ഹെക്സ: ആര്യയുടെ പുനർജന്മം
ഹെക്സ: ആര്യയുടെ പുനർജന്മം
Saturday, January 7, 2017 2:05 PM IST
എസ്‌യുവികൾ നിരത്ത് കീഴടക്കി കൊണ്ടിരുന്ന കാലത്ത് ടാറ്റയിൽ നിന്നു പുറത്തിറങ്ങിയ എസ്‌യുവിയാണ് ടാറ്റാ ആര്യ. എന്നാൽ, വലിയ ചലനം സൃഷ്ടിക്കാൻ ആര്യയ്ക്കായില്ല. എന്നാൽ, തിരിച്ചടിയിൽ പതറാതെയുള്ള പരിശ്രമം ചീത്തപ്പേരിൽനിന്നും ടാറ്റയെ മോചിപ്പിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ് തിയാഗോ, സെസ്റ്റ് തുടങ്ങിയ മോഡലുകൾക്കു ലഭിച്ച ജനപ്രീതി. ഇന്ന് ജനമനസിൽ സ്ഥാനമുറപ്പിച്ച എസ്‌യുവികളായ ഇന്നോവയും എക്സ്്‌യുവിയേയും പിന്തള്ളാൻ ശേഷിയുള്ള കരുത്തും സ്റ്റൈലുമായാണ് ആര്യ ഹെക്സയായി പുനർജനിക്കുന്നത്.

പുറംമോടി: ആര്യയിൽനിന്ന് അടിമുടി മാറ്റം. എന്നാൽ, മഹീന്ദ്ര എക്സ്‌യുവി500നോട് സാമ്യം തോന്നിക്കുന്ന മുഖഭാഗമാണ് ഹെക്സയ്ക്ക്. വായു സഞ്ചാരത്തിനായി അല്പം സ്പേസ് നല്കി ഉയർത്തി വച്ചിരിക്കുന്ന ബോണറ്റും പിയാനോ ബ്ലാക്ക് ഗ്രില്ലും അതിനു താഴെ ഹെഡ്‌ലൈറ്റിലേക്കു നീളുന്ന ക്രോം ഫിനീഷിംഗ് സ്ട്രിപ്പും മുൻഭാഗത്തിനു മാറ്റു കൂട്ടുന്നു. ബ്ലാക്ക് ഷേഡിൽ ട്വിൻ ബാരൽ പ്രൊജക്ഷൻ ഹെഡ്‌ലാന്പും എൽഇഡി ഇൻഡിക്കേറ്ററുമുണ്ട്. ബന്പറിന്‍റെ താഴെ വലിയ എയർ ഡാമുകളും വശങ്ങളിലായി ഫോഗ് ലാന്പിനൊപ്പം എൽഇഡി സ്ട്രിപ്പ് ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും നല്കിയിരിക്കുന്നത് ആര്യയിൽ നിന്നു ഹെക്സയെ തികച്ചും വ്യത്യസ്തമാക്കുന്നു.

ആഡംബര കാറിന്‍റെ പ്രൗഡിയിലാണ് വശങ്ങളുടെ രൂപകല്പന. ബ്ലാക്ക് ഫിനീഷിംഗ് ബി പില്ലറുകൾക്കൊപ്പം ഗ്ലാസിന്‍റെ താഴെകൂടെ വാഹനത്തിനു ചുറ്റും നീളുന്ന ക്രോം ഫിനീഷിംഗ് ബീഡിംഗും ഡോർ ഹാൻഡിലിൽ നല്കിയിരിക്കുന്ന ക്രോം ലൈനും ബ്ലാക്ക് ഫൈബർ വീൽ ആർച്ചും ബോഡി ക്ലാഡിംഗുകളും ഉൾപ്പെടെ വിപുലമായ മാറ്റങ്ങളാണ് സൈഡുകളിൽ വരുത്തിയിരിക്കുന്നത്.

റൂഫിനൊപ്പം പിന്നിലേക്ക് നീളുന്ന ബാക്ക് സ്പോയിലറും പുതിയ ഡിസൈനിലുള്ള എൽഇഡി ടെയിൽ ലാന്പും നന്പർ പ്ലേറ്റിനു മുകളിലായി ലോഗോ ആലേഖനം ചെയ്തിരിക്കുന്ന ക്രോം ഫിനീഷിംഗ് സ്ട്രിപ്പുമാണ് പിന്നിലെ മുഖ്യ ആകർഷണം.

