കർഷകരുടെ പ്രതീക്ഷ തകർത്ത് കുരുമുളകു വിപണി
കർഷകരുടെ പ്രതീക്ഷ തകർത്ത് കുരുമുളകു വിപണി
Sunday, April 30, 2017 10:41 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കുരുമുളക് ഉത്പാദകരും സ്റ്റോക്കിസ്റ്റുകളും ഭീതിയിൽ, ഒരാഴ്ചയ്ക്കിടെ 3,000 രൂപ ഇടിഞ്ഞത് കാർഷികമേഖലയ്ക്ക് കനത്ത പ്രഹരമായി. വാണിജ്യമന്ത്രാലയം ഉണർന്നു പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കാം. മണ്‍സൂണ്‍ മുന്നിൽക്കണ്ട് ഹൈറേഞ്ച് ഏലം കൂടുതലായി ലേലത്തിനിറക്കി. മധ്യകേരളത്തിലെ തോട്ടങ്ങളിൽ ജാതിക്ക മൂത്തുവിളയുന്നു, പുതിയ ചരക്കുവരവിനായി വ്യവസായികൾ ഉറ്റുനോക്കുന്നു. വെളിച്ചെണ്ണ തളരുന്നു, പ്രതീക്ഷ മാസാരംഭ ഡിമാൻഡിൽ. കാർഷികമേഖലയിൽ റബറിന്‍റെ നീക്കിയിരിപ്പു ചുരുങ്ങി. വിവാഹ പാർട്ടികൾക്ക് ആശ്വാസം പകർന്ന് സ്വർണവില താഴ്ന്നു.

കുരുമുളക്

കുരുമുളക് സ്റ്റോക്കിസ്റ്റുകൾ ഉത്പന്നം വിറ്റുമാറാൻ നടത്തിയ നീക്കങ്ങൾ വിപണി ആടിയുലയാൻ കാരണമായി. കൂർഗിലെ തോട്ടങ്ങളാണ് വൻതോതിൽ ചരക്കിറക്കി. കൈവശമുള്ള മുളക് എത്രയും വേഗം വിറ്റുമാറാൻ അവർ മത്സരിച്ചത് ഇതര മാർക്കറ്റുകളെയും സമ്മർദത്തിലാക്കി. കൊച്ചിയിൽ കുരുമുളകുവില ക്വിന്‍റലിന് 3,000 രൂപ ഇടിഞ്ഞു. വയനാട്, പത്തനംതിട്ട ഭാഗങ്ങളിൽനിന്നും ഹൈറേഞ്ചിൽനിന്നും കാര്യമായ വില്പന സമ്മർദമില്ല. അണ്‍ഗാർബിൾഡ് മുളക് ക്വിന്‍റലിന് 57,200ൽനിന്ന് 54,200 രൂപയായി. ഗാർബിൾഡ് കുരുമുളകുവില 56,200 രൂപ.

അന്തർസംസ്ഥാന വ്യാപാരികൾ മുളകുസംഭരണത്തിൽ തണുപ്പൻ മനോഭാവം കൈക്കൊണ്ടു. ഉത്തരേന്ത്യയിലെ വൻകിടകാരും സ്റ്റോക്ക് വിറ്റഴിക്കാൻ ശ്രമം നടത്തി. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് പെട്ടെന്നു താഴ്ന്നു. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ശക്തിപ്രാപിച്ചതും മുളകിന്‍റെ വിലത്തകർച്ചയ്ക്കു കാരണമായി. ഇന്ത്യൻ കയറ്റുമതിക്കാർ യൂറോപ്യൻ ഷിപ്മെന്‍റിന് 8,850 ഡോളറും ന്യൂയോർക്ക് കയറ്റുമതിക്ക് 9100 ഡോളറും ആവശ്യപ്പെട്ടു.

