കര്‍ണാടകയിലെ ഖനന നിരോധനം ആദായ നികുതി വകുപ്പിനു നഷ്ടം വരുത്തി
Sunday, January 6, 2013 10:22 PM IST
ബാംഗളൂര്‍: കര്‍ണാടകയിലും ഗോവയിലും ഖനനത്തിന് സുപ്രീംകോടതി നിരോധനമേര്‍പ്പെടുത്തിയതോടെ 3000 കോടിയുടെ ആദായനികുതി വരുമാനം പ്രതിസന്ധിയിലായി.

മേഖലയിലെ മൊത്തം നികുതി സമാഹരണത്തിന്റെ 14% ഖനന മേഖലയില്‍ നിന്നാണ്. ഇത് രണ്ടു ശതമാനത്തിലേക്കു താഴ്ന്നിരിക്കുകയാണെന്നു ബാംഗളൂര്‍-1 ആദായനികുതി വകുപ്പ് ചീഫ് കമ്മീഷണര്‍ കെ. സത്യനാരായണ പറഞ്ഞു. വരുമാന നഷ്ടം 2500 കോടി രൂപ മുതല്‍ 3000 കോടി രൂപ വരെയാകാം. കര്‍്ണാടകയിലെ ബെല്ലാരിയുടെ ഖനന കേന്ദ്രം. കര്‍ണാടകയും ഗോവയും ചേരുമ്പോള്‍ നികുതി വരുമാനത്തിന്റെ കാര്യത്തില്‍ മൂന്നാംസ്ഥാനത്താണ്. മേഖലയില്‍ നിന്ന് ഈ സാമ്പത്തികവര്‍ഷം മൊത്തം 53000 കോടിയാണ് ആദായനികുതി ലക്ഷ്യമിട്ടത്. ഇതുവരെ 32,830 കോടി രൂപയാണു ലഭിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.