വാണിജ്യയുദ്ധം വരുന്പോൾ...
വാണിജ്യയുദ്ധം  വരുന്പോൾ...
Saturday, March 24, 2018 10:50 PM IST
? എന്താണു വാണിജ്യയുദ്ധം

വാണിജ്യം കൂട്ടാനും കുറയ്ക്കാനും നടത്തുന്ന പോര്. ഇറക്കുമതി കുറയ്ക്കാൻ ചുങ്കം കൂട്ടിയോ നിയന്ത്രണം ചുമത്തിയോ ഒരു രാജ്യം ശ്രമിക്കുന്പോൾ മറ്റു രാജ്യങ്ങൾ പകരത്തിനു പകരം നടപടി എടുക്കും. അതാണു വാണിജ്യയുദ്ധം.

? അമേരിക്ക എന്താണു ചെയ്തത്

ആദ്യം സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും ഇറക്കുമതിച്ചുങ്കം ചുമത്തി. കാനഡ, മെക്സിക്കോ എന്നീ അയൽക്കാർക്കും യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ മിത്രങ്ങൾക്കും ഇതിൽ ഒഴിവുകൊടുത്തു. ചൈനയ്ക്കും ഇന്ത്യയ്ക്കും ഈ ചുങ്കം ബാധകമാണ്.

? എന്താണു പുതിയ നടപടി

ചൈനയ്ക്കെതിരേ യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് പുതിയ നടപടി പ്രഖ്യാപിച്ചു. 6,000 കോടി ഡോളറി(3.9 ലക്ഷം കോടി രൂപ)നുള്ള ഇറക്കുമതിക്കു കൂടി പിഴച്ചുങ്കം ചുമത്തും. ചൈന ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ ലംഘിക്കുന്നു എന്നാരോപിച്ചാണിത്.

? ചൈനയുടെ പ്രതികരണം

അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കു തങ്ങളും പിഴച്ചുങ്കം ചുമത്തുമെന്നു ചൈന പ്രഖ്യാപിച്ചു.

? ഇപ്പോഴത്തെ നില

സ്റ്റീലിനും അലുമിനിയത്തിനുമുള്ള അധികച്ചുങ്കം ഏപ്രിലിൽ പ്രാബല്യത്തിലാകും. പുതുതായി പ്രഖ്യാപിച്ചവ ഒരു മാസം കഴിഞ്ഞേ നടപ്പിലാകൂ. ഇതിനിടെ ചൈനയ്ക്കെതിരേ ബൗദ്ധിക സ്വത്തവകാശ ലംഘനമാരോപിച്ച് അമേരിക്ക ലോകവ്യാപാര ഘടന(ഡബ്യുടിഒ)യെ സമീപിച്ചു.

? വാണിജ്യയുദ്ധത്തിൽ ആർക്കാണു നേട്ടം

ഇതുവരെയുള്ള വാണിജ്യയുദ്ധങ്ങളിൽ ആർക്കും നേട്ടമില്ല. എല്ലാവർക്കും കോട്ടമുണ്ടായിട്ടുണ്ട്. 1930ൽ അമേരിക്ക ഇറക്കുമതി നിയന്ത്രിക്കാൻ സ്മൂട്ട് - ഹോളി നിയമം പാസാക്കിയത് മഹാമാന്ദ്യം വർധിപ്പിച്ചതേ ഉള്ളൂ. എല്ലാ ഇറക്കുമതിക്കും 20 ശതമാനം അധികച്ചുങ്കം ചുമത്തി. കർഷകരെയും വ്യവസായികളെയും രക്ഷിക്കാൻ എന്നായിരുന്നു വാദം. അമേരിക്ക ഇറക്കുമതി കുറച്ചപ്പോൾ മറ്റു രാജ്യങ്ങൾ കറൻസി വില കുറയ്ക്കുകയും ഇറക്കുമതിക്കു ചുങ്കം കൂട്ടുകയും ചെയ്തു. എല്ലായിടത്തും ആവശ്യം കുറഞ്ഞു, വിലയിടിഞ്ഞു; കർഷകർ തകർന്നു; വ്യവസായങ്ങൾ പാപ്പരായി.


? സമീപകാല ഉദാഹരണം

2002ൽ യുഎസ് പ്രസിഡന്‍റ് ജോർജ് ബുഷ് ഉരുക്കിന്‍റെ ചുങ്കം കൂട്ടി. യുഎസ് ഇന്‍റർനാഷണൽ ട്രേഡ് കമ്മീഷന്‍റെ കണക്കു പ്രകാരം അമേരിക്കൻ ജിഡിപിയിൽ അതുമൂലമുണ്ടായ കുറവ് 3040 കോടി ഡോളറാണ് (1.98 ലക്ഷം കോടി രൂപ) സ്റ്റീൽ നിർമാണത്തിലെ 13,000 അടക്കം രണ്ടു ലക്ഷം ജോലികൾ നഷ്‌ടപ്പെട്ടു.

? വാണിജ്യയുദ്ധം നടപ്പായാൽ

അമേരിക്കയിൽ സ്റ്റീൽ, അലുമിനിയം വില കൂടും. കാർ മുതൽ വിമാനം വരെ എല്ലാറ്റിനും വില കൂടും. അതുവില്പന കുറയ്ക്കും. വിദേശത്തു സ്റ്റീൽ വില കുറയും. സ്റ്റീൽ കന്പനികൾ നഷ്‌ടത്തിലാകും. പകരത്തിനുപകരം ചുങ്കം ചുമത്തിയാൽ യുഎസ് കയറ്റുമതി കുറയും. ലോകസാന്പത്തിക വളർച്ചയുടെ തോത് കുറയും. അത് എല്ലായിടത്തും വരുമാനവും തൊഴിലും കുറയ്ക്കും.


ചൈന - അമേരിക്ക വാണിജ്യബന്ധം
(2017ൽ കോടി ഡോളർ)

ചൈനയിൽനിന്നു യുഎസ് ഇറക്കുമതി 50,560
യുഎസിൽനിന്നു ചൈനീസ് ഇറക്കുമതി 13,040
വാണിജ്യ കമ്മി(യുഎസ്) 37,520
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.