തലയെടുപ്പോടെ പടിയിറക്കം
തലയെടുപ്പോടെ പടിയിറക്കം
Friday, October 6, 2017 11:29 AM IST
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തുനിന്ന് അരുന്ധതി ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞു. കോട്ടങ്ങളുണ്ടായെങ്കിലും ഇതുവരെ മുൻഗാമികൾക്കു ചെയ്യാൻ കഴിയാത്ത പലതും ചെയ്യാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെയാണ് നാലു വർഷത്തെ ഭരണത്തിനു ശേഷമുള്ള അവരുടെ പടിയിറക്കം.


നേട്ടങ്ങൾ

* ഏറ്റവുമധികം അസോസ്യേറ്റ് ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കാൻ മുൻകൈയെടുത്ത ആദ്യ മേധാവി.

* ബാങ്കിന്‍റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഏകീകരിച്ചു, വിപുലീകരിച്ചു.

* ബാങ്കിനെ സ്ത്രീസൗഹൃദമാക്കി.

* ലോകത്തിലെ അന്പതു വലിയ ബാങ്കുകളുടെ പട്ടികയിൽ എസ്ബിഐയെ എത്തിച്ചു.



എസ്ബിഐയിൽ 40 വർഷം

* 1977 സെപ്റ്റംബറിൽ പ്രൊബേഷണറി ഓഫീസറായി എസ്ബിഐയിൽ തുടക്കം (22-ാം വയസിൽ)

* ഫോർച്യൂൺ ഇന്ത്യ 500 പട്ടികയിൽ ഇടം നേടിയ ആദ്യ വനിതാ ബാങ്കർ.

* 2010 നവംബറിൽ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ രണ്ടു വർഷത്തിനുശേഷം എസ്ബിഐ കാപ്പിറ്റൽ മാർക്കറ്റിന്‍റെ എംഡിയും സിഇഒയും.

* 2013 ഓഗസ്റ്റിൽ രണ്ടു മാസത്തേക്ക് എസ്ബിഐയുടെ സിഎഫ്ഒ ആൻഡ് എംഡി സ്ഥാനം. ഇതിനുശേഷം ചെയർപേഴ്സൺ സ്ഥാനത്തേക്ക്.

* എസ്ബിഐ ജനറൽ ഇൻഷ്വറൻസ്, എസ്ബിഐ കസ്റ്റോഡിയൽ സർവീസസ്, എസ്ബിഐ പെന്‍ഷൻ ഫണ്ട്സ്, എസ്ബിഐ മക്വാറി എൻഫ്രാസ്ട്രക്ചർ ഫണ്ട് തുടങ്ങിയ പുതിയ ബിസിനസുകൾ ആവിഷ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.