ഉൾവശം: ആഡംബര കാറുകളോട് കിടപിടിക്കുന്ന രീതിയിലുള്ള ഇന്‍റീരിയറാണ് ഹെക്സയിലുള്ളത്. ബ്ലാക്ക് ഫിനീഷിംഗ് നല്കിയിരിക്കുന്ന ഡാഷ്ബോർഡിൽ അങ്ങിങ്ങായി സിൽവർ സ്ട്രിപ്പുകളും ക്രോം സ്ട്രിപ്പുകളും അഴക് പകരുന്നു. പാസഞ്ചറിനും ഡ്രൈവറിനും ഏറെ ഗുണപ്രദമായ രീതിയിലാണ് വശങ്ങളിലെ എസി വെന്‍റുകൾ നല്കിയിരിക്കുന്നത്.

പിയാനോ ബ്ലാക്ക് ഫിനീഷിംഗിൽ താരതമ്യേന വലുപ്പം കുറഞ്ഞ സെന്‌റർ കണ്‍സോളിൽ അഞ്ച് ഇഞ്ച് ഇൻഫോടെയിൻമെന്‍റ്് സിസ്റ്റവും താഴെ സെൻസറുകളെ നിയന്ത്രിക്കുന്നതിനുള്ള സ്വിച്ചുകളും, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോൾ യൂണിറ്റും, ടു വീൽ, ഫോർ വീൽ മോഡുകളിലേക്ക് മാറ്റാൻ സാധിക്കുന്ന നോബും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്ലാക്ക് ലെതർ ഫിനീഷിംഗ് സീറ്റുകളിൾ ആദ്യ രണ്ടു നിരയിൽ ബക്കറ്റ് സീറ്റാണുള്ളത്. മുൻഭാഗത്തെ ഹാൻഡ് റെസ്റ്റിനുള്ളിൽ വിശാലമായ സ്റ്റോറേജ് സ്പേസും ഒരുക്കിയിട്ടുണ്ട്.
ലെതർ ഫിനീഷിംഗ് സ്റ്റീയറിംഗ് വീലിൽ ഓഡിയോ, കോൾ കണ്‍ട്രോൾ ബട്ടണുകളും, ക്രൂയിസ് കണ്‍ട്രോൾ, വോയിസ് കമാൻഡ് സ്വിച്ചുകളുമുണ്ട്. ക്രോം ബോർഡർ നല്കിയിരിക്കുന്ന രണ്ട് അനലോഗ് മീറ്ററുകളും കൂടുതൽ വിവരങ്ങൾ നല്കുന്ന ഡിജിറ്റൽ മീറ്ററുമാണ് മീറ്റർ കണ്‍സോളിൽ.

വീൽ: 19 ഇഞ്ച് അഞ്ച് സ്പോർക്ക് അലോയി വീൽ.

സുരക്ഷ: എസ്ആർഎസ് എയർ ബാഗ്, എബിഎസ് ഇബിഡി ബ്രേക്കിംഗ് സംവിധാനം, ഇലക് ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രം, ട്രാക്ഷൻ കണ്‍ട്രോൾ, ഹിൽ അസിസ്റ്റ്, റിവേഴ്സ് കാമറ, സെൻസർ എന്നിവ നല്കിയിട്ടുണ്ട്.

എൻജിൻ: 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്. അഞ്ച് സ്പീഡ് മാന്വൽ ഗിയർ ബോക്സിലും, ആറ് സ്പീഡ് മാന്വൽ, ഓട്ടോമാറ്റിക് ഗിയർ ബോക്സിലും ഹെക്സ പുറത്തിറങ്ങുന്നുണ്ട്.

ബേസ് മോഡലായ എക്സ്ഇ വേരിയന്‍റ്് 2179 സിസിയിൽ 320 എൻഎം ടോർക്ക് 150 പിഎസ് പവറും, എക്സ്എം, എക്സ്ടി മോഡലുകൾ 2179 സിസിയിൽ 400 എൻഎം ടോർക്ക്156പിഎസ് പവറുമാണ് ഉത്പാദിപ്പിക്കുന്നത്.

മൈലേജ്: 14 കിലോമീറ്റർ.

വില: 12 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെ (ഷോറൂം വില).

അജിത് ടോം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.