ഓഹരികൾ റിക്കാർഡിൽ; എൻഎസ്ഇയിൽ തടസം
ഓഹരികൾ  റിക്കാർഡിൽ; എൻഎസ്ഇയിൽ തടസം
Monday, July 10, 2017 11:38 AM IST
മുംബൈ: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സാങ്കേതിക തകരാർ മൂലം വ്യാപാരം തടസപ്പെട്ട ഇന്നലെ ഇന്ത്യൻ ഓഹരിവിപണി പുതിയ ഉയരങ്ങൾ കുറിച്ചു. സെൻസെക്സ് 355.01 പോയിന്‍റ് കയറി 31,715.64ലെത്തി. നിഫ്റ്റി 97.25 കയറി 9,763.05 പോയിന്‍റിലെത്തി. രണ്ടും പുതിയ റിക്കാർഡാണ്.

9,700 എന്ന തടസം മറികടന്നതിനാൽ നിഫ്റ്റി ഇനി പതിനായിരം കടക്കാൻ വൈകില്ലെന്ന ധാരണ പരന്നിട്ടുണ്ട്. ഇൻഡിട്രേഡ് കാപ്പിറ്റലിന്‍റെ ഗ്രൂപ്പ് ചെയർമാൻ സുദീപ് ബന്ദോപാധ്യായ പറഞ്ഞതു ദീപാവലിക്കു മുന്പ് 10,000 കടക്കുമെന്നാണ്.
സെൻസെക്‌സ് വർഷാവസാനത്തിനു മുന്പ് 32,000 കടക്കുമെന്ന് ട്രേഡ് ബുൾസിന്‍റെ ചീഫ് ഇൻവെസ്റ്റ്മെന്‍റ് അഡ്വൈസർ രാജൻ ഷാ പറഞ്ഞു.

എൻഎസ്ഇയിലെ കാഷ് വിഭാഗവും ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വിഭാഗവും 12.30 വരെ പ്രവർത്തിച്ചില്ല. രാവിലെ എക്സ്ചേഞ്ച് പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ ഈ വിഭാഗങ്ങൾ "പണിമുടക്കി'. രണ്ടുതവണ അവ പ്രവർത്തനസജ്ജമാക്കി എന്ന് അറിയിപ്പു നൽകിയെങ്കിലും ആയില്ല. സെർവറിലായിരുന്നു തകരാർ.


സാധാരണ ഇത്തരം തകരാറുണ്ടായാൽ സമാന്തരമായി സ്ഥാപിച്ചിട്ടുള്ള മിറർ സൈറ്റ് പ്രവർത്തനസജ്ജമാകേണ്ടതാണ്. ഇന്നലെ മിറർ സൈറ്റുകളും "പണിമുടക്കി'.

സാങ്കേതികവിദ്യ സംബന്ധിച്ച ഡയറ‌ക്‌ടർ ബോർഡിന്‍റെ കമ്മിറ്റി വിഷയം പഠിച്ച് പരിഹാര - തുടർനടപടികൾ ശിപാർശ ചെയ്യും. ഇടപാടുകാരോട് എൻഎസ്ഇ അഗാധമായ ക്ഷമായാചന നടത്തി. കേന്ദ്ര ധനമന്ത്രാലയം വിഷയത്തിൽ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യോടു റിപ്പോർട്ട് തേടി.

ഇടപാടുകൾ പൂർത്തീകരിക്കാനാവാതെയാണു കാഷ് വിഭാഗത്തിൽ തടസം വന്നത്. അവധി വിഭാഗത്തിലും ഡിസ്പ്ലേ അടക്കം പ്രശ്നങ്ങൾ വന്നു.
അടിയന്തരഘട്ടത്തിൽ വേണ്ട ബദൽ സംവിധാനം എങ്ങനെ പ്രവർത്തിക്കാതായി എന്നത് അന്വേഷിച്ചുവരുകയാണെന്ന് എൻഎസ്ഇ മേധാവികൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.