ജിഎസ്ടി നെറ്റ്വർക്ക്: ഭൂരിപക്ഷം ഓഹരികൾ സർക്കാർ കൈവശം വയ്ക്കും
ജിഎസ്ടി നെറ്റ്വർക്ക്: ഭൂരിപക്ഷം ഓഹരികൾ സർക്കാർ കൈവശം വയ്ക്കും
Monday, September 19, 2016 11:09 AM IST
ന്യൂഡൽഹി: ചരക്കു സേവന നികുതി(ജിഎസ്ടി)ക്കു വേണ്ടി ഐടി സൗകര്യം തയാറാക്കുന്ന സ്വകാര്യകമ്പനിയുടെ (ചരക്ക് സേവനനികുതി നെറ്റ്വർക്ക്– ജിഎസ്ടിഎൻ) ഭൂരിപക്ഷം ഓഹരികൾ സർക്കാർ കൈവശം വയ്ക്കും. കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെക്കു ചേർന്നു 49 ശതമാനം ഓഹരികളാണ് ഇപ്പോഴുള്ളത്. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളുടെ വിമർശനത്തെത്തുടർന്നാണു ഭൂരിപക്ഷം ഓഹരി സർക്കാർ എടുക്കാൻ തീരുമാനിച്ചത്. ശേഷിക്കുന്ന ഓഹരികൾ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എൽഐസി ഹൗസിംഗ് ഫിനാൻസ് പോലുള്ള സർക്കാരിതര ധനകാര്യ സ്‌ഥാപനങ്ങളുടെ കൈയിലായിരിക്കും.


ഐആർഎസ് ഓഫീസർമാരുടെ പ്രത്യേക മേൽനോട്ടത്തിൽ പരിശീലനം നല്കി 60,000 കേന്ദ്ര– സംസ്‌ഥാന ജീവനക്കാരെ ജിഎസ്ടിക്കുവേണ്ടി നിയോഗിക്കാനാണ് ശ്രമം. കേന്ദ്ര ധനമന്ത്രി മേധാവിയായുള്ള ജിഎസ്ടി കൗൺസിലിന് സർക്കാർ നേരത്തെതന്നെ രൂപം നല്കിയിട്ടുണ്ട്. നികുതി നിരക്ക്, നികുതി വ്യവസ്‌ഥ തുടങ്ങിയവയൊക്കെ തയാറാക്കുന്നത് ഈ കൗൺസിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.