പെട്രോളിയം, സ്വര്‍ണം കയറി; രൂപ നേടി
Thursday, October 8, 2015 11:17 PM IST
ലണ്ടന്‍: ആഗോള വിപണിയില്‍ അപ്രതീക്ഷിതമായി പെട്രോളിയവും സ്വര്‍ണവും കയറി. വികസ്വരരാജ്യങ്ങളുടെ ഓഹരികള്‍ക്കും കയറ്റം ഉണ്ടായി.

ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വില ചൊവ്വാഴ്ച വീപ്പയ്ക്ക് 50 ഡോളറിനു മുകളിലെത്തി. ഇന്നലെ വില വീണ്ടും കയറി 53.06 ഡോളര്‍ ആയി. അമേരിക്ക ഉപയോഗിക്കുന്ന ഇനത്തിനു 49.68 ഡോളര്‍ എത്തി. രണ്ടു ദിവസം കൊണ്ടു ബ്രെന്റ് ഇനത്തിനു നാലു ഡോളര്‍ കയറി. ഒരാഴ്ചകൊണ്ട് ഏഴു ഡോളറും.

സ്വര്‍ണവില ഔണ്‍സിന് 1153.12 ഡോളറിലെത്തി. ചൊവ്വാഴ്ച മാത്രം 17 ഡോളറാണു കയറിയത്.

ക്രൂഡ് ഓയില്‍ സ്റോക്കും വിപണിയിലെ ലഭ്യതയും കുറഞ്ഞതാണ് കമ്പോളത്തെ ചലിപ്പിച്ച ഒരു ഘടകം. ആഗോള സാമ്പത്തിക വളര്‍ച്ച നേരത്തെ കരുതിയതിലും കുറവാകും എന്നും ചൈനയിലടക്കം സാമ്പത്തിക കോളിളക്കത്തിനു സാധ്യതയുണ്െടന്നും ഐഎംഎഫ് റിപ്പോര്‍ട്ട് ചെയ്തതും പ്രശ്നമായി. വളര്‍ച്ച കുറവാണെങ്കില്‍ അമേരിക്ക പലിശ കൂട്ടുന്നതു 2016ലേക്കു നീട്ടിവയ്ക്കും എന്നായി കമ്പോളത്തിലെ കണക്കുകൂട്ടല്‍.


ഇതെല്ലാം ചേര്‍ന്നപ്പോള്‍ വികസ്വരരാജ്യങ്ങളിലെ ഓഹരി കമ്പോളങ്ങളും മെച്ചപ്പെട്ടു. അമേരിക്ക പലിശ കൂട്ടിയാല്‍ ഡോളര്‍നിക്ഷേപം തിരികെപ്പോകും എന്ന ഭീതി തല്‍ക്കാലത്തേക്ക് അകന്നു.

ഇന്ത്യയിലെ ഓഹരി, സ്വര്‍ണ വിലകളും കയറി. മുംബൈ ഓഹരി വിപണിയുടെ സെന്‍സെക്സ് സൂചിക 102.97 പോയിന്റ് കയറി 27035.85ല്‍ ക്ളോസ് ചെയ്തു. മാസങ്ങള്‍ക്കുശേഷമാണു സെന്‍സെക്സ് 27000 കടക്കുന്നത്. നിഫ്റ്റി സൂചിക കയറി 8177.4ല്‍ എത്തി.
രൂപയ്ക്കും ഇന്നലെ നേട്ടമായി. ഡോളര്‍വില 42.5 പൈസ താണ് 64.98 രൂപയായി. യൂറോ, പൌണ്ട് തുടങ്ങിയവയോടും ഡോളര്‍ ദുര്‍ ബലമായി.ക്രൂഡ് ഓയില്‍ വില കയറ്റിയത് ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്കു നഷ്ടം വരുത്തുന്നതായി റി പ്പോര്‍ട്ടുണ്ട്. കമ്പനികള്‍ ആവശ്യ പ്പെട്ടത്ര വില കൂട്ടാന്‍ കേന്ദ്രസര്‍ക്കാ ര്‍ അനുവദിച്ചില്ല. ബിഹാര്‍ തെര ഞ്ഞെടുപ്പു പരിഗണിച്ചാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.