ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിയും
ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിയും
Thursday, March 28, 2024 12:04 AM IST
കൊച്ചി: ഗൾഫ് യാത്രകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ കേരള മാരിടൈം ബോര്‍ഡ് വിഭാവനം ചെയ്യുന്ന യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചി തുറമുഖത്തെയും ഉള്‍പ്പെടുത്തി. പ്രമുഖ കപ്പല്‍കമ്പനികളെ ഉള്‍പ്പെടുത്തി കേരള മാരിടൈം ബോര്‍ഡ് ഇന്നലെ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണു തീരുമാനം. ഇതോടെ പദ്ധതിയിലുള്ള നാലു തുറമുഖങ്ങള്‍ക്കൊപ്പം കൊച്ചിയും ഇടംപിടിച്ചു.

പദ്ധതി യാഥാര്‍ഥ്യമായാല്‍ വിമാനക്കമ്പനികളുടെ കഴുത്തറപ്പന്‍ നിരക്കില്‍ നട്ടംതിരിയുന്ന പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമാകും. തുറമുഖങ്ങളുടെ സൗകര്യങ്ങള്‍, സര്‍വീസിന് ഉപയോഗിക്കുന്ന കപ്പലുകളുടെ വലിപ്പം, സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലാണു പ്രധാനമായും ചര്‍ച്ച നടന്നത്.

കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകണമെങ്കില്‍ സാധാരണ യാത്രാക്കപ്പലുകൾ സര്‍വീസിന് ഉപയോഗിക്കേണ്ടതായി വരുമെന്നു കപ്പല്‍ കമ്പനിയുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കുറവു യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളതാണു കപ്പലെങ്കില്‍ നിരക്കില്‍ കാര്യമായ കുറവുണ്ടാകില്ല. ആയിരത്തിനു മുകളില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന, ചരക്ക് സൗകര്യങ്ങള്‍കൂടിയുള്ള യാത്രാക്കപ്പലുകളായാല്‍ ലാഭകരമായ നിലയില്‍ സര്‍വീസ് നടത്താനാകുമെന്നും കപ്പല്‍ കമ്പനി പ്രതിനിധികള്‍ പറഞ്ഞു.

തുറമുഖങ്ങളുടെ സൗകര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. വലിയ കപ്പലുകള്‍ക്കു പ്രവേശിക്കാന്‍ സൗകര്യമുള്ളതല്ല പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള നാലു തുറമുഖങ്ങള്‍. ഏഴു മുതല്‍ ഒന്പതു മീറ്റര്‍ വരെ ആഴമുള്ള കൊച്ചിയില്‍ മാത്രമേ ക്രൂസ് കപ്പലുകള്‍ക്കു പ്രവേശിക്കാന്‍ സൗകര്യമുള്ളൂ.


കൊല്ലം തുറമുഖത്തിന് ഏഴു മീറ്റര്‍ ആഴമുണ്ടെങ്കിലും വലിപ്പമുള്ള യാത്രാക്കപ്പലുകള്‍ക്കു പ്രവേശിക്കാം. ക്രൂസ് കപ്പലുകള്‍ക്കു പ്രവേശിക്കാനുള്ള ആഴമില്ല. വിഴിഞ്ഞം പഴയ തുറമുഖത്തിനും അഴീക്കല്‍, ബേപ്പുര്‍ തുറമുഖങ്ങള്‍ക്കും നാലു മീറ്റര്‍ മാത്രമേ ആഴമുള്ളൂ. ചെറിയ യാത്രാക്കപ്പലുകള്‍ക്കു മാത്രമേ ഇവിടെ പ്രവേശിക്കാന്‍ കഴിയൂ.

ചെറിയ തുറമുഖങ്ങളിൽ പ്രവേശിക്കാനാകാത്ത വലിയ കപ്പലുകൾ പുറംകടലില്‍ നങ്കൂരമിട്ട് യാത്രക്കാരെ ബോട്ടുകളില്‍ എത്തിക്കാമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി.

ഇക്കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കുന്നതിനു മുന്പായി പദ്ധതിയുമായി സഹകരിക്കാന്‍ കപ്പല്‍ കമ്പനികള്‍ മുന്നോട്ടുവരുമോയെന്ന് അറിയേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി സര്‍വീസ് നടത്താന്‍ താത്പര്യമുള്ള കപ്പല്‍ കമ്പനികള്‍ അടുത്ത 22നകം അറിയിക്കാന്‍ മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള ആവശ്യപ്പെട്ടു.

യാത്രയ്ക്ക് ഉപയോഗിക്കുന്ന കപ്പലുകളുടെ സൗകര്യങ്ങള്‍, പ്രവേശിപ്പിക്കാന്‍ കഴിയുന്ന യാത്രക്കാരുടെ എണ്ണം, ചരക്കുനീക്കത്തിന് ഉപയോഗിക്കേണ്ടതെങ്കില്‍ അക്കാര്യം, യാത്രാനിരക്ക്, ചരക്കുനീക്കത്തിനു പ്രത്യേക തുറമുഖം ആവശ്യമുണ്ടോ തുടങ്ങി, ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയാകണം താത്പര്യപത്രം നല്‍കാന്‍.

ഇതിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍കാര്യങ്ങള്‍ തീരുമാനിക്കുക. താത്പര്യം പ്രകടിപ്പിച്ച് ആരും മുന്നോട്ടുവന്നില്ലെങ്കില്‍ ഒരുപക്ഷേ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നേക്കാമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.