുന്നതിൽ എന്താണു തടസം? തുല്യജോലിക്കു തുല്യവേതനം, ജോലിസ്ഥിരത, ക്ഷേമനിധി തുടങ്ങിയവ സ്പെഷൽ സ്കൂൾ ജീവനക്കാർക്കു ബാധകമാക്കാത്തത് എന്തു നീതി? യഥാർഥത്തിൽ സാധാരണ സ്കൂൾ ജീവനക്കാരേക്കാൾ ആനുകൂല്യം ഇവർ അർഹിക്കുന്നു. കാരണം ഇവർ ഏറ്റെടുത്തിരിക്കുന്നത് ഏറെ ത്യാഗവും സഹിഷ്ണുതയും ആവശ്യമുള്ളൊരു സേവനമേഖലയാണ്.
സമൂഹത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവരാണു മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ. കേരളത്തിൽ പ്രവർത്തിക്കുന്ന 314 അംഗീകൃത സ്പെഷൽ സ്കൂളുകളിൽ ഒരെണ്ണം മാത്രമാണു സർക്കാർ നേരിട്ടു നടത്തുന്നത്- ശ്രീകാര്യം പാങ്ങാപ്പാറയിലെ എസ്ഐഎംസി. 40 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ സ്പെഷൽ സ്കൂളുകൾക്കായി വകയിരുത്തിയത്. അതിൽ ഒൻപതു കോടിയും ചെലവഴിച്ചത് എസ്ഐഎംസിയിൽ. ബാക്കി 313 സ്പെഷൽ സ്കൂളുകൾക്കായി ചെലവഴിച്ചതാകട്ടെ 13 കോടി രൂപ മാത്രം. അനുവദിച്ചപണം പോലും കൊടുത്തില്ല.
മതസംഘടനകളും സന്നദ്ധ- സേവന സംഘടനകളുമൊക്കെയാണ് ഇപ്പോൾ ഈ രംഗത്തു കൂടുതലായി പ്രവർത്തിക്കുന്നത്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സ്വയംഏറ്റെടുത്തു ചെയ്യുന്നവരോട് ഇത്രയും അനീതി കാട്ടുന്നതു ക്രൂരമാണ്. മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോഴാണു സ്പെഷൽ സ്കൂളുകളുമായി ബന്ധപ്പെട്ട ആറു സംഘടനകൾ സംയുക്തമായി സമരരംഗത്തിറങ്ങിയിരിക്കുന്നത്. സമൂഹത്തിലെ കുറെ ഹതഭാഗ്യർക്കുവേണ്ടി ആരാലും ശ്രദ്ധിക്കപ്പെടാതെ സേവനം ചെയ്യുന്ന ഈ മനുഷ്യരെ എന്തിനിങ്ങനെ വെയിൽ കൊള്ളിക്കുന്നു? ട്രേഡ് യൂണിയനുകൾ ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം ഏറ്റവും വേഗത്തിൽ നടത്തിക്കൊടുക്കാറുള്ള സർക്കാർ എണ്ണത്തിൽ കുറവുള്ളതുകൊണ്ടാണോ സ്പെഷൽ സ്കൂൾ അധ്യാപകരുടെയും ആയമാരുടെയും ആവശ്യങ്ങൾക്കു മുന്നിൽ കൈമലർത്തുന്നത്?
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളിൽ 18 വയസിനു താഴെ പ്രായമുള്ളവർക്കാണിപ്പോൾ കുറെയെങ്കിലും പരിശീലന-സംരക്ഷണ സൗകര്യങ്ങളുളളത്. ഈ പ്രായം കഴിഞ്ഞാൽ ഇവരുടെ പരിശീലനവും സംരക്ഷണവും കൂടുതൽ സങ്കീർണമാണ്. തൊഴിൽ പരിശീലനവും തൊഴിലും നൽകി ഇവരെ സാധാരണ ജീവിതത്തോട് അടുപ്പിക്കണം. ഇപ്പോൾ ഇതിനുള്ള സൗകര്യം തികച്ചും പരിമിതമാണ്. സംസ്കാരവും വിദ്യാഭ്യാസവുമുള്ള ഒരു സമൂഹം ഇത്തരം കാര്യങ്ങളിൽ അലംഭാവം കാട്ടരുത്. ശാരീരിക, മാനസിക കാരണങ്ങളാൽ പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ സംരക്ഷണം കാര്യക്ഷമമായി ഏറ്റെടുക്കുന്ന സമൂഹത്തിനു മാത്രമേ സ്വന്തം സംസ്കാരത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും അഭിമാനിക്കാൻ അവകാശമുള്ളൂ.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
More from other section
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
Kerala
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
National
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
International
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
Business
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
Sports
More from other section
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
Kerala
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
National
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
International
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
Business
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
Sports
Latest News
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു
Latest News
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
അമേരിക്കയില്‍ സൂര്യപ്രകാശ നിയമം (സണ്‍ഷൈന്‍ ആക്ട്) എന്നറിയപ്പെടുന്ന നിയമത്തിന്റെ ഇന്ത്യന്‍ പതിപ്പാണു വിവരാവകാശ നിയമം അഥവാ ആര്‍ടിഐ ആ...
Top