കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം: 2017ലെ യാത്രക്കാർ 96.63 ലക്ഷം
കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം:  2017ലെ യാത്രക്കാർ  96.63 ലക്ഷം
Monday, January 8, 2018 11:44 PM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത് 96.63 ലക്ഷം പേര്‍. സംസ്ഥാനത്തെ മൂന്നു വിമാനത്താവളത്തിലും കൂടി 1.6 കോടിയോളം പേരും 2017ല്‍ യാത്ര ചെയ്തു. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതോടെ കൊച്ചി വിമാനത്താവളം വഴി യാത്രചെയ്യുന്നവരുടെ എണ്ണം ഒരുകോടി കവിയുമെന്നാണു പ്രതീക്ഷ.

2016ല്‍ 87.36 ലക്ഷം പേരായിരുന്നു കൊച്ചിയിലൂടെ യാത്രചെയ്തത്. 2017ല്‍ 10.62 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതില്‍ 45.28 ലക്ഷം പേര്‍ ആഭ്യന്തരയാത്രക്കാരാണ്. 51.35 ലക്ഷം പേര്‍ രാജ്യാന്തര യാത്രക്കാരും. 2016ല്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 37.64 ലക്ഷമായിരുന്നു. വളർച്ച 20.28 ശതമാനം. രാജ്യാന്തര യാത്രക്കാരുടെ വളർച്ചാത്തോത് 3.29 ശതമാനം. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനമാണു സിയാലിനുള്ളത്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനവും.

2016ല്‍ 61,463 ലാന്‍ഡിംഗ്-ടേക് ഓഫുകള്‍ കൊച്ചി വിമാനത്താവളം കൈകാര്യം ചെയ്തത് 67,590 ആയി ഉയര്‍ന്നു. 10 ശതമാനത്തിന്‍റെ വര്‍ധന. മൊത്തം 24 എയര്‍ലൈനുകളാണ് കൊച്ചിയില്‍ സര്‍വീസ് നടത്തുന്നത്. പുതിയവര്‍ഷം രണ്ട് എയര്‍ലൈനുകള്‍കൂടി എത്തുന്നുണ്ട്. ഇതില്‍ കുവൈറ്റില്‍നിന്നുള്ള ജസീറ എയര്‍ലൈന്‍സ് 18നു സര്‍വീസ് തുടങ്ങും. ബാങ്കോക്കിലേക്കു നേരിട്ടു സര്‍വീസ് നടത്തുന്ന തായ് ലയണ്‍ എയര്‍ ഫെബ്രുവരി അവസാനത്തോടെ കൊച്ചിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.


ആഭ്യന്തര വിമാനയാത്രക്കാരുടെ വർധന പരിഗണിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് നടത്തുകയാണെന്നു മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ പറഞ്ഞു. ഇന്ത്യയില്‍ പ്രതിവര്‍ഷം പത്തു കോടിയിലേറെപ്പേര്‍ ആഭ്യന്തരമേഖലയില്‍ വിമാനയാത്ര നടത്തുന്നു. 20 ശതമാനം വളര്‍ച്ചയെന്നത് അസാധാരണമാണ്.

അത്യാധുനിക സൗകര്യങ്ങളും മണിക്കൂറില്‍ നാലായിരം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുള്ള പുതിയ ആഭ്യന്തര ടെര്‍മിനല്‍ സിയാല്‍ വികസിപ്പിക്കുന്നത് ഈ വളര്‍ച്ച മുന്‍കൂട്ടി കണ്ടുകൊണ്ടാണ്. 2018 ഏപ്രിലോടെ ഒന്നാം ടെര്‍മിനലില്‍ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണു പ്രതീക്ഷയെന്നും കുര്യന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.