കണ്ടെയ്നർ തൊഴിലാളി സമരം: അഞ്ചു ദിവസം; നഷ്ടം 10 കോടി
കണ്ടെയ്നർ തൊഴിലാളി സമരം: അഞ്ചു ദിവസം; നഷ്ടം 10 കോടി
Saturday, November 4, 2017 1:22 PM IST
കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഒരു വിഭാഗം ട്രെയ്‌ലർ തൊഴിലാളികൾ അഞ്ചു ദിവസമായി ബിഎംഎസ് യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടതോടെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുകയാണു കണ്ടെയ്നർ ടെർമിനൽ.

കഴിഞ്ഞ 31ന് അർധരാത്രി ആരംഭിച്ച സമരം ഇന്നലെ അർധരാത്രി പിന്നിട്ടപ്പോൾ പത്തു കോടി രൂപയിലേറെ നഷ്ടം വ്യവസായമേഖലയ്ക്കുണ്ടായതായാണു കണക്കുകൾ. ദിവസം 300 കണ്ടെയ്നറിലധികം നീക്കം നടക്കുന്ന ടെർമിനലിൽ നാലു ദിവസമായി ഒരു കണ്ടെയ്നർ പോലും കൈകാര്യം ചെയ്തിട്ടില്ല. ഇന്നലെ വരെയുള്ള കണക്കുപ്രകാരം 1,800 കണ്ടെയ്നറുകൾ ഇവിടെ കെട്ടിക്കിടക്കുകയാണ്. ഈ ഇനത്തിലും കോടികളുടെ നഷ്ടം ടെർമിനലിനും വ്യാപാരികൾക്കും ഉണ്ടായതായി ഷിപ്പിംഗ് കന്പനികളുടെ കോ-ഓർഡിനേഷനായ കൊച്ചി സ്റ്റീമർ ഏജൻസീസ് അസോസിയേഷൻ പ്രസിഡന്‍റ് പ്രകാശ് അയ്യർ പറഞ്ഞു.

മാസം അന്പതിലേറെ കപ്പലുകളാണു വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ചരക്കിറക്കി പോകുന്നത്. ദിവസം ചുരുങ്ങിയത് ഒരു കപ്പലെങ്കിലും എത്തും. പോർട്ടിൽ ഇറക്കുന്ന കണ്ടെയ്നറുകൾ അന്നു തന്നെ നീക്കം ചെയ്യാറുമുണ്ട്. കണ്ടെയ്നർ നീക്കം ഒരു ദിവസത്തിലേറെ മുടങ്ങിയാൽ അതു ടെർമിനലിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കും. തൊഴിലാളി സമരത്തെ തുടർന്നു കഴിഞ്ഞ നാലു ദിവസമായി കണ്ടെയ്നറുകളൊന്നും നീക്കം ചെയ്തിട്ടില്ല. ടെർമിനലിൽ ഇറക്കുന്ന കണ്ടെയ്നർ മൂന്നു ദിവസത്തിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ സ്റ്റോറേജ് ചാർജായി കോടികൾ പോർട്ടിനു നല്കണം. മാത്രമല്ല ശീതീകരിച്ച കണ്ടെയ്നറുകൾ ടെർമിനലിൽ സൂക്ഷിക്കേണ്ടിവരുന്പോൾ ഉപയോഗിക്കുന്ന വൈദ്യുതി ചാർജ് ഇനത്തിലും സ്ഥലവാടക ഇനത്തിലും മൂന്നു കോടി രൂപയുടെ നഷ്ടം വ്യാപാരികൾക്ക് ഇതിനകം ഉണ്ടായിട്ടുണ്ട്.

