മൂന്നുവയസുകാരന്‍റെ മരുന്നിന് ജിഎസ്ടി ഒഴിവാക്കണമെന്നു ഹൈക്കോടതി
മൂന്നുവയസുകാരന്‍റെ മരുന്നിന് ജിഎസ്ടി  ഒഴിവാക്കണമെന്നു ഹൈക്കോടതി
Tuesday, March 19, 2024 3:15 AM IST
കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗമുള്ള മൂന്നു വയസുകാരന്‍റെ മരുന്നിന് ജിഎസ്ടി ഒഴിവാക്കി നല്‍കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കുഞ്ഞിന്‍റെ അമ്മ കേന്ദ്ര ധനമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടുള്ള സാഹചര്യത്തിലാണു നികുതി ഒഴിവാക്കി മരുന്ന് നല്‍കാന്‍ വിതരണക്കാരായ എറണാകുളത്തെ എഡിഎസ് കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സിന് ജസ്റ്റീസ് പി. ഗോപിനാഥ് നിര്‍ദേശം നല്‍കിയത്.

ജിഎസ്ടിയടക്കം ഒരു ബോട്ടിലിന് 6.07 ലക്ഷം രൂപ നൽകിയാണ് ഇപ്പോള്‍ മരുന്ന് വാങ്ങുന്നതെന്നും 60000 രൂപ ജിഎസ്ടി ഒഴിവാക്കിത്തരണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്. സ്വിറ്റ്‌സര്‍ലൻഡില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന റിസ്ഡിപ്ലം എന്ന മരുന്നാണ് കുഞ്ഞിന് നല്‍കുന്നത്.

ഇറക്കുമതി ചെയ്യുന്ന ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് നികുതിയിളവ് നല്‍കാന്‍ 2014ല്‍ ഉണ്ടാക്കിയ മാര്‍ഗനിര്‍ദേശ പ്രകാരം ഇളവനുവദിക്കാന്‍ കേന്ദ്ര ധനമന്ത്രിയെ ചുമതലപ്പെടുത്തി 2018 മാര്‍ച്ചിലെ ജിഎസ്ടി കൗണ്‍സിലിന്‍റെ തീരുമാനം നിലവിലുണ്ട്. ഇതനുസരിച്ച് കഴിഞ്ഞ ഒ‌‌ക‌്ടോബറില്‍ നികുതിയിളവ് തേടി ധനമന്ത്രാലയത്തിന് ഹര്‍ജിക്കാരി അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.


ഈ സാഹചര്യത്തിലാണ് ഇനിമുതല്‍ വാങ്ങുന്ന മരുന്നിന് നികുതി ഒഴിവാക്കി ഉത്തരവിടാനും നല്‍കിയ ജിഎസ്ടി തുക മടക്കി നല്‍കാനും സര്‍ക്കാരുകളോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്.

ജിഎസ്ടി ഈടാക്കാതെ മരുന്ന് നല്‍കാനാണു വിതരണക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ വിതരണക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.