വിളവെടുപ്പ് തുടങ്ങിയതോടെ വിയറ്റ്നാം 5,000-5,500 ഡോളറിനു വർഷാന്ത്യം വരെ ചരക്ക് കയറ്റുമതി നടത്താമെന്ന നിലപാടിലാണ്. യുഎസ് ബയറർമാർ തിരക്കിട്ട് കച്ചവടം ഉറപ്പിച്ചതായി സൂചനയില്ല. വരവ് ശക്തമാക്കുന്നതോടെ വിയറ്റ്നാം നിരക്ക് വീണ്ടും ഇടിക്കുമെന്നാണ് ന്യൂയോർക്കിലെ ബഹുരാഷ്‌ട്ര കന്പനികളുടെ കണക്കുകൂട്ടൽ. ഇന്തോനേഷ്യയും ബ്രസീലും അന്താരാഷ‌ട്ര വിപണിയിലുണ്ടെങ്കിലും നിശബ്ദത പാലിച്ചു.

ഏലം

കാലാവസ്ഥ അനുകൂലമാകുന്നത് മുൻനിർത്തി ഏലത്തോട്ടങ്ങൾ വൈകാതെ സജീവമാകുമെന്നാണ് ഒരു വിഭാഗം ഉത്പാദകരുടെ വിലയിരുത്തൽ. സീസണിനു മുന്പായി സ്റ്റോക്ക് വില്പനയ്ക്കിറക്കാൻ പലരും ഉത്സാഹിച്ചു. ഇതു ലേലകേന്ദ്രങ്ങളിലേക്കുള്ള ചരക്കുവരവ് ഉയർത്തി. വലുപ്പം കൂടിയ ഇനം ഏലക്കയ്ക്ക് കിലോ 1119-1270 രൂപയിൽ ഇടപാടുകൾ നടന്നു. ശരാശരി ഇനങ്ങൾ കിലോ 904 രൂപ വരെ താഴ്ന്നു. ഉത്തരേന്ത്യക്കാരും കയറ്റുമതിക്കാരും ഉത്പന്നത്തിൽ താത്പര്യം നിലനിർത്തി.

ജാതി

മധ്യകേരളത്തിലെ ജാതിത്തോട്ടങ്ങളിൽ വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്. പലതോട്ടങ്ങളിലും ജാതിക്ക മൂപ്പെത്തി. വേനൽമഴ മൂലം വിളവെടുപ്പ് അല്പം വൈകാം. ഒൗഷധ വ്യവസായികളും കറിമസാല നിർമാതാക്കളും കയറ്റുമതിസ്ഥാപനങ്ങളും പുതിയ ജാതിക്ക വരവിനെ ഉറ്റുനോക്കുന്നു. ഇതിനിടെ ഗുണമേന്മ കുറഞ്ഞ പഴയ ചരക്കുവരവ് വിലയെ ബാധിച്ചു. ജാതിക്ക തൊണ്ടൻ കിലോഗ്രാമിന് 200-250 രൂപ, ജാതിപരിപ്പ് 400-430 രൂപയിലും ജാതിപത്രി 500-650 രൂപയിലുമാണ്.


ചുക്ക്

ചുക്ക് വിപണി നിർജീവമാണ്. ആഭ്യന്തര-വിദേശ ആവശ്യക്കാരുടെ അഭാവം തിരിച്ചടിയായി. വിലത്തകർച്ച മൂലം ഉത്പാദകർ ചുക്ക് വില്പനയ്ക്കിറക്കുന്നത് കുറച്ചു. വിദേശ ചുക്ക് ഉത്തരേന്ത്യയിൽ ഉയർന്ന അളവിലുള്ളതിനാൽ നാടൻ ചുക്കിന്‍റെ മുന്നേറ്റത്തിനു കാത്തിരിക്കേണ്ടിവരും. കൊച്ചിയിൽ മീഡിയം ചുക്ക് 12,000 രൂപയിലും ബെസ്റ്റ് ചുക്ക് 13,000 രൂപ.