കണ്ടെയ്നർ നീക്കം തടസപ്പെട്ടതിനു പുറമേ കൊച്ചിയിൽനിന്ന് കണ്ടെയ്നറുകൾ കയറ്റി അയയ്ക്കുന്നതിലും സമരം പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഒരു കണ്ടെയ്നർ പോലും കയറ്റിവിടാൻ കഴിഞ്ഞിട്ടില്ലെന്നു ഷിപ്പിംഗ് കന്പനി പ്രതിനിധികൾ പറയുന്നു. സമരത്തെ തുടർന്നു ഗോഡൗണുകളിൽ നിന്നു ചരക്കുകൾ കണ്ടെയ്നറുകളിൽ നിറയ്ക്കുന്ന ജോലികളും നിലച്ചത് പ്രതിസന്ധി രൂക്ഷമായി.


കണ്ടെയ്നറുകൾ ടെർമിനലിൽ എത്താത്തതിനാൽ കൊച്ചിയിലെത്തുന്ന കപ്പലുകൾ കാലിയായി മടങ്ങേണ്ട സാഹചര്യമാണിപ്പോൾ. ഇതും ലക്ഷങ്ങളുടെ നഷ്ടം കപ്പൽ കന്പനികൾക്കുണ്ടാക്കുന്നു. ഈ പണവും വ്യാപാരികൾ തന്നെ നല്കണം. പറഞ്ഞ സമയത്ത് ചരക്ക് കയറ്റി വിട്ടില്ലെങ്കിലും വൈകുന്ന ഓരോ ദിവസത്തിനും ലക്ഷങ്ങൾ കരാറുകാർക്ക് വ്യാപാരികൾ നല്കേണ്ടിവരും. മാത്രമല്ല വല്ലാർപാടത്തേക്ക് വരേണ്ടതായ ചരക്കുകൾ സമരം മൂലം മറ്റു പോർട്ടുകളിലേക്ക് തിരിച്ചുവിടുന്നത് വല്ലാർപാടം ട്രാൻസ്ഷിപ്മെന്‍റ് ടെർമിനലിന്‍റെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കോടതിയെ സമീപിക്കാൻ സ്റ്റീമർ ഏജന്‍റ്സ്

സമരം പിൻവലിച്ചില്ലെങ്കിൽ നാളെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കൊച്ചിൻ സ്റ്റീമർ ഏജന്‍റ്സ് അസോസിയേഷൻ. തുടർച്ചയായി ഉണ്ടാകുന്ന കണ്ടെയ്നർ ട്രെയ്‌ലർ തൊഴിലാളിസമരങ്ങൾ വൻ നഷ്ടമാണു ടെർമിനലിനുണ്ടാക്കുന്നതെന്നാണ് അസോസിയേഷന്‍റെ വിലയിരുത്തൽ. രാജ്യത്തിന്‍റെ പ്രധാന സാന്പത്തിക ഉറവിടമായ ഷിപ്പിംഗ് മേഖലയെ ഹർത്താലുകളിൽനിന്നും പണിമുടക്കുകളിൽനിന്നും ഒഴിവാക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

വല്ലാർപാടം ടെർമിനലിൽ ഒക്‌ടോബറിൽ 51,000 കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു

കൊച്ചി: അന്താരാഷ്‌ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്‍റ് ടെർമിനലായ വല്ലാർപാടത്തെ ഇന്ത്യ ഗേറ്റ്‌വേ ടെർമിനൽ ഒക്‌ടോബറിൽ 51,000 ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. 2016 ഒക്‌ടോബറിനെ അപേക്ഷിച്ച് 25 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ടെർമിനൽ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും കൂടുതലായി എത്തിയ കയർ, ചകിരിച്ചോറ്, തുണിത്തരങ്ങൾ, ആക്ടിവേറ്റഡ് കാർബണ്‍, യന്ത്രങ്ങൾ എന്നിവ കൂടുതൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ അവസരമൊരുക്കി. പുത്തൻ സാങ്കേതികവിദ്യയും നവീന ആശയങ്ങളും ഉപയോഗിച്ച് ഏറ്റവും മികച്ച സേവനം നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഡിപി വേൾഡ് കൊച്ചി സിഇഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.