ഉത്സവപ്രതീതി നല്കി നാളികേരം കുതിക്കുന്നു; കുരുമുളകിനു ചാഞ്ചാട്ടം
ഉത്സവപ്രതീതി നല്കി നാളികേരം കുതിക്കുന്നു; കുരുമുളകിനു ചാഞ്ചാട്ടം
Saturday, January 21, 2017 1:15 PM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

ബഹുരാഷ്‌ട്ര കമ്പനികളുടെ കടന്നുവരവ് നാളികേരോത്പന്ന വിപണിയിൽ ഉത്സവ പ്രതീതി ജനിപ്പിച്ചു. റബർ കരുതൽ ശേഖരം വില്പന നടത്താനുള്ള തായ്‌ലൻഡ് ഭരണകൂടത്തിന്‍റെ തിരക്കിട്ട നീക്കം ആഗോള കർഷകരുടെ സ്വപ്നങ്ങൾക്കുമേൽ കത്തിവയ്ക്കുമോ? കുരുമുളകു മണികൾക്കു വലുപ്പക്കുറവ്, വിപണിയിൽ ചാഞ്ചാട്ടം. ഏലക്ക മികവു നിലനിർത്തി. പവൻവിലയിൽ വീണ്ടും മുന്നേറ്റം.

നാളികേരം

നാളികേരോത്പന്നങ്ങളുടെ തിളക്കമാർന്ന പ്രകടനം ദക്ഷിണേന്ത്യൻ കർഷകർക്ക് ആവേശമായി. ചുരുങ്ങിയ ദിവസങ്ങൾക്കിടെ വെളിച്ചെണ്ണവില ക്വിന്‍റലിന് 1400 രൂപ വർധിച്ചത് കൊപ്ര സ്റ്റോക്കിസ്റ്റുകളുടെ ശ്രദ്ധ വിപണിയിലേക്കു തിരിച്ചു. വരൾച്ച രൂക്ഷമാകുന്നത് കേരളത്തിലും തമിഴ്നാട്ടിലും ഈ വർഷം നാളികേര ഉത്പാദനത്തെ ബാധിക്കാം.
പൊങ്കൽ ആഘോഷങ്ങൾ മൂലം കഴിഞ്ഞ വാരം മുഖ്യ വിപണികളിൽ കൊപ്ര വരവ് ചുരുങ്ങി. ജെല്ലിക്കെട്ട് പ്രശ്നത്തിലെ ഹർത്താൽ ഗ്രാമീണ മേഖലകളിൽനിന്നുള്ള ചരക്കുനീക്കത്തെ ബാധിച്ചു. ഇതിനിടെ മുംബൈ ആസ്ഥാനമായുള്ള ബഹുരാഷ്‌ട്ര കമ്പനികൾ കൊപ്ര സംഭരിക്കാൻ രംഗത്തിറങ്ങി. വൻകിട വ്യവസായികളുടെ വരവ് കൊപ്രയ്ക്ക് പതിവിലും കൂടുതൽ ഡിമാൻഡ് സൃഷ്ടിച്ചു.

വാരത്തിന്‍റെ തുടക്കത്തിൽ 7,520 രൂപയിൽ നീങ്ങിയ കൊപ്ര വാരാന്ത്യം 8,030 രൂപയിലെത്തി. കൊച്ചിയിൽ വെളിച്ചെണ്ണ വില 1,100 രൂപ ഉയർന്ന് 12,300ലെത്തി. മലബാർ മേഖലയിൽ കൊപ്ര 8,300 രൂപ. കോഴിക്കോട് വെളിച്ചെണ്ണ 12,600 രൂപ. മുംബൈ വ്യവസായികൾ വിപണിയിലെ സാന്നിധ്യം നിലനിർത്തിയാൽ വില വീണ്ടും മുന്നേറും. അതേസമയം, മധുരയിലെ ജെല്ലിക്കെട്ട് ആഘോഷങ്ങൾ കഴിയുന്നതോടെ പൊള്ളാച്ചി, പഴനി ഭാഗങ്ങളിൽനിന്ന് കൂടുതൽ ചരക്ക് വില്പനയ്ക്കിറങ്ങാം.

