ചന്ദ കോച്ചർ അവധിയിൽ തുടരും
ചന്ദ കോച്ചർ അവധിയിൽ തുടരും
Tuesday, June 19, 2018 1:01 AM IST
മുംബൈ: ഐസി‍ഐസിഐ ബാങ്കിന്‍റെ മുഴുവൻ സമയ ഡയറക്ടറായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും (സിഒഒ) സന്ദീപ് ബക്ഷിയെ നിയമിച്ചു. ഇന്നലെ ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡിലാണ് തീരുമാനം. അഞ്ചു വർഷമാണ് കാലാവധി. സന്ദീപ് ബക്ഷി ഇന്നു ചുമതലയേൽക്കും. നിലവിൽ അവധിയിൽ പ്രവേശിച്ച ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചന്ദ കോച്ചർ അന്വേഷണം അവസാനിക്കുന്നതു വരെ അവധിയിൽ തുടരട്ടെയെന്നും ബോർഡ് യോഗത്തിൽ തീരുമാനമായി. ബാങ്കിന്‍റെ എംഡി, സിഇഒ സ്ഥാനങ്ങൾ ചന്ദ തന്നെ വഹിക്കും.

ബാങ്കിലെ പ്രവർത്തനങ്ങൾ എല്ലാ ബോർഡ് അംഗങ്ങളും ബക്ഷിയെ അറിയിക്കണം. അദ്ദേഹം അവധിയിലുള്ള കോച്ചറിനെ അറിയിക്കും എന്നാണ് തീരുമാനം. ബാങ്കിന്‍റെ എംഡി, സിഇഒ സ്ഥാനത്തേക്ക് ബക്ഷി ഉടൻ എത്തപ്പെടില്ല.

നിലവിലെ സാഹചര്യങ്ങൾക്കു പ്രതിവിധി നിർദേശിക്കാൻ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് ഐസിഐസിഐ ബാങ്ക് ചെയർമാൻ എം.കെ. ശർമ കഴിഞ്ഞയാഴ്ച മെയിൽ അയച്ചിരുന്നു. ഇതിന്‍റെ മറുപടി ഇന്നലെ നടന്ന യോഗത്തിൽ ലഭിച്ചതിനനുസരിച്ചാണ് പുതിയ തീരുമാനം. നിലവിൽ അവധിയെടുത്തിരിക്കുന്ന കോച്ചർ അന്വേഷണം അവസാനിക്കുന്നതു വരെ അവധിയിൽ തുടരട്ടെ എന്നാണ് ശർമയുടെ നിർദേശം. ഇത് ബോർഡ് അംഗങ്ങൾ അംഗീകരിച്ചു. അന്വേഷണത്തിൽ കുറ്റക്കാരിയല്ല എന്നു തെളിഞ്ഞാൽ കൂടുതൽ കരുത്തോടെ കോച്ചറിന് ബാങ്കിൽ തിരിച്ചെത്താൻ കഴിയും എന്നതിനാലാണ് ഇത്തരത്തിലൊരു സുപ്രധാന തീരുമാനമെടുത്തത്. അതേസമയം, വീഡിയോകോൺ ഗ്രൂപ്പിന് വായ്പയനുവദിച്ചതിൽ കോച്ചറിന് പങ്കുണ്ടെന്നു തെളിഞ്ഞാൽ രാജിവച്ചൊഴിയേണ്ടിവരും.

ഈ മാസം ഒന്നു മുതലാണ് കോച്ചർ വാർഷിക അവധിയിൽ പ്രവേശിച്ചത്. സിബിഐ, ആദായനികുതി വകുപ്പ്, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) എന്നീ ഏജൻസികളാണ് വായ്പാതട്ടിപ്പ് അന്വേഷണം നടത്തുന്നത്. അതേസമയം, സ്വതന്ത്ര അന്വേഷണം നടത്താനാണ് ബാങ്കിന്‍റെ ഡയറക്ടർ ബോർഡ് തീരുമാനം.


ബാങ്കിന്‍റെ തലപ്പത്ത് അഴിച്ചുണിയും ബോർഡ് യോഗത്തിലുണ്ടായി. എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എൻ.എസ്. കണ്ണൻ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആകും.

സ്വതന്ത്ര അന്വേഷണം

2012ൽ വീഡിയോകോൺ ഇൻഡസ്ട്രീസിന് ഐസിഐസിഐ ബാങ്ക് 3,250 കോടി രൂപ വായ്പ നല്കിയതിനെക്കുറിച്ച് ജസ്റ്റീസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ കമ്മിറ്റി അന്വേഷിക്കും. വീഡിയോകോണിന് വായ്പ നല്കിയതിൽ ചന്ദ കോച്ചറിന് പങ്കുണ്ടെന്നും അവരുടെ ഭർത്താവ് ദീപക് കോച്ചറിന് വീഡിയോകോൺ മേധാവി 66 കോടി രൂപ നല്കിയെന്നും ചൂണ്ടിക്കാട്ടി ഉയർന്ന പരാതിയാണ് ഐസിഐസിഐ ബാങ്കിനെയും ചന്ദ കോച്ചറിനെയും പ്രതിക്കൂട്ടിലാക്കിയത്.

വായ്പ അനുവദിച്ചതിന്‍റെ പിന്നിൽ അഴിമതിയുണ്ടെന്ന് 2016ൽ നിക്ഷേപകനായ അരവിന്ദ് ഗുപ്തയും ആരോപിച്ചിരുന്നു. ഈ വർഷം മാർച്ചിൽ വീഡിയോകോൺ ഗ്രൂപ്പും കോച്ചറിന്‍റെ ഭർത്താവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തി. ഇതിനു പിന്നാലെ മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വായ്പയെക്കുറിച്ചുള്ള ആരോപണങ്ങളുടെ സത്യാവസ്ഥ ആരാഞ്ഞ് കത്തയച്ചിരുന്നു.എന്നാൽ, വായ്പ അനുവദിച്ചതിൽ വഴിവിട്ട സഹായങ്ങളുണ്ടായിട്ടില്ലെന്ന് ബാങ്ക് കഴിഞ്ഞ ദിവസം സെബിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.