അസ്റോണ്‍ മാര്‍ട്ടിന്‍ പിടിക്കാന്‍ മഹീന്ദ്രയും ടാറ്റയും രംഗത്ത്
അസ്റോണ്‍ മാര്‍ട്ടിന്‍ പിടിക്കാന്‍ മഹീന്ദ്രയും ടാറ്റയും രംഗത്ത്
Sunday, November 18, 2012 9:50 PM IST
ലണ്ടന്‍: ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാണ കമ്പനിയായ അസ്റോണ്‍ മാര്‍ട്ടിനെ കൈവശപ്പെടുത്താന്‍ ഇന്ത്യന്‍ കമ്പനികളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടാറ്റയുടെ ജാഗ്വര്‍ ലാന്‍ഡ്റോവറും ഉള്‍പ്പെടെ രംഗത്തിറങ്ങി.

ഇവരെക്കൂടാതെ ജപ്പാന്‍ കമ്പനി ടൊയോട്ട, ചൈനീസ് കമ്പനികള്‍ തുടങ്ങിയവയുമുണ്ട്. കമ്പനിയെ പൂര്‍ണമായോ ഭാഗിക ഓഹരിയോ ആണ് ലക്ഷ്യമിടുന്നത്. ബ്രിട്ടീഷ് കമ്പനിയുടെ ഉടമകള്‍ ഇപ്പോള്‍ കുവൈറ്റ് പൌരന്‍മാരാണ്.

കുവൈറ്റ് നിക്ഷേപ സംരംഭമായ ഇന്‍വെസ്റ്മെന്റ് ഡാര്‍ കമ്പനിയാണ് 64% ഓഹരിയും കൈവശം വച്ചിരിക്കുന്നത്. 2007 ല്‍ ഫോര്‍ഡില്‍ നിന്നാണ് അസ്റോണ്‍ മാര്‍ട്ടിനെ ഇവര്‍ സ്വന്തമാക്കിയത്. അന്നത്തെ ഇടപാടില്‍ 500 കോടിയിലേറെ രൂപ ഇനിയും കൊടുക്കാനുണ്ട്. ഇതിനു മുമ്പ് ടാറ്റ മറ്റൊരു ബ്രിട്ടീഷ് കമ്പനിയായ ജാഗ്വര്‍ ലാന്‍ഡ്റോവറിനെ സ്വന്തമാക്കിയിരുന്നു. ഇതുമുന്നില്‍ക്കണ്ടാണ് മഹീന്ദ്രയും രംഗത്തിറങ്ങിയത്.


മഹീന്ദ്ര 2010ല്‍ ദക്ഷിണകൊറിയന്‍ കമ്പനിയായ സാംഗ്യോംഗിനെ ഏറ്റെടുത്തിരുന്നു. അസ്റോണ്‍ മാര്‍ട്ടിന്റെ വില നിര്‍ണയത്തിന് ടൊയോട്ട ഓഡിറ്ററെ നിയമിച്ചുകഴിഞ്ഞു. ബ്രിട്ടനിലെ ഗെയ്ഡനില്‍ ജാഗ്വറിന്റെ ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് കേന്ദ്രത്തിനു സമീപമാണു അസ്റോണ്‍ മാര്‍ട്ടിന്റെ ഫാക്ടറിയും. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മഹീന്ദ്രയും ജാഗ്വറും നിഷേധിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.