ആഴ്സണല്‍ ഇന്നു യുണൈറ്റഡിനെതിരേ
Saturday, November 22, 2014 11:35 PM IST
ലണ്ടന്‍: മാഞ്ചസ്റര്‍ യുണൈറ്റഡ്-ആഴ്സണല്‍; ഒരു കാലത്ത് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിന്റെ കിരീട അവകാശിയാരെന്നു തീരുമാനിച്ച പോരാട്ടമായിരുന്നു ഇവരുടേത്. തേംസ് നദിയിലൂടെ വെള്ളം ഏറെയൊഴുകിയപ്പോള്‍ ഇവരുടെ പോരാട്ടം കിരീട അവകാശിയെ നിര്‍ണയിക്കുന്നതില്‍ ഒന്നുമല്ലാതായി. ഇന്ന് ആഴ്സണലും മാഞ്ചസ്റര്‍ യുണൈറ്റഡും നേര്‍ക്കുനേര്‍ ഇറങ്ങും. ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ് സ്റേഡിയത്തിലാണ് മത്സരം. ലീഗില്‍ ആറാം സ്ഥാനത്താണ് ആഴ്സണല്‍; യുണൈറ്റഡ് ഏഴാമതും. യൂറോപ്യന്‍ പോരാട്ടത്തിനുള്ള യോഗ്യത സ്വന്തമാക്കുന്നതിനാണ് ഇപ്പോള്‍ ഈ ടീമുകളുടെ ശ്രമം. കാരണം, പ്രീമിയര്‍ ലീഗ് കിരീടമെന്നത് ഇവരുടെ വിദൂര സ്വപ്നത്തില്‍പോലുമില്ല.

1998ലാണ് അവസാനമായി ആഴ്സണലും മാഞ്ചസ്റര്‍ യുണൈറ്റഡും ലീഗ് ടേബിളിന്റെ ആദ്യ നാലിനു പുറത്താകുന്നത്. 1995-96 മുതല്‍ 2003-2004 വരെയുള്ള ഒമ്പത് സീസണില്‍ ആഴ്സണലും യുണൈറ്റഡും മാറിമാറി കിരീടം ചുണ്േടാടടുപ്പിച്ചു. പിന്നീട് ആഴ്സണല്‍ താഴേക്കു പതിച്ചു; കഴിഞ്ഞ രണ്ടു സീസണില്‍ യുണൈറ്റഡും.

നിലവില്‍ 11 മത്സരങ്ങളില്‍നിന്ന് ആഴ്സണലിന് 17 പോയിന്റുണ്ട്. ചുവന്ന ചെകുത്താന്മാര്‍ക്ക് 16ഉം. പരിക്കിന്റെ പിടിയിലുള്ള ഡാനി വെല്‍ബീക്ക് തന്റെ പഴയ ക്ളബ്ബിനെതിരേ ആഴ്സണല്‍ ജേഴ്സിയില്‍ ഇറങ്ങില്ലെന്നാണ് സൂചന. തിയോ വാല്‍ക്കോട്ടും ഉണ്ടാകില്ലെന്നത് ആഴ്സന്‍ വെംഗറിന്റെ തന്ത്രങ്ങള്‍ക്കു വിഷമം സൃഷ്ടിച്ചേക്കും. മറുവശത്ത് ലൂയിസ് വാന്‍ഗാലിന്റെ കീഴില്‍ ജയംമോഹിച്ചാണ് മാഞ്ചസ്റര്‍ യുണൈറ്റഡ് എത്തുന്നത്. രാജ്യാന്തര സൌഹൃദ പോരാട്ടത്തിനിടെ പരിക്കേറ്റെങ്കിലും പ്രമുഖ താരങ്ങളായ എയ്ഞ്ചല്‍ ഡിമരിയയും ഡേവിഡ് ഡി ഗിയയും ചുവന്ന ചെകുത്താന്മാരുടെ നിറത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ.

മറ്റൊരു മത്സരത്തില്‍ ലീഗിന്റെ തലപ്പത്തുള്ള ചെല്‍സി സ്വന്തം തട്ടകത്തില്‍ വെസ്റ്ബ്രോംവിച്ചിനെ നേരിടും. ഇതുവരെ തോല്‍വി അറിയാതെ മുന്നേറുന്ന ചെല്‍സിക്ക് 11 മത്സരങ്ങളില്‍നിന്ന് ഒമ്പതു ജയവും രണ്ടു സമനിലയും നല്കിയ 29 പോയിന്റാണുള്ളത്. പോയിന്റ് ടേബിളില്‍ മൂന്നാമതുള്ള മാഞ്ചസ്റര്‍ സിറ്റി സ്വാന്‍സിയെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.