ക്രൂഡ് ഓയിൽ വിലയുദ്ധം വീണ്ടും
ക്രൂഡ് ഓയിൽ  വിലയുദ്ധം വീണ്ടും
Tuesday, March 14, 2017 11:24 AM IST
വിയന്ന: ക്രൂഡ് ഓയിൽ വില വീണ്ടും ഇടിയുമോ? വിലയുദ്ധം വീണ്ടും തുടങ്ങുമോ?

പത്തുദിവസം കൊണ്ട് ക്രൂഡ് വില 12 ശതമാനം താണു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു വീപ്പ ക്രൂഡിന് (വെസ്റ്റ് ടെക്സസ് ഇനം) 26.05 ഡോളർ വരെ താണിരുന്നു. അതുപോലൊരു പതനം ഭയപ്പെടുന്നവർ വരെയുണ്ട്. അത്രയുമില്ലെങ്കിൽ പോലും നവംബറിലെ 42 ഡോളർ അസംഭാവ്യമല്ലെന്ന് പലരും കരുതുന്നു.

വന്ന വഴി

2014 ജൂലൈയിൽ വീപ്പയ്ക്കു 110 ഡോളറിനു മുകളിലായിരുന്നു ക്രൂഡ് ഓയിൽ. ബ്രെന്‍റ് ഇനം 115 നുമുകളിലും എങ്ങും അമിതോത്സാഹം. അമേരിക്കയിൽ ഷെയ്ൽ വാതകത്തിൽനിന്നു പെട്രോളിയം എടുക്കുന്നവരും ആവേശപൂർവം ജോലിയെടുത്തു.

അമിത ഉത്പാദനം വിലയിടിച്ചു. ഒരു വർഷം കൊണ്ടു വില മൂന്നിലൊന്നായി. ക്രൂഡിനെ ആശ്രയിക്കുന്ന രാജ്യങ്ങളെല്ലാം ബുദ്ധിമുട്ടിലായി. വിലയിടിഞ്ഞപ്പോൾ മെയ്ൽ ഉത്പാദനവും കുറച്ചു.

ഒപെക് ധാരണ

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സൗദി അറേബ്യ മുൻകൈയെടുത്ത് ഉത്പാദനം കുറയ്ക്കാൻ ഒപെക് (എണ്ണകയറ്റുമതി രാജ്യസംഘടന) തീരുമാനിച്ചത്. ഒപെകിൽ ഇല്ലാത്ത റഷ്യയും മറ്റും ഇതിനോടു സഹകരിക്കാൻ തയാറായി. തുടർന്ന് വിലകൾ കയറി. ബ്രെന്‍റ് ഇനം 58 ഡോളറിലെത്തി.


ഷെയ്ൽ വീണ്ടും

വില 60 ഡോളർ കടന്നുപോകുമെന്നു തോന്നിച്ചപ്പോഴേക്ക് കഥമാറി. ചില ചെറിയ രാജ്യങ്ങൾ അധികം ഉത്പാദിപ്പിച്ചു വിൽക്കാൻ തുടങ്ങി.

കരാറിൽ ഇല്ലാത്ത അമേരിക്കയിൽ ഷെയ്‌ലിൽ നിന്നുള്ള ഉത്പാദനം പൊടുന്നനെ കൂടി. ഇപ്പോൾ ദിവസേന 91 ലക്ഷം വീപ്പയാണ് യുഎസ് ക്രൂഡ് ഉത്പാദനം. റഷ്യക്കും സൗദിക്കും തൊട്ടുപിന്നിൽ. ഇതോടെയാണു വിലയിടിഞ്ഞത്.

ഇനി എന്ത്?

വില ഇടിച്ചുതാഴ്ത്തി ഷെയ്ൽ ഉത്പാദകരെയും മറ്റും ഒതുക്കാൻ സൗദി അറേബ്യയും കൂട്ടരും ശ്രമിക്കുമെന്നു പലരും കരുതുന്നു.

ഷെയ്‌ലുകാർക്ക് അധികം മത്സരിക്കാൻ ശേഷിയില്ല. വീണ്ടും കടക്കെണിയിലായാൽ പല ഷെയ്‌ൽ കന്പനികളും പാപ്പരാകും. ഒപെകിലെ ചെറിയ ഉത്പാദകരും വിലയിടിവിൽ തകരും. കുറെ ഉത്പാദകരെ മര്യാദപഠിപ്പിക്കാൻ സൗദിയും മറ്റും മുതിരുമെന്നും അതു വില കുത്തനെ ഇടിക്കുമെന്നുമാണു പൊതു കണക്കുകൂട്ടൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.