റബർ

താ‌യ്‌ലൻഡിലെ റബർ ഉത്പാദകമേഖലകൾ കടുത്ത വരൾച്ചയ്ക്കു ശേഷം ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ദക്ഷിണ തായ്‌ലൻഡിലെ റബർ തോട്ടങ്ങളിൽ ടാപ്പിംഗ് സ്തംഭിച്ചു. ടോക്കോമിൽ കിലോ 300 യെന്നിൽ നീങ്ങിയ റബർ കൂടുതൽ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകരാജ്യങ്ങൾ. ഈ വർഷം റബർ ഉത്പാദനം തായ്‌ലൻഡിൽ 7.6 ശതമാനം കുറയും. ചൈന അടക്കമുള്ള രാജ്യങ്ങൾ തായ്‌ലൻഡ് റബറിനെയാണ് ആശ്രയിക്കുന്നത്. ആഗോളവിപണിയിലെ ആവശ്യങ്ങൾക്കുള്ള റബറിന്‍റെ 40 ശതമാനം താ‌യ്‌ല‌ൻഡിൽനിന്നാണ്. വിപണി ചൂടുപിടിച്ചതിനിടെ കരുതൽ ശേഖരത്തിൽനിന്ന് റബർ റീലിസിംഗിനു തായ്‌ലൻഡ് ഭരണകൂടം ഒരുങ്ങുന്നു.


കൊച്ചി, കോട്ടയം വിപണികളിൽ ആർഎസ്എസ് നാലാം ഗ്രേഡ് 15,000 രൂപ വരെ ഉയർന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് വിപണിവില ഈ റേഞ്ചിലേക്കു കയറുന്നത്. ശൈത്യകാലമായതിനാൽ മരങ്ങളിൽനിന്നുള്ള യീൽഡ് ഉയർന്നു. ടാപ്പിംഗ് ഫെബ്രുവരി മധ്യം വരെ തുടരാനാവുമെന്ന വിശ്വാസത്തിലാണ് ഒരു വിഭാഗം കർഷകർ. ‌

കുരുമുളക്

കുരുമുളക് വിളവെടുപ്പ് പുരോഗമിച്ചിട്ടും ടെർമിനൽ വിപണിയിലേക്കുള്ള ഉത്പന്ന വരവ് ശക്തമല്ല. ലഭ്യത ചുരുങ്ങിയത് വിലക്കയറ്റത്തിനു വഴിതെളിക്കുമെന്ന് ഉത്പാദകർ കണക്കുകൂട്ടി. ആഭ്യന്തര വാങ്ങലുകാർ സീസണ്‍ ആരംഭിച്ചുവെന്ന കാരണത്താൽ നിരക്കിടിക്കാനുള്ള ശ്രമങ്ങളും നടത്തി. വരൾച്ച മൂലം മുളകുമണികൾക്ക് വലുപ്പം കുറഞ്ഞുവെന്ന് ആരോപിച്ച് ഉത്തരേന്ത്യക്കാർ സംഭരണവില കുറച്ചു. അണ്‍ ഗാർബിൾഡ് മുളകിന് 600 രൂപ കുറഞ്ഞ് വാരാന്ത്യം 64,400 ലാണ്. യൂറോപ്യൻ ഷിപ്മെന്‍റിന് ഇന്ത്യ ടണ്ണിന് 10,300 ഡോളറും അമേരിക്കൻ കയറ്റുമതിക്ക് 10,450 ഡോളറുമാണ്.

ഏലം

ഏലക്ക വാങ്ങിക്കൂട്ടാൻ പ്രമുഖ ലേലകേന്ദ്രങ്ങളിൽ ഇടപാടുകാർ മത്സരിച്ചു. പ്രതികൂല കാലാവസ്ഥ മൂലം പല തോട്ടങ്ങളിലും വിളവെടുപ്പു നിലച്ചത് ലേലത്തിനുള്ള ഏലക്ക വരവ് കുറച്ചു. പിന്നിട്ട വാരം മികച്ചയിനങ്ങൾ കിലോഗ്രാമിന് 1521 -1622 രൂപറേഞ്ചിൽ നീങ്ങി.

ജാതിക്ക

ജാതിക്ക, ജാതിപത്രി വിലകളിൽ മാറ്റമില്ല. ഉത്തരേന്ത്യയിൽനിന്നും കയറ്റുമതി മേഖലയിൽനിന്നും ഉത്പന്നത്തിന് ആവശ്യക്കാരുണ്ടെങ്കിലും നിരക്ക് ഉയർത്താതെ ചരക്ക് സംഭരിക്കുന്ന നയത്തിലാണ് വാങ്ങലുകാർ. ജാതിക്ക തൊണ്ടൻ 250-275, തൊണ്ടില്ലാത്തത് 440-470, ജാതിപത്രി മഞ്ഞ-ചുവപ്പ് 550-600 രൂപ.

സ്വർണം

കേരളത്തിൽ സ്വർണവില ഉയർന്നു. ആഭരണകേന്ദ്രങ്ങളിൽ പവൻ 21,800 രൂപയിൽനിന്ന് 22,080 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സിന് 1197 ഡോളറിൽനിന്ന് 1218 ഡോളർ വരെ ഉയർന്നു. വാരാന്ത്യം മഞ്ഞലോഹം 1210 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.