പ്രേംകുമാറിന് അന്താരാഷ്ട്ര മെഡല്‍
പ്രേംകുമാറിന് അന്താരാഷ്ട്ര മെഡല്‍
Monday, April 20, 2015 11:59 PM IST
സ്പോര്‍ട്സ് ലേഖകന്‍

കോട്ടയം: ഇന്ത്യയുടെ പ്രതീക്ഷയായി ഇതിനോടകം പേരെടുത്ത ലോംഗ്ജംപ് താരം കുമരവേല്‍ പ്രേംകുമാറിന് അമേരിക്കയിലെ കലിഫോര്‍ണിയയില്‍ നടന്ന 57-ാമത് സാന്‍ മറീനോ കോളജ് റിലേസ് അതിലറ്റിക്സില്‍ വെങ്കലം. ലോംഗ് ജംപില്‍ 8.04 മീറ്റര്‍ ചാടിയാണ് 22കാരനായ പ്രേം ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ ചാട്ടത്തില്‍തന്നെ പ്രേം ഈ ദൂരം കണ്െടത്തി. 7.76, 7.44, 7.77, 7.63, 7.94 എന്നിങ്ങനെയായിരുന്നു പ്രേംകുമാറിന്റെ മറ്റു ചാട്ടങ്ങള്‍. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രേംകുമാര്‍. അമേരിക്കയില്‍ വിദഗ്ധ പരിശീലനം നടത്തുന്ന പ്രേംകുമാര്‍ സമീപകാലത്ത് എട്ടു മീറ്റര്‍ കണ്െടത്തുന്ന ഏക ഇന്ത്യന്‍ ലോംഗ് ജംപര്‍കൂടിയാണ്. അമേരിക്കയുടെ ജഫ് ഹെന്‍ഡേഴ്സണ്‍(8.50 മീറ്റര്‍) സ്വര്‍ണവും ജപ്പാന്റെ യോഹി സുഗായി(8.18) വെള്ളിയും നേടി.

നിലവില്‍ ലോംഗ്ജംപില്‍ ഇന്ത്യയുടെ ദേശീയ റിക്കാര്‍ഡ് ജേതാവാണ് പ്രേംകുമാര്‍. ഔട്ട് ഡോറില്‍ 8.09 മീറ്റര്‍ കണ്െടത്തിയിട്ടുള്ള പ്രേം ഇന്‍ഡോറില്‍ 7.62 മീറ്ററും കണ്െടത്തി. 2013ല്‍ പൂനയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയതാണ് പ്രേമിന്റെ ഇതുവരെയുള്ള കരിയറിലെ മികച്ച നേട്ടം. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയായ പ്രേം സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയില്‍നിന്നാണ് വരുന്നത്.


ഒരു വയസുള്ളപ്പോള്‍ പിതാവ് മരിച്ച ശേഷം പ്രേമിനെ അമ്മ ഉമാറാണിയാണ് വളര്‍ത്തിയത്. തഞ്ചാവൂര്‍ സെന്റ് ആന്റണീസ് സ്കൂളിലാണ് പഠിച്ചത്. പിന്നീട് ചെന്നൈ പച്ചയപ്പാ കോളജിലേക്കു മാറിയ പ്രേം പ്രശസ്ത പരിശീലകന്‍ പി. നാഗരാജന്റെ കീഴില്‍ ചെന്നൈ സെന്റ് ജോസഫ്സ് സ്പോര്‍ട്സ് അക്കാഡമിയില്‍ പരിശീലനം നടത്തവേയാണ് അമേരിക്കയിലേക്കു പോയത്. എന്നാല്‍, തഞ്ചാവൂരിലായിരിക്കുമ്പോള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ സുരേഷ്കുമാറാണ് പ്രേമിന്റെ സ്പോര്‍ട്സ് മികവ് മനസിലാക്കിയത്. 2002ല്‍ പഞ്ചാബിന്റെ അമൃത്പാല്‍ സിംഗ് സ്ഥാപിച്ച 8.08 മീറ്ററിന്റെ റിക്കാര്‍ഡ് പഴങ്കഥയാക്കിയ 2011ല്‍ പുതിയ റിക്കാര്‍ഡ്(8.09) സ്ഥാപിച്ചു.

എന്നാല്‍, 2013ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ബി സ്റാന്‍ഡാര്‍ഡ് മാര്‍ക്ക് പിന്നിട്ടിട്ടും പ്രേമിന് യോഗ്യത ലഭിച്ചില്ല. കാലിഫോര്‍ണിയയില്‍ നടന്ന മീറ്റില്‍ 8.12 മീറ്റര്‍ പിന്നിട്ട പ്രേമിന്റെ പ്രകടനത്തിനു കാറ്റിന്റെ ആനുകൂല്യം ലഭിച്ചു എന്ന കാരണത്താലായിരുന്നു ഇത്.

എന്തായാലും വരും വര്‍ഷങ്ങളില്‍ പ്രേമില്‍നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്നു തന്നെയാണ് വിലയിരുത്തേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.