വിളവെടുപ്പ് പുരോഗമിക്കുന്നു, കുരുമുളകുവില താഴേക്ക്; റബറിൽ പ്രതീക്ഷ
വിളവെടുപ്പ് പുരോഗമിക്കുന്നു, കുരുമുളകുവില താഴേക്ക്; റബറിൽ പ്രതീക്ഷ
Sunday, February 12, 2017 10:45 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

ആഗോളവിപണിയിൽ കുരുമുളകുത്പാദക രാജ്യങ്ങൾ കടുത്ത മത്സരത്തിനൊരുങ്ങുന്നതായി യൂറോപ്യൻ ബയറർമാർ. നാളികേരോത്പന്ന വിപണിയിൽ സാങ്കേതിക തിരുത്തൽ. ചൈനീസ് ഡിമാൻഡ് റബറിൽ പ്രതീക്ഷ പകരുന്നു. പവന്‍റെ വിലയിൽ നേരിയ ചാഞ്ചാട്ടം.

കുരുമുളക്

രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിൽ കുരുമുളകുത്പാദക രാജ്യങ്ങൾ തമ്മിലുള്ള മത്സരം ശക്തിയാർജിക്കുന്നു. ഇന്ത്യയിൽ വിളവെടുപ്പ് പുരോഗമിക്കുകയാണ്. മാർച്ചിൽ വിയറ്റ്നാമിലും വിളവെടുപ്പ് തുടങ്ങുന്നതോടെ താഴ്ന്ന നിരക്കിൽ ഓഫറുകൾ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് യുഎസ്- യൂറോപ്യൻ രാജ്യങ്ങൾ. ഡിസംബറിൽ ടണ്ണിന് 12,000 ഡോളർ വരെ കയറിയ ഇന്ത്യൻ മുളക് ഇതിനകം 9900 ഡോളറിലേക്ക് ഇടിഞ്ഞു. യൂറോപ്യൻ ഷിപ്പ്മെന്‍റ് 9,600 ഡോളറാണ്.

വിയറ്റ്നാം 2016ൽ 1.70 ലക്ഷം ടണ്‍ കുരുമുളക് കയറ്റുമതി നടത്തി. നിലവിൽ 6,700 ഡോളറാണ് അവരുടെ വില. ഇന്തോനേഷ്യ 7,000 ഡോളറിനും ബ്രസീൽ 6,800 ഡോളറിനും മുളക് വാഗ്ദാനം ചെയ്തു. ഈസ്റ്റർ ആവശ്യങ്ങൾ മുന്നിൽ കണ്ടാണ് ബയറർമാർ കുരുമുളക് സംഭരണത്തിന് ഒരുങ്ങുന്നത്.

വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിളവെടുപ്പ് ഈ വാരം ഉൗർജിതമാക്കും. മാസാന്ത്യതോടെ കൂർഗിലെ തോട്ടങ്ങളും സജീവമാക്കും. പ്രതികൂല കാലാവസ്ഥ മൂലം പല തോട്ടങ്ങളിലും വിളവ് പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ കുരുമുളക് ക്വിന്‍റലിന് 4,000 രൂപ ഇടിഞ്ഞു. കൊച്ചിയിൽ അണ്‍ ഗാർബിൾഡ് കുരുമുളകുവില 59,600 രൂപ. പുതിയ മുളക് 58,100 രൂപ.

അവധിവ്യാപാരത്തിൽ കുരുമുളക് അഭിമുഖീകരിക്കുന്ന വിലത്തകർച്ച റെഡി മാർക്കറ്റിന്‍റെ കരുത്തിനെയും ബാധിച്ചു. പ്രതിദിനം നാല് ശതമാനം ചാഞ്ചാട്ടം അവധിവ്യാപാരത്തിൽ അനുവദിക്കുന്നതിനാൽ 2,500 രൂപ വരെ ഇടിയുന്നുണ്ട്. ഈ തകർച്ച റെഡി മുളക് വിലയെയും ബാധിച്ചു.

നാളികേരം

നാളികേരോത്പന്നങ്ങളുടെ വിലയിൽ സാങ്കേതിക തിരുത്തൽ. വെളിച്ചെണ്ണയുടെ വിലക്കയറ്റം കണ്ട് ഗ്രാമീണ മേഖലകളിൽ നാളികേര വിളവെടുപ്പ് ഉൗർജിതമാക്കി. പല ഭാഗങ്ങളിലും പുതിയ കൊപ്ര വില്പനയ്ക്കിറങ്ങിയതു കണ്ട് മില്ലുകാർ കൊപ്ര സംഭരണം കുറച്ചു. വാരത്തിന്‍റെ ആദ്യപകുതിയിൽതന്നെ കൊപ്ര വില്പന സമ്മർദത്തെ അഭിമുഖീകരിച്ചെങ്കിലും വെളിച്ചെണ്ണവില കുറയ്ക്കാൻ മില്ലുകാർ തയാറായില്ല. വാരത്തിന്‍റെ രണ്ടാം പകുതിയിൽ എണ്ണവില 13,900 രൂപയിൽനിന്ന് 13,100ലേക്ക് ഇടിഞ്ഞു. കൊപ്ര വാരാവസാനം 8,825-8,900 രൂപയിലാണ്. പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ 160 രൂപ. മൊത്തവില താഴ്ന്നിട്ടും ചെറുകിട വിപണിയിൽ ഉയർന്ന വില തുടരുന്നു.


