ബാങ്കുകളുടെ തകർച്ച നേരിടാൻ പുതിയ നിയമം
ബാങ്കുകളുടെ തകർച്ച നേരിടാൻ പുതിയ നിയമം
Wednesday, June 14, 2017 11:57 AM IST
ന്യൂഡൽഹി: ബാങ്കുകൾ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ പാപ്പരാകുന്നതു മൂലമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഒരു റെസലൂഷൻ കോർപറേഷൻ ഉണ്ടാക്കും. ഇതിനുള്ള നിയമനിർമാണത്തിനു കേന്ദ്ര കാബിനറ്റ് ഇന്നലെ അംഗീകാരം നൽകി. ദ ഫിനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ബിൽ 2017 എന്നാണ് ഇതറിയപ്പെടുക.
ഇതു നിയമമാകുന്നതോടെ ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷ്വറൻസ് ചുമതല പുതിയ കോർപറേഷനിലാകും. ഇപ്പോൾ 1961-ലെ നിയമപ്രകാരമുള്ള ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്‍റി കോർപറേഷനാണ് ഇൻഷ്വറൻസ് ചുമതല.


ഈ കോർപറേഷൻ വരുന്നതോടെ ധനകാര്യ സ്ഥാപനങ്ങൾ പൊളിഞ്ഞാൽ ഗവൺമെന്‍റിനു വലിയ ബാധ്യതയുണ്ടാകില്ല. ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷ്വറൻസ് ഇപ്പോഴത്തേതുപോലെ ഒരു നിശ്ചിത തുകവരെ മാത്രമായിരിക്കും.

ഇൻഷ്വറൻസ് കന്പനികൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും ഇതിന്‍റെ പരിധിയിൽവരും. ബാങ്ക് വായ്പയെടുത്തു കിട്ടാക്കടമാക്കുന്നവരെ കൈകാര്യം ചെയ്യാൻ തയാറാക്കിയ പാപ്പർ-നിസ്വർ കോഡും ഈ നിയമവും കൂടിച്ചേരുന്പോൾ ധനകാര്യ തകർച്ചകൾ നേരിടാൻ സമഗ്ര സംവിധാനമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.