നാളികേരം

കൊപ്രയാട്ട് വ്യവസായികൾ വെളിച്ചെണ്ണയ്ക്ക് മാസാരംഭ ഡിമാൻഡ് ഉയരുമെന്ന പ്രതീക്ഷയിലാണ്. കാങ്കയത്തുനിന്ന് എണ്ണ കേരളത്തിലേക്ക് നീക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വരവുയർന്നത് എണ്ണവിലയെ ബാധിച്ചു. പോയ വാരം 100 രൂപ കുറഞ്ഞ് കൊച്ചിയിൽ വെളിച്ചെണ്ണ 12,700 രൂപയിലാണ്. വെളിച്ചെണ്ണ 13,000ലേക്ക് ഈ വാരം തിരിച്ചു വരുമെന്ന കണക്കുകൂട്ടലിലാണ് മില്ലുകാർ. പാം ഓയിൽ വില മുംബൈയിൽ താഴ്ന്നത് ഇതര പാചക എണ്ണകളെ ചെറിയ അളവിൽ സ്വാധീനിച്ചു. അതേസമയം കൊപ്ര ക്ഷാമം നാളികേരോത്പന്നങ്ങളെ കൂടുതൽ പ്രതിസന്ധിയിൽനിന്ന് കരകയറ്റാം. കൊപ്ര 8,630ൽനിന്ന് 8,570 രൂപയായി.

റബർ

റബർ ടാപ്പിംഗ് നിലച്ച് മാസങ്ങൾ പിന്നിട്ടതോടെ കാർഷികമേഖലയിൽ ഷീറ്റ് ക്ഷാമം തലയുയർത്തുന്നു. കഴിഞ്ഞ വർഷം റബർവില കുത്തനെ ഇടിഞ്ഞതിനാൽ കർഷകരിൽ വലിയൊരു പങ്കും ടാപ്പിംഗിനു താത്പര്യം കാണിക്കാത്തത് റബറിന്‍റെ നീക്കിയിരിപ്പ് ചുരുങ്ങാൻ ഇടയാക്കി. കേരളത്തിൽ ലഭ്യത കുറഞ്ഞത് ടയർ വ്യവസായികളിൽ അസ്വസ്ഥത ജനിപ്പിച്ചു. കാലവർഷം തുടങ്ങിയാലും ജൂണ്‍ രണ്ടാം പകുതിക്കുശേഷമേ ഇപ്പോഴത്തെ നിലയ്ക്ക് പുതിയ ഷീറ്റ് വില്പനയ്ക്ക് സജ്ജമാകൂ. ചിലപ്പോൾ പുതിയ ഷീറ്റിനായി ജൂണ്‍ അവസാനം വരെ കാത്തിരിക്കേണ്ടിവരും. പോയവാരം നാലാം ഗ്രേഡ് റബർ 13,900ൽനിന്ന് 14,250 വരെ ഉയർന്നെങ്കിലും വാരാവസാനം നിരക്ക് 14,000 രൂപയിലാണ്. അഞ്ചാം ഗ്രേഡ് റബർ 13,800 രൂപയിലാണ്.

ചൈനീസ് മാർക്കറ്റിൽ റബറിന്‍റെ കരുതൽശേഖരം ഉയർന്ന വിവരം ഉൗഹക്കച്ചവടക്കാരെ ജപ്പാൻ, സിംഗപ്പൂർ മാർക്കറ്റുകളിൽ റബർ അവധിയിൽ വില്പനക്കാരാക്കി. ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നതും ലിബിയയിൽ ഉത്പാദനം പുനരാരംഭിച്ചതും എണ്ണവിലയെ ബാധിച്ചു. ഇത് റബറിനും തിരിച്ചടിയായി.

സ്വർണം

ആഭരണവിപണികളിൽ സ്വർണവില താഴ്ന്നത് വിവാഹ പാർട്ടികൾക്ക് ആശ്വാസമായി. പവൻ 22,400ൽനിന്ന് 21,920ലേക്ക് താഴ്ന്നശേഷം ശനിയാഴ്ച 22,000 രൂപയായി. ഒരു ഗ്രാമിന്‍റെ വില 2750 രൂപ. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഒൗണ്‍സിന് 1287 ഡോളറിൽനിന്ന് 1262ലേക്ക് ഇടിഞ്ഞ ശേഷം 1267 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.