റബർ

ചൈനീസ് മാർക്കറ്റായ ഷാങ്ഹായിൽ റബർ കാഴ്ചവച്ച തിരിച്ചുവരവ് നിക്ഷേപകരെ ടോക്കോം എക്സ്ചേഞ്ചിലേക്ക് അടുപ്പിച്ചു. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കണ്ട് ഇന്ത്യൻ വ്യവസായികൾ കരുതലോടെയാണു നീക്കം നടത്തുന്നത്. താപനില ഉയർന്നതിനാൽ ഒട്ടുമിക്ക തോട്ടങ്ങളിലും ടാപ്പിംഗ് മന്ദഗതിയിലാണ്. റബർവെട്ട് ഇനിയും തുടരാനാവില്ലെന്ന നിലപാടിലാണ് ചെറുകിട കർഷകരും. അതുകൊണ്ട് ഡിമാൻഡ് ഉയർന്നാൽ നിരക്ക് കുതിക്കുമെന്നതിൽ ടയർ കന്പനികൾക്കും വ്യത്യസ്ത അഭിപ്രായമില്ല. ജനുവരിയിൽ കിലോ 137 രൂപയായിരുന്ന നാലാം ഗ്രേഡ് ഇപ്പോൾ 160ലാണ്. വീണ്ടുമൊരു കുതിപ്പു സംഭവിച്ചാൽ റബർ 175-190ലേക്കു നീങ്ങുമെന്ന് ചില ടയർ കന്പനികൾ ഭയപ്പെടുന്നുണ്ട്. ഓഫ്സീസണിലേക്കു പ്രവേശിക്കുന്നതിനാൽ റബർ വരവ് ചുരുങ്ങി.

നമ്മുടെ ഉത്പാദകർ കൂടുതൽ ആകർഷകമായ വിലയ്ക്കുവേണ്ടി ചരക്ക് പിടിക്കാനും ഇടയുണ്ട്. ലാറ്റക്സ് വാരാന്ത്യം 10,000 രൂപയിലാണ്. ടോക്കോമിൽ റബർവില മൂന്ന് ശതമാനം ഉയർന്ന് കിലോ 2.74 ഡോളറായി. ഈവാരം ചൈനീസ് ഡിമാൻഡ് വർധിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.

ഏലം

ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവ് കുറഞ്ഞത് കയറ്റുമതി മേഖലയിൽ ആശങ്ക പരത്തി. പ്രതിവാരം 50 ടണ്‍ വലുപ്പം കൂടിയ ഇനം ഏലക്ക മാത്രമേ അവർക്ക് കണ്ടെത്താനാവുന്നുള്ളൂ.

ലഭ്യത ചുരുങ്ങിയത് കയറ്റുമതിയെ ബാധിക്കും. വരവ് കുറഞ്ഞെങ്കിലും വില അമിതമായി ഉയർത്താൻ കയറ്റുമതിക്കാർ തയാറായില്ല. മികച്ചയിനങ്ങൾ കിലോ 1,500 രൂപയിലാണ്. ആഭ്യന്തര വ്യാപാരികൾ ശരാശരി ഇനങ്ങൾ 1,300 രൂപ പ്രകാരം ശേഖരിച്ചു.

ജാതിക്ക

ഉത്തരേന്ത്യയിലെ കറിമസാല നിർമാതാക്കൾ ജാതിക്ക സംഭരിച്ചു. വിദേശ ഓർഡറുകൾ ലഭിച്ച കയറ്റുമതികാരും ഉത്പന്നം ശേഖരിച്ചു. ജാതിക്ക തൊണ്ടൻ 250-275, തൊണ്ടില്ലാത്തത് 440-470, ജാതിപത്രി 550-600 രൂപയിൽ കൈമാറി.

സ്വർണം

ആഭരണവിപണികളിൽ സ്വർണം പവന് 22,000 രൂപയിൽനിന്ന് 22,160ലേക്കു കയറിയെങ്കിലും വാരാന്ത്യം പഴയ നിലവാരത്തിലാണ്. ഒരു ഗ്രാമി ന്‍റെ വില 2,750 രൂപ.
ന്യൂയോർക്കിൽ ഓപ്പണിംഗ് വേളയിൽ ട്രോയ് ഒൗണ്‍സിന് 1,220 ഡോളറിൽ നീങ്ങിയ സ്വർണം പിന്നീട് 1,245 വരെ കയറി. വാരാന്ത്യം 1,234 ഡോളറിലാണ്. 1,220-1,260 ഡോളറിൽ സ്വർണം താത്കാലം സഞ്ചരിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.