ബാങ്ക് നിക്ഷേപം: വിവാദ ബിൽ ഉപേക്ഷിക്കുന്നു
ബാങ്ക് നിക്ഷേപം: വിവാദ ബിൽ ഉപേക്ഷിക്കുന്നു
Friday, July 20, 2018 1:02 AM IST
ന്യൂഡൽഹി: ബാങ്ക് നിക്ഷേപകർക്ക് ഇനി ആശ്വസിക്കാം. നിക്ഷേപകരുടെ പണം നഷ്‌ടപ്പെടില്ല. ബാങ്ക് നഷ്‌ടത്തിൽ മുങ്ങിയാൽ നിക്ഷേപകരുടെ പണം നഷ്‌ടപ്പെടുത്താനുള്ള നിർദേശമടങ്ങിയ ബിൽ ഉപേക്ഷിക്കാൻ‌ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

ഫിനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് (എഫ്ആർഡിഐ) ബിൽ ഉപേക്ഷിക്കാനാണു തീരുമാനം. കഴിഞ്ഞ വർഷം ഓഗസ്റ്റ് പത്തിനു ലോക്‌സഭയിൽ അവതരിപ്പിച്ചതാണു ബിൽ. അതു പിന്നീടു സംയുക്ത പാർലമെന്‍ററി കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.
ബില്ലിനേപ്പറ്റി ജനങ്ങൾക്കിടയിൽ വലിയ എതിർപ്പുയർന്നു. ഇതേ തുടർന്നു കമ്മിറ്റി റിപ്പോർട്ട് നല്കൽ നീട്ടിവച്ചു.

ബില്ലിലെ രണ്ടു കാര്യങ്ങളാണു പ്രധാനമായി വിമർശിക്കപ്പെട്ടതും ആശങ്ക ജനിപ്പിച്ചതും. ഒന്ന് ബെയിൽ ഇൻ വ്യവസ്ഥയായിരുന്നു. ബാങ്ക് നഷ്‌ടത്തിലായാൽ അതിന്‍റെ ഒരു ഭാഗം നിക്ഷേപകർ വഹിക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്. ബാങ്കിനു നഷ്‌ടം വന്നാൽ നിങ്ങളുടെ നിക്ഷേപത്തുക മുഴുവൻ തിരിച്ചുകിട്ടില്ല എന്ന അവസ്ഥ വരുമായിരുന്നു.


രണ്ടാമത്തേതു നിക്ഷേപ ഇൻഷ്വറൻസ് വ്യവസ്ഥയാണ്. ഇപ്പോൾ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്‍റി കോർപറേഷന്‍റെ (ഡിഐസിജിസി) ഇൻഷ്വറൻസുണ്ട്. ഈ കോർപറേഷൻ ഇല്ലാതാകുന്നതായിരുന്നു ബില്ലിലെ വ്യവസ്ഥ. പകരം ഒരു റെസലൂഷൻ കോർപറേഷൻ ഇൻഷ്വറൻസ് നടത്തുമെന്നു ബില്ലിൽ പറഞ്ഞിരുന്നെങ്കിലും തുക നിർദേശിച്ചിരുന്നില്ല. ഇൻഷ്വറൻസ് ഉണ്ടാകില്ലെന്ന ആശങ്കയ്ക്ക് ഇതു വഴി തെളിച്ചു.നിക്ഷേപകസമൂഹത്തിന്‍റെ ആശങ്ക ബാങ്കുകളിലെ നിക്ഷേപം കുറയുന്നതിൽ വരെ എത്തിയപ്പോഴാണ് ബിൽ ഉപേക്ഷിക്കാനുള്ള കേന്ദ്രതീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.