യുഎസ് പലിശ കൂട്ടി
യുഎസ് പലിശ കൂട്ടി
Thursday, March 16, 2017 11:20 AM IST
ന്യൂയോർക്ക്: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശ കൂട്ടി. 2009നു ശേഷമുള്ള മൂന്നാമത്തെ വർധന. ഇതോടെ ഫെഡിന്‍റെ അടിസ്ഥാന പലിശനിരക്ക് 0.75 ശതമാനം മുതൽ ഒരു ശതമാനം വരെയായി.

ഇനി തുടരെ പലിശ കൂട്ടുമെന്നാണു കന്പോളങ്ങൾ കണക്കാക്കിയത്. എന്നാൽ, ധൃതിയില്ലെന്നും മെല്ലെ മെല്ലെയേ നിരക്ക് കൂട്ടു എന്നും ഫെഡ് ചെയർപേഴ്സൺ ജാനറ്റ് എലൻ പറഞ്ഞു. ഇക്കൊല്ലം പരമാവധി മൂന്നു തവണ; 2018ലും മൂന്നു തവണ എന്ന സൂചനയാണു നല്കിയത്. മേയിൽ നിരക്ക് കൂട്ടില്ലെന്നും ജൂൺ അവസാനമേ ഇനി വർധന പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും എലന്‍റെ വാർത്താസമ്മേളനം വ്യക്തമാക്കി.

ഇതു ഡോളറിന്‍റെ കയറ്റത്തിനു വിരാമമിട്ടു; സ്വർണവും ക്രൂഡ് ഓ‍യിലും കയറി. ഏഷ്യൻ കറൻസികളും യൂറോയും ഡോളറിനു മേൽ നേട്ടമുണ്ടാക്കി.

ഫെഡ് നടപടിയെത്തുടർന്നു ചൈനയും ഹോങ്കോംഗും ഇന്നലെ പലിശനിരക്ക് കൂട്ടി. ജപ്പാനും ബാങ്ക് ഓഫ് ഇംഗ്ലണ്ടും സ്വിസ് നാഷണൽ ബാങ്കും പലിശനിരക്കു മാറ്റില്ലെന്നു പ്രഖ്യാപിച്ചു.

സ്വർണവില ഔൺസിന് 1200 ഡോളറിൽനിന്ന് 1225 ഡോളറിലേക്കു കയറി. ക്രൂഡ് ഓയിൽ വില 0.75 ശതമാനം വർധിച്ചു.

നിരക്കുവർധന സാവധാനമേ നടത്തൂ എന്ന നിലപാട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഏറ്റുമുട്ടലിനുള്ള സാധ്യത കുറച്ചു. തൊഴിലില്ലായ്മ അഞ്ചു ശതമാനത്തിൽ താഴെയും വിലക്കയറ്റം 1.7 ശതമാനവും ആയെങ്കിലും സാന്പത്തികവളർച്ച തികച്ചും ഭദ്രമായിട്ടില്ലെന്നാണ് എലൻ പറഞ്ഞത്. നികുതി കുറച്ചും ചെലവ് വർധിപ്പിച്ചും സാന്പത്തികവളർച്ച കൂട്ടാനുള്ള ട്രംപിന്‍റെ യത്നങ്ങൾക്കു ഫെഡിന്‍റെ ഈ സമീപനം സഹായകമാണ്.


യുഎസ് പലിശ കൂട്ടിയത് ചൈനയിൽനിന്നു പണം പുറത്തേക്ക് ഒഴുകുന്നതിനു വഴിവയ്ക്കാതിരിക്കാൻ കൂടിയാണു ചൈന പലിശനിരക്കുകൾ കൂട്ടിയത്. കുറേ മാസങ്ങളായി പണം പുറത്തേക്കു കൊണ്ടുപോകുന്നതിനു ചൈന നിയന്ത്രണങ്ങൾ‌ കൂട്ടി വരികയായിരുന്നു. ഒന്നര വർഷം കൊണ്ടു ചൈനയുടെ വിദേശനാണ്യ ശേഖരത്തിൽ ഒരു ലക്ഷം കോടി ഡോളറിന്‍റെ കുറവുണ്ടായിരുന്നു. നിയന്ത്രണങ്ങളെത്തുടർന്നു കഴിഞ്ഞ മാസം ശേഖരത്തിൽ വർധനയുണ്ടായി. ഇപ്പോൾ മൂന്നു ലക്ഷം കോടി ഡോളറുണ്ട് ചൈനീസ് വിദേശനാണ്യ ശേഖരം. 2015ൽ നാലുലക്ഷം കോടി ഡോളർ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ചൈനീസ് കറൻസി യുവാന്‍റെ വിനിമയനിരക്ക് 6.5 ശതമാനം കുറയുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.