ലാഭമെടുപ്പിൽ തളർന്ന് ഓഹരി സൂചികകൾ
ലാഭമെടുപ്പിൽ തളർന്ന് ഓഹരി സൂചികകൾ
Saturday, January 21, 2017 1:15 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

പ്രതികൂല വാർത്തകളെ ഭയന്ന് ബാധ്യതകൾ പണമാക്കാൻ ഒരു വിഭാഗം ഓപ്പറേറ്റർമാർ നടത്തിയ നീക്കം പ്രമുഖ ഇൻഡക്സുകൾക്ക് ഒരു ശതമാനം പ്രതിവാര നഷ്ടം വരുത്തിവച്ചു. റിപ്പബ്ലിക് ദിനം മൂലം ഈ വാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങും. ഡെറിവേറ്റീവ് മാർക്കറ്റിലെ സെറ്റിൽമെന്‍റിന് രണ്ടു പ്രവൃത്തിദിനങ്ങൾ മാത്രം അവശേഷിക്കുന്നതും ലാഭമെടുപ്പിന് നിക്ഷേപകരെ പ്രേരിപ്പിച്ചു. വിനിമയവിപണിയിൽ രൂപ തളർന്നതും കോർപ്പറേറ്റ് മേഖലയുടെ പ്രവർത്തന റിപ്പോർട്ടുകൾ പലതും പ്രതീക്ഷയ്ക്കൊത്ത് തിളങ്ങാഞ്ഞതും തിരിച്ചടിയായി.

സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ ഇന്ത്യൻ മാർക്കറ്റ് വീണ്ടും ഒരു തിരുത്തലിനുള്ള തയാറെടുപ്പിലാണ്. നിഫ്റ്റി ജനുവരി സീരീസ് സെറ്റിൽമെന്‍റിന്‍റെ പിരിമുറുക്കത്തിലാണ്. വ്യാഴാഴ്ച അവധിയായതിനാൽ സെറ്റിൽമെന്‍റ് ബുധനാഴ്ചയാണ്. നിഫ്റ്റി സൂചികയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ എംഎസിഡി, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷാണ്. സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ട് റേഞ്ചിലാണ്.

ഒരു പുൾ ബാക് റാലി ഏതു നിമിഷവും വിപണിയിൽ പ്രതീക്ഷിക്കാം. മുൻവാരം സൂചിക 8342-8458 റേഞ്ചിൽ ചാഞ്ചാടി. വാരാന്ത്യം 8349ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈ വാരം ആദ്യ താങ്ങ് 8308ലാണ്. ഇന്ന് ക്ലോസിംഗിൽ ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ നിഫ്റ്റി 8267-8192‌നെ ലക്ഷ്യമാക്കി നീങ്ങാം. ലാസ്റ്റ് സപ്പോർട്ട് നഷ്ടമാകുന്ന പക്ഷം പുതിയ ലോംഗ് പൊസിഷനുകളിൽനിന്ന് താത്കാലികമായി അകലം പാലിക്കുന്നതാവും അഭികാമ്യം. 8192ലെ താങ്ങ് നിലനിർത്താനായില്ലെങ്കിൽ ഫെബ്രുവരിയിൽ സൂചിക 7800-7600ലേക്ക് പരീക്ഷണങ്ങൾക്ക് ശ്രമം നടത്താം. നിഫ്റ്റിയുടെ 200 ഡിഎംഎ 8300 റേഞ്ചിൽ നിലകൊള്ളുന്നത് സപ്പോർട്ടിന് അവസരം ലഭിക്കാമെങ്കിലും 100 ഡിഎംഎ ദുർബലാവസ്ഥയിലേക്കു തിരിയുകയാണ്.


ബോംബെ സെൻസെക്സ് 203 പോയിന്‍റ് പ്രതിവാര നഷ്ടത്തിലാണ്. വിദേശ ഫണ്ടുകൾ വില്പനയ്ക്ക് ഉത്സാഹിച്ചപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വൻ നിക്ഷേപങ്ങൾക്കു മുതിരാഞ്ഞതും തളർച്ചയ്ക്കിടയാക്കി. സെൻസെക്സ് ഒരു വേള 27,419 വരെ ഉയർന്നെങ്കിലും കഴിഞ്ഞവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 27,497 ലെ പ്രതിരോധം തകർക്കാനുള്ള കരുത്തു കണ്ടെത്താനായില്ല. ഇത് ഓപ്പറേറ്റർമാരെ തെരഞ്ഞെടുത്ത ഓഹരികളിൽ വില്പനക്കാരാക്കി. വാരാന്ത്യത്തിലെ വില്പനസമ്മർദത്തിൽ 27,017 ലേക്ക് ഇടിഞ്ഞ സെൻസെക്സ് ക്ലോസിംഗിൽ 27,034ലാണ്. ഈ വാരം സൂചികയുടെ പ്രതിരോധം 27,344-27,654ലാണ്. അതേസമയം വില്പനസമ്മർദമുണ്ടായാൽ 26,870-26,706 പോയിന്‍റിൽ പിടിച്ചുനിൽക്കാൻ ബുധനാഴ്ച വരെ ശ്രമിക്കാം.

ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ വിനിമയനിരക്ക് 68.04ലാണ്. രൂപ 67.80ലെ താങ്ങ് നിലനിർത്തി 68.47 വരെ ദുർബലമാകാം. ആർബിഐ അടുത്ത ചൊവ്വാഴ്ച വായ്പാ അവലോകനം നടത്തും. ബജറ്റ് അടുത്തതിനാൽ പലിശനിരക്കുകളിൽ തത്കാലം മാറ്റത്തിനിടയില്ല.

യൂറോപ്യൻ കേന്ദ്രബാങ്ക് പോയ വാരം ഒത്തുചേർന്നെങ്കിലും പലിശയിൽ മാറ്റം വരുത്തിയില്ല. അതേസമയം, യുഎസ് ഫെഡ് വൈകാതെ പലിശനിരക്കിൽ മാറ്റം വരുത്തുമെന്ന സൂചന ഫോറെക്സ് മാർക്കറ്റിലെ ഡോളറിൽ ചാഞ്ചാട്ടം സൃഷ്ടിച്ചു. യുഎസ് ഡോളർ സൂചിക 100.77 പോയിന്‍റിലാണ്.




ഏഷ്യൻ-യൂറോപ്യൻ ഇൻഡക്സുകൾ മികവിലാണ്. അമേരിക്കയിൽ ഡൗ ജോണ്‍സ് സൂചിക 19,827 പോയിന്‍റിലും നാസ്ഡാക് 5061 ലും എസ് ആൻഡ് പി 2266 പോയിന്‍റിലുമാണ്. ക്രൂഡ് ഓയിൽ ബാരലിന് 53.24 ഡോളറിലും സ്വർണം ട്രോയ് ഒൗണ്‍സിന് 1210 ഡോളറിലുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.